Friday, April 25, 2014

ക്ഷേത്ര­ങ്ങൾ പൊതു­സ്വത്ത്‌ : സംഘ­പ­രി­വാര കുത­ന്ത്ര­ങ്ങൾ തിരി­ച്ച­റി­യണം

ക്ഷേത്ര­ങ്ങൾ പൊതു­സ്വത്ത്‌ : സംഘ­പ­രി­വാര കുത­ന്ത്ര­ങ്ങൾ തിരി­ച്ച­റി­യണം

ലേഖനങ്ങൾ  
നില­പാ­ടു­കൾ : ഇ എം സതീ­ശൻ
കേ­ര­ള­ത്തിൽ സ്വ­കാ­ര്യ­-­കു­ടും­ബ­സ്വ­ത്തു­ക്ക­ള­ല്ലാ­ത്ത എ­ല്ലാ ക്ഷേ­ത്ര­ങ്ങ­ളും നി­യ­മ­സ­ഭ പാ­സാ­ക്കി­യ ദേ­വ­സ്വം നി­യ­മ­ത്തി­നു­വി­ധേ­യ­മാ­യി രൂ­പീ­ക­രി­ച്ച ദേ­വ­സ്വം ബോർ­ഡു­ക­ളു­ടെ നി­യ­ന്ത്ര­ണ­ത്തി­ലാ­ണ്‌ പ്ര­വർ­ത്തി­ച്ചു­വ­രു­ന്ന­ത്‌. ക്ഷേ­ത്ര ന­ട­ത്തി­പ്പ്‌ ജ­നാ­ധി­പ­ത്യ­പ­ര­വും സു­താ­ര്യ­വു­മാ­ക്കു­ന്ന­തി­ന്‌ ഈ സം­വി­ധാ­നം പ­ര്യാ­പ്‌­ത­മാ­ണ്‌. അ­ഴി­മ­തി­യും കെ­ടു­കാ­ര്യ­സ്ഥ­ത­യു­മ­ട­ക്കം പൊ­തു­വാ­യു­ള്ള പോ­രാ­യ്‌­മ­ക­ളും പ­രി­മി­തി­ക­ളും ക­ണ്ടേ­ക്കാ­മെ­ങ്കി­ലും ജ­ന­ങ്ങൾ­ക്ക്‌ പൊ­തു­വേ സ്വീ­കാ­ര്യ­മാ­യ സം­വി­ധാ­ന­മാ­ണ്‌ നി­ല­വി­ലു­ള്ള­തെ­ന്നു പ­റ­യാം. എ­ന്നാൽ, വർ­ഗീ­യ­വി­ഷം ചീ­റ്റു­ന്ന സം­ഘ­പ­രി­വാർ നേ­താ­ക്കൾ ഇ­തി­നെ­തി­രാ­ണ്‌. അ­വർ ചോ­ദി­ക്കു­ന്ന­ത്‌ ഹി­ന്ദു­ക്ഷേ­ത്ര­ങ്ങ­ളു­ടെ ഭ­ര­ണ­വും സ്വ­ത്തു­ക്ക­ളും ക­യ്യ­ട­ക്കു­ന്ന സർ­ക്കാർ എ­ന്തു­കൊ­ണ്ടാ­ണ്‌ മു­സ്‌­ലിം – ക്രി­സ്‌­ത്യൻ ആ­രാ­ധ­നാ­ല­യ­ങ്ങ­ളും സ്വ­ത്തു­ക്ക­ളും സർ­ക്കാർ നി­യ­ന്ത്ര­ണ­ത്തിൽ കൊ­ണ്ടു­വ­രാ­ത്ത­ത്‌. മാ­ത്ര­വു­മ­ല്ല, ഹി­ന്ദു­ക്ഷേ­ത്ര­ങ്ങ­ളി­ലെ വ­രു­മാ­നം മു­ഴു­വൻ മു­സ്‌­ലി­ങ്ങ­ളും ക്രി­സ്‌­ത്യാ­നി­ക­ളു­മ­ട­ങ്ങി­യ സ­മൂ­ഹ­ത്തി­ന്റെ പൊ­തു ആ­വ­ശ്യ­ങ്ങൾ­ക്കു­വേ­ണ്ടി സർ­ക്കാർ വ­ക­മാ­റ്റി ചെ­ല­വ­ഴി­ക്കു­ന്നു­വെ­ന്നാ­രോ­പി­ച്ച്‌ സ­ങ്കു­ചി­ത ഹൈ­ന്ദ­വ­ചി­ന്താ­ഗ­തി­ക്കാ­രാ­യ കു­റെ­ച്ചെ­ങ്കി­ലും വി­ശ്വാ­സി­ക­ളെ ത­ങ്ങൾ­ക്ക­നു­കൂ­ല­മാ­യി ഇ­ള­ക്കി­വി­ടാ­നും ശ്ര­മി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു. സം­ഘ­പ­രി­വാർ മു­ന്നോ­ട്ടു­വ­യ്‌­ക്കു­ന്ന ഇ­ത്ത­രം ഹീ­ന­വും സ­ങ്കു­ചി­ത­വു­മാ­യ വർ­ഗീ­യ പ്ര­ച­ര­ണ­ങ്ങ­ളിൽ എ­ന്തെ­ങ്കി­ലും വാ­സ്‌­ത­വ­മു­ണ്ടോ?

സ്വാ­ത­ന്ത്ര്യ­ത്തി­നു­മു­മ്പു­വ­രെ, കേ­ര­ള­ത്തിൽ നാ­ടു­വാ­ഴി – ജ­ന്മി വ്യ­വ­സ്ഥ­യാ­യി­രു­ന്നു­വ­ല്ലൊ നി­ല­നി­ന്നു­പോ­ന്ന­ത്‌. സ­മൂ­ഹ­ത്തി­ലെ മ­ഹാ­ഭൂ­രി­പ­ക്ഷം വ­രു­ന്ന സാ­ധാ­ര­ണ ജ­ന­ങ്ങൾ­ക്ക്‌ സ്വ­ത്ത­വ­കാ­ശ­വും യാ­തൊ­രു­വി­ധ പൗ­രാ­വ­കാ­ശ­ങ്ങ­ളും അ­ക്കാ­ല­ത്ത്‌ ഉ­ണ്ടാ­യി­രു­ന്നി­ല്ല. സ്വാ­ഭാ­വി­ക­മാ­യും മി­ക്ക­വാ­റും എ­ല്ലാ ക്ഷേ­ത്ര­ങ്ങ­ളും രാ­ജാ­ക്ക­ന്മാ­രു­ടേ­യോ ജ­ന്മി­മാ­രു­ടേ­യോ സ്വ­കാ­ര്യ സ്വ­ത്തു­ക്ക­ളാ­യി­രു­ന്നു. ക്ഷേ­ത്ര­ങ്ങ­ളു­ടെ പേ­രിൽ ഭൂ­സ്വ­ത്തു­ക്കൾ എ­ഴു­തി­വ­യ്‌­ക്കു­ന്ന­തും അ­ക്കാ­ല­ത്ത്‌ പ­തി­വാ­യി­രു­ന്നു. രാ­ജാ­ധി­കാ­രം നാ­ടു­നീ­ങ്ങി­യ­തോ­ടെ രാ­ജാ­ക്ക­ന്മാ­രു­ടെ അ­ധീ­ന­ത­യി­ലു­ണ്ടാ­യി­രു­ന്ന ക്ഷേ­ത്ര­ങ്ങ­ളും പൊ­തു­സ്വ­ത്തു­ക്ക­ളാ­യി പ­രി­ണ­മി­ച്ചു. ജ­ന­ങ്ങ­ളു­ടെ നി­കു­തി­പ്പ­ണം­കൊ­ണ്ടാ­ണ്‌ രാ­ജാ­ക്ക­ന്മാർ ക്ഷേ­ത്ര­ങ്ങൾ നിർ­മി­ച്ചി­രു­ന്ന­ത്‌. ജ­നാ­യ­ത്ത വ്യ­വ­സ്ഥ സം­ജാ­ത­മാ­യ­തോ­ടെ അ­ങ്ങ­നെ നിർ­മി­ച്ച ക്ഷേ­ത്ര­ങ്ങ­ളും അ­നു­ബ­ന്ധ സ്വ­ത്തു­വ­ക­ക­ളും പൊ­തു­ജ­ന­ങ്ങ­ളു­ടേ­താ­യി മാ­റി. ഇ­ത്ത­ര­ത്തിൽ കൈ­മാ­റി­ക്കി­ട്ടി­യ ക്ഷേ­ത്ര­ങ്ങ­ളും സ്വ­ത്തു­ക്ക­ളും പ­രി­പാ­ലി­ക്കാ­നും ന­ട­ത്തി­ക്കൊ­ണ്ടു­പോ­കാ­നു­മാ­ണ്‌ ദേ­വ­സ്വം നി­യ­മ­ങ്ങ­ളും ദേ­വ­സ്വം ബോർ­ഡു­ക­ളും അ­തി­നൊ­രു സർ­ക്കാർ വ­കു­പ്പും ഉ­ണ്ടാ­യ­ത്‌.­

കേ­ര­ള­ത്തിൽ ഒ­രു ക്ഷേ­ത്രം പോ­ലും നിർ­ബ­ന്ധ­പൂർ­വ്വം സർ­ക്കാർ ക­യ്യ­ട­ക്കി­യി­ട്ടി­ല്ല. എ­ല്ലാം നി­ല­നിൽ­പ്പി­ന്റേ­യും ന­ട­ത്തി­പ്പി­ന്റേ­യും ­ഭാ­ഗ­മാ­യി സർ­ക്കാർ അ­ധീ­ന­ത­യിൽ വ­ന്നു ചേർ­ന്ന­താ­ണ്‌. രാ­ജ­ഭ­ര­ണ­കാ­ല­ത്ത്‌ ജ­ന­ങ്ങ­ളു­ടെ നി­കു­തി­പ്പ­ണം­കൊ­ണ്ട്‌ നി­ല­നി­ന്നി­രു­ന്ന കേ­ര­ള­ത്തി­ലെ മ­ഹാ­ക്ഷേ­ത്ര­ങ്ങ­ളാ­ണ്‌ ജ­നാ­യ­ത്ത ഭ­ര­ണ­ക്ര­മ­ത്തിൽ ദേ­വ­സ്വം ബോർ­ഡു­ക­ളു­ടെ നി­യ­ന്ത്ര­ണ­ത്തിൽ വ­ന്ന­ത.­​‍്‌ കൂ­ടാ­തെ ഭൂ­പ­രി­ഷ്‌­ക­ര­ണ നി­യ­മ­ത്തെ തു­ടർ­ന്ന്‌ അ­ന്തി­ത്തി­രി­ക­ത്തി­ക്കാൻ പോ­ലും വ­ക­യി­ല്ലാ­തെ ഗ­തി­കേ­ടി­ലാ­യ ജ­ന്മി­മാ­രു­ടെ വ­ക കു­ടും­ബ­ക്ഷേ­ത്ര­ങ്ങ­ളും ഗ്രാ­മ­ക്ഷേ­ത്ര­ങ്ങ­ളും കാ­ല­ക്ര­മ­ത്തിൽ ദേ­വ­സ്വം ബോർ­ഡു­ക­ളിൽ ചെ­ന്നു­ചേർ­ന്നു. വ­രു­മാ­ന­മു­ള്ള മ­ഹാ­ക്ഷേ­ത്ര­ങ്ങ­ളി­ലെ ധ­നം ഉ­പ­യോ­ഗി­ച്ച്‌ തി­രി­ക­ത്തി­ക്കാൻ വ­ക­യി­ല്ലാ­ത്ത സാ­ധാ­ര­ണ ക്ഷേ­ത്ര­ങ്ങൾ പ­രി­പാ­ലി­ക്കു­ന്ന വ­ലി­യ ഉ­ത്ത­ര­വാ­ദി­ത്വ­മാ­ണ്‌ ദേ­വ­സ്വം ബോർ­ഡു­കൾ നിർ­വ­ഹി­ച്ചു­വ­രു­ന്ന­ത്‌. ആ­ചാ­ര­ങ്ങ­ളും അ­നു­ഷ്ഠാ­ന­ങ്ങ­ളും കീ­ഴ്‌­വ­ഴ­ക്ക­ങ്ങ­ളും എ­ല്ലാം പാ­ലി­ച്ചു­കൊ­ണ്ട്‌, പ്ര­ദേ­ശ­വാ­സി­ക­ളാ­യ ഭ­ക്ത­ന്മാ­രു­ടെ ആ­ഗ്ര­ഹാ­ഭി­ലാ­ഷ­ങ്ങൾ­ക്ക­നു­സ­രി­ച്ചാ­ണ്‌ എ­ല്ലാ ദേ­വ­സ്വം വ­ക ക്ഷേ­ത്ര­ങ്ങ­ളും ഇ­ന്നു­പ്ര­വർ­ത്തി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന­ത്‌. സാ­മൂ­ഹ്യ­വും ജ­നാ­ധി­പ­ത്യ­പ­ര­വും നി­യ­മ­പ­ര­വു­മാ­യ പൊ­തു­നി­യ­ന്ത്ര­ണ­മാ­ണ്‌ ദേ­വ­സ്വം വ­ക ക്ഷേ­ത്ര­ങ്ങൾ­ക്കു­ള്ള­ത്‌.­­ ജ­ന­ങ്ങ­ളു­ടെ നി­കു­തി­പ്പ­ണം­കൊ­ണ്ട്‌ നിർ­മി­ച്ച ശ്രീ­പ­ത്മ­നാ­ഭ സ്വാ­മി ക്ഷേ­ത്രം പോ­ലു­ള്ള അ­പൂർ­വം ചി­ല മ­ഹാ­ക്ഷേ­ത്ര­ങ്ങൾ, രാ­ജ­ഭ­ര­ണം നാ­ടു­നീ­ങ്ങി­യ ഇ­ന്ന­ത്തെ കാ­ല­ത്തും സ്വ­കാ­ര്യ കു­ടും­ബ­ട്ര­സ്റ്റ്‌ വ­ക­യാ­യി നി­ല­നിൽ­ക്കു­ന്നു എ­ന്ന­ത്‌ സ്‌­മ­ര­ണീ­യ­മാ­ണ്‌. ക്ഷേ­ത്ര­ങ്ങൾ സർ­ക്കാർ ഉ­ട­മ­സ്ഥ­ത­യി­ലാ­ക്കാൻ നിർ­ബ­ന്ധ­പൂർ­വം ശ്ര­മി­ക്കു­ന്നി­ല്ലെ­ന്ന­തി­നും ശ്രീ പ­ത്മ­നാ­ഭ സ്വാ­മി ക്ഷേ­ത്രം ഉ­ദാ­ഹ­ര­ണ­മാ­ണ്‌.­

കേ­ര­ള നി­യ­മ­സ­ഭ­യിൽ വർ­ഷാ­വർ­ഷം അ­വ­ത­രി­പ്പി­ക്കു­ന്ന ബ­ജ­റ്റിൽ, സർ­ക്കാ­രി­ന്‌ ല­ഭി­ക്കു­ന്ന വ­രു­മാ­ന­ത്തിൽ, “ദേ­വ­സ്വം ബോർ­ഡു­കൾ വ­ഴി ല­ഭി­ക്കു­ന്ന വ­ര­വ്‌” എ­ന്ന ഒ­രു `ഹെ­ഡ്ഡ്‌` നി­ല­വി­ലി­ല്ല. അ­തി­നർ­ഥം ദേ­വ­സ്വം ബോർ­ഡു­ക­ളു­ടെ വ­ര­വു­-­ചെ­ല­വു­കൾ പൂർ­ണ­മാ­യും കൈ­കാ­ര്യം ചെ­യ്യു­ന്ന­ത്‌ ദേ­വ­സ്വം ബോർ­ഡു­ക­ളാ­ണ്‌ എ­ന്നു­ത­ന്നെ­യാ­ണ്‌. അ­തേ­സ­മ­യം ദേ­വ­സ്വം­വ­കു­പ്പി­ലെ ജീ­വ­ന­ക്കാ­രു­ടെ ശ­മ്പ­ള­വും മ­റ്റു ചെ­ല­വു­ക­ളും പൊ­തു­ഖ­ജ­നാ­വിൽ നി­ന്നാ­ണ്‌ എ­ന്ന കാ­ര്യം വി­സ്‌­മ­രി­ക്കാ­നാ­വി­ല്ല. കൂ­ടാ­തെ, കേ­ര­ള­ത്തി­ലെ വി­വി­ധ ക്ഷേ­ത്ര­ങ്ങൾ­ക്ക്‌ സർ­ക്കാർ ഖ­ജ­നാ­വിൽ നി­ന്ന്‌ വർ­ഷം­തോ­റും വൻ­തു­ക­കൾ ധ­ന­സ­ഹാ­യ­മാ­യി നൽ­കു­ന്നു­ണ്ട്‌. ഉ­ദാ­ഹ­ര­ണ­ത്തി­ന്‌ ശ്രീ പ­ത്മ­നാ­ഭ സ്വാ­മി ക്ഷേ­ത്ര­ത്തി­ന്‌ പ്ര­തി­വർ­ഷം 20 ല­ക്ഷം രൂ­പ സർ­ക്കാർ ധ­ന­സ­ഹാ­യ­മാ­യി നൽ­കി­വ­രു­ന്നു. ഇ­തെ­ല്ലാം സൂ­ചി­പ്പി­ക്കു­ന്ന­ത്‌ ഹി­ന്ദു­ക്കൾ ക്ഷേ­ത്ര­ത്തിൽ നൽ­കു­ന്ന കാ­ണി­ക്ക­യി­ലൂ­ടെ ല­ഭി­ക്കു­ന്ന വ­രു­മാ­നം സർ­ക്കാ­ർ മ­റ്റാ­വ­ശ്യ­ങ്ങൾ­ക്കാ­യി ധൂർ­ത്ത­ടി­ക്കു­ക­യാ­ണെ­ന്ന വാ­ദം ക­ല്ലു­വെ­ച്ച വ­ലി­യ നു­ണ­യാ­ണെ­ന്നാ­ണ്‌. ഇ­ക്കാ­ര്യം വി­ശ്വാ­സി­കൾ തി­രി­ച്ച­റി­യു­ക­ത­ന്നെ വേ­ണം.

വർ­ഗീ­യ­വാ­ദി­കൾ വ­ള­രെ എ­ളു­പ്പ­ത്തിൽ ഹി­ന്ദു­വി­ശ്വാ­സി­ക­ളെ തെ­റ്റി­ദ്ധ­രി­പ്പി­ക്കു­ന്ന ഒ­രു ചോ­ദ്യ­മാ­ണ്‌ `എ­ന്തു­കൊ­ണ്ട്‌ ക്രി­സ്‌­ത്യൻ­-­മു­സ്‌­ലിം ദേ­വാ­ല­യ­ങ്ങൾ സർ­ക്കാർ നി­യ­ന്ത്ര­ണ­ത്തിൽ കൊ­ണ്ടു­വ­രു­ന്നി­ല്ലാ` എ­ന്ന­ത്‌. നി­രർ­ഥ­ക­മാ­യ ഒ­രു പ്ര­കോ­പ­ന­മാ­ണി­ത്‌. കേ­ര­ള­ത്തിൽ അ­ധി­ക­പ­ക്ഷ­വും ഭ­ര­ണം ന­ട­ത്തി­യ­ത്‌ ഹി­ന്ദു വി­ശ്വാ­സി­ക­ളാ­യ രാ­ജാ­ക്ക­ന്മാ­രാ­ണെ­ന്ന്‌ ച­രി­ത്രം പഠി­ച്ച­വർ­ക്ക­റി­യാം. ക­ണ്ണൂ­രിൽ ഒ­രു അ­ലി­രാ­ജ ഒ­ഴി­ച്ചാൽ, കേ­ര­ള­ത്തിൽ ക്രി­സ്‌­ത്യൻ­-­മു­സ്‌­ലിം രാ­ജ­ഭ­ര­ണം നി­ല­നി­ന്നി­ട്ടി­ല്ല. അ­തു­കൊ­ണ്ട്‌ രാ­ജ­ഭ­ര­ണ­ത്തി­ന്റെ ഭാ­ഗ­മാ­യി നിർ­മി­ച്ച, പൊ­തു­ഖ­ജ­നാ­വിൽ നി­ന്ന്‌ പ­ണം മു­ട­ക്കി ഉ­ണ്ടാ­ക്കി­യ പ­ള്ളി­ക­ളോ മോ­സ്‌­കു­ക­ളോ കേ­ര­ള­ത്തിൽ ഉ­ണ്ടാ­യി­രു­ന്നി­ല്ല. വി­ശ്വാ­സി­കൾ സ്വ­ന്തം ചെ­ല­വി­ലും അ­ധ്വാ­ന­ത്തി­ലും പ­ണി­തു­യർ­ത്തി­യ പ­ള്ളി­ക­ളും മോ­സ്‌­കു­ക­ളു­മാ­ണ്‌ കേ­ര­ള­ത്തി­ലു­ള്ള­ത്‌. അ­വ­യു­ടെ മേൽ സർ­ക്കാർ നി­യ­ന്ത്ര­ണ­മേർ­പ്പെ­ടു­ത്തേ­ണ്ട കാ­ര്യ­മി­ല്ല. എ­ന്നാൽ, രാ­ജ­ഭ­ര­ണ­ത്തി­ന്റെ ഭാ­ഗ­മാ­യി­രു­ന്ന ക്ഷേ­ത്ര­ങ്ങൾ, ജ­നാ­യ­ത്ത വ്യ­വ­സ്ഥ­യിൽ സർ­ക്കാ­രി­ന്റെ ഭാ­ഗ­മാ­യ­തോ­ടെ, അ­വ­യെ നി­ല­നിർ­ത്താ­നും കൊ­ണ്ടു­ന­ട­ക്കാ­നു­മു­ള്ള സാ­മൂ­ഹ്യ­വും നി­യ­മ­പ­ര­വു­മാ­യ സം­വി­ധാ­ന­മാ­യി ദേ­വ­സ്വം ബോർ­ഡു­കൾ സ്വാ­ഭാ­വി­ക­മാ­യി രൂ­പീ­ക­രി­ക്ക­പ്പെ­ടു­ക­യാ­ണു­ണ്ടാ­യ­ത്‌.­

സ്വ­കാ­ര്യ മു­സ്‌­ലിം­-­ക്രി­സ്‌­ത്യൻ ദേ­വാ­ല­യ­ങ്ങൾ ഉ­ള്ള­തു­പോ­ലെ വ്യ­ക്തി­ക­ളു­ടേ­യും വി­വി­ധ ജാ­തി­സം­ഘ­ട­ന­ക­ളു­ടേ­യും നി­ര­വ­ധി ക്ഷേ­ത്ര­ങ്ങൾ ഇ­ന്നു­കേ­ര­ള­ത്തി­ലു­ണ്ട്‌. എൻ എ­സ്‌ എ­സ്‌, എ­സ്‌ എൻ ഡി പി പോ­ലു­ള്ള ജാ­തി­സം­ഘ­ട­ന­ക­ളു­ടെ കൈ­വ­ശം നൂ­റു­ക­ണ­ക്കി­ന്‌ വൻ ആ­സ്‌­തി­വ­ക­ക­ളു­ള്ള ക്ഷേ­ത്ര­ങ്ങൾ ഉ­ള്ള­താ­യി ന­മു­ക്ക­റി­യാം. അ­വ­യെ­ല്ലാം അ­ത­ത്‌ സ­മു­ദാ­യാം­ഗ­ങ്ങൾ സ്വ­ന്തം ചെ­ല­വിൽ പ­ണം­മു­ട­ക്കി നിർ­മി­ച്ചു പ­രി­പാ­ലി­ച്ചു പോ­രു­ന്ന­വ­യാ­ണ്‌. അ­ത്ത­രം ആ­രാ­ധ­നാ­ല­യ­ങ്ങ­ളൊ­ന്നും ദേ­വ­സ്വം ബോർ­ഡു­ക­ളു­ടേ­യോ സർ­ക്കാ­രി­ന്റേ­യോ നി­യ­ന്ത്ര­ണ­ങ്ങ­ളിൽ വ­രു­ന്നി­ല്ല എ­ന്ന കാ­ര്യം മ­റ­ക്ക­രു­ത്‌.­

സർ­ക്കാർ വ­ക ദേ­വ­സ്വം ബോർ­ഡു­കൾ പി­രി­ച്ചു­വി­ട്ട്‌ ക്ഷേ­ത്ര­ങ്ങൾ വി­ശ്വാ­സി­ക­ളെ ഏ­ല്‌­പി­ക്ക­ണ­മെ­ന്നാ­ണ്‌ സം­ഘ­പ­രി­വാർ വർ­ഗീ­യ­വാ­ദി­കൾ ആ­വ­ശ്യ­പ്പെ­ടു­ന്ന­ത്‌. ഇ­ത്‌ ജ­നാ­ധി­പ­ത്യ­വി­രു­ദ്ധ­മാ­യ ആ­ശ­യ­മാ­ണ്‌. കാ­ര­ണം, കേ­ര­ള നി­യ­മ­സ­ഭ­യി­ലെ ഹി­ന്ദു­മ­ത­ക്കാ­രാ­യ അം­ഗ­ങ്ങൾ വോ­ട്ടു­ചെ­യ്‌­ത്‌ ഭൂ­രി­പ­ക്ഷം ല­ഭി­ക്കു­ന്ന­വ­രാ­ണ്‌ ദേ­വ­സ്വം അം­ഗ­ങ്ങ­ളാ­യി നി­യ­മി­ക്ക­പ്പെ­ടു­ന്ന­ത്‌. ദേ­വ­സ്വം അം­ഗ­ങ്ങൾ നി­യ­മ­വി­ധേ­യ­മാ­യി പ്ര­വർ­ത്തി­ക്കാൻ ബാ­ധ്യ­ത­പ്പെ­ട്ട­വ­രാ­ണ്‌. നി­യ­മ­ത്തി­ന്റെ യാ­തൊ­രു നി­യ­ന്ത്ര­ണ­വു­മി­ല്ലാ­തെ പ്ര­വർ­ത്തി­ക്കു­ന്ന ക്ഷേ­ത്ര­ങ്ങ­ളി­ലും മ­റ്റ്‌ ആ­രാ­ധ­നാ­ല­യ­ങ്ങ­ളി­ലും ന­ട­ക്കു­ന്ന വെ­ട്ടി­പ്പു­ക­ളും ത­ട്ടി­പ്പു­ക­ളും ഇ­ന്ന്‌ അ­ങ്ങാ­ടി­പ്പാ­ട്ടാ­ണ്‌. അ­തു­പോ­ലെ, കേ­ര­ള­മാ­കെ ക്ഷേ­ത്ര­ന­ട­ത്തി­പ്പ്‌ ക­യ്യ­ട­ക്കി­വെ­ച്ച സം­ഘ­പ­രി­വാ­ര­ത്തി­ന്‌ സർ­വ­ത­ന്ത്ര­സ്വ­ത­ന്ത്ര­മാ­യി ക്ഷേ­ത്ര­ങ്ങ­ളു­ടെ ഭ­ര­ണം വി­ട്ടു­നൽ­കി വി­ശ്വാ­സ­വാ­ണി­ഭ­വും വെ­ട്ടി­പ്പും വ്യാ­പ­ക­മാ­ക്കാൻ അ­നു­വ­ദി­ക്ക­ണ­മെ­ന്നാ­ണ്‌ ദേ­വ­സ്വം ബോർ­ഡു­കൾ പി­രി­ച്ചു­വി­ട്ട്‌ ക്ഷേ­ത്ര­ങ്ങൾ വി­ശ്വാ­സി­ക­ളെ ഏ­ല്‌­പി­ക്ക­ണ­മെ­ന്നു പ­റ­യു­ന്ന­തി­ലൂ­ടെ സം­ഘ­പ­രി­വാർ ഉ­ദ്ദേ­ശി­ക്കു­ന്ന­തെ­ന്ന്‌ വി­വേ­ക­മു­ള്ള­വർ തി­രി­ച്ച­റി­യ­ണം.

No comments:

Post a Comment