Wednesday, June 17, 2015

സം‌വരണം

സം‌വരണം
ജിതിന്‍ ദാസ്‌ എഴുതിയത് 
==========
ഒരു സമൂഹത്തില്‍ തുല്യാവസരം ലഭിക്കാനുള്ള അവകാശം നഷ്ടമായിപ്പോയ ഒരു കൂട്ടം ആളുകള്‍ക്ക് കൂടി അവസരം ലഭിക്കാനായുള്ള നിയമങ്ങളെയോ നടപടികളെയോ സം‌വരണം (പോസിറ്റീവ് ഡിസ്ക്രിമിനേഷന്‍) എന്നു വിളിക്കുന്നു - ഓക്സ്ഫെഡ് ഡിക്ഷണറിയുടെ നിര്‍‌വചനം

ഇതിനെ ബ്രിട്ടനില്‍ അഫേര്‍മേറ്റീവ് ആക്ഷന്‍ എന്നും ക്യാനഡ ഓപ്പര്‍ച്യൂണിറ്റി ഇക്വിറ്റി എന്നും യു.എസ്.ഏ റേഷ്യല്‍ ക്വോട്ട എന്നും ഇന്ത്യ റിസര്‍വേഷന്‍ എന്നും ഒക്കെ പല പേരുകള്‍ വിളിക്കുന്നു
.
നിയമ‌തത്വം :
സം‌വരണം എന്ന സം‌വിധാനത്തെ നിയമം ന്യൂമറസ് ക്ലോസസ് (അടച്ചു വച്ച സംഖ്യ) എന്നാണ് വിളിക്കുന്നത്. ഇതിന്റെ താത്വിക വശം ഇങ്ങനെയാണ്- ഭരണകൂടത്തിനു മുന്നില്‍ എല്ലാവരും തുല്യരാണ്. സമൂഹത്തിലും അങ്ങനെയായിരിക്കണം. സാംസ്കാരികമോ രാഷ്ട്രീയമോ സാമ്പത്തികമോ ആയ കാരണങ്ങള്‍ മൂലം സമൂഹത്തില്‍ ഏതെങ്കിലും വിഭാഗം അവശത അനുഭവിക്കുകയാണെങ്കില്‍ അഫേര്‍മേറ്റീവ് ആക്ഷന്‍ വഴി ഭരണകൂടം അവശത അനുഭവിക്കുന്നവര്‍ക്കും അവസരമുണ്ടാക്കിക്കൊടുക്കാന്‍ ബാധ്യസ്ഥരാണ്.

തുല്യതാ നിയമം :
അവസരങ്ങള്‍ പരിമിതമാണ് - പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനും. അതിനാല്‍ അത് മത്സരിച്ചു നേടാനേ കഴിയൂ. മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നവര്‍ക്ക് അവസരം ലഭിക്കും. എന്നാല്‍ ബാധകമായ കാര്യങ്ങള്‍ നീതിപൂര്‍‌വ്വം അല്ലെങ്കില്‍ മത്സരം സത്യസന്ധമല്ല. ഹര്‍ഡില്‍സ് ഓട്ട മത്സരത്തില്‍ എല്ലാവര്‍ക്കും ഹര്‍ഡിലുകളുടെ എണ്ണം തുല്യമാണ്, അതിന്റെ ഉയരം തുല്യമാണ്, ട്രാക്കിന്റെ നിര്‍മ്മിതിയും നീളവും തുല്യമാണ് അതിനാല്‍ ആദ്യം ഓടിയെത്തുന്ന വ്യക്തി ഓടിയവരില്‍ മികച്ചയാളാണ്. എന്നാല്‍ പല എണ്ണവും പല ഉയരവും ഉള്ള ഹര്‍ഡിലുകള്‍ പല നീളമുള്ള ട്രാക്കില്‍ നിരത്തി ഓടാന്‍ പറഞ്ഞാല്‍ മത്സരം നീതിപൂര്‍‌വമല്ല, അതിനാല്‍ ആദ്യമെത്തുന്നയാള്‍ ഏറ്റവും നല്ല ഓട്ടക്കാരനാണോ എന്ന് പറയാനും കഴിയില്ല, കാരണം തുല്യതാ നിയമം ലംഘിക്കപ്പെട്ടുപോയി.

വംശീയ വിവേചനം നേരിട്ട ഒരു സമൂഹത്തെ ഉദാഹരണം അമേരിക്കന്‍ ഇന്ത്യനെ എടുക്കാം, അവര്‍ക്ക് തൊഴിലവസരവും പഠന സൗകര്യങ്ങളും കുറവായിരുന്നു, വെളുത്ത വര്‍ഗ്ഗക്കാരന്‍ അവരെ ശത്രുവായിട്ടു കണ്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു. സ്കൂളുകള്‍ പരിമിതമായ ഒരു സ്ഥലത്ത് സാംസ്കാരിക വിവേചനം നേരിട്ട കുടുംബത്തില്‍ നിന്ന് ഒരു കുട്ടി സ്കൂള്‍ പഠിപ്പ് പൂര്‍ത്തിയാക്കി വന്നെങ്കില്‍ തന്നെ അതൊരു വലിയ മത്സര വിജയമാണ്. സമൂഹം ആദരിക്കുന്ന ധനിക കുടുംബത്തില്‍ നിന്ന് ആവശ്യമുള്ളതിലും അധികം പഠന സൗകര്യങ്ങളുമായി ജയിച്ചു വന്ന കുട്ടി മത്സരിക്കുന്ന ഓട്ടമല്ല അവളുടേത് എന്നതിനാല്‍ ആദ്യമെത്തുന്നതാര് എന്ന ചോദ്യത്തിനു പ്രസക്തിയില്ല, ഹര്‍ഡിലുകള്‍ വത്യാസപ്പെട്ടിരിക്കുന്നു, ട്രാക്കിന്റെ നീളവും വത്യാസപ്പെട്ടിരിക്കുന്നു പോരെങ്കില്‍ അവള്‍ ഓടാന്‍ എത്തിയപ്പോള്‍ കാഴ്ചക്കാര്‍ കല്ലെറിയുകയായിരുന്നു, മറ്റേ കുട്ടിക്ക് ഓടാന്‍ കയ്യടിയായിരുന്നു.

സം‌വരണം ലോകത്ത്:
രണ്ടാം ലോക മഹായുദ്ധക്കാലത്തിനു മുന്നേ യൂറോപ്പില്‍ വന്‍‌ജൂത കുടിയേറ്റവും അവര്‍ക്ക് വലിയ അഭിവൃദ്ധിയും ഉണ്ടായി. അക്കാലം പഠിപ്പില്‍ മികവ് കാണിക്കുന്ന ജൂത കുട്ടികള്‍ സര്‍‌വകലാശാലയുടെ 50 ശതമാനം വരെ സീറ്റുകള്‍ സ്വന്തമാക്കും, സമൂഹത്തിലെ മഹാഭൂരിപക്ഷം വരുന്ന ഇതരര്‍ക്കും തദ്ദേശീയര്‍ക്കും അവസരങ്ങള്‍ കിട്ടാതെവന്നു. ആ സമയം പല യൂറോപ്യന്‍ രാജ്യങ്ങളും ന്യൂമറസ് ക്ലോസസ് ഉപയോഗിച്ച് ജൂത വിദ്യാര്‍ത്ഥികളുടെ പരമാവധി ക്വോട്ട തീരുമാനിച്ചു. ജൂതരോട് വെള്ളക്കാര്‍ക്ക് ഉണ്ടായിരുന്ന വെറുപ്പ് മൂലം ഈ ക്വോട്ട ജൂതവിദ്യാര്‍ത്ഥികള്‍ അര്‍ഹിക്കുന്നതിലും കുറവായിരുന്നു എന്നത് മറക്കുന്നില്ല.
ആധുനിക കാലത്ത് ലോകരാജ്യങ്ങളില്‍ വിദ്യാഭ്യാസ തൊഴില്‍ മേഖലാ സം‌വരണം ഇങ്ങനെയൊക്കെയാണ്.

ഫിന്‍‌ലാന്‍ഡ്:
സ്വിസ്സ് ഭാഷ സംസാരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സം‌വരണമുണ്ട്. കാരണം അവര്‍ ഭാഷാന്യൂനപക്ഷമാണ്.

റൊമേനിയ:
വംശീയ വിവേചനം നേരിടുന്ന വര്‍ഗ്ഗമായ ജിപ്സികള്‍ക്ക് സ്കൂളിലും കോളേജുകളിലും സം‌വരണ സീറ്റുകള്‍ ഉണ്ട്.

ക്യാനഡ:
ഗോത്രവര്‍ഗ്ഗക്കാര്‍ക്കും മറ്റ് വംശീയ ന്യൂനപക്ഷങ്ങള്‍ക്കും സം‌വരണമുണ്ട് തൊഴിലിലും വിദ്യാഭ്യാസത്തിലും. സ്ത്രീകള്‍ക്കും അംഗവൈകല്യമുള്ളവര്‍ക്കും തുല്യതാവസരനിയമവുമുണ്ട്.

യു.എസ്.ഏ.
യൂണിവേര്‍സിറ്റികള്‍ വംശീയ ന്യൂന്‍പക്ഷങ്ങള്‍ക്കും കറുത്തവര്‍ഗ്ഗക്കാര്‍ക്കും സം‌വരണം നല്‍കുന്നുണ്ട്. ഇതിനെതിരേ പലപ്പോഴും വെള്ളക്കാരുടെ പ്രതിഷേധവും കോടിയില്‍‌പോക്കും ഒക്കെ നടക്കുന്നുണ്ട്, മുഖ്യമായും വംശീയ വിവേചനം അവസാനിച്ചു പതിറ്റാണ്ടുകള്‍ കഴിഞ്ഞു, റേഷ്യല്‍ ക്വോട്ടകള്‍ പുനപരിശോധിക്കണം, കാരണം അവ ഇപ്പോഴത്തെ പ്രാതിനിദ്ധ്യം അല്ല കാണിക്കുന്നത് എന്ന വാദത്തില്‍.

ചൈന:
യൂണിവേര്‍സിറ്റി പഠനത്തിനു മത-വംശീയ വിവേചനം അനുഭവിക്കുന്നവര്‍ക്ക് ക്വോട്ടയുണ്ട്, സ്റ്റൈപെന്‍ഡുമുണ്ട്, ഫീസ് സൗജന്യവുമുണ്ട്.

യുണൈറ്റഡ് നേഷന്‍സ് സം‌വരണത്തെക്കുറിച്ച് നിരീക്ഷിച്ചിരിക്കുന്നത് ഇങ്ങനെ:
വിവേച്നം എന്നാല്‍ വംശം, നിറം, ലിംഗം, ഭാഷ, മതം, രാഷ്ട്രീയം, അഭിപ്രായം, ദേശം, ധനം, സ്ഥാനം എന്നിവയുടെയോ മറ്റെന്തെങ്കിലും കാരണം കൊണ്ടോ സമൂഹത്തില്‍ ഏതെങ്കിലും രീതിയില്‍ തുല്യത ലഭിക്കാതെയാകല്‍ ആണ്.
എല്ലാവരും തുല്യരായിരിക്കണം, എന്നാല്‍ തുല്യത എന്നാല്‍ എല്ലാവര്‍ക്കും ഒരേ പരിഗണന എന്നല്ല, അവശതകള്‍ക്കും പരിഗണന എന്നാണ്. ഉദാഹരണത്തിനു 18 വയസ്സ് തികയാത്ത കുറ്റവാളിക്ക് വധ ശിക്ഷ പാടില്ല എന്നത് തുല്യതാലംഘനമല്ല, കാരണം പ്രായപൂര്‍ത്തിയായിട്ടില്ല എന്നത് ഒരു അവശതയാണ്, തുല്യത കണക്കാക്കുമ്പോള്‍ അതും കണക്കിലെടുക്കണം.
അടിസ്ഥാനപരമായി വിവേചനങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഭരണകൂടം ബാദ്ധ്യസ്ഥമാണ്. എന്നാല്‍ ആ തുല്യത ലഭിക്കും വരെ ഇങ്ങനെ വിവേചനം നേരിടുന്നവര്‍ക്ക് വേണ്ടി സം‌വരണ സം‌വിധാനം ഏര്‍പ്പെടുത്തുന്നത് തുല്യതാ പരിപാലനമാണ്.

ചുരുക്കം:
വിവേചനം സാമൂഹ്യമാകാം, സാമ്പത്തികമാകാം, സാംസ്കാരികമാകാം, വംശീയമാകാം, ലിംഗപരമാകാം മറ്റു പല രീതികളിലാകാം. ഒരു ജാതിയില്‍ ജനിച്ചവളുടെ നിഴല്‍ മറ്റൊരു ജാതിയില്‍ പെട്ടവന്റെ മേലേ പതിച്ചു എന്ന പേരില്‍ മര്‍ദ്ദിക്കപ്പെടുന്ന നാട്ടില്‍ നിന്നാണ്, മറ്റൊരു ജാതിയിലും മതത്തിലും ജനിച്ച പുരുഷന്മാര്‍ തങ്ങളുടെ പെണ്‍കുട്ടികളെ വിവാഹം കഴിക്കരുത് എന്ന് പുരോഹിതന്‍ പറയുന്ന നാട്ടില്‍ നിന്നാണ് നമ്മള്‍ തുല്യതയെപ്പറ്റി സംസാരിക്കുന്നത്. യു എന്‍ പറയുന്നതുപോലെ അവരുടെ സമസ്ത മേഖലയിലെയും അവശതകള്‍ എന്ന കടമ്പ വലുതാണ്. കാറും പത്രാസും ഉള്ള കുടുംബത്തില്‍ ജനിച്ച കുട്ടിയാണെങ്കില്‍ കൂടി "ചെമ്മാനും ചെരുപ്പുകുത്തിയും" എന്നത് സമൂഹത്തില്‍ ഒരു തെറിയാണ് എന്ന് മനസ്സിലാക്കുമ്പോള്‍, സിനിമയും സമൂഹവുമൊക്കെ തന്റേതല്ലാത്ത കുറ്റത്തില്‍ താന്‍ താഴ്ന്നവനാണ് എന്ന് വിലയിരുത്തുന്നു എന്നറിയുമ്പോള്‍ ഹര്‍ഡിലുകള്‍ക്ക് ഉയരം കൂടുന്നു, ഓട്ടത്തിനു നീളവും കൂടുന്നു. ഇത്രയും മനസ്സിലാക്കാന്‍ എന്താണ് വലിയ പ്രയാസം എന്ന് എനിക്ക് നിശ്ചയമില്ല. ഡയറക്റ്റര്‍ സ്ഥാനമൊഴിഞ്ഞപ്പോള്‍ പുണ്യാഹം തളിച്ച നാട്ടില്‍ ഡയറക്റ്ററുടെ മകനെന്തിനു സം‌വരണം എന്നൊരു ചോദ്യം ഉയരുന്നത് തന്നെ അസംബന്ധമാണ്. ഒരു ന്യൂനപക്ഷം സവര്‍ണ്ണന്‍ മുട്ട കഴിക്കില്ല, അതുകൊണ്ട് ഭൂരിപക്ഷം പട്ടിണിക്കുട്ടികള്‍ക്ക് മുട്ട നല്‍കരുത് എന്ന് വിധിക്കാവുന്ന നാട്ടില്‍ എത്രമാത്രം അവശതകള്‍ കൂടി കണക്കിലെടുത്താണ് തുല്യത അളക്കേണ്ടത് എന്നതിലും ആര്‍ക്കും രണ്ടുപക്ഷമുണ്ടാവേണ്ടതില്ല.

Tuesday, June 16, 2015

സീ പി ഐ എം - കമ്പുട്ടര്‍

കമ്യുണിസ്റ്റ് പാര്‍ട്ടി കംബ്യുട്ടറിനെതിരെ സമരം ചെയ്തു എന്ന് പറയുന്ന വിരുധന്മാര്‍ ഇതൊന്നു വായിക്കുക

മാങ്ങേം മാങ്ങാണ്ടീം തിരിച്ചറിയാന്‍ കഴിവില്ലാത്ത ചിലര്‍ ആദ്യം സി പി എം കമ്പ്യൂട്ടര്‍‌വത്കരണത്തെ എതിര്‍ത്തു പിന്നെ നയം തിരുത്തി അനുകൂലിച്ചു എന്നൊക്കെ പുലമ്പിക്കൊണ്ട് ഫേസ്ബുക്കില്‍ വരാറുണ്ട്. അറിവുകേട് ഒരു തെറ്റല്ല, പക്ഷേ തെറ്റാണു ശരി എന്നു വാദിച്ചുകൊണ്ട് വന്നാലോ?
1966ഇല്‍ എല്‍ ഐ സി തങ്ങളുടെ സ്ഥാപനങ്ങളെ കമ്പ്യൂട്ടര്‍‌വത്കരിക്കാന്‍ ശ്രമിച്ചു. ഇടത് ട്രേഡ് യൂണിയനുകള്‍ ഇത് തങ്ങളുടെ ജോലിക്കുള്ള അവകാശം നിഷേധിക്കലാണെന്ന് പറഞ്ഞ് ദീര്‍ഘകാലം സമരം ചെയ്തു. ഇതിന്റെ ഏറിയോ കുറഞ്ഞോ ഉള്ള അലകള്‍ പലയിടത്തും ഉണ്ടായി. പതുക്കെ പതുക്കെ അത് ഇല്ലാതെയുമായി.
കമ്പ്യൂട്ടര്‍‌വത്കരണം എന്നു പറഞ്ഞാല്‍ എന്താണെന്നല്ലാതെ എന്തായിരുന്നു എന്ന് അറിയാത്തവര്‍ക്ക് ഇതൊരു ശരികേടായി തോന്നും. എന്നാല്‍ അന്നത്തെ സര്‍ക്കാരിന് അത് തോന്നിയില്ല എന്നതില്‍ തന്നെ എന്തോ ഒരു കഴമ്പുണ്ട് എന്ന് തോന്നുന്നില്ലേ?
സമരം തുടങ്ങിയപ്പോള്‍ പ്രതികരിച്ചില്ലെങ്കിലും മൂത്തപ്പോള്‍ ഇന്ത്യാ ഗവണ്മെന്റ് കാര്യം പഠിക്കാനായി ആദ്യം ആര്‍ വെങ്കിട്ടരാമനെയും പിന്നീട് വി. എം ദണ്ഡേക്കറെയും ചെയര്‍മാനാക്കി കമ്മിറ്റീ ഫോര്‍ ഓട്ടോമേഷന്‍ ഉണ്ടാക്കി. 1972ഇല്‍ ദണ്ഡേക്കര്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ കമ്പ്യൂട്ടര്‍‌വത്കരണം നടത്തും മുന്നേ ട്രേഡ് യൂണിയനുകളുമായി പദ്ധതി ചര്‍ച്ച ചെയ്ത് തീരുമാനം ആകണം എന്നു നിര്‍ദ്ദേശിച്ചു. സമരത്തിന്റെ വിജയമായിരുന്നു ഇതെന്ന് കണക്കാക്കാം. എന്തുകൊണ്ട് ദണ്ഡേക്കര്‍ കമ്മിറ്റി അന്ന് അങ്ങനെ നിര്‍ദ്ദേശിച്ചു? ഇന്ത്യയില്‍ അന്നു നടന്നുവന്നിരുന്ന കമ്പ്യൂട്ടര്‍‌വത്കരണം പ്രധാനമായും IBM 1401 ഉപയോഗിച്ച് പേറോള്‍, ഇന്‍‌വെന്ററി ജോലികളിലെ മനുഷ്യാധ്വാനം ഒഴിവാക്കല്‍ മാത്രമായിരുന്നു, അല്ലാതെ നാം ഇന്ന് അറിയുന്നതുപോലെ പ്രൊഡക്റ്റീവിറ്റിയും എഫിഷ്യന്‍സിയും കൂട്ടുന്ന ഓട്ടോമേഷന്‍ പ്രോസസ് ആയിരുന്നില്ല. [ഹിസ്റ്ററി ഓഫ് കമ്പ്യൂട്ടിങ്ങ് ഇന്‍ ഇന്ത്യ - വി രാജാരാമന്‍ ( സൂപ്പര്‍‌കമ്പ്യൂട്ടര്‍ എജ്യൂക്കേഷന്‍ & റിസേര്‍ച്ച് സെന്റര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് പ്രസിദ്ധീകരണം) പേജ് 23.] തുടര്‍ന്ന് പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റിയും ലോങ്ങ് ടേമിലേ കമ്പ്യൂട്ടര്‍‌വത്കരണത്തിന്റെ ഫലം ലഭിക്കൂ, അതിനാല്‍ ഷോര്‍ട്ട് ടേല്‍ തൊഴില്‍ നഷ്ടങ്ങള്‍ അതീവശ്രദ്ധയോടെ പരിഹരിക്കണം എന്ന നിലപാട് 1975ഇല്‍ വ്യക്തമാക്കി.
എന്നാള്‍ 1978 മുതല്‍ 1991 വരെയുള്ള കാലം സര്‍ക്കാര്‍ പോളിസികളിലും കമ്പ്യൂട്ടര്‍ വത്കരണത്തിന്റെ അടിസ്ഥാനോദ്ദേശ്യങ്ങളിലും തന്നെ വത്യാസം വന്നതോടെ പൊതുബോധത്തിലും അതിന്റേതായ മാറ്റം ഉണ്ടായി. ശേഷം വന്ന കമ്പ്യൂട്ടര്‍ യുഗത്തില്‍ അതു തന്നെ ഒരു തൊഴില്‍ മേഖലയായി ഇന്ത്യയില്‍ രൂപപ്പെട്ടു. (മേലേ പറഞ്ഞ പുസ്തകത്തില്‍ വിവിധ ഭാഗങ്ങളിലായി)
സംഗതി വ്യക്തമായോ? ഇല്ലെങ്കില്‍ ഒരു ക്വോട്ട്: " കമ്യൂണിസ്റ്റ് പാര്‍ട്ടി ടെക്നോളജിയെ എതിര്‍ത്തിട്ടില്ല, എതിര്‍ക്കാന്‍ കഴിയുകയുമില്ല. ടെക്നോളജി പുരോഗമിക്കുന്നതിനനുസരുച്ച് ഉത്പാദന ക്ഷമത വര്‍ദ്ധിക്കുകയും അതുവഴി സാമ്പത്തിക വികസനം എളുപ്പമാകുകയും ചെയ്യും. എന്നാല്‍ ഇതിനു പകരം തൊഴില്‍ നിഷേധം വഴിയുള്ള ലാഭവര്‍ദ്ധനയ്ക്ക് മാത്രമായി ടെക്നോളജിയെ ഉപയോഗിച്ചകാലം അതിനെതിരേ സമരം ചെയ്തു. അത് ന്യായമായിരുന്നെന്ന് തന്നെ ഇന്നും പറയുന്നു." ഹിമാന്‍ഷു റോയി- പീപ്പിള്‍സ് ഡെമോക്രസി ഒക്റ്റോബര്‍ 2003 പതിപ്പില്‍.
[കാര്യം അറിയേണ്ടവര്‍ക്ക് ഗവേഷണ പുസ്തകങ്ങള്‍ വായിക്കാം, കാര്യം അറിയേണ്ടാത്തവര്‍ക്ക് സിനിമാ കണ്ട് അതാണു ചരിത്രം എന്നു കരുതി നടക്കാം ]

(ഞാന്‍ എഴുതിയതല്ല പലസ്ഥലത്തു നിന്നും കിട്ടിയതും മാന്തിയതും എടുത്തു ഒന്നിച്ചു വച്ചതാണ് ), 



Wednesday, June 10, 2015

മാതൃഭൂമി

ബല്‍ജിയന്‍ സംവിധായകരായ ഡാര്‍ഡന്‍ സഹോദരന്മാര്‍ അധ്വാനവര്‍ഗത്തില്‍ നിന്നാണ് എപ്പോഴും തങ്ങളുടെ കഥാപാത്രങ്ങളെ കണ്ടെത്തുന്നത്. വിഷാദരോഗം കാരണം കമ്പനിയില്‍ നിന്ന് പുറത്താക്കപ്പെട്ട ഒരു യുവതി ജോലി തിരിച്ചുകിട്ടാന്‍ നടത്തുന്ന പരിശ്രമങ്ങളാണ് ' ടൂ ഡെയ്‌സ് , വണ്‍ നൈറ്റ് ' എന്ന പുതിയ സിനിമയില്‍ അവര്‍ ആവിഷ്‌കരിക്കുന്നത്് 
http://www.mathrubhumi.com/movies/long_shots/551317#storycontent
ഫിന്നിഷ് സംവിധായകന്‍ അകി കോറിസ്മാക്കിയുടെ അതേ വിശ്വാസധാരയിലാണ് ബല്‍ജിയന്‍ സംവിധായകരായ ഡാര്‍ഡന്‍ സഹോദരന്മാര്‍. സമൂഹത്തിലെ അടിത്തട്ടില്‍ കഴിയുന്ന തൊഴിലാളി വര്‍ഗത്തില്‍പ്പെട്ടവരാണ് മൂന്നു പേരുടെയും സിനിമകളിലെ കഥാപാത്രങ്ങള്‍. ധാരാളിത്തത്തില്‍ ജീവിക്കുന്നവരല്ല ഈ കഥാപാത്രങ്ങളൊന്നും. ദുരിതം നിറഞ്ഞ വഴികളിലൂടെ കടന്നുപോകുന്നവരാണവര്‍. വലുതായൊന്നും ആഗ്രഹിക്കാത്തവര്‍. നിസ്വമായ ചുറ്റുപാടുകളില്‍ അവരങ്ങനെ രണ്ടറ്റവും മുട്ടിക്കാന്‍ പാടുപെടുന്നു. ഈ പ്രാരാബ്ധങ്ങള്‍ക്കിടയിലും അവര്‍ പരസ്പരം വെറുക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നുണ്ട്. എവിടെയോ ചില നന്മകള്‍ സൂക്ഷിക്കുന്നുണ്ടവര്‍. തെരുവിലെ ഷൂ പോളീഷുകാരനും ട്രക്ക് ഡ്രൈവറും ഹോട്ടല്‍ത്തൊഴിലാളിയും ഇറച്ചിവെട്ടുകാരിയും തീപ്പെട്ടിക്കമ്പനി ജീവനക്കാരിയുമൊക്കെയാണ് കോറിസ്മാക്കിയുടെ നായികാനായകന്മാര്‍. ഡാര്‍ഡന്‍ സഹോദരന്മാരും തൊഴിലെടുക്കുന്നവരെയാണ് തങ്ങളുടെ ചിത്രങ്ങളിലൂടെ ഉയര്‍ത്തിക്കാട്ടുന്നത്. 

ഡാര്‍ഡന്‍ സഹോദരന്മാരുടെ ഒമ്പതാമത്തെ സിനിമയാണ് ' ടൂ ഡെയ്‌സ് , വണ്‍ നൈറ്റ് ( Two days, one night ). പ്രശസ്തമായ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ എപ്പോഴും ആദരിക്കപ്പെടുന്നവരാണിവര്‍. ഴാങ് പിയറെ ഡാര്‍ഡന്‍ , ലുക് ഡാര്‍ഡന്‍ എന്നീ ഡാര്‍ഡന്‍ സഹോദരന്മാരുടെ ഏറ്റവും പുതിയ സിനിമയിലും തൊഴിലാളികളുടെ ജീവിതമാണ് വിഷയമാകുന്നത്. തൊട്ടുമുമ്പ് 2011 ല്‍ പുറത്തിറങ്ങിയ ' കിഡ് വിത്ത് എ ബൈക്ക് ' ( Kid with a bike ) എന്ന സിനിമയില്‍ നിന്ന് വ്യത്യസ്തമായ അന്തരീക്ഷമാണ് ' ടൂ ഡെയ്‌സി ' ല്‍ നമ്മള്‍ കാണുന്നത്. എങ്കിലും പറയാനുള്ള വിഷയം ഒന്നുതന്നെ. വീട്ടില്‍ നിന്ന് ഒളിച്ചോടി അച്ഛനെ കാണാനെത്തി ഹതാശനാകുന്ന പന്ത്രണ്ടുകാരന്‍ സിറില്‍ ആണ് 'കിഡി ' ലെ പ്രധാന കഥാപാത്രം. മകനെ സ്‌നേഹിക്കുന്നുണ്ടെങ്കിലും ജീവിച്ചുപോകാനുള്ള വെപ്രാളത്തില്‍ അവന്റെ സംരക്ഷണം ഏറ്റെടുക്കാന്‍ റസ്റ്റോറന്റ്്് ജീവനക്കാരനായ അച്ഛനു കഴിയുന്നില്ല. 

ഇവിടെ അച്ഛന്റെയും അമ്മയുടെയും സ്‌നേഹം സിറിളിന് കിട്ടുന്നത് സാമന്ത എന്ന ഹെയര്‍ ഡ്രസ്സറില്‍ നിന്നാണ്. സിറിളിന്റെ ശാഠ്യങ്ങളും വഴിതെറ്റിയ കൂട്ടുകെട്ടുകളുമൊക്കെ ശാന്തമായ മനസ്സോടെ തിരുത്തിക്കൊടുക്കാന്‍ ആവുന്നത്ര ശ്രമിക്കുന്നുണ്ട് സാമന്ത. തട്ടിമുട്ടിപ്പോകുന്ന ജീവിതത്തിനിടയിലും സിറിളിനുവേണ്ടി കാമുകനെ തള്ളിപ്പറയാന്‍പോലും അവള്‍ തയ്യാറാവുന്നു. ഒടുവില്‍, സ്‌നേഹത്തിന്റെ ശക്തിയെന്തെന്ന് സ്വയം മനസ്സിലാക്കുന്ന സിറില്‍ സാമന്തയുടെ അരികിലേക്ക് ഓടിയണയുകയാണ്. 

' ടൂ ഡെയ്‌സി ' ല്‍ എത്തുമ്പോള്‍ വളരെ സങ്കീര്‍ണമായ ഒരു പ്രശ്‌നമാണ് ഡാര്‍ഡന്‍ സഹോദരന്മാര്‍ കൈകാര്യം ചെയ്യുന്നത്. ആഗോളവത്കരണത്തിന്റെ നീരാളിപ്പിടിത്തമാണ് ചര്‍ച്ചാവിഷയം. ബല്‍ജിയത്തിലെ ഒരു സോളാര്‍ കമ്പനിയില്‍ മൂന്നു ദിവസത്തിനുള്ളില്‍ നടക്കുന്ന ചില സംഭവങ്ങളിലൂടെയാണ് ക്യാമറയുടെ സഞ്ചാരം. സ്വന്തം തൊഴിലുറപ്പിച്ചു നിര്‍ത്താന്‍ ബദ്ധപ്പെടുന്ന മനുഷ്യരുടെ ശോഭനമല്ലാത്ത ജീവിതമാണ് നമ്മള്‍ കാണുന്നത്. നിറഞ്ഞ കഷ്ടപ്പാടുകള്‍ക്കിടയിലും അവരില്‍ ചിലരെങ്കിലും സ്വന്തം ചോരയെ തിരിച്ചറിയുകയും ഒന്നിച്ചുനില്‍ക്കാന്‍ തീരുമാനിക്കുകയും ചെയ്യുന്നുണ്ട്. സഹജീവിയുടെ കണ്ണീരില്‍ പടുത്തുയര്‍ത്തുന്ന ജീവിതസുഖങ്ങളെ അവര്‍ സന്ദേഹമേതുമില്ലാതെ വേണ്ടെന്നുവെക്കുന്നു. 

വിഷാദരോഗത്തെത്തുടര്‍ന്ന് ജോലി നഷ്ടപ്പെടുമോ എന്ന ഭീതിയില്‍ കഴിയുന്ന സാന്ദ്ര എന്ന യുവതിയുടെ അവസ്ഥാന്തരങ്ങളാണ് സിനിമയില്‍ തെളിയുന്നത്. ഭര്‍ത്താവും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തെ സഹായിക്കാന്‍ അവള്‍ക്ക് എങ്ങനെയെങ്കിലും തന്റെ ജോലി നിലനിര്‍ത്തിയേ തീരൂ. ഒരു കുടുംബത്തിന്റെ മാത്രം കഥയല്ലിത്. എവിടെയുമുള്ള തൊഴിലാളി വര്‍ഗത്തിന്റെ നിസ്സഹായാവസ്ഥ പ്രതിഫലിക്കുന്നുണ്ടിതില്‍. ജോലി തിരിച്ചുതരാം, പക്ഷേ, അതിന് മറ്റ് തൊഴിലാളികള്‍ ത്യാഗം സഹിക്കണം എന്ന വിചിത്രവാദമാണ് സ്ഥാപനമുടമ മുന്നോട്ടുവെക്കുന്നത്. തൊഴിലാളികള്‍ക്കിടയില്‍ ഹിതപരിശോധന നടത്തിയാണ് അയാള്‍ അവളെ ജോലിയില്‍ നിന്ന് ആദ്യം മാറ്റിനിര്‍ത്തുന്നത്. സഹപ്രവര്‍ത്തകയായ ജൂലിയറ്റിന്റെ ശ്രമഫലമായി അയാള്‍ സാന്ദ്രക്ക് ഒരവസരംകൂടി നല്‍കുന്നു. ഒരിക്കലും നടക്കാന്‍ പോകുന്നില്ല എന്ന വിശ്വാസത്തില്‍ മറ്റു തൊഴിലാളികളുടെ ദാരിദ്ര്യത്തിലാണ് അയാള്‍ കണ്ണുവെക്കുന്നത്.

17 പേരുള്ള സ്ഥാപനത്തില്‍ സാന്ദ്രയുടെ അസാന്നിധ്യത്തിലും ജോലി പതിവുപോലെ കൊണ്ടുപോകാനാകും എന്നയാള്‍ മനസ്സിലാക്കുന്നു. ഇങ്ങനെ അധികനേരം ചെയ്യുന്ന ജോലിക്ക് ഓരോരുത്തര്‍ക്കും ആയിരം യൂറോ അയാള്‍ ബോണസ്സായി വാഗ്ദാനം ചെയ്യുന്നു. സാമ്പത്തിക പ്രശ്‌നങ്ങളില്‍പ്പെട്ട് ഉഴലുന്ന ജീവനക്കാര്‍ക്ക് നല്ലൊരു പിടിവള്ളിയായിരുന്നു ഈ ബോണസ് വാഗ്ദാനം. സഹപ്രവര്‍ത്തകയെ മറന്നും തങ്ങളുടെ ജീവിതം ഉറപ്പിക്കാനുള്ള ആഗ്രഹത്തിലായിരുന്നു അവരില്‍ മിക്കവരും. അപ്പോഴാണ് ജൂലിയറ്റ് ഇടപെടുന്നത്. മൂന്നു ദിവസത്തിനകം തൊഴിലാളികള്‍ക്കിടയില്‍ മറ്റൊരു വോട്ടെടുപ്പിന് സ്ഥാപനമുടമ സമ്മതിക്കുന്നു. തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. ശനിയും ഞായറും മാത്രമാണ് സാന്ദ്രയുടെ മുന്നിലുള്ളത്. ഭര്‍ത്താവിന്റെ ഉള്ളഴിഞ്ഞ സഹകരണത്തോടെ അവള്‍ കടുത്തൊരു പരീക്ഷണത്തിനു തയ്യാറാവുന്നു. 16 സഹപ്രവര്‍ത്തകരെയും അവള്‍ വീടുകളില്‍ച്ചെന്ന് നേരിട്ടു കാണുന്നു. 

രണ്ടു പകലും ഒരു രാത്രിയും ബസ്സിലും കാറിലും നടന്നുമുള്ള സാന്ദ്രയുടെ യാത്രയാണ് ഈ സിനിമ. ഓരോ വീട്ടിലും അവള്‍ നേരിടുന്ന സമാനമായ ദുരിതസാഹചര്യങ്ങള്‍. ചിലര്‍ സാന്ദ്രക്കുനേരെ വാതില്‍ കൊട്ടിയടയ്ക്കുന്നു. മറ്റു ചിലര്‍ പ്രാരാബ്ധങ്ങള്‍ ചൂണ്ടിക്കാട്ടി ബോണസ് എന്ന ചൂണ്ടയില്‍ തങ്ങളെ കുരുക്കിയിടുന്നു. ഓരോ ഗൃഹസന്ദര്‍ശനവും സാന്ദ്രക്ക് പുതിയ ജീവിതപാഠങ്ങളാണ് നല്‍കുന്നത്. ധനാര്‍ത്തിയും സഹാനുഭൂതിയും എന്തെന്ന് അവളറിയുന്നു. അതവളെ ധീരമായ ഒരു തീരുമാനത്തിലെത്തിക്കുന്നു. ഉദാത്തമായ തൊഴിലാളിസ്‌നേഹമെന്തെന്ന്് അവള്‍ ലോകത്തിനു കാണിച്ചുകൊടുക്കുകയാണ്. അപ്പോഴും, തീരാത്ത കടക്കെണിയിലേക്കും പ്രതിസന്ധികളിലേക്കുമാണ് അവള്‍ തന്നെയും കുടുംബത്തെയും തള്ളിവിടുന്നത്. 

സാന്ദ്ര ഓരോ തൊഴിലാളിയുടെയും വീട്ടില്‍ പോകുന്ന സന്ദര്‍ഭങ്ങളിലാണ് സഹപ്രവര്‍ത്തകരോട് അവള്‍ക്കുള്ള അടുപ്പവും കരുതലും എത്രമാത്രമുണ്ടായിരുന്നു എന്ന് സംവിധായകര്‍ വിശദീകരിക്കുന്നത്. ഒന്നോ രണ്ടോ പേരൊഴികെ മറ്റെല്ലാവര്‍ക്കും സാന്ദ്രയോടും സ്‌നേഹമാണ്. അവളുടെ ഇപ്പോഴത്തെ അവസ്ഥയില്‍ അവര്‍ ദു:ഖിതരുമാണ്.


പക്ഷേ, അവര്‍ക്കു മുന്നില്‍ അവരുടെ ഒരു ദുരിതജീവിതമുണ്ട്. ആയിരം യൂറോ ബോണസ് അവര്‍ക്ക് വലിയൊരു പ്രലോഭനമായി മാറുകയാണ്. വീടു നന്നാക്കാന്‍, വീട്ടില്‍ അത്യാവശ്യം സൗകര്യമൊരുക്കാന്‍, കുട്ടികളുടെ പഠിപ്പിന് ... ഇങ്ങനെ അവരുടെ മുന്നില്‍ ആവശ്യങ്ങളുടെ പട്ടിക നീണ്ടതാണ്. എന്നിട്ടും പകുതി പേര്‍ സാന്ദ്രയോടൊപ്പം നില്‍ക്കാന്‍ തയ്യാറാവുന്നു. അവളുടെ മനസ്സില്‍ തൊട്ടത്് ഈ സ്‌നേഹമാണ്. അതാണ് അവള്‍ അവസാനം അവര്‍ക്ക് തിരിച്ചുകൊടുക്കുന്നതും. 


അതിരുകള്‍ക്കപ്പുറത്തേക്ക് കടന്നുചെല്ലുന്ന സഹജീവിസ്‌നേഹമാണ് സാന്ദ്ര പ്രകടിപ്പിക്കുന്നത്. ബോണസ് നഷ്ടപ്പെടുമെന്നറിഞ്ഞിട്ടും പകുതി ജീവനക്കാര്‍ സാന്ദ്രയോടൊപ്പം നിന്നത് കമ്പനിയുടമക്കേറ്റ തിരിച്ചടിയായിരുന്നു. ഒടുവില്‍ എല്ലാ ജീവനക്കാര്‍ക്കും ബോണസ് നല്‍കാന്‍ അയാള്‍ തയ്യാറാവുന്നു. ഒരു കറുത്ത വര്‍ഗക്കാരനൊഴികെ സോളാര്‍ കമ്പനിയിലെ ജീവനക്കാരെല്ലാം നാട്ടുകാരാണ്. കറുത്ത വര്‍ഗക്കാരന്‍ കരാര്‍ ജീവനക്കാരനാണ്. അവന്റെ കോണ്‍ട്രാക്ട് ഉടനെ കഴിയും. അതിനുശേഷം അത് വീണ്ടും പുതുക്കണം. ഈയൊരു ദുര്‍ഘടസന്ധിയിലും അവനും സാന്ദ്രയെ പിന്തുണക്കുന്നു. സാന്ദ്രയുടെ വിശ്വാസത്തെ പിടിച്ചുലച്ചു ഈ പിന്തുണ. കമ്പനിയുടമ സൗമനസ്യത്തിന്റെ മറവില്‍ കണ്ണുവെച്ചതും ഈ കരാര്‍ ജീവനക്കാരനെയായിരുന്നു. അവനെ മാറ്റി പകരം സാന്ദ്രയെ നിയമിക്കാം എന്ന വ്യവസ്ഥയാണ് അയാള്‍ സാന്ദ്രയുടെ മുന്നില്‍ അവതരിപ്പിക്കുന്നത്. അപ്പോഴും അയാളുദ്ദേശിച്ച 16 തൊഴിലാളികള്‍ എന്ന അവസ്ഥയിലെത്തും. പക്ഷേ, സാന്ദ്രയുടെ ദൃഢനിശ്ചയം അയാളുടെ കുടിലതന്ത്രങ്ങളെ പരാജയപ്പെടുത്തുന്നു. 

കഥാപാത്രങ്ങളെ തുടക്കത്തില്‍ത്തന്നെ കൃത്യമായ പശ്ചാത്തലത്തില്‍ കൊണ്ടുനിര്‍ത്തുന്നു സംവിധായകര്‍. സാന്ദ്രയുടെ കുടുംബത്തെയാണ് ആദ്യം പരിചയപ്പെടുത്തുന്നത്. ഹോട്ടലില്‍ വെയിറ്ററാണ് ഭര്‍ത്താവ്. അയാളുടെ മാത്രം വരുമാനം കൊണ്ട് എങ്ങുമെത്തില്ല. കുട്ടികളുടെ വിദ്യാഭ്യാസം, വീടിന്റെ കടം. എല്ലാം അയാളെ പേടിപ്പെടുത്തുന്നു. ഏതാനും ഷോട്ടുകളില്‍ നിന്നുതന്നെ സാന്ദ്രയുടെ മാനസികാവസ്ഥ നമുക്ക് മനസ്സിലാകും. അവളുടെ ഉള്ളിലെ നെരിപ്പോട് അത്രയെളുപ്പം അണയുന്നതല്ല. ഗുളികകള്‍ വിഴുങ്ങിയാണ് അവള്‍ സമനില വീണ്ടെടുക്കുന്നത്. എപ്പോഴും കൂടെ നില്‍ക്കുന്ന ഭര്‍ത്താവിനെപ്പോലും അവള്‍ക്ക് സംശയമാണ്. അയാള്‍ക്ക് തന്നോട് സഹതാപമാണ്, സ്‌നേഹമല്ല എന്നാണവളുടെ ധാരണ. ഹിതപരിശോധനയില്‍ നിന്ന് പിന്മാറാന്‍ അവള്‍ പലപ്പോഴും തയ്യാറാവുന്നുണ്ട്. അപ്പോഴൊക്കെ അതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത് ഭര്‍ത്താവാണ്. 

പ്രശസ്തമായ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള ' പാം ഡി ഓര്‍ ' രണ്ടു തവണ നേടാനുള്ള അപൂര്‍വഭാഗ്യം ഏഴ് സംവിധായകര്‍ക്കേ ഉണ്ടായിട്ടുള്ളു. അവരില്‍ രണ്ടു പേര്‍ ഡാര്‍ഡന്‍ സഹോദരന്മാരാണ്. 1999 ല്‍ ' റോസെറ്റ ' , 2005 ല്‍ ' ദ ചൈല്‍ഡ് ' എന്നീ ചിത്രങ്ങളാണ് ഡാര്‍ഡന്‍ സഹോദരന്മാര്‍ക്ക് ഈ ബഹുമതി നേടിക്കൊടുത്തത്. 2014 ല്‍ ' ടൂ ഡെയ്‌സ് , വണ്‍ നൈറ്റ് ' പാംഡി ഓറിന് മത്സരിച്ചെങ്കിലും ജയിക്കാനായില്ല. സൂറിച്ച്, സിഡ്‌നി ഫിലിം മേളകളില്‍ അവാര്‍ഡിനര്‍ഹമായിട്ടുണ്ട് ' ടൂ ഡെയ്‌സ് ' . 2014 ല്‍ വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‌കര്‍ അവാര്‍ഡിന് മത്സരിക്കാന്‍ ബെല്‍ജിയം അയച്ചത് ഈ ചിത്രമാണ്. 2014 ല്‍ ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ' ടൂ ഡെയ്‌സ് ' പ്രദര്‍ശിപ്പിച്ചിട്ടുണ്ട്്. 

ഡാര്‍ഡന്‍ സഹോദരന്മാരില്‍ ഴാങ് ആണ് മൂത്തത്. 64 വയസ്സായി. ഇളയവന്‍ ലുക്കിന് 61. അറുപതോളം ഡോക്യുമെന്ററികള്‍ ചെയ്ത് കൈത്തഴക്കം വന്നശേഷമാണ് ഇരുവരും കഥാചിത്രങ്ങളിലേക്ക് കടന്നത്. 1980 കളുടെ ഒടുവിലായിരുന്നു ഇത്. ആദ്യത്തെ രണ്ടു സിനിമകളും അത്ര ശ്രദ്ധിക്കപ്പെട്ടില്ല. ഫാല്‍ഷ് (1989) എന്ന സിനിമയിലാണ് തുടക്കം. ' ഐ തിങ്ക് ഓഫ് യൂ ' (1992) ആണ് രണ്ടാമത്തെ സിനിമ. മൂന്നാമത്തെ ചിത്രമായ ദ പ്രോമിസി 1996) ലൂടെ ഡാര്‍ഡന്‍ സഹോദരന്മാര്‍ ലോകശ്രദ്ധ നേടി. റോസെറ്റ (1999) , ദ സണ്‍ (2002) , ദ ചൈല്‍ഡ് (2005) , ലോര്‍ണാസ് സൈലന്‍സ് (2008) , ദ കിഡ് വിത്ത് എ ബൈക്ക് (2011) , ടൂ ഡെയ്‌സ് വണ്‍ നൈറ്റ് (2014) എന്നിവയാണ് മറ്റ് ഡാര്‍ഡന്‍ചിത്രങ്ങള്‍. 

10 വര്‍ഷം മനസ്സില്‍ കൊണ്ടുനടന്ന ഇതിവൃത്തമാണ് 2014 ല്‍ സാക്ഷാത്കരിച്ചത് എന്ന് ഡാര്‍ഡന്‍ സഹോദരന്മാര്‍ പറയുന്നു. ആദ്യം സാന്ദ്ര എന്ന കഥാപാത്രമാണ് കടന്നുവന്നത്. നായികയെ അവതരിപ്പിക്കാന്‍ മരിയോണ്‍ കോട്ടിലാര്‍ഡ് എന്ന നടിയെ കിട്ടിയതോടെ ഡാര്‍ഡന്മാരുടെ പരിശ്രമം സഫലമായി. ഒരേസമയം ദു:ഖിതയും ദൃഢചിത്തയുമായ സാന്ദ്രയെ മരിയോണ്‍ അനശ്വരയാക്കി. സെറെയിങ് എന്ന വ്യാവസായിക നഗരത്തിലാണ് ഡാര്‍ഡന്‍ സഹോദരന്മാരുടെ ജനനം. തൊഴിലാളി വര്‍ഗത്തെയും അവരുടെ അധ്വാനവും കണ്ടാണ് വളര്‍ന്നത്. മാറിവരുന്ന ലോകത്തെ എടുത്തുകാണിക്കലാണ് തങ്ങള്‍ക്ക് സിനിമ എന്ന് ഈ സംവിധായകര്‍ അടിവരയിടുന്നു. ആഗോളീകരണത്തിന്റെ കഠിനയാഥാര്‍ഥ്യങ്ങള്‍ക്കുനേരെ അവര്‍ക്ക് കണ്ണടയ്ക്കാനാവില്ല. എവിടെയും എപ്പോഴും എന്തെങ്കിലും ന്യായം പറഞ്ഞ്് തൊഴിലാളികളെ പിരിച്ചുവിടാനാണ് കമ്പനികള്‍ ശ്രമിക്കുന്നത്. ജോലിയില്ലാത്ത ഒരാള്‍ സമൂഹത്തിന് ഭാരമായാണ് സ്വയം കാണുന്നത്. 

തങ്ങളുടെ അസ്തിത്വം പോലും ചോദ്യം ചെയ്യപ്പെടുന്നതായി അവര്‍ക്കു തോന്നും. ഈയൊരു സാഹചര്യത്തില്‍ ഊന്നിക്കൊണ്ടാണ് ' ടൂ ഡെയ്‌സ് ' രൂപപ്പെടുത്തിയത്. പുതിയൊരു തൊഴില്‍ സംസ്‌കാരത്തിന്റെ ഉദ്‌ഘോഷമാണ് ഈ സിനിമ. ട്രേഡ് യൂനിയന്റെ പിന്‍ബലമില്ലാതെ, തൊഴിലാളിസാഹോദര്യത്തിന്റെ ആത്മബലം കൊണ്ടാണ് സാന്ദ്രയും കൂട്ടുകാരും വിജയത്തിനടുത്തെത്തുന്നത്. സാന്ദ്രക്ക് ജോലി തിരിച്ചുകിട്ടിയോ എന്ന ചോദ്യത്തിനല്ല ഇവിടെ പ്രസക്തി. തൊഴിലാളികളെ ഒരുമിപ്പിക്കാന്‍ അവള്‍ നടത്തിയ ഒറ്റയാള്‍ശ്രമം പാതിയെങ്കിലും വിജയിച്ചോ എന്ന ചോദ്യത്തിനാണ്. വോട്ടെടുപ്പില്‍ തോറ്റ് കമ്പനിയില്‍ നിന്ന് തിരിച്ചുവരുന്ന സാന്ദ്രയുടെ മുഖത്ത് വിഷാദഭാവമേയില്ല. ജീവിതത്തെ വീണ്ടും തേച്ചുമിനുക്കിയെടുക്കാം എന്ന ദൃഢഭാവമാണ് ആ മുഖത്ത് തെളിയുന്നത്. 

==============================
http://www.southlive.in/mirror-media/mathrubhumi/9339

മാതൃഭൂമിയെ സ്ഥാപിത താല്‍പര്യങ്ങളുടെ തോട്ടമാക്കി വീരേന്ദ്രകുമാര്‍: പത്രപ്രവര്‍ത്തകരെ ദ്രോഹിച്ചും അപമാനിച്ചും അധികാരപ്രയോഗം; കേരളത്തിന്റെ ദേശീയ ദിനപ്പത്രത്തില്‍ സംഭവിക്കുന്നത്‌


മാതൃഭൂമിയുടെ ആദ്യലക്കത്തില്‍ പത്രത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വ്യക്തമാക്കി പ്രസിദ്ധീകരിച്ച പ്രസ്താവനയുടെ ഏറ്റവും കാതലായഭാഗങ്ങളിലൊന്നാണ് ഇത്. പിറന്ന് 92 വര്‍ഷം പിന്നിടുമ്പോള്‍, പ്രചാരത്തില്‍ രണ്ടാം സ്ഥാനത്തുള്ള 'മലയാളത്തിലെ ദേശീയപത്ര'ത്തിനുമുന്നില്‍ വലിയൊരു വൈരുദ്ധ്യമാവുകായണ് ഈ പ്രസ്താവന. സ്വാഭിമാനം ക്ഷയിക്കാതെ, അവരവരുടെ ബുദ്ധിക്കും പ്രാപ്തിക്കും അധ്വാനത്തിനും അനുസരിച്ചുള്ള ഫലം യാതൊരു തടസ്സവും കൂടാതെ അനുഭവിക്കാന്‍ സാധ്യമല്ലെന്ന നിലയിലാണ് രാജ്യത്തെ പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് കൂടിയായ എംപി വീരേന്ദ്രകുമാര്‍ മാനേജിങ് ഡയറക്ടറായ മാതൃഭൂമിയിലെ ഭൂരിഭാഗം ജീവനക്കാരുടെയും ഇപ്പോഴത്തെ നില. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ പൈതൃകം അഭിമാനപൂര്‍വ്വം അവകാശപ്പെടുന്ന പത്രത്തിന്റെ മാനേജുമെന്റ് സ്വീകരിക്കുന്ന പ്രതികാരമനോഭവത്തോടെയുള്ള നിലപാടുകള്‍ ഇന്ന് മാതൃഭൂമിയില്‍ ഒരു വലിയ തൊഴില്‍ പ്രശ്‌നമായി ഉടലെടുത്തിരിക്കുന്നു.
ജീവനക്കാരുടെ അവകാശങ്ങള്‍ക്കായി ശബ്ദിക്കുന്നവരെ അപമാനിക്കുക, ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുക, സ്ഥലം മാറ്റുക തുടങ്ങിയവയുടെ തുടര്‍ച്ചയായി, പിരിച്ചുവിടലില്‍ വരെ എത്തിനില്‍ക്കുന്നു പ്രതികാര നടപടികള്‍. മലപ്പുറം യൂണിറ്റിലെ ചീഫ് സബ് എഡിറ്ററായിരുന്ന സി നാരായണനാണ് ഇതില്‍ ഏറ്റവും ഒടുവിലത്തെ ഇര. ചുറ്റുമുള്ള ലോകത്തെ സകലമാന പ്രശ്‌നങ്ങളോടും അതിവേഗം പ്രതികരിക്കുകയും അത് പൊതുസമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വന്തം തൊഴിലിടങ്ങളില്‍ നേരിടേണ്ടിവരുന്ന അപമാനത്തെയും പ്രതികാര നടപടിയെയും പൊതുസമൂഹം ഏറ്റെടുക്കുംവിധം പുറത്തെത്തിക്കാന്‍ പോലും സാധിക്കുന്നില്ലെന്നതാണ് ഏറ്റവും ദയനീയമായ നിസ്സഹായവസ്ഥ.  ഒരേസമയം ഫ്യൂഡല്‍ മാടമ്പത്തിത്തവും കോര്‍പ്പറേറ്റ് ധാര്‍ഷ്ട്യവും നിറഞ്ഞ അധികാരപ്രയോഗമാണ് മാതൃഭൂമിയില്‍ നടക്കുന്നതെന്ന വിമര്‍ശനങ്ങളും മാധ്യമപ്രവര്‍ത്തകരുടെ നിസ്സഹയാവസ്ഥയും അറിഞ്ഞുകൊണ്ടുതന്നെ അവഗണിക്കുകയാണ് കേരളത്തിന്റെ രാഷ്ട്രീയ-ബൗദ്ധിക നേതൃത്വവും.
മാതൃഭൂമിയില്‍ സംഭവിക്കുന്നത്
പത്രപ്രവര്‍ത്തകരുടെ വേതനം പുനര്‍നിര്‍ണിച്ചുകൊണ്ടുള്ള വേജ് ബോര്‍ഡ് തീരുമാനങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് മാതൃഭൂമിയില്‍ ജീവനക്കാരോടുള്ള പ്രതികാര നടപടിയുടെ ഏറ്റവും ഒടുവിലത്തെ ഘട്ടം. വേജ് ബോര്‍ഡ് തീരുമാനങ്ങള്‍ നടപ്പാക്കാനുള്ള നിയമപരമായ ബാധ്യതയുള്ള സ്ഥാപനം അത് അട്ടിമറിക്കാന്‍ നടത്തിയ ശ്രമങ്ങളും അതിനെതിരെ ഒരുവിഭാഗം ജീവനക്കാരുടെ നേതൃത്വത്തില്‍ നടത്തിയ ചെറുത്തുനില്‍പ്പുകളുമാണ് ഇപ്പോഴത്തെ പ്രതികാര നടപടികളുടെ തുടക്കം. മാനേജുമെന്റിന് വിധേയപ്പെട്ട് പോവുകയെന്ന സമീപകാല പതിവില്‍ നിന്ന് വ്യത്യസ്തമായി 2012ല്‍ മാതൃഭൂമി ജേണലിസ്റ്റ് യൂണിയന്‍ വേജ് ബോര്‍ഡ് നടപ്പാക്കുന്നതിനായി കടുത്ത നിലപാട് എടുത്തതാണ് മാനേജിങ് ഡയറക്ടര്‍ എംപി വീരേന്ദ്രകുമാറിനെ പ്രകോപിപ്പച്ചത്. വേജ് ബോര്‍ഡ് നടപ്പാക്കുന്നത് ഒഴിവാക്കാനുള്ള എല്ലാ ശ്രമങ്ങളും മാനേജുമെന്റ് നടത്തുന്നതിനിടയിലായിരുന്നു ജീവനക്കാരില്‍നിന്നുള്ള ഈ അപ്രതീക്ഷിത ചെറുത്തുനില്‍പ്പ്. 2012 മെയ് ഒന്നിന് മലമ്പുഴയില്‍ നടന്ന മാതൃഭൂമി ജേര്‍ണലിസ്റ്റ് യൂണിയന്‍ സമ്മേളനം മാനേജുമെന്റിനെ അമ്പരപ്പിച്ച ചെറുത്തുനില്‍പ്പിന് വേദിയായി. അതിന്റെ തുടര്‍ച്ചയായി വേജ് ബോര്‍ഡ് നടപ്പാക്കാനായി പ്രവര്‍ത്തിച്ച ജീവനക്കാരില്‍ 40 ഓളം പേരുടെ ആനുകൂല്യങ്ങളും സ്ഥാനക്കയറ്റവും തടഞ്ഞുവെച്ചും സ്ഥലം മാറ്റിയുമുള്ള നടപടികളാണ് മാനേജുമെന്റ് സ്വീകരിച്ചത്. ഇതിന്റെ ഒടുവിലാണ് സി നാരായണനെ പിരിച്ചുവിട്ടുള്ള നടപടി.
വേജ് ബോര്‍ജ് നടപ്പാക്കാത്ത മാനേജുമെന്റ് നടപടിക്കെതിരെ ജീവനക്കാരുടെ ഒറ്റക്കെട്ടായ പ്രതിഷേധം അലയടിച്ചതായിരുന്നു മാതൃഭൂമി ജേണര്‍ലസിസ്റ്റ് യൂണിയന്റെ മലമ്പുഴ സമ്മേളനം. വേജ് ബോര്‍ജഡ് നടപ്പാക്കുന്നതിന് പകരം പ്രത്യേക പാക്കേജ് അനുവദിക്കാനുള്ള മാനേജുമെന്റ് തീരുമാനത്തിനെതിരെ  മലമ്പുഴ സമ്മേളനം ശക്തമായ നിലപാടെടുത്തു. പ്രത്യേക പാക്കേജ് തിരസ്‌കരിക്കാനും വേജ് ബോര്‍ഡ് നടപ്പാക്കാന്‍ സമ്മര്‍ദം ശക്തമാക്കാനുമായിരുന്നു സമ്മേളനത്തിലെ തീരുമാനം. അതുവരെ ജേര്‍ണലിസ്റ്റ് യൂണിയന്‍ സമ്മേളനത്തില്‍ മാനേജുമെന്റ് തലപ്പത്തുള്ളവരെ ക്ഷണിക്കുകയെന്ന പതിവും മലമ്പുഴ സമ്മേളനത്തിലുണ്ടായില്ല. വേജ് ബോര്‍ഡ് തീരുമാനം അട്ടിമറിക്കുന്നതിനുള്ള മാനേജുമെന്റ് നടപടിയില്‍ ജീവനക്കാര്‍ക്കിടയില്‍ നിലനിന്നിരുന്ന അമര്‍ഷമായിരുന്നു മാനേജുമെന്റ് പ്രതിനിധികളെ സമ്മേളനത്തിലേക്ക് ക്ഷണിക്കാതെ പ്രകടിപ്പിച്ചതും. സമ്മേളനം ജോര്‍ജ് പൊടിപ്പാറയെ പ്രസിഡന്റും സി നാരായണനെ സെക്ട്രടറിയായിരും തെരഞ്ഞെടുത്തു. മാനേജുമെന്റെ തിരുകികയറ്റാന്‍ ശ്രമിച്ച ഭാരവാഹികള്‍ക്ക് പകരമായിരുന്നു ജേര്‍ണലിസ്റ്റുകള്‍ സ്വന്തം പുതിയ ഭാരവാഹികളെ കണ്ടെത്തിയ നടപടി. പാക്കേജ് തിരസ്‌കരിച്ച് വേജ് ബോര്‍ഡിനായി നിലയുറപ്പിക്കാനുള്ള തീരുമാനം ഏകകണ്ഠമായാണ് സമ്മേളനം അംഗീകരിച്ചത്. ഈ പൊതു തീരുമാനത്തിന്റെ ഇരകളാക്കപ്പെടുകയായിരുന്നു പിന്നീട് സി നാരായണന്‍ ഉള്‍പ്പടെ മാതൃഭൂമിയിലെ 40 ഓളം ജീവനക്കാര്‍.
മാതൃഭൂമിയില്‍ മാത്രമായിരുന്നില്ല വേജ് ബോര്‍ഡ് നടപ്പാക്കാനുള്ള പത്രപ്രവര്‍ത്തകരുടെ സമരം. കേരള പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ കേരളത്തിലെ പ്രധാനപ്പെട്ട് മൂന്ന് പത്രങ്ങളുടെ ഓഫീസുകള്‍ക്കുമുന്നില്‍ വേജ് ബോര്‍ജ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് 2012 നവംബര്‍ 27ന് ധര്‍ണ നടന്നു. കോഴിക്കോട് മാതൃഭൂമി ഓഫീസിനും കോട്ടയത്ത് മലയാള മനോരമ ഓഫീസിനും തിരുവനന്തപുരത്ത് കേരള കൗമുദി ഓഫീസിനും മുന്നിലായിരുന്നു ധര്‍ണ. മാതൃഭൂമിയ്ക്കു മുന്നിലെ ധര്‍ണ പ്രവര്‍ത്തക പങ്കാളിത്തംകൊണ്ട് മറ്റ് രണ്ട് ഇടങ്ങളിലുണ്ടായതിനേക്കാള്‍ മികച്ചുനിന്നു. ധര്‍ണയില്‍ പങ്കെടുത്തവരില്‍ വലിയൊരുശതമാനം മാതൃഭൂമിയില്‍നിന്നുള്ളവരായിരുന്നു. അര്‍ഹതപ്പെട്ട സ്ഥാനക്കയറ്റം നിഷേധിച്ചുകൊണ്ടും പൊടുന്നനെ 40 പേരെ സ്ഥലം മാറ്റിയുമായിരുന്നു മാതൃഭൂമി മാനേജുമെന്റിന്റെ ആദ്യ പ്രതികാര നടപടി. 35 പേരെയും സംസ്ഥാനത്തിന് പുറത്ത് വിദൂരസ്ഥലങ്ങളിലേക്കാണ് മാറ്റിയത്. കൊഹിമ, ഗുവാഹതി, ഇംഫാല്‍, ലക്‌നൗ, പട്‌ന, റാഞ്ചി, ബെല്ലാരി എന്നിങ്ങനെ അതുവരെ ബ്യൂറോകളില്ലാത്ത സ്ഥലങ്ങളില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ക്ക് നിയമനം കൊടുത്ത് മലയാളത്തിലെ ഏക 'ദേശീയദിനപത്രം' അതിന്റെ ദേശീയ സാന്നിധ്യം വ്യാപിപ്പിച്ചു! തൃശൂര്‍ യൂണിറ്റ് ന്യൂസ് എഡിറ്റര്‍ കെഎസ് വിപിന ചന്ദ്രനെ ആദ്യം ബങ്കളൂരുവിലേക്കും അവിടെ നിന്ന് ആന്ധ്രാപ്രദേശിലെ ഗുണ്ഡൂര്‍ ജില്ലയിലെ കുഗ്രാമമായ പെദാപരിമിയിലേക്കുമാണ് മാറ്റിയത്. റിപ്പോര്‍ട്ടിങില്‍ പ്രാഗത്ഭ്യം തെളിയിച്ച മികച്ച ജേര്‍ണലിസ്റ്റുകളെ കേരളത്തിലെ അപ്രധാനമായ സബ് ബ്യൂറോകളിലേക്ക് നിയമിച്ച് അപമാനിച്ചു.
എല്ലാ ആനുകൂല്യങ്ങളും നിഷേധിച്ചുകൊണ്ടായിരുന്നു ഈ സ്ഥലംമാറ്റങ്ങളെല്ലാം. പലയിടത്തും ഓഫീസ് സൗകര്യം പോലും കൊടുത്തില്ല. സെക്കന്തരാബാദില്‍ ഒരു എണ്ണയാട്ട് ഗോഡൗണിന്റെ ഓരമായിരുന്നു മാതൃഭൂമി ലേഖകന് അനുവദിച്ച താവളം. ടെലഫോണ്‍ ഫാക്‌സ് സൗകര്യങ്ങള്‍ നിഷേധിച്ചു. യാത്ര-താമസ ബത്ത അനുവദിച്ചില്ല. മികച്ച പത്രപ്രവര്‍ത്തകരെങ്കിലും ഒരു വാര്‍ത്തയും ചെയ്യേണ്ടതില്ലെന്നായിരുന്നു മാനേജുമെന്റ് ഇതിലൂടെ നല്‍കിയ സന്ദേശം. നിസ്സഹായതയോടെ രാജിവെപ്പിക്കുകയായിരുന്നു ലക്ഷ്യവും. തൊഴില്‍ പരമായ അവഹേളനത്തില്‍ പ്രതിഷേധിച്ച് നിരവധി പേര്‍ മാതൃഭൂമിയില്‍നിന്ന് രാജിവെച്ചു. കോഴിക്കോട് നിന്ന് ഗുവാഹത്തിയിലെക്ക് സ്ഥലം മാറ്റത്തിന് വിധേയനായ കെ ശ്രീജിത്ത് ജോലി രാജിവെച്ചു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എം പി വീരേന്ദ്രകുമാറിനെതിരെ പാലക്കാട് മണ്ഡലത്തില്‍ മത്സരിച്ചു. ജയിക്കുകയായിരുന്നില്ല, പകരം വീരേന്ദ്രകുമാര്‍ എന്ന സോഷ്യലിസ്റ്റ് നേതാവ് സ്വന്തം സ്ഥാപനത്തില്‍ നടത്തുന്ന തൊഴിലാളി വിരുദ്ധ നിലപാടുകള്‍ പൊതുജനത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയെന്നതായിരുന്നു ഈ മത്സരത്തിലൂടെ ശ്രീജിത്ത് ചെയ്തത്. ഏതൊരു സ്ഥാപനവും സ്ഥലം മാറ്റങ്ങള്‍ക്ക് പൊതുവെ സ്വീകരിക്കുന്ന മാനദണ്ഡമുണ്ട്. സ്ഥാപനത്തിന് ഗുണകരമാവുക എന്നതാണ് പ്രഥമം. അല്ലെങ്കില്‍ സ്ഥലം മാറ്റത്തിന് വിധേയരാകുന്നവരുടെ സൗകര്യം. ജീവനക്കാരന് ഏറ്റവും അസൗകര്യമായ സ്ഥലത്ത് സ്ഥലം മാറ്റിയതിലൂടെ മാനേജുമെന്റിന് ഗുണകരം എന്നതാണ് ഈ കൂട്ടസ്ഥലം മാറ്റത്തിന് മാതൃഭൂമി മാനേജുമെന്റ് കണ്ടെത്തിയ ന്യായം.
കോടതിയില്‍ തോറ്റതിന് അന്നവും മുടക്കി
വേജ് ബോര്‍ഡ് നടപ്പാക്കാണമെന്ന നിര്‍ദേശത്തെ നഖശിഖാന്തം എതിര്‍ത്തവരായിരുന്നു രാജ്യത്തെ പത്ര ഉടമകള്‍. എംപി വീരേന്ദ്രകുമാര്‍ ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി (ഐഎന്‍എസ്) അധ്യക്ഷനായിരിക്കെയാണ് പത്രഉടമകള്‍ വേജ്‌ബോര്‍ഡ് നടപ്പാക്കുന്നതിനെതിരെ സുപ്രിം കോടതിയില്‍ യുദ്ധം നയിച്ചത്. അതില്‍ പത്ര ഉടമകള്‍ തോറ്റു. വേജ് ബോര്‍ഡ് നടപ്പാക്കാന്‍ രാജ്യത്തെ മാധ്യമ സ്ഥാപനങ്ങള്‍ നിര്‍ബന്ധിതമായി. എല്ലാ വേജ് ബോര്‍ഡ് കാലത്തും എം പി വീരേന്ദ്രകുമാര്‍ മാതൃഭൂമി ജീവനക്കാര്‍ക്ക് നല്‍കുന്ന വാഗ്ദാനമുണ്ട്. വേജ് ബോര്‍ഡ് ശുപാര്‍ശ രാജ്യത്ത് ആദ്യം നടപ്പാക്കുക മാതൃഭൂമിയായിരിക്കും എന്നായിരുന്നു അത്. ഇതേ വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ തന്നെയാണ് വേജ് ബോര്‍ഡ് നടപ്പാക്കുന്നതിനെതിരെ പത്ര ഉടമകള്‍ സുപ്രീം കോടതിയില്‍ നിലപാടെടുത്തത്. മറ്റ് സ്വകാര്യ സ്ഥാപനങ്ങള്‍ പോലെ ജീവനക്കാരുടെ വേതനം നിശ്ചയിക്കാനുള്ള അവകാശം സ്ഥാപനങ്ങള്‍ക്ക് വേണമെന്നായിരുന്നു പത്ര ഉടമകളുടെ വാദം. ഇതൊന്നും കോടതി അംഗീകരിച്ചില്ല. വേജ് ബോര്‍ഡ് നടപ്പാക്കണമെന്ന് ഉത്തരവിട്ടു.
ഇതോടെ മജീദിയ വേജ് ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പാക്കാന്‍ മാതൃഭൂമിയും നിര്‍ബന്ധിതമായി. ജീവനക്കാര്‍ക്ക് അതുവരെ നല്‍കിയ മറ്റ് ആനുകൂല്യങ്ങള്‍ എടുത്തുകളഞ്ഞുകൊണ്ടാണ് വേജ് ബോര്‍ഡ് യുദ്ധത്തില്‍ തോറ്റതിന്റെ നാണക്കേട് വീരേന്ദ്രകുമാര്‍ തീര്‍ത്തത്. എല്ലാ യൂണിറ്റുകളിലും നിലവിലുണ്ടായിരുന്നു കാന്റീന്‍ സൗകര്യം എടുത്തുകളഞ്ഞതായിരുന്നു ആദ്യ നടപടി. രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്കുപോലും കാന്റീന് സൗകര്യം ഇല്ലാതായി. ജീവനക്കാര്‍ക്കിടയിലെ അസംതൃപ്തി വിപരീതഫലം ചെയ്യുമെന്ന ഭയത്താല്‍ പിന്നീട് കോഴിക്കോട് പോലുള്ള എതാനും യൂണിറ്റുകളില്‍ കാന്റീന്‍ പുനസ്ഥാപിച്ചു. പക്ഷെ, അതുവരെ നല്‍കിയിരുന്ന സബ്‌സിഡി പൂര്‍ണമായും എടുത്തുകളഞ്ഞു. മാതൃഭൂമി പ്രസിദ്ധീകരണങ്ങള്‍ ജീവനക്കാര്‍ക്ക് കോംപ്ലിമെന്ററി കോപ്പി നല്‍കുകയെന്ന രീതി നിര്‍ത്തി. യാത്രാബത്ത വെട്ടിക്കുറച്ചു. അവധികളിലും ഓഫ് എടുക്കുന്നതിലും കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തി. നാല് ദിവസത്തില്‍ കൂടുതല്‍ തുടര്‍ച്ചയായ അവധി പാടില്ലെന്നാണ് പുതിയ വ്യവസ്ഥ. കേരളത്തിന് പുറത്ത് ജോലി ചെയ്യുന്നവര്‍ക്കുപോലും ഈ അവധി ദിനങ്ങള്‍ പരിമിതപ്പെടുത്തി. കോംപന്‍സേറ്ററി ഓഫ് എടുത്തുകളഞ്ഞു. നിയമാനുസൃതമായ മെഡിക്കല്‍ അവധിയെടുത്തവരെ നിരീക്ഷിക്കാന്‍ മാനേജുമെന്റെ കൂറുമാത്രം പ്രകടിപ്പിക്കുന്ന വിശ്വസ്തരെ ചാരവൃത്തിയേല്‍പിച്ചു. ഏറ്റവും ഒടുവില്‍ ജീവനക്കാരുടെ പെന്‍ഷന്‍ പദ്ധതി കൂടി നിര്‍ത്തലാക്കി. ജീവനക്കാരുടെ വിഹിതം കൂടി ചേര്‍ത്തുള്ള കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ പദ്ധതിയാണ് മാതൃഭൂമി ജീവക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ഈ പദ്ധതിയിയാണ് മാനേജുമെന്റ് കാര്യമായ കൂടിയാലോചനകള്‍ പോലുമില്ലാത അവസാനിപ്പിച്ചത്. 2040വരെ പെന്‍ഷന്‍ നല്‍കുന്നതിനുള്ള  പദ്ധതിപ്രകാരം കയ്യിലിരിക്കെയാണ് പദ്ധതി നിര്‍ത്തിക്കൊണ്ടുള്ള പ്രഖ്യാപനം. വേജ് ബോര്‍ഡ് നിശ്ചയിച്ച മാനദണ്ഡമനുസരിച്ച് ശമ്പളം നല്‍കിയപ്പോള്‍ അതിലുള്ള കുടിശിക നല്‍കാതെ പിടിച്ചുവെച്ചു.
സി നാരായണനെ പിരിച്ചുവിടുന്നു
മാതൃഭൂമി ജേര്‍ണലിസ്റ്റ് യൂണിയന്റെ മലമ്പുഴ സമ്മേളനത്തില്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സി നാരായണനാണ് ഏറ്റവും ക്രൂരമായ ശിക്ഷ ഏറ്റുവാങ്ങേണ്ടിവന്നത്. ജീവനക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി, യൂണിയന്‍ പൊതുവായി എടുത്ത തീരുമാനങ്ങള്‍ക്കായി നിലയുറപ്പിച്ചതിന്, ജോലിയില്‍നിന്ന് പിരിച്ചുവിട്ടാണ് മാനേജുമെന്റ് പ്രതികാര നടപടി. ബാലിശമായ കുറ്റം ചുമത്തി പിരിച്ചുവിടാനുള്ള വലിയ കാരണം കണ്ടെത്തുകയായിരുന്നു മാനേജുമെന്റ്.
2014 ജൂലായ് രണ്ടിന് മലപ്പുറം എഡിഷന്‍ പത്രത്തിന്റെ ഒന്നാം പേജില്‍ നല്‍കിയ ഒരു വാര്‍ത്തയുടെ അനുബന്ധ വാര്‍ത്ത പ്രാദേശിക പേജില്‍ കൊടുത്തപ്പോള്‍ ഒന്നാംപേജിലുള്ള വാര്‍ത്തയിലെ ഏതാനും വരികള്‍ ആവര്‍ത്തിച്ചുവെന്നതാണ് ചീഫ് സബ് എഡിറ്ററായിരുന്ന സി നാരായണന്റെ പേരില്‍ ചുമത്തിയ കുറ്റം. ഇതിന്റെ പേരില്‍ നാരായണന് ന്യൂസ് എഡിറ്റര്‍ നോട്ടീസ് കൊടുത്തു. വാര്‍ത്ത വിഭജിച്ച് നല്‍കിയ ബ്യൂറോയിലെ ജീവനക്കാരനും പേജ് ചെയ്ത സബ് എഡിറ്റര്‍ക്കുമില്ലാത്ത കുറ്റം നാരായണനില്‍ മാത്രമായി ചുരുക്കി. ഇക്കാര്യങ്ങളെല്ലാം നാരായണന്‍ വിശദീകരിച്ചപ്പോള്‍ ന്യൂസ് എഡിറ്ററെ ചോദ്യം ചെയ്തു എന്ന മറ്റൊരു കുറ്റം കൂടി ചുമത്തി തൊട്ടടുത്ത ദിവസം സസ്പന്റ് ചെയ്തു. ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച് നാരായണനെ സര്‍വ്വീസില്‍നിന്ന് പിരിച്ചുവിട്ടു. 18 വര്‍ഷമായി മാതൃഭൂമിയില്‍ ജോലി ചെയ്യുന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തകനെ, വാര്‍ത്തയിലെ ഏതാനും വരികള്‍ ആവര്‍ത്തിക്കപ്പെട്ടു എന്നതിന്റെ പേരിലെടുത്ത ശിക്ഷാനടപടി യഥാര്‍ഥത്തില്‍ ഒരു തെറ്റിനുള്ള ശിക്ഷയായിരുന്നില്ല. പകരം മലമ്പുഴ സമ്മളനത്തിന് ശേഷം വേജ് ബോര്‍ഡ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് യൂണിയന്‍ സ്വീകരിച്ച കടുത്ത നിലപാടിന് നല്‍കിയ ശിക്ഷയായിരുന്ന അത്. മറ്റുള്ളവരുടെ കൂട്ടസ്ഥലം മാറ്റങ്ങളുടെ തുടര്‍ച്ച. വാര്‍ത്തയിലെ ഏതാനും വരികള്‍ മാത്രമേ അന്ന് ആവര്‍ത്തിക്കപ്പെട്ടുള്ളൂ. വാര്‍ത്തകള്‍ തന്നെ ആവര്‍ത്തിക്കപ്പെട്ടതിന് നടപടിയെടുത്തിരുന്നെങ്കില്‍ ഇന്ന് മാതൃഭൂമിയിലിരിക്കുന്ന പലരും നേരത്തെ പുറത്തായേനെ.
വിരമിച്ചവരെയും വെറുതെ വിടാതെ
മാനേജുമെന്റിന്റെ ഈ പ്രതികാര നടപടികള്‍ക്ക് ദീര്‍ഘകാല സേവനത്തിന് ശേഷം വിരമിച്ച മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും ഇരയായി. വേജ് ബോര്‍ഡ് നടപ്പാക്കിയ കാരണം ചൂണ്ടിക്കാട്ടി ഗ്രാറ്റ്വിറ്റി തുകയിലെ ഒരു ഭാഗം തിരിച്ചുപിടിച്ചെടുത്തതും പെന്‍ഷന്‍ പദ്ധതി നിര്‍ത്തിയതും ആദ്യഘട്ടത്തില്‍ ബാധിച്ചത്  മുതിര്‍ന്ന പത്രപ്രവര്‍ത്തകരെയാണ്. ഗ്രാറ്റ്വിറ്റി തുക തിരിച്ചുപിടിച്ചതിന്റെ വിശദാശംങ്ങള്‍ അറിയിക്കാനാവശ്യപ്പെട്ട് എന്‍ പി രാജേന്ദ്രന്‍ നല്‍കിയ കത്തിന് നല്‍കിയ മറുപടി അവഹേളിക്കുന്ന തരത്തിലുള്ളതായിരുന്നു. തുക തിരിച്ചുപിടിച്ചത് സംബന്ധിച്ച് കമ്പനിയില്‍ വ്യക്തമായ കണക്കുകളുണ്ടെന്നും മുന്‍കൂട്ടി അനുവാദം നേടിയ ശേഷം നേരിട്ട് വന്നുകണ്ടാല്‍ ഈ വിശദാംശങ്ങള്‍ അറിയിക്കാമെന്നുമായിരുന്നു രാജേന്ദ്രന് മാതൃഭൂമി നല്‍കിയ മറുപടി.
ഇതിന് രാജേന്ദ്രന്‍ മിതമായ ഭാഷയില്‍ മാനേജുമെന്റിന് ഇങ്ങനെ മറുപടി നല്‍കി:
'ഗ്രറ്റ്വിറ്റി യില്‍ നിന്നും എത്ര തുക ഏതെല്ലാം ഇനത്തില്‍ ഏതെല്ലാം വര്‍ഷം തിരിച്ചു പിടിച്ചു എന്നറിയണമെന്ന് മാത്രമാണ് ഞാന്‍ ആവശ്യപെട്ടിരുന്നത്. ഒരു ഗ്രാറ്റ്വിറ്റി ഗുണഭോക്താവ് എന്ന നിലയില്‍ അത് എന്റെ അവകാശമാണ്. തുക പിടിച്ചത് നിയമപരമല്ലെന്നോ അസാധുവാണെന്നോ അനുചിതമാണെന്നോ ഞാന്‍ ആക്ഷേപിച്ചതുമില്ല. തുക സംബന്ധിച്ച വിശദാംശങ്ങള്‍ ലഭിക്കുന്നതിനു മുന്‍പ് ആക്ഷേപിക്കാന്‍ മാത്രം കമ്പനി ധന വകുപ്പിനോട് എനിക്ക് പൂര്‍വ്വ വിരോധമൊന്നും ഇല്ല.ഏത് ഇടപാടിലും നൂറു ശതമാനം സത്യസന്ധതയും കമ്പനി പുലര്‍ത്താറുണ്ട് എന്നാണ് 33 വര്‍ഷത്തെ എന്റെ അനുഭവം.ഗ്രാറ്റ്വിറ്റി എന്നത് ഇത്രയും കാലത്തെ സര്‍വ്വീസിന്റെ ഫലമായി എനിക്ക് ലഭിക്കേണ്ട സംഖ്യയാണ്.അത് ഔദാര്യമല്ല, നിയമപരമായ ബാധ്യതയാണ്.അതില്‍ നിന്ന് തുക തിരിച്ചു പിടിക്കുമ്പോള്‍ അത് എത്ര ഏത് ഇനത്തില്‍ എന്ന് എന്നെ രേഖാമൂൂലം അറിയിക്കാന്‍ താങ്കള്‍ക്ക് ബാധ്യതയുണ്ട്.'
തുക തിരിച്ചുപിടിച്ചതിനെ രാജേന്ദ്രന്‍ ചോദ്യം ചെയ്യുകയായിരുന്നില്ല. പകരം ഏതെല്ലാം ഇനത്തിലാണ് തുക തിരിച്ചുപിടിച്ചതെന്ന് അറിയണമെന്ന് ആവശ്യപ്പെടുകയേ ചെയ്തുള്ളൂ. ഇതിനായിരുന്നു 33 വര്‍ഷത്തെ സേവനത്തിന് രാജേന്ദ്രന് അപമാനിച്ച് നല്‍കിയ മറുപടി. രാജേന്ദ്രന്‍ ഉന്നയിച്ചതും നിരവധി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെ ബാധിച്ച ഒരു പൊതുപ്രശ്നമായിരുന്നു. പെന്‍ഷന്‍ പദ്ധതി നിര്‍ത്താനുള്ള തീരുമാനം എടുത്തതും  രാജേന്ദ്രന്‍ ഉള്‍പ്പടെയുള്ള മാധ്യമ പ്രവര്‍ത്തകരുടെ വിരമിക്കല്‍ തീയ്യതിക്ക് നാലു ദിവസം മുന്പായിരുന്നു. 
യൂണിയനെ മാനേജുമെന്റ് വരുതിയില്‍ നിര്‍ത്തിയ തൃശൂര്‍ നാടകം
തങ്ങളുടെ വിധേയരെ യൂണിയന്‍ നേതൃത്വത്തിലെത്തിക്കുകയായിരുന്നു  മാനേജുമെന്റ് എക്കാലത്തും നടത്തുന്ന നീക്കം. 2012ല്‍ മലമ്പുഴ സമ്മേളത്തിനലാണ് ഇതിന് അപവാദമുണ്ടായത്. പിന്നീട് യൂണിയന്റെ നിയന്ത്രണം പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ ജീവനക്കാര്‍ക്കിടയില്‍ കടുത്ത ഭിന്നിപ്പുണ്ടാക്കുകയും ഒരു ആശ്രിതവൃന്ദത്തെ സൃഷ്ടിച്ചെടുക്കുകയും ചെയ്തു മാനേജുമെന്റ്. 2013ല്‍ തൃശൂരില്‍ നടന്ന മാതൃഭൂമി ജേണലിസ്റ്റ് യൂണിയന്‍ സമ്മേളനത്തിലൂടെ യൂണിയന്‍ തിരിച്ചുപിടിച്ച് വീരേന്ദ്രകുമാര്‍ ലക്ഷ്യം സാധിച്ചു. ജീവനക്കാര്‍ക്കിടിയില്‍ തങ്ങളെ അനുകൂലിക്കുന്ന ഒരു വിഭാഗത്തെ സൃഷ്ടിച്ചെടുത്തുകൊണ്ടായിരുന്നു ഈ ശ്രമം. മാനേജുമെന്റ് വിധേയരെ എതിര്‍ക്കുമെന്ന് ഉറപ്പുള്ള ജീവനക്കാരെ സമ്മേളന ദിവസം വിദൂര സ്ഥലങ്ങളില്‍ പ്രത്യേക അസൈന്‍മെന്റ് നല്‍കി അയച്ചും വിദൂരങ്ങളിലുള്ളവര്‍ക്ക് സമ്മേളനത്തില്‍ പങ്കെടുക്കാതിരിക്കാന്‍ അവധി നിഷേധിച്ചുമായിരുന്നു ഇതിന് കളമൊരുക്കിയത്. എന്നിട്ടും നിരവധി പേര്‍ തൃശൂര്‍ സമ്മേളനത്തിലെത്തി. മാതൃഭൂമി ഡെപ്യൂട്ടി എഡിറ്ററായിരുന്നു ഭാരവാഹി തെരഞ്ഞെടുപ്പിനുള്ള വരണാധികാരി.
മാനേജുമെന്റ് നോമിനിക്കെതിരെ മത്സരിക്കാന്‍ സന്നദ്ധരായി ചിലര്‍ രംഗത്തെത്തി. സമ്മേളനത്തില്‍ രഹസ്യവോട്ടെടുപ്പ് വേണമെന്ന ഇവരുടെ വാദം വരണാധികാരി ആദ്യം സമ്മതിച്ചു. എന്നാല്‍, അല്‍പം കഴിയും മുമ്പുതന്നെ രഹസ്യബാലറ്റിന് പകരം പരസ്യവോട്ടെടുപ്പ് എന്ന രീതി വരണാധികാരി സ്വീകരിച്ചു. മാനേജുമെന്റ് വിധേയ പാനലിലനെ അനൂകൂലിക്കുന്നവര്‍ വലതുഭാഗത്തും എതിര്‍ക്കുന്നവര്‍ ഇടതുഭാഗത്തും ഇരിക്കണമെന്നായി നിര്‍ദേശം. അതാണത്രെ തെരഞ്ഞെടുപ്പ്. വിയോജിപ്പുണ്ടായവര്‍ പോലും ഈ പരസ്യവോട്ടെടുപ്പെന്ന നിസ്സഹയാവസ്ഥയില്‍പെട്ട് വലത്തോട്ട് ചാഞ്ഞു. മലമ്പുഴ സമ്മേളനത്തില്‍ 300 ഓളം പ്രതിനിധികള്‍ പങ്കെടുത്ത സ്ഥാനത്ത് യൂണിയന്‍ നേതൃത്വം മാനേജുമെന്റ് വിധേയരുടെ നിയന്ത്രണത്തിലായതോടെ  പിന്നീടുള്ള സമ്മേളനങ്ങളിലെ പങ്കാളിത്തം 50 പേരില്‍ താഴെ മാത്രമായി ചുരുങ്ങി. ഓരോ വര്‍ഷവും സമ്മേളനം ഏറ്റെടുക്കാന്‍ ഓരോ യൂണിറ്റുകളും മത്സരിച്ചു നിന്ന സ്ഥാനത്ത് കഴിഞ്ഞ രണ്ടുവര്‍ഷമായി സമ്മേളനം ഏറ്റെടുക്കാന്‍ ആളില്ലാതെ കോഴിക്കോട് തന്നെ നടത്തേണ്ടതായും വന്നു. അതും പേരിനുള്ള പ്രാതിനിധ്യം മാത്രമായി.
ജീവനക്കാരുടെ പ്രശ്‌നങ്ങളും പരാതികളും മാനേജുമെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരേണ്ട മാതൃഭൂമി ജേര്‍ണലിസ്റ്റ് യൂണിയന്‍ പിന്നീട് അത് ചെയ്തില്ലെന്നാണ് നടപടിക്ക് വലിയൊരു വിഭാഗം ജീവനക്കാര്‍ അഭിപ്രായപ്പെടുന്നത്. പ്രതികാര നടപടികള്‍ കടുത്തതാകുമെന്നതിനാല്‍ തുറന്നെതിര്‍ക്കാന്‍ കഴിയാത്ത നിലയിലാണ് ഇവരില്‍ ഭൂരിഭാഗവും. പ്രതികാര നടപടിയുടെ ഭാഗമായി കൂട്ട സ്ഥലം മാറ്റം നടന്നപ്പോള്‍, സ്ഥലം മാറ്റ തീരുമാനം മാനേജുമെന്റിന്റെ അധികാര പരിധിയില്‍ പെട്ടതാണെന്നും അതിനെ ചോദ്യം ചെയ്യാന്‍ പാടില്ലെന്നുമുള്ള നിലപാടായിരുന്നു മാതൃഭൂമി ജേര്‍ണലിസ്റ്റ് യൂണിയന്റെ മാറിവന്ന നേതൃത്വം സ്വീകരിച്ചതെന്ന ആക്ഷപം ശക്തമാണ്. പിരിച്ചുവിടല്‍ ഭീഷണി നിലനില്‍ക്കുന്ന ഘട്ടത്തില്‍ സി നാരായണന്‍
കേരള പത്രപ്രവര്‍ത്തക യൂണിയന് നല്‍കിയ വിശദമായ കത്തില്‍മാതൃഭൂമി ജേര്‍ണലിസ്റ്റ് യൂണിയന്‍ സ്വീകരിക്കുന്ന നിഷേധാത്മക നിലപാടിനെ ചൂണ്ടിക്കാണിക്കുന്നുത് ഇങ്ങനെയാണ്:
'2012 തൊട്ട് ദ്രോഹിക്കാന്‍ തുടങ്ങിയതാണ് അന്ന് മാതൃഭൂമി ജേര്‍ണലിസ്റ്റ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന എന്നെ. ഇതിനുമുന്‍പ് രണ്ടുതവണ വ്യാജമായ കാര്യങ്ങള്‍ വെച്ച് കുറ്റപത്രം തരികയും ഗാര്‍ഹികാന്വേഷണം പ്രഖ്യാപിക്കുകയും ചെയ്‌തെങ്കിലും ഒരു കാരണവും കാണിക്കാതെ അവയെല്ലാം റദ്ദാക്കേണ്ടി വന്നിരുന്നു. ഇപ്പോള്‍ മൂന്നാമത്തെ ശ്രമം ആണ് ലക്ഷ്യം കണ്ടിരിക്കുന്നത്. 2013-ല്‍ നടന്ന മാതൃഭൂമി ജേര്‍ണലിസ്റ്റ് യൂണിയന്‍ വാര്‍ഷിക സമ്മേളനത്തില്‍ നിലവില്‍ വന്ന എന്റെ സെല് യൂണിയന്‍ ഭാരവാഹികള്‍ മാനേജ്‌മെന്റിന് അപ്രിയമുണ്ടാക്കുന്ന ഒരു നിലപാടും പ്രതികരണവും പ്രകടിപ്പിക്കാതിരിക്കുകയാണ്. ഇപ്പോഴത്തെ സംസ്ഥാനക്കമ്മിറ്റിയില്‍ മാതൃഭൂമി സെല്ലിനെ പ്രതിനിധീകരിക്കുന്ന അംഗങ്ങളും മാനേജ്‌മെന്റിന്റെ ദ്രോഹനടപടികളെല്ലാം മറച്ചു പിടിക്കുകയും അസാധാരണമായി ഒന്നും സംഭവിക്കുന്നില്ല എന്ന രീതിയില്‍ സംസ്ഥാന സമിതിയെ തെറ്റിദ്ധരിപ്പിക്കുകയുമാണ് ചെയ്യുന്നത് എന്ന് ഞാന്‍ കരുതുന്നു. മാനേജ്‌മെന്റിന്റെ പ്രതികാരത്തിനിരയാവുന്ന സ്വന്തം അംഗങ്ങളെ പരിഗണിക്കാനോ അവരെ സഹായിക്കാനോ ഈ മാതൃഭൂമി പ്രതിനിധികള്‍ തയ്യാറാകുന്നില്ലെന്നു മാത്രല്ല, കെയുഡബ്ല്യൂജെ സംസ്ഥാനക്കമ്മിറ്റിക്ക് മുമ്പാകെയും നേതൃത്വത്തിന് മുന്നിലും പീഡിതരുടെ പരാതികള്‍  എത്താതിരിക്കാന്‍ അത്തരം കാര്യങ്ങള്‍ തമസ്‌കരിക്കുകയും ചെയ്യുകയാണ്'
നാരായണന്റെ കാര്യത്തില്‍ മാത്രമല്ല, സ്ഥലം മാറ്റത്തിനിരയായ മറ്റുള്ളവരുടെ കാര്യത്തിലും മാതൃഭൂമി ജേര്‍ണലിസ്റ്റ് യൂണിയന്റെ പുതിയ നേതൃത്വം സ്വീകരിച്ച നിലപാട് ഇതേ രീതിയിലായിരുന്നു. പെന്‍ഷന്‍ പദ്ധതി നിര്‍ത്തലാക്കുമ്പോള്‍ ജേര്‍ണലിസ്റ്റ് യൂണിയന്റെ കൂടി സമ്മതം വാങ്ങേണ്ടതുണ്ടായിരുന്നു. എന്‍പി രാജേന്ദ്രന് കൂടി പെന്‍ഷന്‍ നിഷേധിക്കുകയെന്ന ലക്ഷ്യത്തോടെ ധൃതിപിടിച്ച് പെന്‍ഷന്‍ പദ്ധതി നിര്‍ത്തലാക്കുമ്പോള്‍ അത് സംബന്ധിച്ച് യൂണിയന്‍ ജനറല്‍ ബോര്‍ഡിയിലോ ജീവനക്കാര്‍ക്കിടയിലോ വിശദമായ ചര്‍ച്ച പോലും നടത്താതെയാണ് ജേര്‍ണലിസ്റ്റ് യൂണിയന്‍ ഭാരവാഹികള്‍ സമ്മതം അറിയിച്ച് ഒപ്പുനല്‍കിയതെന്ന് മറ്റുള്ളവര്‍ കുറ്റപ്പെടുത്തുന്നു. നിരവധി ജീവനക്കാരുടെ സേവനനാന്തര കാല ജീവിത്തില്‍ സഹായമായി ലഭിക്കേണ്ട കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ പദ്ധതിയാണ് കൂടിയാലോചനകളില്ലാതെ യൂണിയന്‍ മാനേജുമെന്റ് തീരുമാനത്തിന് വിധേയപ്പെട്ട് ഒപ്പിട്ടുനല്‍കിയത്.
സി നാരയണനെ പിരിച്ചുവിട്ടതിലും മാനേജുമെന്റിന്റെ മറ്റ് തൊഴിലാളി വിരുദ്ധ നടപടിയിലും പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മാതൃഭൂമിയുടെ കോഴിക്കോട് ഓഫീസിലേക്ക് മാര്‍ച്ച പ്രഖ്യാപിച്ചു. ഈ സമരത്തെയും മാതൃഭൂമി ജേര്‍ണലിസ്റ്റ് യൂണിയന്‍ പിന്തുണച്ചില്ല. ഇക്കാര്യത്തില്‍ മാതൃഭൂമി ജേര്‍ണലിസ്റ്റ് യൂണിയന്‍ തങ്ങളുടെ ഔദ്യോഗിക നിലപാട് 'സൗത്ത് ലൈവിന്' നല്‍കിയത് ഇങ്ങനെയാണ്:
മാതൃഭൂമി ജേര്‍ണലിസ്റ്റ് യൂണിയന്റെ നിലപാട്
സി നാരായണനുമേല്‍ മാതൃഭൂമി മാനേജ്‌മെന്റ് സ്വീകരിച്ചിരിക്കുന്ന നടപടിക്ക് വേജ് ബോര്‍ഡ് സമരവുമായി ഒരു ബന്ധവുമില്ല. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നാരായണനെതിരെ നടപടി ഉണ്ടായിരിക്കുന്നത്. മറിച്ചുള്ള പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണ്. ഓഫീസിനകത്ത് മേലധികാരികളോടും സഹപ്രവര്‍ത്തകരോടും മോശമായി പെരുമാറിയതിനെ തുടര്‍ന്ന് ഒന്നിലധികം തവണ നാരായണന് താക്കീത് ലഭിച്ചിരുന്നു.
വേജ്‌ബോര്‍ഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മാതൃഭൂമിയില്‍ അത് നടപ്പാക്കിയതോടെ അവസാനിച്ചതാണ്. വേജ്‌ബോര്‍ഡ് പൂര്‍ണമായി നടപ്പിലാക്കുകയും ഓരോ തൊഴിലാളിക്കും വേതനത്തിന്റെ ഫിറ്റ്‌മെന്റ് ഓഡര്‍ നല്‍കുകയും ചെയതിട്ടുണ്ട്.
അച്ചടക്ക ലംഘനത്തെ തുടര്‍ന്ന് നാരായണനെ സസ്‌പെന്റ് ചെയ്തത് തൊട്ട് പ്രശ്‌നം പരിഹരിക്കാന്‍ മാതൃഭൂമി ജേണലിസ്റ്റ്‌സ് യൂണിയന്‍ പരിശ്രമിച്ചിരുന്നു. മധ്യസ്ഥ ശ്രമങ്ങളോട് സഹകരിക്കാന്‍ നാരായണന്‍ തയ്യാറായില്ല. അതേസമയം പ്രശ്‌നം വഷളാക്കുന്നതിന് പുറമേ നിന്നുള്ള സ്ഥാപിത താല്‍പര്യക്കാരായ ചിലര്‍ നിരന്തരം പരിശ്രമിക്കുകയും ചെയ്തു. മാതൃഭൂമി ജേണലിസ്റ്റ്‌സ് യൂണിയനോ മാതൃഭൂമിയിലെ ജീവനക്കാരോ ഇപ്പോള്‍ കെയുഡബ്ല്യുജെ നടത്തുന്ന സമരത്തോട് സഹകരിക്കാത്തതിന് കാരണവും അതുതന്നെ. ഇങ്ങനെയൊരു സമരം ആസൂത്രണം ചെയ്യുന്നതിന് മുമ്പ് മാതൃഭൂമി ജേണലിസ്റ്റ്‌സ് യൂണിയനുമായി ആശയ വിനിമയം നടത്താനുള്ള മര്യാദ കെയുഡബ്ല്യുജെയുടെ ഇപ്പോഴത്തെ ഭാരവാഹികള്‍ കാണിച്ചില്ല.
ഇതാദ്യമായാല്ല കേരളത്തിലെ ഒരു പത്രസ്ഥാപനത്തില്‍ നിന്ന് ഒരു ജേണലിസ്റ്റിനെ പിരിച്ചു വിടുന്നത്. ഇപ്പോഴത്തെ കെ യു ഡബ്ല്യു ജെ ഭാരവാഹികള്‍ പ്രതിനിധാനം ചെയ്യുന്ന പത്ര സ്ഥാപനങ്ങളില്‍ തന്നെ സമീപ കാലത്ത് ഇത്തരം നടപടികള്‍ ഉണ്ടായിട്ടുണ്ട്. അന്നൊന്നും കെ യു ഡബ്ല്യു ജെ സമരത്തിന് മുതിരാതിരുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ല. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ അവരുടെ ചെയ്തികളെ മാതൃഭൂമിക്കെതിരായ നീക്കമായേ കാണാനാവൂ. 
പത്രം മുടങ്ങിയ സമരം;  പി രാജന്റെ പിരിച്ചുവിടല്‍; തൊഴിലാളി വിരുദ്ധ നടപടികള്‍ നേരത്തെയും
ജീവനക്കാരോടുള്ള മാതൃഭൂമിയുടെ പ്രതികാര നടപടികള്‍ നേരത്തെയുമുണ്ടായിട്ടുണ്ട്. 1978-79ലായിരുന്നു മാതൃഭൂമിയുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ സമരം അരങ്ങേറിയത്. 120 രൂപ ഇടക്കാലാശ്വാസം ആവശ്യപ്പെട്ടായിരുന്നു സമരം. ഇതുകാരണം രണ്ടുമാസത്തിലേറെ പത്രത്തിന്റെ അച്ചടി തന്നെ മുടങ്ങി. ഇടക്കാലാശ്വാസം അനുവദിക്കില്ലെന്ന കടുത്ത നിലപാട് സ്വീകരിച്ചിരുന്ന മാനേജുമെന്റിന് സമരത്തെ തുടര്‍ന്ന് 110 രൂപ ഇടക്കാലാശ്വാസം അനുവദിച്ച് ജീവനക്കാര്‍ക്കുമുന്നില്‍ വഴങ്ങേണ്ടിവന്നു. മാതൃഭൂമിയില്‍ അസിസ്റ്റന്റ് എഡിറ്റര്‍ സ്ഥാനത്തുണ്ടായിരുന്ന പി രാജന്‍ ആക്ഷന്‍ കമ്മിറ്റി കണ്‍വീനറായാണ് സമരം നയിച്ചത്.
രണ്ടുമാസത്തിലേറെ നീണ്ട സമരത്തിന് ശേഷം പത്രം പ്രസിദ്ധീകരണം പുനരാരംഭിച്ചപ്പോഴും ജനങ്ങള്‍ മാതൃഭൂമിയെ ഏറ്റുവാങ്ങി. എന്നാല്‍, മാനേജുമെന്റിന്റെ ദുരഭിമാനത്തിനേറ്റ ക്ഷതമായിരുന്നു ജീവനക്കാരുടെ സമരവിജയം. സമരത്തിന് നേതത്വം നല്‍കകയും പങ്കെടുക്കുകയും ചെയ്തവരെ തെരഞ്ഞുപിടിച്ച് ദ്രോഹിക്കുകയെന്നതായിരുന്നു പിന്നീട് മാനേജുമെന്റ് സ്വീകരിച്ച നടപടി. എഡിറ്റോറിയില്‍ വിഭാഗത്തില്‍ മാനേജുമെന്റിന്റെ നേരിട്ടുള്ള ഇടപെടല്‍ കൂടുതല്‍ ശക്തമായത് അതിന് ശേഷമാണ്. ജീവനക്കാരുടെ യൂണിയനെ തകര്‍ക്കുകയെന്ന ലക്ഷ്യം ഇതിന്റെ ഭാഗമായി മാനേജുമെന്റ് സ്വീകരിച്ചു. പിന്നീട് എല്ലാകാലത്തും ഏതാണ്ട മാനേജുമെന്റ് വിധേയരെ മാത്രമേ മാതൃഭൂമി ജേര്‍ണലിസ്റ്റ് യൂണിയന്‍ നേതൃസ്ഥാനത്ത് ഇരുത്തിയിട്ടുള്ളൂ. മറിച്ച് നിലപാടെടുത്തവരെയെല്ലാം പലവിധത്തില്‍ ദ്രോഹിക്കുകയായിരുന്നു മാനേജുമെന്റ്.
1988ല്‍ എഡിറ്റോറിയില്‍ വിഭാഗത്തില്‍ പിടിമുറുക്കുന്നതിനായി ഡയറക്ടര്‍, എഡിറ്റോറിയല്‍ അഡ്മിനിസ്‌ട്രേഷന്‍ ഇന്‍ ചാര്‍ജ് എന്ന പുതിയ തസ്തിക സൃഷ്ടിച്ച് പിവി ചന്ദ്രനെ നിയമിക്കുകയാണ് തുടര്‍ന്നുണ്ടായത്. എഡിറ്റോറിയില്‍ ജീവനക്കാരുടെ കാര്യങ്ങളില്‍ എഡിറ്റര്‍ക്കുമേല്‍ ഇടപെടാനുള്ള അവസരം സൃഷ്ടിച്ചെടുക്കുകയായിരുന്നു ഇതിലൂടെ. മാനേജുമെന്റിന്റെ ഈ തീരുമാനത്തിനെതിരെ പി രാജന്‍ പ്രസ് കൗണ്‍സിലിന് പരാതി നല്‍കി. എഡിറ്റോറിയില്‍ അധികാരം കോര്‍പ്പറേറ്റ് താല്‍പര്യത്തിന് അനുസരിച്ച് നീങ്ങുന്നുവെന്നും ഇത് പത്രപ്രവര്‍ത്തന ധാര്‍മികതയുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പി രാജന്റെ പരാതി. ഇത് അംഗീകരിച്ചുകൊണ്ട് നിയമനം റദ്ദാക്കി പ്രസ്‌കൗണ്‍സില്‍ വിധി പുറപ്പെടുവിച്ചു. മാനേജുമെന്റിന്റെയും എഡിറ്റോറിയില്‍ വിഭാഗത്തിന്റെ പ്രവര്‍ത്തന സ്വാതന്ത്ര്യം വ്യക്തമാക്കിയുള്ള ഒരു മാര്‍ഗരേഖയും ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രസ് കൗണ്‍സില്‍ പുറപ്പെടുവിച്ചു. എന്നാല്‍, വിധി വന്നതിന്റെ തൊട്ടടുത്ത ദിവസം 'ഇന്‍ ചാര്‍ജ്' എന്നത് ഒഴിവാക്കി എഡിറ്റോറിയല്‍ അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ എന്ന പുതിയ തസ്തിക സൃഷിടിച്ച് വീണ്ടും നിയമിക്കുകയായിരുന്ന മാനേജുമെന്റ് ചെയ്തത്. 
പ്രസ് കൗണ്‍സിലിന് പരാതി നല്‍കിയതിന്റെ പേരില്‍ കമ്പനിക്കും മാനേജുമെന്റിനുമെതിരെ പ്രവര്‍ത്തിച്ചുവെന്ന കാണിച്ച് മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ പി രാജനെ മാതൃഭൂമി പിരിച്ചുവിട്ടു. പി രാജനെ പിരിച്ചുവിടുന്ന ഘട്ടത്തില്‍ അദ്ദേഹത്തെ അനുകൂലിച്ചുവെന്ന കുറ്റം ചുമത്തി നിരവധി പ്രമുഖ ജേര്‍ണലിസ്റ്റുകളെ കേരളത്തിന് പുറത്ത് സ്ഥലം മാറ്റി. ബ്യൂറോ പോലും ഇല്ലാത്ത സ്ഥാലത്തേക്കായിരുന്നു സ്ഥലം മാറ്റങ്ങള്‍. മാനേജുമെന്റിന്‍െ ഇത്തരം ധിക്കാരങ്ങളെ നേരിട്ട് സ്ഥാപനത്തിനകത്ത് നിരവധി പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ മാതൃഭൂമിയില്‍നിന്ന് രാജിവെച്ചു. അന്ന് തുടങ്ങിയ തൊഴിലാളി വിരുദ്ധ സമീപനം പുതിയ കാലത്തും മാറ്റമില്ലാതെ തുടരുകയാണ് എംപി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള മാനേജുമെന്റ് ഇപ്പോഴും.
പൊതുസമൂഹത്തിന്റെ നിസ്സംഗതയും കെയുഡബ്യുജെയും
കേരളത്തിന്റെ പ്രബുദ്ധമായ ജനാധിപത്യ, സാംസ്‌കാരിക ബോധത്തിന്റെ ഉടമസ്ഥാവകാശമാണ് മാതൃഭൂമിക്കുള്ളത്. മറ്റേത് പത്രത്തെയും പോലെയല്ല അത്. സ്വാതന്ത്ര്യ സമര കാലത്ത് കോണ്‍ഗ്രസിന്റെ പ്രസ്താവനകളും ലഘുലേഖയും അച്ചടിക്കാന്‍ ആരും തയ്യാറാകാത്ത ഘട്ടത്തിലാണ് മാതൃഭൂമിയുടെ തുടക്കം. ഒരു ഓഹരിക്ക് അഞ്ചുറുപ്പിക പ്രകാരം 20,000 ഓഹരികളോടെ ഒരു ലക്ഷം രൂപയുടെ മൂലധനത്തില്‍ 1922 ഫെബ്രുവരി 15നാണ് മാതൃഭൂമി പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് കമ്പനി രജിസറ്റര്‍ ചെയ്തത്. കെപി കേശവമേനോന്‍, കെ മാധവന്‍നായര്‍, ടി വി സുന്ദരയ്യര്‍, അമ്പലക്കാട്ടു കരുണാകര മേനോന്‍, കുറൂര്‍ നീലകണ്ടന്‍ നമ്പൂതിരിപ്പാട്, പി അച്യുതന്‍, ഡോ എ ആര്‍ മേനോന്‍ എന്നിവരായിരുന്നു രജിസ്റ്റര്‍ ചെയ്തപ്പോഴുള്ള ഡയറക്ടര്‍മാര്‍. സ്ഥാപക ഡയറക്ടര്‍മാരില്‍നിന്ന് പിന്നീട് പലകാലഘട്ടങ്ങളിലായി പുതിയ അധികാരികള്‍ വന്നതോടെയാണ് മാതൃഭൂമിയുടെ ഉടമസ്ഥാവകാശത്തിലും മാറ്റം വന്നത്. നാലാപ്പാട് കുടുംബത്തിന്റെ ഓഹരികളുമായി ടൈംസ് ഓഫ് ഇന്ത്യാ ഗ്രൂപ്പ് മാതൃഭൂമി സ്വന്തമാക്കാന്‍ വന്നപ്പോള്‍ അസാധാരണമായ പ്രരോധമായിരുന്നു വീരേന്ദ്രകുമാര്‍ ഒരുക്കിയത്. കേരളത്തിന്റെ രാഷ്ട്രീയ-സാംസ്‌കാരിക നേതൃത്വത്തെ ഒപ്പം നിര്‍ത്തിയ ഒരു രാഷ്ട്രീയ പ്രതിരോധമായിരുന്നു അത്. ഒരു കമ്പനി എന്നതിലുപരി കേരളത്തിന്റെ പൊതുസ്വത്ത് എന്ന പ്രതീതി സൃഷ്ടിച്ചെടുക്കാനും അതിനൊപ്പം കേരളമൊന്നടങ്കം അണിചേര്‍ന്നതുമായിരുന്നു ആ സന്ദര്‍ഭം.
ഇന്ന് മാതൃഭൂമി ജീവനക്കാരോട് കാണിക്കുന്ന ദ്രോഹ നടപടികളില്‍ പക്ഷെ കേരളത്തിന്റെ പൊതുസമൂഹം നിസ്സംഗതയിലാണ്. എക്കാലവും മാതൃഭൂമിയില്‍ നടന്ന ഇത്തരം നടപടികള്‍ പൊതുസമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ളവരുടെ ശ്രദ്ധയില്‍ പെടാത്തതല്ല. പക്ഷെ, ഒരു പരസ്യപ്രതികരണത്തിന് മുതിരാതെ കണ്ണടച്ചിരുന്ന നിഗൂഢ മൗനത്തിലേക്ക് തലതാഴ്തുകയാണ് രാഷ്ട്രീയ-സാംസ്‌കാരിക നേതൃത്വം. അപൂര്‍വ്വം ചിലര്‍ മാത്രമാണ് മാതൃഭൂമിയുടെ അപ്രമാദിത്വത്തെ ചോദ്യം ചെയ്യാനും വെല്ലുവിളിക്കാനും തയ്യാറായത്.
കേരള പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധങ്ങളെ പോലും തമസ്‌കരിക്കുന്നതാണ് കേരളത്തിലെ പൊതുരീതി. ചെറുതും വലുതുമായ എല്ലാ പ്രശ്‌നങ്ങളും, വ്യക്തിയെയോ സ്വകാര്യ കമ്പനിയെയോ സംബന്ധിക്കുന്നതാണെങ്കില്‍ പോലും മാധ്യമങ്ങളിലൂടെ പൊതുശ്രദ്ധ ലഭിക്കുമ്പോഴാണ് കേരളത്തിലെ പ്രചാരത്തില്‍ രണ്ടാം സ്ഥാനത്തുള്ള മാതൃഭൂമിയിലെ തൊഴില്‍ പ്രശ്‌നങ്ങള്‍ പുറം സംവാദത്തിലേക്ക് കടന്നുവരാത്തത്. പ്രശ്‌നം കൈകാര്യം ചെയ്ത് രീതി സംബന്ധിച്ച്  പത്രപ്രവര്‍ത്തകര്‍ക്കിടിയില്‍പോലും ഭിന്നാഭിപ്രായങ്ങളാണ്.യൂണിയന്‍റെ നിലപാടുകള്‍ക്ക് കാര്‍ക്കശ്യം പോലെന്നായിരുന്നു ഒരു വാദം. ആക്ഷേപമുന്നയിക്കുന്നവര്‍ കാര്യങ്ങളെ വിലയിരുത്തിയത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി യൂണിയന്‍ നേതൃത്വം മറുപടി നല്‍കി. യൂണിയനും പത്രപ്രവര്‍ത്തരും തൊഴിലാളി വിരുദ്ധ സമീപനത്തിനെതിരെ കര്‍ശന നിലപാടെടുക്കുന്നുവെങ്കിലും  മാതൃഭൂമിയുടെ ഓഫീസിലേക്ക്കെയുഡബ്ല്യുജെ നടത്തിയ മാര്‍ച്ച് പോലും പ്രമുഖ പത്രങ്ങളെല്ലാം തമസ്കരിച്ചു എന്നതാണ് വലിയ വൈരുദ്ധ്യം. 

  • സിപി സത്യരാജ്

    സൗത്ത്‌ലൈവില്‍ ന്യൂസ് എഡിറ്റര്‍. ഇന്ത്യാവിഷന്‍, മാധ്യമം എന്നീ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Monday, June 8, 2015

ഇന്ത്യ ബംഗ്ലാദേശ് അതിര്‍ത്തി പുനര്‍ നിര്‍ണയം

ബംഗ്ലാദേശ് അതിര്‍ത്തി പുനര്‍ നിര്‍ണയിക്കാനുള്ള മന്ത്രിസഭാ തീരുമാനം വന്നു , യു പി എ സമയത്ത് ബീ ജെ പി എതിര്‍ത്തത് കൊണ്ട് അന്ന് ബില്ല് പാസായില്ല പക്ഷെ ഇപ്പോള്‍ ബീ ജെ പി തന്നെ അതിനു മുന്നിട്ടറങ്ങി , ആര്‍ എസ് എസ്സിന്‍റെ സമ്മതവും മേടിച്ചു , ഇപ്പോഴും ഭാധിക്കപ്പെടുന്ന സംസ്ഥാനങ്ങളെ വിശ്വാസത്തില്‍ എടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാര്‍ ആയിട്ടില്ല . 

ചിത്രത്തിനും പോസ്റ്റിനും എഴുത്തിനും കടപ്പാട് രാകേഷ് , സജി മാര്‍ക്കോസ് .
=======================================
Rakesh Warier. എഴുതിയത് 

ഇന്ത്യ ബംഗ്ലാദേശ് അതിർത്തിയോളം അസംബന്ധമായ അതിർത്തി ഈ ലോകത്ത് വേറെയില്ല .. 

Enclaves : the term enclave refers to a territory that is completely surrounded by a foreign country but is part of another detached country. എന്ന് വെച്ചാൽ ബംഗ്ലാദേശിന്റെ ഉള്ളിൽ ബംഗ്ലാദേശ് territory ചുറ്റപ്പെട്ട ഇന്ത്യയുടെ ഭാഗം ഇന്ത്യയുടെ enclave. 

ഇന്ത്യ ബംഗ്ലാദേശ് അതിർത്തിയിൽ ഇത്തരം നൂറ്റമ്പതിൽ കൂടുത്തൽ enclave കൾ  ഉണ്ട് -  the biggest such cluster in the world. Along Bangladesh’s northern border with India, there are 162 officially recognized enclaves. In total, the Indo-Bangladesh enclaves contain 24,268 acres of land and a population of around 50,000 people. There are 111 Indian enclaves (17,158 acres) in western Bangladesh and 51 Bangladeshi enclaves (7,110 acres) in India’s West Bengal. 

ഇതിൽ ലോകത്തെ ഒരേ ഒരു കൌണ്ടർ കൌണ്ടർ enclave ഉം പെടും - അതായത് ഇന്ത്യയുടെ ഒരു പാടം അതിനു ചുറ്റും ഒരു ബംഗ്ലാദേശി ഗ്രാമം അതോ ഒരു ഇന്ത്യൻ ഗ്രാമതിനകത്ത്, ഇതെല്ലാം കൂടി ബ്ന്ഗ്ലാടെഷി രണപുർ ജില്ലയിൽ ..    ചിത്രം കാണുക .. 

India does not govern the Indian enclaves in Bangladesh, and vice versa. As a result, these islands of “alien” populations have had no access to the development, job opportunities, laws or rights of either the country to which they belong or the one that surrounds them. Instead, they have become a law and order and security challenge on either side of the border.

ഇതൊക്കെ പരിഹരിക്കാനായി പ്ലാൻ ചെയ്ത ഇന്ത്യ ബംഗ്ലാദേശ് ഭൂമി വെച്ച് മാറൽ മുമ്പ് UPA കൊണ്ട് വന്നിരുന്നെങ്കിലും BJP അടക്കമുള്ള പ്രതിപക്ഷ എതിർപ്പ് കാരണം നടപ്പ്ക്കിയില്ല .. ഇപ്പൊ മറ്റൊരു U ടേണ്‍ ലൂടെ മോഡി സർക്കാർ നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്നു 

http://www.thehindu.com/opinion/editorial/a-welcome-uturn/article6655767.ece?homepage=true

http://thediplomat.com/2014/09/resolving-the-absurd-indo-bangladesh-border-complexities/

സാഹചര്യം മുതലെടുക്കാനായി മുമ്പ് ചാടി എതിർത്തു, ഇന്ത്യയുടെ ഭൂമി ബംഗ്ലാദേശ് കൊണ്ട് പോകുന്നേ എന്നും സംസ്ഥാനങ്ങളോട് ചോദിച്ചില്ല എന്നൊക്കെയായിരുന്നു അന്നത്തെ വാദങ്ങൾ .. അതിലൊന്നും ഒരു മാറ്റവും ഇപ്പോളും വന്നില്ല .. 

http://www.ndtv.com/article/india/india-to-lose-10-000-acres-in-land-swap-deal-with-bangladesh-84245

http://indianexpress.com/article/india/india-others/massive-protests-across-assam-over-modis-stand-on-india-bangla-land-swap-deal/

ബോധോദയം ഉണ്ടായിട്ടണെങ്കിൽ സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുക്കാൻ പേരിനെങ്കിലും എന്തെങ്കിലും ചെയ്തേനെ ..  പിന്നെന്താ BJP ക്ക് ഭൂരിപക്ഷമുള്ളതുകൊണ്ട് ആരോടും ചോദിക്കണ്ട .. ഭൂരിപക്ഷം ഉണ്ടാരുന്നെങ്കിൽ UPA 2 ഇത് നേരത്തെ ചെയ്തേനെ ..  ഒരേ ഒരു വ്യത്യാസം ലാൻഡ്‌ സ്വാപ്പ് ഡീൽ നെ മോഡി  Illegal immigration ഇലും സുരക്ഷക്കായി മരിച്ചു വീണ ജവാന്മാരിലും കൊണ്ട് കെട്ടി എന്നുള്ളതാണ് ..  ഈ സുരക്ഷയും ജവാന്മാരുടെ ജീവനും  ഒരു കൊല്ലം മുംബ് എവിടെയായിരുന്നു എന്ന് മാത്രം ചോദിക്കരുത് .. 

മുമ്പത്തെ സര്ക്കാരിനെ അപേക്ഷിച്ച് മോഡിയുടെ സർക്കാർ വല്ലതും ചെയ്യൂന്നതായി തോന്നുന്നെങ്കിൽ അതിനു കാരണം അവര്ക്ക് കാര്യമായ parliament തടസങ്ങൾ ഇല്ല എന്നുള്ളതാണ് .

ചിത്രങ്ങളും ലിങ്ക്കളും  എഴുതിയതും പോസ്റ്റ്‌ ചെയ്തത് രാകേഷ് വാരിയര്‍ , സജി മാര്‍ക്കോസ് 
=================================================
saji markose എഴുതിയത് 

ദഹള ഖഗ്രബാറി ഇൻഡ്യയുടെ ഭാഗമാണ്. പക്ഷേ, അതു ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു കരദ്വീപ് ആണ്. അതേ സമയം ഖഗ്രബാറിയെ ​ചുറ്റപ്പെട്ടു
​ കിടക്കുന്ന ബംഗ്ലാദേശ് പ്രദേശം ഇൻഡ്യൻ ഭൂവിഭാഗത്തിനുള്ളിലാണ്. നിഭാഗ്യവശാൽ ആ ഇൻഡ്യൻ ഭൂവിഭാഗം ബംഗ്ലാദേശിനുള്ളിലുമാണ്.

ഇതു മനസിലാക്കുന്നതിലും എത്രയോ കഷ്ടമാണ് ഇത്തരം കരദ്വീപിലെ (എൻക്ലേവ്) മനുഷ്യരുടെ വാസം.  ദഹള​ ഖഗ്രബാറി ലോകത്തിലെ ഏക മൂന്നാം ഡിഗ്രി 
 കരദ്വീപാണ്. എന്നുവച്ചാൽ മാതൃരാജ്യത്തിന്റെ കരയിലെത്താൻ  ചുറ്റപ്പെട്ടു കിടക്കുന്ന വിദേശ രാജ്യത്തു  രണ്ടു പ്രാവശ്യം കയറിയിറങ്ങണം. അതായത്,  ഖഗ്രബാറിയിൽ നിന്നും ബംഗ്ലദേശ് കടന്ന് ഇൻഡ്യൻ കരദ്വീപ് കടന്ന് വീണ്ടും ബംഗ്ലദേശ കടന്നാൽ  ഇൻഡ്യൻ മെയിൽ ലാൻഡിൽ എത്താം.  തേർഡ് ഡിഗ്രി  എൻക്ലേവ് ഇതു മാത്രമേ ഉള്ളുവെങ്കിലും, ഒട്ടനവധി  സെക്കൻഡ് ഡിഗ്രി എൻക്ലേവുകളും ഫസ്റ്റ് ഡിഗ്രി എൻക്ലേവുകളും കുറെയധികം എക്സ്ക്ലേവുകളും ചേർന്ന അതിസങ്കീർണ്ണമായ ഒരു അതിർത്തിയാണ് ഇൻഡ്യ-ബംഗ്ലാദേശ് അതിർത്തി.  ഏതാണ്ട് ഇത്തരം 200 കരദ്വീപുകളിലായി എഴുപതിനായിരത്തില്പരം  മനുഷ്യരാണ് അധിവസിയ്ക്കുന്നത്.

അവർക്ക് എങ്ങും അതിർത്തികൾ മാത്രമേയുള്ളൂ- പേരിനു പൗരത്വവും. 

പതിനെട്ടാം നൂറ്റാണ്ട് മുതൽ നിലനിന്നിരുന്ന ഒരു പ്രശ്നത്തിന്റെ ബാക്കിയാണ് ഇന്നും പരിഹരിയ്ക്കാനാക്കാതെ രണ്ടു രാജ്യങ്ങളിലേയും പതിനായിരക്കണക്കിനു മനുഷ്യരെ ശിലായുഗസമാനമായ ജീവിതത്തിലേയ്ക്ക് തള്ളി വിട്ടിരിയ്ക്കുന്നത്.

 മിക്ക കരദ്വീപിലും സ്കൂൾ ഇല്ല, ആശുപത്രികൾ ഇല്ല, ഗതാഗത സൗകര്യങ്ങളില്ല, മിക്കവർക്കും പാസപോർട്ടും തിരിച്ചറിയൽ കാർഡുകളും ഇല്ല. തങ്ങൾ ചുറ്റി കിടക്കുന്ന വിദേശരാജ്യത്ത് നിന്നും ഏതു തരത്തിലുള്ള ഭീഷിണിയും നേരിടാം. കൃഷിയാണ് ഏക വരുമാനം മാർഗ്ഗം- പക്ഷേ കാർഷിക ഉൽപ്പന്നങ്ങൾ വിറ്റഴിയ്ക്കാൻ വിദേശ ഇടനിലക്കാരില്ലാതെ പറ്റില്ല. ഇത്തരം കര ദ്വപിലേയ്ക്ക് പുറത്തുള്ളവർ വിവാഹം കഴിച്ചു നൽകില്ല. അടുത്ത ബന്ധുക്കൾക്കിടയിൽ നടക്കുന്ന വിവാഹങ്ങൾ നിമിത്തം ജനിതക വൈകല്യങ്ങളും രോഗങ്ങളും  കൂടിവരുന്നു.  ഇൻഡ്യൻ കരദ്വീപിൽ നിന്നും ഇൻഡ്യയിലേയ്ക്ക് ഫോൺ വിളിയ്ക്കാൻ ഇന്റർനാഷ്ണൽ കോൾ വിളിയ്ക്കണം. മിക്ക കരദ്വീപിലും വൈദ്യുതിയില്ല.  

പ്രായോഗിക  പരിഹാരങ്ങൾ 1952 മുതൽ രണ്ടു സർക്കാരുകളുടെയും  മുന്നിൽ പലവട്ടം വന്നതാണ്. സത്യത്തിൽ ഇതിരു വലിയ തർക്ക ഭൂമി പോലും അല്ല.  അതാത് രാജ്യങ്ങൾക്കുള്ളിലെ കരദ്വീപുകൾ ആ രാജ്യത്തിനു നൽകുകയും  പൗരന്മാർക്ക് ഇഷ്ടമുള്ള പൗരത്വം സ്വീകരിയ്ക്കുകയും ആകാമെന്ന് സംയുക്ത തീരുമാനം 2011 ൽ എടുത്തതാണ്. സർക്കാരുകളുടെ ഇച്ഛാശക്തിയില്ലായ്മ കാരണം മുന്നോട്ടു പോകുന്നില്ല എന്ന് മാത്രം.

ദേശീയ ദിനാഘോഷങ്ങൾ പൊടിപൊടിയ്ക്കുമ്പോൾ ഇന്നും ഇൻഡ്യാക്കാരെന്നു പറഞ്ഞു നോ-മാൻ ലാൻഡിൽ കഴിയുന്ന ഇവരെ ആരും ഓർക്കാറില്ല. മൂന്ന് അടി ഉയരത്തിൽ നാട്ടിയൊര്യ്ക്കുന്ന രാജ്യന്തര അതിർത്തി നിശ്ചയിക്കുന്ന കരിങ്കൽ തൂണിന്റെ ചുവട്ടിൽ  അവരുടെ സ്വാതന്ത്രം അവസാനിയ്ക്കുന്നു.

എന്‍‌ക്ലേവുകളും എക്സ്ക്ലേവുകളും എന്താണെന്നും, വളരെ വിചിത്രമായ അതിര്‍ത്തികളെ പറ്റിയുള്ളതുമായ ഒരു ചെറു വീഡിയോ കാണൂ. ഇന്‍ഫര്‍മേറ്റിവ് ആണ്.
https://www.youtube.com/watch?v=gtLxZiiuaXs
കടപ്പാട് : സന്തോഷ്‌ ജെ 


====================================================================ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത 


ഇന്ത്യ-ബംഗ്ലാ തുരുത്തുകളുടെ സ്വാതന്ത്ര്യം
on 08-June-2015

ഇന്ത്യക്കും ബംഗ്ലാദേശിനുമിടയില്‍ കുടുങ്ങിപ്പോയ 162 തുരുത്തുകളുടെ മൂന്നാം സ്വാതന്ത്ര്യദിനമാണ് 2015 ജൂണ്‍ ആറ്. അരലക്ഷത്തിലേറെ ബംഗാളികളുടെ പുത്തന്‍ സ്വാതന്ത്ര്യം. 1947ല്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തില്‍നിന്ന് ഒന്നാം സ്വാതന്ത്ര്യം. 1971ല്‍ പാകിസ്ഥാനില്‍നിന്ന് രണ്ടാം സ്വാതന്ത്ര്യം. അതിര്‍ത്തി നിര്‍ണയത്തിന്റെ ചുവപ്പുനാടകളില്‍നിന്ന് ഇത് മൂന്നാം സ്വാതന്ത്ര്യം.

നാല്‍പ്പത്തൊന്നു വര്‍ഷത്തെ അസ്വസ്ഥതകള്‍ക്കും കൂടിയാലോചനകള്‍ക്കും പരിസമാപ്തിയായി ശനിയാഴ്ച ഇരുരാജ്യങ്ങളും ഒപ്പിട്ട ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തി കരാര്‍, രാഷ്ട്രരൂപീകരണഘട്ടത്തില്‍ ചതഞ്ഞരഞ്ഞുപോയ കൂച്ബിഹാര്‍ ജനതയ്ക്ക് ദേശീയവ്യക്തിത്വം സമ്മാനിക്കുന്നു. സെന്‍സസ് പ്രകാരം അരലക്ഷമാണ് കൂച്ബിഹാറികളുടെ ജനസംഖ്യയെങ്കിലും അനൗദ്യോഗികമായി ഒരുലക്ഷം. ഏഴു പതിറ്റാണ്ടിലേറെയായി ഇവര്‍ ഇന്ത്യക്കാരോ പാകിസ്ഥാന്‍കാരോ ബംഗ്ലാദേശികളോ അല്ല. ബ്രിട്ടീഷുകാര്‍ ബംഗാള്‍ റസിഡന്‍സി രൂപീകരിക്കുംമുമ്പ് ഇവര്‍ കൂച്ബിഹാര്‍, രംഗ്പുര്‍ മഹാരാജാക്കാന്മാരുടെ പ്രജകളായിരുന്നു.

നൂറ്റിഅറുപത്തിരണ്ടില്‍ 111 എണ്ണം അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ഇന്ത്യന്‍ പ്രദേശത്തുള്ള ബംഗ്ലാദേശ് തുരുത്തുകള്‍. ഇവര്‍ക്ക് ബംഗ്ലാദേശിന്റെ അവകാശം അനുഭവിക്കാന്‍ അതിര്‍ത്തിയുടെ കാര്‍ക്കശ്യം അനുവദിച്ചില്ല. ഇവര്‍ ഇന്ത്യയിലെ അനധികൃത വിദേശികള്‍. വ്യാജ ഇന്ത്യന്‍ രേഖകളുമായി തൊഴില്‍തേടി ഇന്ത്യയുടെ വിവിധ പ്രദേശത്തെത്തുമ്പോള്‍ വിദേശികളെന്ന് കണ്ടുപിടിക്കപ്പെട്ടാല്‍ പിന്നെ ജയില്‍ ജീവിതം, നാടുകടത്തല്‍, വംശീയാക്രമണം. ഇവരെ ചൂഷണം ചെയ്യാന്‍ വ്യാജരേഖ മാഫിയ, കള്ളക്കടത്തുസംഘങ്ങള്‍, ഒടുവില്‍ തീവ്രവാദികള്‍. മനുഷ്യജന്മത്തിലുടനീളം കൊടിയ ചൂഷണം, മനുഷ്യാവകാശലംഘനം. മറുവശത്തെ 51 തുരുത്തുകാര്‍ക്ക് ഇതിലും ക്രൂരമായ അനുഭവങ്ങള്‍.

ഇവരുടെ വീടുകളെല്ലാം മണ്‍കൂനകളാണ്. കെട്ടിടനിര്‍മാണത്തിന് അനുമതിയില്ല. ഹൈടെന്‍ഷന്‍ പവര്‍ ലൈനുകള്‍ മുകളിലൂടെ. ഒരു കൂനയിലും വൈദ്യുതിയില്ല, സ്കൂളില്ല, ആശുപത്രിയില്ല, വ്യാജരേഖ സംഘടിപ്പിച്ചാല്‍മാത്രം ഇവരുടെ സേവനം. ഡല്‍ഹിയിലും ധാക്കയിലും കേന്ദ്രീകരിച്ച ഭരണവര്‍ഗം ഇവരെ ഇക്കാലമത്രയും മറന്നുപോവുകയായിരുന്നു. എന്നാല്‍, ഇവര്‍ക്ക് കൈത്താങ്ങായി പശ്ചിമബംഗാളിലെയും ബംഗ്ലാദേശിലെയും ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ എന്നുമുണ്ടായിരുന്നു. ഇവരുടെ മോചനത്തിനായി 1974ല്‍ രൂപംനല്‍കിയ ഇന്ത്യ - ബംഗ്ലാദേശ് അതിര്‍ത്തി കരാറിന് നീണ്ട 41 വര്‍ഷം കഴിഞ്ഞ് 2015 മെയ് ഏഴിനാണ് ഇന്ത്യന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയത്. ഭരണഘടനയുടെ 119-ാം ദേദഗതി ഇന്ത്യന്‍ പാര്‍ലമെന്റ് ഐക്യകണ്ഠ്യേന പാസാക്കിയതില്‍ ഇടതുപക്ഷം വഹിച്ച പങ്ക് പാര്‍ലമെന്ററി രേഖകളില്‍നിന്ന് വായിച്ചെടുക്കാം. ഇതിനുപുറമെ ഒന്നാം യുപിഎ സര്‍ക്കാരിന് ഇടതുപക്ഷം പിന്തുണ നല്‍കിയ കാലത്ത് ഇതിനായി നടത്തിയ രാഷ്ട്രീയ- നയതന്ത്ര നീക്കങ്ങളും ചരിത്രത്തിന്റെ ഭാഗം.

അതുകൊണ്ടാണ്, സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മെയ് അവസാനവാരം ബംഗ്ലാദേശ് സന്ദര്‍ശിച്ചപ്പോള്‍ പ്രധാനമന്ത്രി ഷേഖ് ഹസീന സിപിഐ എമ്മിനെ മുക്തകണ്ഠം പ്രശംസിച്ചത്. അതിര്‍ത്തി കരാര്‍ യാഥാര്‍ഥ്യമാക്കുന്നതില്‍ സിപിഐ എം നല്‍കിയ മുന്‍കൈക്ക് ഹസീന നന്ദി അറിയിച്ചു. ബംഗ്ലാദേശ് വിമോചനയുദ്ധ നാളുകളില്‍ സിപിഐ എമ്മും ജ്യോതിബസുവും വഹിച്ച പങ്ക് അവര്‍ എടുത്തുപറഞ്ഞു. അക്കാലത്തും പിന്നീടും ജ്യോതിബസു തന്നോടും തന്റെ സഹോദരി ഷേഖ് റെഹാനയോടും കാട്ടിയ സ്നേഹവാത്സല്യങ്ങള്‍, ഗംഗാനദീജല തര്‍ക്കം ഉള്‍പ്പെടെ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ജ്യോതിബസു എടുത്ത മുന്‍കൈ, വിവിധ സന്ദര്‍ഭങ്ങളില്‍ ബസു നല്‍കിയ ഉപദേശ നിര്‍ദേശങ്ങള്‍ എല്ലാം ഷേഖ് ഹസീന അനുസ്മരിച്ചു.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയുടെയും സാന്നിധ്യത്തില്‍ ഇന്ത്യന്‍ വിദേശ സെക്രട്ടറി എസ് ജയശങ്കറും ബംഗ്ലാദേശ് തല്‍സ്ഥാനീയന്‍ എം ഷഹീദുല്‍ ഹഖും ഒപ്പുവച്ച ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തി കരാര്‍ ലോകരാഷ്ട്രീയത്തിലെത്തന്നെ വലിയ സംഭവമാണ്. സ്വാതന്ത്ര്യംനേടിയ 162 തുരുത്തുകളിലും ഞായറാഴ്ച പുലരുംവരെ ആഘോഷമായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ക്ക് ഇനിമുതല്‍ രണ്ടില്‍ ഏതെങ്കിലും ഒരു രാജ്യത്തിന്റെ പൗരത്വം സ്വയമേവ തെരഞ്ഞെടുക്കാം. ഇതെല്ലാം യാഥാര്‍ഥ്യമാകുമോയെന്ന് അനുഭവങ്ങളുടെ തീക്ഷ്ണതയില്‍ വെന്ത പല പ്രദേശവാസികളും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. രാഷ്ട്ര രൂപീകരണങ്ങളില്‍, രാഷ്ട്ര വിഭജനങ്ങളില്‍ അന്യംനിന്നുപോയ ഇങ്ങനെ എത്രയെത്ര ജനതതികള്‍. അവര്‍ക്കെല്ലാം പ്രത്യാശ പകരുന്നതാകട്ടെ, ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും ഈ നയതന്ത്ര വിജയം.

   
- See more at: http://deshabhimani.com/news-editorial-all-latest_news-472385.html#sthash.jnFQnlgH.dpuf