Monday, March 21, 2016

നിയമസഭാ തിരെഞ്ഞെടുപ്പ് കേരളം 2016 .

കഴിഞ്ഞ നിയമസഭാ തിരെഞ്ഞെടുപ്പില്‍ 5000 മോ അതില്‍ കുറവിലോ ഭൂരിപക്ഷത്തില്‍ ജയിച്ചു കയറിയവര്‍ 26 പേര്‍ അവരുടെ പാര്‍ട്ടികള്‍ എത്ര മണ്ഡലത്തില്‍ ജയിച്ചു എന്നത് താഴെ പറയുന്നു .


CPM - 10
Congress - 6
MUL - 3
CPI - 2
In depended (LDF) - 1
JD(S) - 1
KEC(J) - 1
KEC(M) - 1
SJD - 1
ഇതില്‍ തന്നെ 2000 താഴെ ഭൂരിപക്ഷത്തില്‍ ജയിച്ചവര്‍ 11 പേരാണ് ഇവരുടെ മണ്ഡലങ്ങള്‍ താഴെ പറയുന്നവ .
Azhikode - MUL
Vatakara - JD(S)
Kozhikode South - MUL
Kunnamkulam - CPM
Manalur - INC
Piravom - KEC(J)
Ettumanoor - CPM
Kottayam - INC
Kayamkulam - CPM
Adoor - CPI
Parassala -INC
മുകളില്‍ കാണുന്ന ഈ പതിനൊന്നു മണ്ഡലത്തില്‍ ബി ജെ പി യുടെ 2011 ലെ വോട്ടുകള്‍ ഇപ്രകാരത്തിലാണ് .
Azhikode - 7540
Vatakara - 6909
Kozhikode South - 7512
Kunnamkulam - 11725
Manalur - 10543
Piravom - 4234
Ettumanoor - 3385
Kottayam - 5449
Kayamkulam - 3083
Adoor - 6210
Parassala - 10310
2014ലോകസഭാ തിരെഞ്ഞെടുപ്പില്‍ ഇവിടങ്ങളില്‍ ബിജെപിക്ക് കിട്ടിയത് ഇപ്രകാരത്തിലാണ്
Azhikode - 8780
Vatakara - 9061
Kozhikode South - 14155
Kunnamkulam - 21726
Manalur - 16548
Piravom - ***
Ettumanoor - ****
Kottayam - ***
Kayamkulam - $$$
Adoor - 22796
Parassala - 39753
Note : *** - ബിജെപിക്ക് സ്ഥാനാര്‍ഥി ഉണ്ടായിരുന്നില്ല In depended പിന്തുണയ്ക്കുക്കയായിരുന്നു.
$$$ -RSP(B) സ്ഥാനാര്‍ഥിക്ക് ബിജെപി സപ്പോര്‍ട്ട് കൊടുക്കുക്കയായിരുന്നു എന്ന് തൊനുന്നു.

കേരളം അന്നും ഇന്നും; കണക്കുകള്‍ കഥ പറയുന്നു...


അഞ്ചു വര്ഷംം കൊണ്ട് കേരള സംസ്ഥാനത്തെ വികസനത്തിന്റെ ഉച്ചകോടിയിലെത്തിച്ചു എന്നാണല്ലോ ഉമ്മന്‍ ചാണ്ടി നയിക്കുന്ന UDF ഗവണ്മെന്റിന്റെ അവകാശവാദം. ചൈല്‍ഡ് കെയര്‍ സെന്റെറും ATM കൌണ്ടറും മാത്രമുള്ള സ്മാര്‍ട്ട് സിറ്റിയേയും യാത്രാവിമാനം പോയിട്ട് ഒരു കളിവിമാനം പോലുമിറക്കാന്‍ കഴിയാത്ത എയര്‍ പോര്ട്ടു മൊക്കെയാണ് വികസനത്തിന്റെ കള്ളിയില്‍ ഉള്ളതെങ്കിലും അവകാശവാദങ്ങള്ക്കും തള്ളിനും യാതൊരു കുറവുമില്ല.
ഇത്തരം പൊള്ളയായ അവകാശവാദങ്ങളിലും വാചാടോപങ്ങളിലും അഭിരമിക്കുന്നവരുടെ അറിവിലേക്കായി ചില കാര്യങ്ങള്‍ പങ്കു വെക്കട്ടെ. വലിയ വിശേഷമൊന്നുമല്ല, കുറച്ചു ഡാറ്റയും കണക്കുകളുമൊക്കെയാണ്, കേരളത്തിന്റെ ഇപ്പോഴത്തെ സാമ്പത്തികനിലയെക്കുറിച്ചുള്ള കണക്കുകള്‍. അര്ത്ഥ്ശൂന്യമായ വികസനവാദങ്ങള്ക്കപ്പുറത്ത് കേരളത്തിന്റെ യഥാര്ത്ഥസ സാമ്പത്തികസ്ഥിതിയെന്താണെന്നു ഈ കണക്കുകള്‍ പറയും.
2014-15 സാമ്പത്തിക വര്ഷ്ത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള CAG റിപ്പോര്ട്ട് ‌ ഈയടുത്ത് നിയമസഭയില്‍ വെക്കുകയുണ്ടായി. അതനുസരിച്ച് 2015 മാര്ച്ച് ‌ 31ന് കേരളത്തിന്റെ മൊത്തം ധനക്കമ്മി 18,642 കോടി രൂപയാണ്. അതേ റിപ്പോര്ട്ടി ല്‍ തന്നെ മുന്വരര്ഷ.ങ്ങളിലെ സ്ഥിതിയുമായുള്ള താരതമ്യപഠനവുമുണ്ട്. അത്പ്രകാരം 2010-11 സാമ്പത്തികവര്ഷാ്വസാനം (LDF ഭരണകാലത്ത് കേരളത്തിന്റെ ധനക്കമ്മി 7731 കോടി രൂപയായിരുന്നു. വെറും നാലു വര്ഷം കൊണ്ട് ധനക്കമ്മി വര്ധിച്ചത് 11,000 കോടി രൂപ. 2015-16 ലെ കണക്കുകള്‍ കൂടി പുറത്തു വന്നാല്‍ ഇതെവിടെ ചെന്ന് നില്ക്കു മൊയെന്തോ!
അതോ കടം പെരുകി കേരളത്തെ മൊത്തത്തില്‍ ഇതിനകം വിറ്റു കളഞ്ഞോ എന്ന് കൂടി സംശയിക്കേണ്ടിവരും.
CAG റിപ്പോര്ട്ട് ‌ അനുസരിച്ച് 2015 മാര്ച്ച് ‌ 31 വരെയുള്ള കേരളത്തിന്റെ റവന്യൂക്കമ്മി 13,795 കോടി രൂപയാണ്. 2010-11 ല്‍ ഇത് വെറും 3674 കോടിയായിരുന്നു. അതായത്, റവന്യൂക്കമ്മി ഏകദേശം നാലിരട്ടിയാക്കിയാണ് കുഞ്ഞൂഞ്ഞും കുഞ്ഞുമാണിയുമെല്ലാം കളമൊഴിയുന്നത്. ഇതേ റവന്യൂക്കമ്മിയെക്കുറിച്ചാണ് തന്റെ വിടവാങ്ങല്‍ പത്രസമ്മേളനത്തില്‍ മാണിസാര്‍ പച്ചക്കള്ളം തട്ടിവിട്ടത്, റവന്യൂക്കമ്മി കുറയ്ക്കാന്‍ കഴിഞ്ഞെന്ന ചാരിതാര്ത്ഥ്യ വുമായാണ് താന്‍ പടിയിറങ്ങുന്നതെന്ന്. മാണിസാറിന്റെന ചാരിതാര്ത്ഥ്യ മെന്തുതന്നെയായാലും റവന്യൂക്കമ്മി വര്ഷം തോറും കുതിച്ചുയരുകയായിരുന്നുവെന്നുള്ളത് നഗ്നസത്യമായി നില്ക്കു ന്നു.
അടുത്തത് വിഭവ അന്തരം (Resource Gap). കേരളത്തിന്റെ Resource Gap 2014-15 ലെ കണക്കനുസരിച് (-)1698 കോടി രൂപയാണ്. 2010-11 ലെ കണക്കുകളനുസരിച്ച് ഇത് (+) 141 കോടി രൂപയായിരുന്നു. Resource Gap നെ കുറിച്ച് CAG റിപ്പോര്ട്ടി ല്‍ പറഞ്ഞിരിക്കുന്നത് അതേപോലെ ക്വോട്ട് ചെയ്യുന്നു.
“ The resource gap (gap between incremental non-debt receipts and incremental total expenditure) was positive only in 2010-11 and since then it was negative, which indicated that incremental non-debt receipts were inadequate to finance incremental primary expenditure and incremental interest burden. The bifurcation of the factors leading to primary deficit of the State reveals that since 2011-12, non-debt receipts of the state were not enough to meet the primary revenue expenditure of the State. This indicates that even for meeting primary expenditure, government has to depend on borrowed funds since 2011-12.”
5 വര്‍ഷംകൊണ്ട് കേരളത്തിന്റെ സാമ്പത്തിക സ്ഥിതി എതവസ്ഥയില്‍ എത്തിച്ചേര്ന്നിരിക്കുന്നു എന്നതിന് ഇതിനും വലിയൊരു സാക്ഷ്യം വേണോ?
ഓര്മുകളുണ്ടായിരിക്കണം കൂട്ടരേ, നമ്മള്‍ എങ്ങനെയായിരുന്നെന്നും ഇന്ന് നമ്മള്‍ എങ്ങനെയാണെന്നുമുള്ള ബോധ്യവുമുണ്ടായിരിക്കണം. അതിനു വേണ്ടിയുള്ള ചെറിയൊരു ശ്രമം മാത്രമാണ് ഇത്. ഇനി തീരുമാനിക്കേണ്ടത് നമ്മളാണ്. സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി താറുമാറാക്കിയ, പൊതുമേഖലയെ ആകെ തകര്ത്ത, അഴിമതിയുടെ കൂത്തരങ്ങായ ഒരു ഗവണ്മെന്റ് ഇനി വേണ്ട എന്ന ധീരമായ തീരുമാനമെടുക്കേണ്ടത് നമ്മളാണ്. ഇന്ന് നമ്മളത് ചെയ്തില്ലെങ്കില്‍ അത് നമ്മുടെ ഭാവി തലമുറയോട് തന്നെ ചെയ്യുന്ന തെറ്റായിരിക്കും...

2011നിയമസഭാ തിരെഞ്ഞെടുപ്പില്‍ വടക്കാഞ്ചേരിയിലെ കണക്കുകള്‍


CPI(M) - 61226
INC - 67911 (ഭൂരിപക്ഷം - 6685 )
BJP - 7451

2014 ലോകസഭാ തിരെഞ്ഞെടുപ്പില്‍ വടക്കാഞ്ചേരിയിലെ കണക്കുകള്‍
CPI(M) - 62392 (ഭൂരിപക്ഷം - 2663 )
INC - 59729
BJP - 13082
ഇപ്പോള്‍ അവിടെ " സേവ്യര്‍ ഭക്തര്‍ " എന്ന പേരില്‍ കെട്ടി തുള്ളുന്ന ചില " സാധാരണ പാര്‍ട്ടി അണികള്‍ " മനസിലാക്കേണ്ടത് അഞ്ചു കൊല്ലം കൊണ്ട് 5631 ബി ജെ പി ക്ക് വോട്ടുകള്‍കൂടിയിട്ടുണ്ട് അതുപോയത് ഏതു ഭാഗത്ത്‌ നിന്നുമാണു എന്നും ഇത്തവണ ആ രൂപത്തില്‍ എത്രമാത്രം പോകുമെന്നും കണ്ടെത്തണം, കൂടാതെ ലോകസഭയിലേക്ക് നടന്ന തിരെഞ്ഞെടുപ്പില്‍ 2663 വോട്ടിന്‍റെ ഭൂരിപക്ഷം ഇടതിന് കിട്ടിയിട്ടുണ്ട് അത് നിലനിര്‍ത്താന്‍ കഴിയണം അല്ലേല്‍ അതില്‍ കൂടുതല്‍ ആക്കാന്‍ കഴിയണം അതിനുള്ള സാഹചര്യം കേരളത്തിലുണ്ട് അത് കൃത്യമായി മുതലെടുക്കാന്‍ ശ്രമിക്കണം , അല്ലാതെ വ്യക്തികേന്ദ്രീകൃതമായി ആവേശകമ്മറ്റികളിക്കല്‍ അല്ല അതിനുള്ള സമയമല്ല , സേവ്യറിന് എന്ത് കൊടുക്കണം എന്ന് എ കെ ജി സെന്‍റര്‍ കാര്‍ക്കറിയാം കുറെ ആയില്ലേ അവര്‍ ഈ കൈല് കുത്ത് അവിടെ തുടങ്ങിയിട്ട് , സേവ്യറിന് അറിയാം എന്ത് ചെയ്യണമെന്നു .
ഊളത്തരം കളിക്കുമ്പോള്‍ ചെയ്തുകൂട്ടുന്ന വിവരക്കേടും വെളിവുകെടും എന്താണ് എന്ന് ഒരു നിമിഷം കണക്കുകള്‍ വച്ച് ചിന്തിച്ചു നോക്ക് !

വികസനം വന്നു മുട്ടി നില്‍ക്കുന്ന കേരളത്തിലെ ഖജനാവും പൊതുമേഖലാ സ്ഥാപനങ്ങളും .


Total Revenue Deficit (2010-11) - 3674 cr
Total Revenue Deficit (2014-15) 13,795.96 cr
അതായത് മൂന് മടങ്ങിലധികം .
Total Fiscal Deficit- 7731 cr (2010-11)
Total Fiscal Deficit- 18,642 cr (2014-2015)
Resource gap - 141 cr (2010-2011)
Resource gap - (-) 1698 cr in (2014-2015)
പൊതു മേഖലാ സ്ഥാപനങ്ങളുടെ ലാഭം എന്താണ് എന്നറിയണ്ടേ
2010 -2011 - 351.17 കോടി ലാഭം
2014-2015 - 2030 കോടി നഷ്ടം
അത് 2014-2015 എത്തുമ്പോഴേക്കും 2030 കോടി നഷ്ടത്തില്‍ ആക്കിമാറ്റിയിരിക്കുന്നു , എന്തോരും പണിയെടുത്തു വികസനത്തിന് വേണ്ടിയെന്നു മനസിലായല്ലോ അല്ലെ .
ഇനി നഷ്ടകണക്കു നോക്കാം
Kerala State Electricity Board - 1272.90 crore
State Road Transport Corporation - 621.82 crore
Water Authority - 457.84 crore
Civil Supplies Corporation - 98.34 crore
Transformers and Electrical s - 33.16 crore
ഇങ്ങിനെ എണ്ണിപ്പോയാല്‍ 46 അധികം പോതുമേഖാല സ്ഥാപനങ്ങളുടെ നഷ്ടകണക്കുകള്‍ കാണാം , എല്ലാം വികസനത്തിന് വേണ്ടി അതിവേഗം ബഹുദൂരം പോയത് കൊണ്ട് സംബവിച്ചതാ അല്ലാതെ വേണമെന്ന് വച്ചല്ല , എന്നിട്ടും നമുക്ക് എയര്‍പോര്‍ട്ട്‌ ഉണ്ടാക്കി തന്നു , മെട്രോ തന്നു , വിഴിഞ്ഞം ഉണ്ടാക്കുന്നു ...
ഇനി മേല്‍പ്പറയുന്ന / പറയാത്ത മൊത്തം 46 അധികം സ്ഥാപനങ്ങളുടെ / കമ്പനികളുടെ 2010 - 2011 കാലത്തെ കണക്കുകള്‍ എടുത്തു കൊണ്ടുവരിക അപ്പോള്‍ കാണാം എന്താണ് സംഭവമെന്നു .
ഇനിയും ഇതുവഴി വികസനകണക്കുകളുമായി വരില്ലേ !
[ Deficit - കമ്മി ]

2011 നിയമസഭാ തിരെഞ്ഞെടുപ്പില്‍ 20000 ത്തിനു മുകളില്‍ ഭൂരിപക്ഷം നേടി ജയിച്ചത്‌ 28 പേരാണ് .

സി പി ഐ - 1
കേരള കോണ്‍ഗ്രസ്സ് ( ബി ) - 1
കേരള കോണ്‍ഗ്രസ്സ് (എം ) - 2
കോണ്‍ഗ്രസ്സ് - 4
മുസ്ലീം ലീഗ് - 8
സി പി ഐ എം - 12
കഴിഞ്ഞ തവണ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം കിട്ടിയത് മലപ്പുറത്ത്‌ നിന്നും ജയിച്ച പി ഉബൈദുള്ളയ്ക്കാണ് 44508 (മുസ്ലീം ലീഗ് )


2011 ലെ നിയമസഭാ തിരെഞ്ഞെടുപ്പിലും അതിനു ശേഷം നടന്ന ബൈ ഇലക്ഷനിലും വച്ച് നോക്കിയാല്‍ കേരളത്തില്‍ ബി ജെ പിക്ക് 15000 ത്തിലധികം വോട്ട് കിട്ടിയ മണ്ഡലങ്ങള്‍ 9 എണ്ണമാണ്‌


Manjeshwar - 43989
Kasaragod - 43330
Kanhangad - 15543
Kunnamangalam - 17123
Palakkad - 22317
Nemom - 43661
Aruvikkara - 34145 ( BYE ELECTION)
Kattakkada - 22550
Neyyattinkara - 30501 ( BYE ELECTION)
ഈ കണക്കും ലോകസഭയില്‍ നേടിയതും പഞ്ചായത്തില്‍ നേടിയതും ജെ എസ് എസ്(വക്കീല്‍) , ബി ഡി ജെസ്സിനെകൂടെ കൂട്ട്യതും കൊണ്ടാണോ കേരളം ഭരിക്കാന്‍ പോകുന്നത് എങ്കില്‍ കുമ്മന്‍ സാര്‍ , ഞാന്‍ നിങ്ങളുടെ കൂടെയുണ്ട് ,
കേരളത്തില്‍ ആഞ്ഞു ശ്രമിച്ചാല്‍ രണ്ടു മണ്ഡലം വേണേല്‍ കയ്യില്‍ ഇരിക്കും അത് ഏതൊക്കെ ആണെന്ന് പറയാന്‍ കഴിയില്ല , ഉമ്മന്‍ ചാണ്ടി സഹായിക്കണം അതിനും അല്ലാതെ നേരായ രീതിയില്‍ ഇലക്ഷനെ നേരിട്ടാല്‍ കേരളത്തെ കാവി പുതപ്പിക്കാന്‍ ഇച്ചിരി പാടാ കുമ്മനം സാര്‍ !


കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ കേരളത്തില്‍ കൊല്ലപെട്ട സി പി ഐ എം പ്രവര്‍ത്തകരുടെ എണ്ണം 23

( ലീഗ്‌ കാർ കൊന്ന സി പി എം പ്രവർത്തകർ 4). കോൺഗ്രസുകാർ കൊലപ്പെടുത്തിയ കോൺഗ്രസുകാർ 4 , ആര്‍ എസ് എസ് / ബി ജെ പി പ്രവര്‍ത്തകര്‍ കൊല്ലപെട്ടത് 9 പേര്‍ എന്നാലുംവിടില്ല !!


Statistically, this shows that 60% of the victims were from LDF and only 26% from RSS-BJP.
September 2, 2015 കണക്കു വച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തതാണ് ലോ കാണുന്നത് എന്നിട്ടും സംഘി അണ്ണന്‍ മാര്‍ ചുമ്മാ അങ്ങ് തള്ളുവാ .
ജനുവരി 2005 മുതല്‍ ആഗസ്റ്റ്‌ 2015 വരെ ആകെ കൊല്ലപെട്ട സി പി ഐ എം / ഡി വൈ എഫ് ഐ ക്കാര്‍ 50 പേര്‍.
ബി ജെ പി / ആര്‍ എസ് കാര്‍ 34 പേര്‍ .
അവിടെയും കണക്കു ശരിയാവില്ല കൂടാതെ കാലും കയ്യും കൊത്തി ഇട്ടതും , വെട്ടിയും കൊത്തിയും ഇട്ടതു വേറെ ..
പിന്നെയും കേരളത്തില്‍ സി പി ഐ എം ഭീകരത നാണം ഇലല്ലോ ഈ നാറികള്‍ക്ക്‌ !
>സിപിഎം അക്രമം: തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്ന് ബി.ജെ.പി ദേശീയ നേതൃത്വം.<<
ഉളുപ്പ് ഇല്ലായ്മ ഒരു കുറ്റമല്ല സാര്‍ ആദ്യം സംഘപരിവാര്‍ ഗുണ്ടകളോട് കത്തിയും വാളും താഴെ വയ്ക്കാന്‍ പറ എന്നിട്ട് വാ !

Sunday, March 6, 2016

ചിത്രലേഖയും സി പി ഐ എമ്മും തമ്മില്‍ എന്ത് ...

ആമുഖം  : ചിത്രലേഖ എന്ന സ്ത്രീയെ അപമാനിക്കല്‍ , വ്യക്തിഹത്യ ചെയ്യല്‍ ഒന്നും എന്‍റെ ലക്ഷ്യമല്ല , അവര്‍ സ്ഥിരമായി സി പി ഐ എം എന്നാ പാര്‍ട്ടിയെ പ്രതിസ്ഥാനത്ത് നിര്‍ത്തി പ്രചരണം നടത്തുന്നതിന്‍റെ സത്യാവസ്ഥ അന്വേഷിക്കല്‍ മാത്രമാണ് പോസ്റ്റിന്റെ ഉദ്ദേശലക്‌ഷ്യം , അതില്‍ കവിഞ്ഞു വേറെ ഒന്നും ഇവിടെ അര്‍ത്ഥമാക്കുന്നില്ല .  എതിര്‍വാദങ്ങള്‍ മാത്രമാണ് ഇത്രയും കാലം കേട്ടതും കണ്ടതും പക്ഷെ ഇപ്പോള്‍ ചിലര്‍ പ്രതികരണം നടത്തിതുടങ്ങിയിരിക്കുന്നു അത് കൊണ്ട് തന്നെ ഇതിലെ പാര്‍ട്ടിയുടെ പങ്കു എന്താണ് എന്ന് സോഷ്യല്‍മീഡിയ എങ്കിലും അറിഞ്ഞിരിക്കണം എന്നത് കൊണ്ടുമാത്രമാണ് ഈ ദൌത്യം .

ചിത്രലേഖയുടെ ഓട്ടോ കീറിയത് സി പി ഐ എം കാരേന്നു പരാതിക്കാരി പറയുന്നു .
പോലീസ് കേസ് എടുത്തു
ആരെയും ഇതുവരെ അറസ്റ്റ് ചെയ്തായി അറിയില്ല
പോലീസ് പരാതിക്കാരിയുടെ പേരിലും കേസ് എടുത്തിട്ടുണ്ട് ( എന്തിനാണ് എന്ന് പലരോടും ചോദിച്ചിട്ടും ഉത്തരം ഇതുവരെ കിട്ടിയില്ല )
എന്താണ് ചിത്രലേഖയെ സി പി ഐ എം ചെയ്തത് ?

ഏഴോ എട്ടോ അധിലധികം കൊല്ലമായി എന്ന് തോനുന്നു ഈ വിഷയം ഇങ്ങിനെ കത്തി നില്‍ക്കുന്നു പയ്യന്നൂരില്‍ അവര്‍ താമസിക്കുന്ന ഭാഗത്ത്‌ ഇതത്ര ചര്‍ച്ചയുമല്ല , പക്ഷെ സോഷ്യല്‍ മീഡിയയില്‍ കാര്യമായ ചര്‍ച്ചയുമാണു , പലരോടും ചോദിച്ചിട്ടുണ്ട് എന്താണ് സംഭവമെന്ന് പലര്‍ക്കും കൃത്യമായി അറിയില്ല .

നാട്ടുകാരുമായി ചിത്രലേഖ അത്ര നല്ല രസത്തിലും അല്ല നാട്ടുകാര്‍ എല്ലാം സി പി ഐ എം കാര്‍ ആയിരിക്കിലല്ലോ ? എല്ലാരും ദളിത്‌ , സ്ത്രീ വിരോധികളും അല്ല .
ദളിത്‌ സ്ത്രീ ഓട്ടോ ഓടിക്കല്‍ സി ഐ ടി യു ക്കാരുടെ തടയല്‍ , ഓട്ടോ പൊളിക്കല്‍ , ഭര്‍ത്താവിനെ അക്രമികല്‍ അങ്ങിനെ പലതും കേട്ട് , പലരുടെ പേരിലും കേസുണ്ട് , തിരിച്ചും ചിത്രലേഖ അവരുടെ ഭര്‍ത്താവ് എന്നിവരുടെ പേരിലും കേസുകള്‍ ഉണ്ട് , എന്താണു ഇപ്പോഴത്തെ കേസിന്‍റെ സ്ഥിതി ?

മുൻപ്‌ ഇവരുടെ ഓട്ടേ കത്തിചിരുന്നു . അതിൽ പാർട്ടിക്കാർക്ക്‌ പങ്കുണ്ടാകും എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നത്‌ . (ആറൊ എട്ടോ വർഷം മുൻപ്‌ ) ആ കേസ്‌ ഇവർ പൈസ വാങ്ങി പിൻ വലിചു എന്നാണു അറിവു . ജാതിവിളിച്‌ ആക്ഷേപിചു എന്ന പേരിൽ ഒരു കേസ്‌ കൊടുത്ത്‌ രണ്ട്‌ സഖാക്കൾ അകത്തു കിടന്നു .

ആരോപണം : കാലങ്ങളായി ഒരു ദളിത്‌ സ്ത്രീയെ വേട്ടയാടുന്നു , ജീവിക്കാന്‍ വിടുന്നില്ല എന്നതാണു , പയ്യന്നൂരിലും മറ്റു പലയിടത്തും സി ഐ ടി യു വില്‍ പെടാത്തവര്‍ പോലും ഓട്ടോ ഓടിച്ചു ജീവികുന്നുണ്ട് അവരെയൊന്നും സി ഐ ടി യു പീഡിപ്പിച്ചതായി വായിച്ച്ട്ടില്ല , ഇവിടെ പക്ഷെ അത് സംഭവിച്ചു ശരിയാണ് ആദ്യകാലത്ത് അവരെ നാട്ടുകാരും ( പാര്‍ട്ടിക്കാര്‍ ഉള്‍പ്പെടുന്ന വിഭാഗം )ചേര്‍ന്ന് അവരെ ഉപദ്രവിച്ചു എന്ന് ഞാന്‍ ഉറപ്പിക്കുന്നു , പക്ഷെ അതിലൊക്കെ കേസുകള്‍ നടക്കുന്നുണ്ടോ ? പ്രതികള്‍ ആയവര്‍ ആരൊക്കെ ? ഏതു രീതിയില്‍ കേസുകള്‍ പോവുന്നു .

ഇപ്പോഴും കേള്‍ക്കുന്നത് സി പി ഐ എം അവരെ ഉപദ്രവിക്കുന്നു എന്നതാണ് . തിരിച്ചു പാര്‍ട്ടി ആണേല്‍ ഇതിനെ കണ്ടഭാവം നടിചിട്ടുമില്ല , പലരോടും ചോദിച്ചപ്പോള്‍ പറഞ്ഞത് വിഷയം എന്തേലും വേണ്ടേ എന്നാല്‍ അല്ലെ അതിനെ അഡ്രസ് ചെയ്യാന്‍ കഴിയു എന്ന് , കണ്ണൂരിലെ പ്രമുഖരയാ രണ്ടു സി പി ഐ എം നേതാക്കളെ വിളിച്ചു സംസാരിച്ചു ഈ വിഷയം രണ്ടു പേരും പറയുന്നു ( ഒരാള്‍ എം എല്‍ എ ആണ് )  നീ പറ എന്ത് ചെയ്യണമെന്നു , ചിത്രലേഖയെ ഏതു സി പി ഐ എം കാരനാണ് ഇപ്പോള്‍ ഉപദ്രവിക്കുന്നത് എന്ന് ? ആരാണ് ഓട്ടോ കീറിയത് , പോലീസ് എന്ത് ചെയ്തു എന്നൊക്കെ ? പോലീസിനോട് കൃത്യമായി പറഞ്ഞിട്ടുണ്ട് മുഖം നോക്കാതെ നടപടി എടുക്കണമെന്ന്  , അതായതു സി പി ഐ എം കാരനായാലും ഏതു " പക്ഷ " ക്കരനായാലും പോയി അറസ്റ്റ് ചെയ്തു ജയലില്‍ ഇടണമെന്നു , ഇതില്‍ കൂടുതല്‍ ഞങ്ങള്‍ എന്ത് ചെയ്യാനാണ് .  

ആറേഴു വര്ഷം മുന്നേ നടന്ന ചില സംബവ്ങ്ങള്‍ പാര്‍ട്ടി അണികള്‍ക്ക് പങ്കുണ്ട് എന്നതില്‍ തര്‍ക്കമില്ല അതില്‍ ലോക്കല്‍ സെക്രട്ടറി അടക്കം പലരും ഇപ്പോള്‍ പാര്‍ട്ടിക്ക് പുറത്താണ് എന്നാ അറിയാന്‍ കഴിയുന്നത് അതിനു ശേഷം പാര്‍ട്ടി നേതാക്കള്‍ ചിത്രലേഖയുമായി ബന്ധപ്പെടുന്ന ഒരു വിഷയങ്ങളിലും അനാവശ്യ ഇടപെടലുകള്‍ ഉണ്ടാക്കരുത് എന്ന് കൃത്യമായ ഉപദേശം അണികള്‍ക്ക് കൊടുത്തിട്ടുണ്ട്‌ എന്നും അറിയാന്‍ കഴിയുന്നു . 
കാലങ്ങളായി ഒരു ഭാഗത്ത്‌ സി പി ഐ എം ആയതു കൊണ്ട് ഈ വിഷയം ഇങ്ങിനെ ആഖോഷിക്കപ്പെടുന്നു എന്ന് തോനി തുടങ്ങിയിരിക്കുന്നു , നാട്ടില്‍ പോയപ്പോള്‍ ഈ വിഷയത്തില്‍ പോയി അന്വേഷിച്ചു കാര്യങ്ങള്‍ ബോധ്യപ്പെടണം എന്ന് കരുതിയതാണ് സമയക്കുറവുകൊണ്ട് നടന്നില്ല എങ്കിലും ഇപ്പോഴും ഇവിടെ നിന്നും കൊണ്ട് അതിനു ശ്രമിക്കുന്നു .

ഇതിനടയില്‍ ഒടുക്കം ചിത്രലേഖ സമരം നടത്തി വീട് വയ്ക്കാന് സ്ഥലത്തിനും പൈസയ്ക്കും അതിലുണ്ടയാ തീരുമാനം . ആവശ്യങ്ങൾ അംഗീകരിചു , ചിത്രലേഖ സമരം നിറുത്തി . അഞ്ചു ലക്ഷം ഇതുവരെ അനുവദിച്ചതായി വിവരാവകാശ രേഖയും ഉണ്ടായിരുന്നു .

ആവശ്യങ്ങൾ 

1, വീട്‌ വെക്കാൻ സ്ഥലം 
2, വീട്‌ വെക്കാൻ പൈസ 
3, അവർക്ക്‌ എതിരെ ഇതേ സർക്കാർ എടുത്ത കേസുകൾ പിൻ വലിക്കണം 

( ഇവരുടെ ഭർത്താവ്‌ റിമാൻഡിൽ കിടന്ന രണ്ട്‌ കേസ്‌ 1, ബ്ലോക്‌ ഓഫീസറെ തല്ലി 2, അന്യ സംസ്ഥാന തൊഴിലാളിയെ തല്ലി . ഇവർക്കെതിരെയുള്ളത്‌ പോലിസ്‌ കാരെ കൃത്യ നിർവ്വഹണത്തിൽ തടസപ്പെടുത്തി ) 

ഇതിൽ ഒന്നു പോലും സി പി എം വാദിയൊ , പ്രതിയോ സാക്ഷിയൊ അല്ല . ചിത്രലേഖയും ഉമ്മൻ ചാണ്ടി സർക്കാരും മാത്രം വിജാരിചാൽ തീരുന്നവ. സമരവുമായി സെക്രട്ടറിയേറ്റ്‌ നടയിൽ 50 ദിവസം താമസിചപ്പോൾ ചിത്രലേഖയുടെ ഓട്ടോ നാട്ടിൽ സുരക്ഷിതമായിരുന്നു .
ചിത്രലേഖ വന്നു കഴിഞ്ഞതിൽപിന്നെയാണു ഓട്ടോ " ആരോ " നശിപിചത്‌ .



ഒരാളെ ഇങ്ങിനെ സി പി ഐ എം ജീവിക്കാന്‍ വിടുന്നില്ല എങ്കില്‍ എന്താണ് കാരണമെന്ന് അറിയണം
ഒരു പാര്‍ട്ടിയുടെ പേരില്‍ കാലങ്ങള്‍ ആയി ഇങ്ങിനെ ആരോപണം ഉന്നയിക്കുന്നു എങ്കില്‍ 

ചില പ്രതികരണങ്ങള്‍ 


Lijith G Payyanur

ചിത്രലേഖാ വിഷയത്തെ പറ്റി അറിയാവുന്ന കാര്യങ്ങൾ എഴുതാൻ പലരും ആവശ്യപ്പെടാറുണ്ട്....പക്ഷേ ഞങ്ങളുടെ നാട്ടിൽ ഒരു ചായക്കട സംസാരത്തിന് പോലും സാധ്യതയില്ലാത്ത വിധം ലഘുവായ വിഷയം ഇവിടെ സോഷ്യൽ മീഡിയയിൽ മാത്രമാണ് ചർച്ചയായി നിൽക്കുന്നത്‌...അതാണ്‌ പലപ്പോഴും മെൻഷനുകളെ പോലും അവഗണിച്ചത്..ഏറ്റവുമൊടുവിൽ തന്റെ ഓട്ടോ വീണ്ടും ആക്രമിക്കപ്പെട്ടു എന്നും,അഭിജിത്ത് എന്ന സി.പി.എം ഗുണ്ടയാണ് ഇതിന് പിന്നിലെന്നുമുള്ള ചിത്രലേഖയുടെ പരാതിയും, ഫേസ്ബുക്ക് പോസ്റ്റുമാണ് വീണ്ടും വിഷയം ചർച്ചയാവാൻ കാരണം...

എല്ലാക്കാലത്തും സി.പി.എമ്മിനെ പ്രതിസ്ഥാനത്ത് നിർത്തിയാണ് ഈ വിഷയം ചർച്ച ചെയ്തിരുന്നത്...അവസാനമുണ്ടായി എന്ന് ആരോപിച്ച സംഭവത്തിൽ തന്നെ ആരോപിതനായ സി.പി.എം ഗുണ്ട വെറും 16 വയസിനടുത്ത് മാത്രം പ്രായമുള്ള,ചിത്രലേഖയുടെ അയൽവാസിയായ വിദ്യാർത്ഥിയാണ്...
സി.പി.എമ്മിന്റെയോ,
ഡി.വൈ.എഫ്.യുടേയോ,എസ്.എഫ്.ഐയുടെ പോലുമോ സജീവ പ്രവർത്തകൻ പോയിട്ട് പ്രവർത്തകൻ പോലുമല്ലാ അഭിജിത്ത്..എന്നാലും പറയുമ്പോ സി.പി.എം ഫാസിസമെന്നും,കോടിയേരി നേരിട്ടെത്തി മറുപടി നൽകണം എന്നൊക്കെയാണ് പറഞ്ഞ് വെക്കുന്നത്.....കഴിഞ്ഞ ആറു മാസത്തോളം ഇവിടെ താമസമില്ലാത്ത ചിത്രലേഖ നാട്ടിലെത്തി മൂന്നാം ദിവസമാണ് നേരത്തേ തീരുമാനിച്ച പോലെ സംഭവം നടക്കുന്നത്....അതിലാണ് അയൽ വാസിക്കെതിരെ പരാതി നൽകിയിരിക്കുന്നതും സി.പി.എം ഗുണ്ട ഓട്ടോ ആക്രമിച്ചു എന്ന പ്രചരണം നടത്തുന്നതും... അഭിജിത്തിന്റെ അമ്മയായ ചാമുണ്ഡി ലീലക്കെതിരെ ഇതേ ചിത്രലേഖ പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ കൊടുത്ത കേസ് 45000 രൂപ വാങ്ങിയാണ് പുറമേ നിന്നും സെറ്റിൽ ചെയ്തത്..സമാനമായ അനുഭവങ്ങൾ അയൽ വാസികൾക്ക് വേറെയും ഉണ്ട്..അയൽ വാസികളും ബി.എസ്.എൻ.എൽ ജീവനക്കാരനുമായ രവി- രാധാ ദമ്പതികളുടെ പേരിലും ഇത്തരം കേസ് കൊടുത്ത വിഷയം നിലനിൽക്കുന്നുണ്ട്...രതീഷ്- സരിത ദമ്പതികളുടെ പേരിലും കേസ് കൊടുത്തിരുന്നു...പലരുടെ പേരിലും പരാതി നൽകി,നിയമപരമായി ലഭിക്കുന്ന ദളിത് ആനുകൂല്യങ്ങൾ മുതലെടുത്ത് ഭീഷണിപ്പെടുത്തി കാശ് തട്ടുന്ന അനുഭവങ്ങൾ ഇവിടെയുണ്ട്...ഇവരിൽ പലരും സി.പി.എം അനുഭാവികൾ പോലുമല്ലാ..കൂടാതെ ചിലർ കോൺഗ്രസ് അനുകൂല സംഘടനാ പ്രവർത്തകരാണ് താനും..അഭിജിത്തിന്റെ പേരിൽ കേസ് കൊടുത്തതിന് പിറകിലെ ഒരു കാരണം സാമ്പത്തിക താത്പര്യമാണ്...മറ്റൊന്ന് സി.പി.എം ആക്രമണം ഇപ്പഴും നിലനിൽക്കുന്നുണ്ട് എന്ന ചർച്ച ഇനിയും തുടരേണമെന്ന അവരുടെ ആവശ്യമാണ്...എന്തെന്നാൽ സർക്കാർ സ്പെഷ്യൽ ഓർഡർ ഇറക്കിയാണ് അവർക്ക് ഇപ്പോൾ 5 സെന്റ് ഭൂമി നൽകിയിരിക്കുന്നത്...ചിത്രലേഖക്ക് നിലവിൽ കുഞ്ഞിമംഗലത്ത് സ്വന്തമായി ഭൂമിയുണ്ട് എന്നത് സർക്കാർ ഭൂമി വീണ്ടും നൽകുന്നതിനുള്ള നിയമപ്രശ്നമായി ഇപ്പോഴും നില നിൽക്കുന്നു.റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നും ഈ വിഷയത്തിൽ അത്ര അനുകൂലമല്ലാത്ത മറുപടിയാണ് ലഭിച്ചത് എന്നത് കൊണ്ട് സി.പി.എം ആക്രമണം തുടരുന്നു എന്ന വാർത്ത ഹൈലൈറ്റ് ചെയ്യുക വഴി സ്പെഷ്യൽ ഓർഡറിനെ ന്യായീകരിക്കാം എന്ന ബുദ്ധിയും ഇവിടെ പ്രയോഗിച്ചിരിക്കുന്നു....
ഒരു സ്ത്രീക്ക് ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയുമോ എന്ന് ചിന്തിക്കുന്ന സുമനുസുകളെയും, ഈ വിഷയം ചർച്ച ചെയ്യുന്ന മറ്റ് മാധ്യമ പ്രവർത്തകരെയും സ്നേഹപൂർവം ഞാൻ ഇവിടേക്ക് ക്ഷണിക്കുന്നു.....നേരിൽ കണ്ടും നിങ്ങളുടെ എല്ലാ വഴിയിലും അന്വേഷിച്ചും നിജ സ്ഥിതി പുറത്ത് കൊണ്ട് വരണമെന്ന് അഭ്യർത്ഥിക്കുന്നു

( പേര് വെളിപ്പെടുത്താന്‍ ആഗ്രഹമില്ലാത്ത ഒരു സ്ത്രീ )

രാവിലെ ഏട്ടനെ വിളിച്ചിരുന്നു. മറ്റെന്തല്ലാം കാര്യങ്ങള്‍ കിടക്കുന്നു ചര്‍ച്ച ചെയ്യാന്‍ എന്നൊക്കെ പറഞ്ഞു കളിയാക്കുകയാണ്. എന്നാലും അവരുടെ വര്‍ത്തമാനത്തില്‍ ഇപ്പൊ പ്രശ്നം ഉണ്ടാകിയത് ഇവരേം കൊണ്ട് സമരം ഇരിക്കുന്ന ആ ടീംസ് ആരെങ്കിലും ആകാം എന്നാണ്. കാരണം, ഇവര്‍ സിപിഎം നോ സി ഐ ടി യു വിനോ ഭീഷണി അല്ല. നാട്ടില്‍ ഒരു നല്ല അഭിപ്രായവും ഉള്ള ആള്‍ക്കാര്‍ അല്ല. ഇവര്‍ക്കെതിരെ ആദ്യം നാട്ടുകാര്‍ സംഘടിച്ചത് കള്ള വാറ്റ് നടത്തിയതിനു ആയിരന്നു. അത് കേസ് ആയി. എല്ലാ കുറ്റകൃത്യത്തില്‍ നിന്നും രക്ഷ നേടാനും പണി എടുക്കാതെ ജീവിക്കാനും ഉള്ള തന്ത്രം ആയെ ഇവരുടെ പ്രവര്‍ത്തിയെ കാണാനവൂ . കാരണം പത്തോളം വനിതാ ഓട്ടോ ഡ്രൈവര്‍ ഉള്ള സ്ഥലമാണ്‌ പയ്യന്നൂര്‍ ബസ്‌ സ്റ്റാന്റ്. അവിടെ നിന്നും പെരുമ്പ പുഴ കടന്നാല്‍ എടാട്ട് ആയി. ഞാന്‍ മുന്നേ പറഞ്ഞ പോലെ പയ്യന്നൂര്‍ കോളേജ് നില്‍ക്കുന്ന സ്ഥലം. ഇഷ്ടം പോലെ കോണ്‍ഗ്രസ്‌ കാര്‍ ഉണ്ടാകണമല്ലോ അവിടെ.

മറ്റു ഒരു ട്രേഡ് യുണിയനും ഇവരുടെ കൂടെ ഇല്ല. എല്ലാവരെയും വെറുപ്പിക്കുന്ന സ്വഭാവം ആണ്. ഈ നാട്ടില്‍ ഈ കള്ളം കൊണ്ട് ഒരു നേട്ടവും കോണ്‍ഗ്രസ്‌ നോ ബി ജെ പി ക്കോ കിട്ടില്ല എങ്കിലും അത് വച്ച് വേറെ ഇടങ്ങളില്‍ പ്രചരിപ്പിച്ചു അപഖ്യാതി ഉണ്ടാക്കാം എന്നാണ് ലക്‌ഷ്യം. . 

അവര്‍ക്ക് ഇപ്പോള്‍ പിരിവു നടത്താന്‍ വേറെ മാര്‍ഗം കാണാത്ത കൊണ്ട് ഓട്ടോ കീറിയത് അവര്‍ തന്നെ ആകാം എന്നാണ് എല്ലാവരും പറയുന്നത്. മാത്രമല്ല, സ്വന്തമായി അഞ്ചു സെന്റ്‌ സ്ഥലം ഉള്ള പട്ടിക വിഭാഗത്തിന് വീണ്ടും ഭൂമി കിട്ടാന്‍ അര്‍ഹത ഇല്ല. എന്നിട്ടും ചിത്ര ലേഖക്ക് കിട്ടി. അതും കണ്ണൂരില്‍ ആറു സെന്റ്‌. പക്ഷെ ആള്‍ അങ്ങോട്ടും പോകില്ല എന്നുറപ്പാ.

അവിടെ പട്ടികവിഭാഗക്കാരോ അല്ലാത്തവരോ ആയ വനിതകളും പുരുഷന്മാരും കഷ്ടപ്പെട്ട് ഓട്ടോ ഓടിച്ചു ജീവിക്കുമ്പോള്‍ ആണ് ഇവരുടെ ഇരവാദ സുഖ ജീവിതം എന്നും കൂടി ഓര്‍ക്കണം. എന്റെ അഭിപ്രായത്തില്‍ ഇതിങ്ങനെ അങ്ങ് പോകുമ്പോള്‍ ആളുകള്‍ക്ക് മനസ്സിലാകും. തനിയെ.

സരിൻ ശശി

 എനിക് ഒരു പോലീസ് സ്റ്റേഷൻ അനുഭവം ഉണ്ടായിരിന്നു ഒരു കേസിൽ പെട്ട് ഞ്ഞാൻ പോലീസ് കസ്റ്റ്ഡിയിൽ ഇരുക്കുന്നു....അന്നു രാത്രി ചിത്ര ലെഖയുടെ വീട്ടിൽ എന്തൊ പ്രശ്നം ഭർത്താവ് ശീഷ്കാന്തുമായി ബന്ധപ്പെട്ട എന്തൊ ആണു....അന്നു പോലീസ് സ്റ്റെഷനിൽ ഡ്വൂറ്റിക്ക് ഉണടായ പോലീസ് കോൺസ്റ്റബ്ബീൾ പറയുന്നതു കേട്ടും മദ്യപിച്ചു കുഴപ്പം ഉണ്ടാകി നാട്ടുകാരെ മൊത്ത്ം പ്രശ്നത്തിലാക്കുകായ്ൺ...പോലിസിനു തന്നെ ഇടപെടാൻ പേടിയാണെന്നൊക്കെ.........പിറ്റെന്നു എന്തൊ വാർത്ത വന്നിരിന്നു....ഇതൊന്നു ആ നാട്ടുകാർ ശ്രദ്ദിക്കറെ ഇല്ലാ....അവിടെത്തെ കോൺഗ്രസ് കാരനും കമ്മ്യൂണിസ്റ്റ് കാരനു ലീഗുകാരനും ഒക്കെ ഈ വിഷയത്തിൽ ഒരെ അഭിപ്രായം ആണെന്നാ എനിക് തോന്നുന്നത്.........പിന്നെ മുതലെടുപ്പ് കാർക്ക് അവരുടെ തൊഴിൽ നിർവ്വഹണം നടത്തണമല്ലൊ......ഇനി എത് നാഷണൽ പത്രം ആയാലും എടാട്ട് അവിടെയാണു ...കല്ല്യാശ്ശേരി മണ്ടലം ( പയ്യന്നുർ അല്ല്) .....ഒന്നു പോയി അൻവെഷിക്കണം...എന്നിട്ട് വസ്തുത റിപ്പോർട്ട് ചെയ്യണം..


Vishnu Venugopal 

ചിത്രലേഖ സമരവുമായി തിരുവനന്തപുരത്തെത്തിയപ്പോള്‍ സംസാരിച്ചതാണ്. 
പുതിയതായി ഒന്നും ചിത്രലേഖയ്ക്കു പറയാനില്ല. അവിടെ നടന്ന പ്രാദേശിക പ്രശ്‌നം സിപിഎമ്മിനെതിരെ തിരിഞ്ഞതില്‍ കൃത്യമായ അജണ്ടയുണ്ടെന്ന് മനസിലാക്കുന്നു. സിപിഎം എന്ത് തരം ജാതി വെറിയാണ് കാട്ടിയെന്ന് ചിത്രലേഖയുടെ വാക്കുകളില്‍ നിന്ന് മനസിലാക്കാനായില്ല. പക്ഷെ സിഐടിയു പ്രവര്‍ത്തകരായ ഓട്ടോ തൊഴിലാളികളുടെ ഭാഗത്ത് നിന്ന് ചില എതിര്‍പ്പുകളും ഭീഷണിയുമൊക്കെ നേരിടേണ്ടി വന്നിട്ടുണ്ട് എന്നത് വസ്തുതയാണ്. പോലീസ് റിപ്പോര്‍ട്ടില്‍ അത് ഉണ്ടാതാനും. പ്രാദേശികമായ അന്വേഷണത്തില്‍ ലഭിച്ചത് പോലീസ് സ്‌റ്റേഷനില്‍ തീരേണ്ട പ്രശ്‌നം സുഡാപ്പികളും ജമാഅത്തുമൊക്കെ അങ്ങ് ഏറ്റെടുത്ത് അപകടകരമായ ജാതീയ അതിക്ഷേപമെന്ന അജണ്ട സെറ്റ് ചെയ്തു കത്തിച്ച് നിര്‍ത്തുകയായിരുന്നു.
തിരുവനന്തപുരത്തും വെല്‍ഫയര്‍ പാര്‍ട്ടിയും എസ്ഡപിഐയുമൊക്കെയായിരുന്നു ചിത്ര ലേഖയുടെ സ്‌പോണ്‍സര്‍മാര്‍. സമരം നയിച്ചതും അവരു തന്നെ. പുരയിടവും പണവും ഒക്കെ ചിത്രലേഖയ്ക്ക് സര്‍ക്കാര്‍ നല്‍കി. നല്ലത്. പക്ഷെ വീണ്ടും സിപിഎം അക്രമണം എന്ന വാര്‍ത്ത. ഇതിനു പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ട്. അജണ്ടയുണ്ട്. സിപിഎം പിന്നാക്കകാരിയെ ജാതിവെറി പൂണ്ട് ആട്ടിയോടിക്കുന്നു എന്ന വാര്‍ത്ത കെടാതെ നിര്‍ത്തേണ്ടത് അവരുടെ ആവശ്യമാണ്. എടാട്ടുകാരുണ്ടെങ്കില്‍ കൃത്യമായ വിരങ്ങള്‍ പങ്ക്വയ്ക്കണം. ഈ അജണ്ട പൊളിക്കേണ്ടതാണ്.


Sudha Vellora Madathil 

ഞാനും പയ്യനുര്‍ ആണ്. ഇതില്‍ യാതൊരു വസ്തുതയും ഇല്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. പറഞ്ഞത് കോണ്‍ഗ്രെസ്സുകാരായ എന്റെ ബന്ധുക്കള്‍. അവരില്‍ ഓട്ടോ ഡ്രൈവര്‍ മാരും ഉണ്ട്. ആദ്യകാലത്ത് സിപിഎം കാരുമായി എന്തോ പ്രശ്നം ഉണ്ടായിരുന്നു. പിനീട് ഒന്നും ഇല്ല. ഈ സ്ത്രീക്ക് ഇതൊരു ബിസിനെസ്സ് ആണ്. ഈ പറഞ്ഞ പോലെ ഭീകര ജാതീയത, അതായത് തൊഴില്‍എടുക്കാന്‍ സമ്മതിക്കാത്ത അത്ര ദുരഭിമാന ജാതിയത ഒന്നും പയ്യനുരില്‍ ഇല്ല. ദളിത്‌ പ്രശ്നം ആയി തിയരൈസ് ചെയ്യാന്‍ ഒരു വിഷയം കിട്ടി. വേറെ ഒരുചുക്കും ഇല്ല. വേറൊരു കാര്യം . ഞാന്‍ സിപിഎം അല്ല.  ആദ്യ കാലത്ത് ഞാനും വിശ്വസിച്ചിരുന്നു. പക്ഷേ സിപിഎം മറുവശത്ത് വരുന്ന ഒരു സ്ത്രീവിരുദ്ധ- ജാതീയ വിഷയത്തില്‍, മറ്റു പാര്‍ട്ടിക്കാര്‍ ഇടപെട്ടു ഒരുവലിയ രാഷ്ട്രീയ പ്രശ്നം ആക്കാത്തത് എന്തുകൊണ്ടാണെന്ന് എന്നെ ചിന്തിപ്പിച്ചു. ഹക്കിം വധത്തില്‍ എല്ലാ പാര്ടിക്കാരും പയ്യനുരില്‍ സമരം ചെയ്തിരുന്നു എന്ന് ഓര്‍ക്കണം. അത്കൊണ്ടാണ് പലരെയും വിളിച്ചു അന്വേഷിച്ചത് . എല്ലാ പാര്‍ടിയില്‍ പെട്ടവരോടും. ലിജിത് എഴുതിയ, സരിന്‍ പറഞ്ഞ അതെ കാര്യങ്ങള്‍ തന്നെയാണ് അവരും പറഞ്ഞത്. ഒരു ദേശം മുഴുവന്‍ ജാതിയമായി പീഡിപ്പിക്കുന്നു എന്നൊക്കെ പറയാന്‍ ഇതെന്താ ജാട്ട് ഗ്രാമമോ? പിന്നെ ഈ പറയുന്ന പ്രദേശം ഒരു പാര്‍ടിഗ്രാമം ഒന്നുംഅല്ല. ചിത്രലേഖ പറയുന്നത് ശരിയല്ല എന്ന്തന്നെ വീണ്ടും പറയുന്നു.

Ullas Das 

ഞാനവിടെ പോയി അന്വേഷിച്ചപ്പോൾ അറിഞ്ഞത്.

1 ചിത്രലേഖയുടെ സമുദായത്തിലെ ആൾക്കാര് ഇപ്പോഴും ആ സ്റ്റാന്റിൽ വണ്ടിയോടിക്കുന്നുണ്ട്
2 അവർക്ക് ജാതീയമായ വിവേചനമെന്ന പരാതിയില്ല
3. അവരുടെ ഭർത്താവും കുറേ നാൾ മുൻപ് വരെ അവിടെ വണ്ടിയോടിച്ചിരുന്നു. മദ്യപിച്ച് ലക്ക് കെട്ട് സ്റ്റാൻഡിലെ മറ്റ് ഓട്ടോ റിക്ഷക്കാരെ തല്ലിയ കേസ്സിനു ശേഷം വരാറില്ല.
3. അവർ കുറ്റം ആരോപിക്കുന്ന അഭിജിത് അവരുടെ അനുജത്തിയുടെ ഭർത്താവിന്റെ അനിയനാണ്. അവർ തമ്മിൽ കുടുംബ പ്രശ്നങ്ങൾ പതിവാണ്.
4. തൊട്ടടുത്ത കടക്കാരനായ സി.പി.എം കാരനല്ലാത്ത ആൾക്കാർ സാക്ഷ്യപ്പെടുന്നത് ആ സ്റ്റാന്റിൽ ഈ പറയുന്ന പ്രശ്നങ്ങളൊന്നുമില്ല എന്നാണ്.
5. പയ്യന്നൂർ പോലിസ് സ്റ്റേഷനിലെ കേസ്സുകൾ സംശയമുള്ളവർ പരിശോധിക്കണമെന്നും അവരുടെ പ്രവൃത്തികൾ അറിയാൻ സി.സി ക്യാമറ ഫിറ്റ് ചെയ്യണമെന്നും എല്ലാരും അഭിപ്രായപ്പെട്ടു.
6. അഭിരാജ് എടാട്ട് സ്റ്റാന്റിൻ വണ്ടിയോടിക്കാറില്ല.



ഉപസംഹാരം  ;  ചിത്രലേഖയെ  സി പി ഐ എം അണികള്‍ / പ്രവര്‍ത്തകര്‍ / നാട്ടുകാര്‍ എന്നിവര്‍ ആദ്യകാലത്ത് ദളിത്‌ സ്ത്രീ / പുലച്ചി എന്നൊക്കെ വിളിച്ചു ആക്ഷേപിക്കുകയും അവരെ മോശമായി ചിത്രീകരിക്കയും ഓട്ടോ നശിപ്പിക്കയും ചെയ്തിട്ടുണ്ട്  , ആ സമയത്ത് വേണ്ടുന്ന രീതിയില്‍ സി പി ഐ എം എന്ന പാര്‍ട്ടി സംവിധാനം ഇടപെട്ടിരുന്നില്ല എന്ന്  " ഞാന്‍ " കരുതുന്നു  അതുകൊണ്ട് തന്നെ പാര്‍ട്ടി പ്രതിസ്ഥാനത്താണ് ആ കാലത്തും തുടര്‍ന്നും .  വര്ഷം കുറച്ചും കൂടി കഴിഞ്ഞപ്പോള്‍  പാര്‍ട്ടിക്ക് തെറ്റ് ബോധ്യപ്പെടുകയും അന്നത്തെ സംഭവത്തിലടക്കം തുടര്‍ന്നും ഉണ്ടായതിലുമായി ലോക്കല്‍ സെക്രട്ടറി അടക്കം  പലരെയും പാര്‍ട്ടി പുറത്താക്കി , തുടര്‍ന്ന് മുകളില്‍ പറഞ്ഞത് പോലെ പാര്‍ട്ടി അണികള്‍ക്ക് നിര്‍ദേശം കൊടുത്തിരുന്നു ഈ വിഷയത്തില്‍ അനാവശ്യമായ ഇടപെടല്‍ ഉണ്ടാവരുത് അവരെ അവരുടെ പാട്ടിനു വിടുക എന്ന് , തുടര്‍ന്ന് നടന്ന / നടന്നു എന്ന് അവര്‍ പറയുന്ന ഒരു സംഭവത്തിലും പാര്‍ട്ടി മെമ്പര്‍മാര്‍ക്കോ / അണികള്‍ക്കോ ഒരു പങ്കുമില്ല .  പ്രതിസ്ഥാനത്ത് പക്ഷെ എപ്പോഴും സി പി ഐ എം ദളിത്‌ സ്ത്രീ യെ വേട്ടയാടുന്നു എന്നാ പേരില്‍ വ്യാപക ആരോപണവും ഉണ്ടായിരുന്നു എന്നതാണ് സത്യം , അതായതു ആദ്യം ചെയ്ത പാപത്തിന്‍റെ കറ ഇപ്പോഴും പാര്‍ട്ടിയുടെ മേല്‍ ശക്തമായി ആരോപിക്കപ്പെടുന്നു എന്നതാണ് യാഥാര്‍ത്ഥ്യം . ഈ വിഷയത്തില്‍ കൃത്യമായ  ബോധത്തോടെ അന്വേഷിച്ചോ അറിഞ്ഞോ അല്ലാതെ വിഷയം സി പി ഐ എമ്മിനെതിരെ എന്ന് കാണുമ്പോള്‍ തന്നെ ഷെയര്‍ ചെയ്തു സി പി ഐ എം ഭീകരത എന്ന മനോനിലയില്‍ ആയിമാരിയിരിന്നു കാര്യങ്ങള്‍ , ഈ വിഷയത്തില്‍ ആകെ ഇപ്പോള്‍ എതിര്‍ഭാഗം കുറച്ചും കൂടി അറിയാവുന്ന കാര്യങ്ങള്‍ എഴുതാന്‍ ശ്രമിക്കുന്നത് ജസീല ചെറിയവളപ്പില്‍ മാത്രമാണ് , അവരോട് ശക്തമായ വിയോജിപ്പുകള്‍ നിലനിര്‍ത്തികൊണ്ട് തന്നെ പറയട്ടെ , സി പി ഐ എം വിരുദ്ധത കൊണ്ട് മാത്രം ഈ വിഷയം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തും കമന്റ് ചെയ്തും  " പുറം ചൊറിഞ്ഞു " നടന്ന പലരെയും ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചയില്‍ കാണാനില്ല എന്നതാണ് ഇതിന്‍റെ യാഥാര്‍ത്ഥ്യം .

FB POST LINK 1

FB POST LINK 2

വിവരാവകാശ രേഖ ചിത്രലേഖയ്ക്ക് കിട്ടിയ സര്‍ക്കാര്‍ സഹായം 


സി പി ഐ എം പത്രകുറിപ്പ്