Saturday, October 26, 2013

ഒരു പിണറായി ഭക്തന്‍റെ സത്യവാങ്മൂലം

Oliyambukal Maareechan
ഒരു പിണറായി ഭക്തന്‍റെ സത്യവാങ്മൂലം... (ആദ്യത്തേതും അവസാനത്തേതും)...
=================================================
2007 ഒക്ടോബര്‍ 27. അന്നാണ് സിംഗപ്പൂരില്‍ കമല ഇന്‍റര്‍നാഷണല്‍ എക്സ്പോര്‍ട്ടേഴ്സ് എന്ന പേരില്‍ ഒരു സ്ഥാപനമുണ്ടോ, എന്നന്വേഷിച്ച് സിംഗപ്പൂരിലെ Accounting and Corporate Regulatory Authority (ACRA)യ്ക്ക് ഒരു മെയിലയച്ചത്. നവംബര്‍ 1ന് മറുപടി വന്നു. ആ മറുപടി ഇതാ...

Dear Sir/Madam,

I refer to your email below.

Our record does not show the name requested. Please re-confirm the company's name.

You may want to search for the business name under 'Directory of Companies/Businesses/Limited Liability Partnership/Public Accounting Firm names' in the Bizfile at www.bizfile.gov.sg.

If you require further assistance, please do not hesitate to e-mail us. We will do our best to assist you.

Please be informed that this feedback box will no longer be in use. If you have any enquiry on ACRA services, please visit our interactive web service at www.acra.gov.sg/askacra.

You may contact the ACRA helpdesk at 62486028 if you encounter any problems with Bizfile. The Helpdesk is available daily from 7am to 12 midnight (including Sundays and Public Holidays).

Thank you.

Warmest Regards,

Rusiah Yusof (Ms)
Customer Service Officer | Client Contact Centre | Accounting and Corporate Regulatory Authority (ACRA)
DID:(65)6248 6028 | Fax:(65)6225 1676 | Homepage: http://www.acra.gov.sg/

ACRA - providing a responsive and trusted regulatory environment for businesses and public accountants.

പറഞ്ഞുവന്നത്, അടക്കാനാവാത്ത ജിജ്ഞാസയോടും കൗതുകത്തോടും കൂടി ലാവലിന്‍ കേസിന്‍റെ പുറകെ കൂടിയിട്ട് വര്‍ഷം ആറു പിന്നിടുന്നു.

സിംഗപ്പൂരിലെ കമല ഇന്‍റര്‍നാഷണല്‍ ആരുടെ സ്ഥാപനമാണെന്ന് വ്യക്തമാക്കണമെന്ന് 2006 ഫെബ്രുവരി 21ന് കേരള നിയമസഭയില്‍ കോണ്‍ഗ്രസ് എംഎല്‍എ പി ടി തോമസ് ആവശ്യപ്പെട്ട വിവരം തൊട്ടുപിറ്റേന്ന് മനോരമ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. തുടര്‍ന്ന് അഡ്വ. കെ. രാംകുമാര്‍ മുഖേനെ 2006 ഏപ്രില്‍ 5ന് ക്രൈം നന്ദകുമാര്‍ ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. അതിലെ ആരോപണം ഇതായിരുന്നു.

>>>സിംഗപ്പൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമല ഇന്‍റര്‍നാഷണല്‍ എക്സ്പോര്‍ട്ടേഴ്സ് എന്ന സ്ഥാപനം സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍റെ പേരിലുളളതാണ്. സിംഗപ്പൂര്‍ കേന്ദ്രീകരിച്ച് എക്സ്പോര്‍ട്ട് ബിസിനസ് നടത്തുന്ന ഈ സ്ഥാപനത്തിന്‍റെ നടത്തിപ്പു നിര്‍വഹിക്കുന്നത് പിണറായി വിജയന്‍റെ മകനും ഇംഗ്ലണ്ടില്‍ ബര്‍മിംഗ്ഹാം യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥിയുമായ വിവേക് തൈക്കണ്ടിയാണ്. <<<<

ഇങ്ങനെയൊരു കമ്പനിയുണ്ടെങ്കില്‍ അതിനൊരു കോര്‍പറേറ്റ് ഓഫീസുണ്ടാകണം. അതിനു വിലാസം വേണം. സിഇഒയും എംഡിയും ഉണ്ടാകണം. എന്താണ് എക്സ്പോര്‍ട്ടു നടത്തുന്നത് എന്നറിയണം. ബാലന്‍സ് ഷീറ്റു വേണം. പണച്ചെലവും മറ്റധ്വാനങ്ങളുമില്ലാതെ അതേക്കുറിച്ചന്വേഷിക്കാനുളള ഏറ്റവും എളുപ്പ മാര്‍ഗം ഇന്‍റര്‍നെറ്റാണ്. അന്വേഷണത്തിനിടെയാണ് സിംഗപ്പൂരിലെ രജിസ്റ്റേഡ് കമ്പനികളെക്കുറിച്ചുളള വിവരങ്ങള്‍ അന്വേഷിക്കാനുളള വെബ് സൈറ്റിന്‍റെ ലിങ്കു ലഭിച്ചത്. മെയിലയച്ചു. മറുപടിയും കിട്ടി. ആ മറുപടിയാണ് മേലുദ്ധരിച്ചത്.

ക്രൈം നന്ദകുമാറിന്‍റെ ഹര്‍ജിയിന്മേല്‍ ഹൈക്കോടതി നിര്‍ദ്ദേശാനുസരണം കമല ഇന്‍റര്‍നാഷണലിനെക്കുറിച്ച് കേന്ദ്രസര്‍ക്കാരും അന്വേഷിച്ചു. സിംഗപ്പൂരില്‍ ഇങ്ങനെയൊരു സ്ഥാപനമേയില്ലെന്ന് സിംഗപ്പൂര്‍ ഫോറിന്‍ ടാക്സ് ഡിവിഷന്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഡയറക്ട് ടാക്സസിനെ (CBDT) അറിയിച്ച വിവരം അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി പരമേശ്വരന്‍ നായര്‍ സത്യവാങ്മൂലമായി കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത് 2008 ജൂലൈ 24ന്. 2007 നവംബര്‍ 1ന് ഞാനറിഞ്ഞ വിവരം എട്ടു മാസങ്ങള്‍ക്കു ശേഷം കേരള ഹൈക്കോടതിയില്‍ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടു.

പിണറായി വിജയനെക്കുറിച്ച് നിയമസഭയിലും കേരള ഹൈക്കോടതിയിലും ഉന്നയിക്കപ്പെട്ട ആരോപണത്തിന്‍റെ നിജസ്ഥിതി നേരിട്ടു ബോധ്യപ്പെട്ട മുഹൂര്‍ത്തമാണിത്. ആരോപണങ്ങളും പ്രചരണങ്ങളും അരങ്ങു തകര്‍ക്കുമ്പോള്‍, ഒരു കൗണ്ടര്‍ ചെക്കു നടത്തി നോക്കണമെന്നു തോന്നാന്‍ വലിയ ബുദ്ധിവൈഭവവും ഗവേഷണത്വരയുമൊന്നും വേണ്ട. സിംഗപ്പൂരിലെ കമ്പനിയെക്കുറിച്ചു ആരോപണമുയരുമ്പോള്‍ ആ കമ്പനിയുടെ വിലാസമെങ്കിലും അന്വേഷിച്ചറിയാന്‍ മെനക്കെടാത്തവര്‍ക്ക് എന്തൊക്കെ യോഗ്യതയുണ്ടെങ്കിലും മാധ്യമപ്രവര്‍ത്തനത്തിന് പറ്റിയവരല്ല. അവരെഴുതിവിടുന്ന വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കുമാണ് പ്രചരണ സാഹിത്യം എന്ന വിശേഷണം ചേരുക. അവയുടെ മറുവശം തേടുന്നതിനല്ല.

ഇങ്ങനെയൊക്കെ ചിന്തിക്കാനുളള ശേഷി ലോകത്ത് എനിക്കു മാത്രമൊന്നുമല്ല. 2009ല്‍ സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ടു വന്ന കാലത്ത് ഈ വിഷയത്തില്‍ നടന്ന ചര്‍ച്ചകള്‍ പരിശോധിച്ചാല്‍ അതു മനസിലാകും. കിരണും സൂരജും മൂര്‍ത്തിയും പ്രശാന്ത് ആലപ്പുഴയുമൊക്കെയുണ്ടായിരുന്ന സംഘമാണ് ലാവലിന്‍ രേഖകളും ഫയലുകളും വെളിപ്പെടുത്തലും കീറി മുറിച്ചു പഠിക്കാനിരുന്നത്. സൂരജും ഞാനും കൂടിയാണ് ഫയലുകള്‍ വല്ലതും കിട്ടുമോന്നറിയാന്‍ സെക്രട്ടേറിയറ്റില്‍ കയറിയിറങ്ങിയത്. ചിലതൊക്കെ കിട്ടി. സംശയങ്ങള്‍ ആധികാരികമായിത്തന്നെ വിശദീകരിച്ചുതരാന്‍ കെല്‍പ്പുളള ചിലരെ പരിചയപ്പെട്ടു. ജീവിതത്തിലെ വിലപ്പെട്ട സൗഹൃദങ്ങളായാണ് അതു പിന്നീട് വികസിച്ചത്.. സൂരജിനും എനിക്കും മറ്റു പലര്‍ക്കും...

സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ടു വന്നതിനെ തുടര്‍ന്ന് പരേതനായ അങ്കിളിന്‍റെ ബ്ലോഗിലാണ് ലാവലിന്‍ കേസിനെ സംബന്ധിച്ച വിശദമായ ചര്‍ച്ച നടന്നത്. ആ ചര്‍ച്ച ഒന്നു കൂടി വെളിപ്പെടുത്തി. ഞങ്ങളുടെ സംഘം മാത്രമല്ല, ഈ അന്വേഷണത്തിനിറങ്ങിയത്. പഠിക്കാനും വാദിക്കാനും ശക്തമായി അണിനിരന്ന ജിവി, അഭിലാഷ് അട്ടേറ്റില്‍, ഫല്‍ഗുണന്‍ തുടങ്ങിയവരെ അന്നും ഇന്നും വ്യക്തിപരമായി അറിയില്ല. പക്ഷേ വിവരങ്ങള്‍ അന്വേഷിക്കാനും യുക്തിപൂര്‍വം കാര്യങ്ങള്‍ പഠിക്കാനും വേറെയും ആളുകളുണ്ടെന്ന് അറിഞ്ഞതോടെ വാദങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും കൂടുതല്‍ ആത്മവിശ്വാസമുണ്ടായി. സുനില്‍ കൃഷ്ണന്‍, വിജി പിണറായി, വിനോദ് നാരായണന്‍, നൊടിച്ചില്‍, രാമകുമാര്‍, പ്രതീഷ് പ്രകാശ് അങ്ങനെ എത്രയോ പേരെ ഈ ജനുസില്‍ കണ്ടുമുട്ടിയിട്ടുണ്ട്. എനിക്കറിയാത്തതും പരിചയപ്പെടാത്തതുമായ മറ്റെത്രയോ പേര്‍... സര്‍വ മാധ്യമങ്ങളും രൂപപ്പെടുത്തിയ പൊതുബോധത്തിനെതിരെ അണിനിരക്കുമ്പോള്‍ സമാന മനസ്കരെ കണ്ടുമുട്ടുന്നത് സന്തോഷപ്രദമായ അനുഭവമാണെന്നതില്‍ ആര്‍ക്കും സംശയമുണ്ടാവില്ല.

സിപിഎമ്മിന്‍റെയും പിണറായി വിജയന്‍റെയും പക്ഷം പറയാന്‍ അണിനിരന്നവരില്‍ എനിക്കേറ്റവും ബഹുമാനം തോന്നിയിട്ടുളളത് പ്രശാന്ത് ആലപ്പുഴയോടാണ്. അതിനു കാരണമുണ്ട്. സിപിഎം, സിപിഐ പക്ഷം പിടിച്ച് പോരുകോഴികളെപ്പോലെ തമ്മില്‍ത്തല്ലുമ്പോഴും ലാവലിന്‍ വിവാദത്തെ ഒരു മുന്‍വിധിയുമില്ലാതെ പരിശോധിക്കാനും ചര്‍ച്ചകളില്‍ ഇടപെടാനും എന്നും പ്രശാന്ത് മുന്നിലുണ്ടായിരുന്നു. സിപിഎമ്മിനോട് പലകാര്യങ്ങളും വിയോജിപ്പും വിമര്‍ശനവും തുറന്നു പറയുമ്പോഴും ലാവലിന്‍ കേസു സംബന്ധിച്ച് അദ്ദേഹം പുല‍ര്‍ത്തുന്ന ക്ലാരിറ്റി ഉജ്ജ്വലവും സമാനതകളില്ലാത്തതുമാണ്.

ഇപ്പോഴിതൊക്കെ എഴുതുന്നത് ചരിത്രത്തില്‍ കുറേ കസേരകള്‍ വട്ടത്തിലിട്ട് ഒരു ഒരു സംഘത്തിനൊപ്പം അതില്‍ കേറിയിരിക്കാനുളള കൊതികൊണ്ടല്ല. "പിണറായി ഭക്തന്‍", "പിണറായി ഫാന്‍", "പിണറായിയുടെ സിന്‍ഡിക്കേറ്റ്", "പിണറായിയുടെ കൂലിയെഴുത്തുകാരന്‍" എന്നീ ചെല്ലപ്പേരുകള്‍ ഞങ്ങളില്‍ ചിലര്‍ക്ക് കിട്ടിത്തുടങ്ങിയിട്ട് കൊല്ലം കുറെയായി എന്ന് ചിലരെ ഓര്‍മ്മിപ്പിക്കാനാണ്. ആ ലേബലിനെ അന്നും പേടിക്കുന്നില്ല, ഇന്നും. സിപിഐ പക്ഷപാതം തുറന്നു പ്രകടിപ്പിക്കുന്ന പ്രശാന്ത് ആലപ്പുഴയെ ആ ലാവലിന്‍ ലേബല്‍ ഒരിക്കലും ഭയപ്പെടുത്തിയിട്ടില്ല. എന്നിരിക്കെ, അതു പൊക്കിക്കാണിച്ച് എന്‍റെ എഴുത്തിന്‍റെ രീതിയും ശൈലിയും മാറ്റാമെന്നോ, ആക്ഷേപിച്ച് നാണം കെടുത്തി നിശബ്ദനാക്കാമെന്നോ കരുതുന്നുവെങ്കില്‍, മെനക്കെടുന്നത് വെറുതേയാണ്.

അവതരിപ്പിക്കുന്ന യുക്തിയ്ക്കോ അതിനാധാരമാക്കുന്ന വസ്തുതകളിലോ തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടുന്ന മുറയ്ക്ക് തിരുത്താന്‍ ഒരു മടിയുമില്ല. തെറ്റുസമ്മതിച്ച് ആരുടെ മുന്നിലും തലകുനിക്കാന്‍ വൈക്ലബ്യവുമില്ല. പക്ഷേ, ഫേസ് ബുക്കിലോ ഗൂഗിള്‍ പ്ലസിലോ ആക്ടീവായ ഒരു അക്കൗണ്ട് ഉണ്ടെന്നും അതിലൂടെ എപ്പോഴൊക്കെയോ സമാനമായ ചില രാഷ്ട്രീയാഭിപ്രായങ്ങള്‍ പങ്കുവെച്ചിട്ടുണ്ടെന്നും കരുതി തലയ്ക്കു മീതെ കസേര വലിച്ചിട്ടിരുന്ന് ചിന്താരീതി ഡിക്ടേറ്റു ചെയ്യാമെന്ന മോഹം ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ അതങ്ങു മനസില്‍ വെച്ചാ മതി.

"നിങ്ങളില്‍ നിന്ന് ഞങ്ങള്‍ ഇതല്ല പ്രതീക്ഷിക്കുന്നത്", "നല്ല കഴിവൊക്കെയുളള ആളല്ലേ, കുറേക്കൂടി മികച്ച രീതിയില്‍ കാര്യങ്ങള്‍ പറയൂ", "സ്ക്കൂള്‍ കുട്ടികളുടെ നിലവാരത്തില്‍ കിടന്ന് തെറിവിളിക്കേണ്ട ആളല്ല നിങ്ങള്‍" എന്നൊക്കെയുളള ഉപദേശങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കും പിന്നില്‍ പതിയിരിക്കുന്നത് സ്നേഹത്തിന്‍റെയോ സൗഹൃദത്തിന്‍റെയും ജനാധിപത്യബോധത്തിന്‍റെയും ഊഷ്മളതയല്ല, 'എന്‍റെ മുന്‍വിധിയ്ക്കൊപ്പിച്ചാണ് നീയെഴുതേണ്ടത്' എന്ന ആജ്ഞുടെ പിച്ചാത്തിമുനയാണ് എന്നു തിരിച്ചറിയാനുളള പഠിപ്പൊക്കെ ഇതിനകം തികഞ്ഞിട്ടുണ്ട്. അതിനു വഴങ്ങി അഭിപ്രായം പറയാന്‍ ഏതായാലും ഉദ്ദേശിക്കുന്നില്ല. വിമര്‍ശിക്കുന്നവരോടോ തെറി വിളിക്കുന്നവരോടോ ഏതെങ്കിലും നിലയിലൊക്കെ സംവദിക്കാം. പക്ഷേ, ഈ മനോഭാവവുമായി ഇറങ്ങുന്നവരോട് വയ്യ...

വിമര്‍ശിക്കാം. അതെത്ര കഠിനമോ ക്രൂരമോ ആയ ഭാഷയിലാവട്ടെ, സ്വാഗതം ചെയ്യുന്നു. പക്ഷേ, എന്തെഴുതണമെന്നും എങ്ങനെയെഴുതണമെന്നും എങ്ങനെ ചിന്തിക്കണമെന്നും ദയവായി ഉപദേശിക്കരുത്. ഏതുതരത്തിലായാലും അതൊരു കല്‍പ്പനയാണ്. വഴങ്ങാനും സ്വാഗതം ചെയ്യാനും പ്രോത്സാഹിപ്പിക്കാനും സൗകര്യമില്ല... സോറി...

ലാവലിന്‍ കേസിനെക്കുറിച്ച് നടന്ന ഓണ്‍ലൈന്‍ ചര്‍ച്ചകളുടെ നിഗമനങ്ങള്‍ ക്രോഡീകരിച്ച് സെബിന്‍ തയ്യാറാക്കിയ വിശദമായ ചോദ്യോത്തരം അദ്ദേഹത്തിന്‍റെ ന്യൂസ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സെബിന്‍ തന്നെ അതു കൂടുതല്‍ വിപുലപ്പെടുത്തി ഉടന്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നുണ്ട്. ലാവലിന്‍ കേസിനെ സംബന്ധിക്കുന്ന വസ്തുതാപഠനം സൈബര്‍ മീഡിയയില്‍ ഇത്രത്തോളം വികസിക്കുമ്പോള്‍, തുടക്കം മുതല്‍ അതില്‍ സജീവമായി സഹകരിച്ചവരില്‍ ഒരാളെന്ന നിലയില്‍ എനിക്ക് ചെറുതല്ലാത്ത അഭിമാനബോധമുണ്ട്.

കാര്യങ്ങള്‍ അങ്ങനെയൊക്കെയിരിക്കെ, ലാവലിന്‍ കേസിനെ അറിയാനും പഠിക്കാനും ഇനിയൊരു ട്യൂഷന്‍ മാസ്റ്ററുടെ സഹായം ആവശ്യമില്ല. അതേത് ന്യൂജെനറേഷന്‍ കാറല്‍ മാര്‍ക്സായാലും.
http://www.bizfile.gov.sg/
https://www.facebook.com/oliyambukal/posts/404002469728890

Saturday, September 14, 2013



ഇപ്പോഴുള്ള ലോകക്രമം വച്ച് ഒരു രാജ്യത്തിന് വേറെ ഒരു രാജ്യത്തിന്റെ ആഭ്യന്തിര വിഷയത്തില്‍ ഇടപെടാനോ യുദ്ധം ചെയ്യാനോ കഴിയില്ല , അഥവാ അത് വേണം എങ്കില്‍ തന്നെ യൂ എന്‍ എന്ന സഭയില്‍ ചര്‍ച്ച ചെയ്തു എല്ലാ രാജ്യവും കൂടി ഒരു തീരുമാനത്തില്‍ എത്തണം എങ്കില്‍ ,മാത്രേ ഇത് പോലെ ഉള്ള വിഷയത്തില്‍ എന്തെങ്കിലും ചെയ്യാന്‍ സാധിക്കുകയുള്ളൂ , പക്ഷെ എന്ത് കൊണ്ടോ യൂ എന്‍ എന്നത് അമേരിക്കായുടെ തലയാട്ടുന്ന ഒരു പാവയാണ് അതില്‍ കൂടുതല്‍ അവര്‍ക്ക് റോള്‍ ഒന്നുമില്ല , അധവാ യൂ എന്‍ വല്ലതും പറഞ്ഞാലും അമേരിക്കയും ബ്രിട്ടനും ഒന്നും കേള്‍ക്കാനും പോണില്ല അതായിരിക്കുന്നു ഇന്നത്തെ സ്ഥിതി !!

സിറിയന്‍ വിഷയത്തില്‍ ചാടിക്കേറി ആക്രമിക്കണം എന്നും പറഞ്ഞു ഇറങ്ങിയത്‌ ബ്രിട്ടന്‍ ആയിരുന്നു പക്ഷെ പാര്‍ലിമെന്റ് അങ്ങീകരിക്കാത്ത അവസ്ഥയില്‍ വാലും ചുരുട്ടി മാളത്തിലേക്ക് പോകേണ്ടി വന്നും അവര്‍ക്ക് , അതെ സമയം ഫ്രാന്‍സ് ആരേലും ഉണ്ടേല്‍ ഞാനുണ്ട് എന്നും പറഞ്ഞു നടന്നു , ഓരോ  ആഗ്രഹമല്ലേ ഓരോരുതര്‍ക്ക്  , അപ്പോഴും ഒബാമ അടിക്കും അടിക്കണം എനൊക്കെ ഉള്ള വീര വാദങ്ങള്‍  മുഴക്കി നടന്നു എന്നല്ലാതെ വേറെ ഒന്നും നടന്നില്ല പക്ഷെ ,എങ്കില്‍ കൂടി അമേരിക്കന്‍ കൊണ്ഗ്രെസ്സില്‍ ചര്‍ച്ച ചെയ്തു വോട്ടെടുപ്പ് നടത്തിയാല്‍ മാത്രേ അതും നടത്താന്‍ കഴിയൂ , അവിടെ പാസായാലും  ഇല്ല എങ്കിലും ഒബാമയ്ക്ക് വേണമെങ്കില്‍ യുദ്ധം ചെയ്യാം അതാഅവിടെ ഉള്ള  അധികാരം !


റഷ്യ നടത്തിയ നയതന്ത്ര നീക്കങ്ങള്‍  യുദ്ധം ഒഴിവാകും എന്നാ അവസ്ഥയില്‍  വരെ ആയി നില്‍ക്കുന്നു ഇപ്പോള്‍ , അത് റഷ്യയുടെ തന്ത്രം തന്നെ ആയിരുന്നു എന്ന് പറയേണ്ടി വരും , റഷ്യക്ക് അവിടെ താല്‍പ്പര്യം ഉണ്ട് കൂടാതെ സിറിയ അവരുടെ ഏറ്റവും അടുത്ത കൂട്ട് രാജ്യവുമാണ് അത് കൊണ്ട് അവര്‍ക്ക് ഒരു കേടും കൂടാതെ നോക്കാന്‍  പ്രതിന്ട ബദ്ധം ആയിരുന്നു അവര്‍  , അതില്‍ ഒരു പരിധി വരെ വിജയിക്കുകയും ചെയ്തു .

ഒബാം രണ്ടടി പിറകോട്ടു വച്ചിരിക്കുവാണ് ഇപ്പോള്‍ അത് വളരെ നല്ലൊരു നീക്കം ആണ് എന്ന് പറയേണ്ടി വരും ഞാന്‍ മാത്രം വിചാരിച്ചാല്‍ എന്തും നടക്കും എന്നൊരു ബോധം ഉണ്ടായത് മാറി എന്ന് വേണം എങ്കില്‍ ഒരു പരിധി വരെ വിലയിരുത്താം , ആരെയും കൂസാതെ സിറിയയെ അടിച്ചാല്‍ പ്രത്യഖാതം ഏതു രീതിയില്‍ ആയിരിക്കും ഒബാമയ്ക്ക് ഇപ്പോഴും ഒരു ധാരണയുമില്ല എന്ന് വേണമെങ്കില്‍ പറയാം !

അപ്പൊ പറഞ്ഞു വരുന്നത് കമ്മികള്‍ക്ക് എന്ത് കാര്യംഎന്താണ്  എന്നു ആണ് ?
വെറും കമ്മികള്‍ അല്ല  മൂക്കാത്ത അപ്രന്റീസ് കമ്മികള്‍ക്ക്  ...!!

ലോ മോളില്‍ പറഞ്ഞ ത്വാതീക അവലോകനത്തില്‍ ഉള്ളത് പോലെ ഇന്ത്യ ഇതുവരെ പിന്തുടരുന്ന വിദേശ നയം വച്ച് ഒരു ഇന്ത്യക്കാരനും വേറെ ഒരു രാജ്യത്തിന്‍റെ പരമാധികാരത്തില്‍ അധിനിവേശം നടത്താന്‍ സമതിക്കും എന്ന് കരുതുന്നില്ല അതിലും ചില പുഴുകുത്തുകള്‍ ഉണ്ടാകും എന്നതു മറക്കുന്നില്ല , അത് പോലെ തന്നെ കമ്മികള്‍ (കമ്യുനിസ്ടുകാര്‍)അധിനിവേശം എന്നും എതിര്‍ത്തിട്ടുണ്ട് അത് അമേരിക്കാ ചെയ്താലും ആര് ചെയ്താലും അമേരിക്ക ആണ് എങ്കില്‍ എതിര്‍പ്പിന്നു മൂപ്പ് കൂടും എന്ന് പറയണ്ടല്ലോ . കമ്മികള്‍  മാത്രമല്ല അമേരിക്കയുടെ അധിനിവേശത്തെ എല്ലാ കാലത്തും എതിര്‍ത്ത് വന്നിട്ടുള്ളത് തലയ്ക്കു വെളിവുള്ള ആരും എതിര്‍ക്കും അത്  സ്വന്തം വീട്ടില്‍ വേറെ ഒരുത്തന്‍ വന്നു അധിക്കാരം സ്ഥാപിച്ചാല്‍ എങ്ങിനെ ഉണ്ടാകും എന്ന് ചിന്തിക്കുന്ന ആരും എതിര്‍ക്കും അത്രേ ഉള്ളു അതില്‍ കാര്യം !!

അങ്ങിനെ വരുമ്പോള്‍ എഴുതാന്‍ അറിയുന്ന ആരേലും വല്ലതും എഴുതിയാല്‍ ഷെയര്‍ ചെയ്യും അത് വച്ച് ചര്‍ച്ച ചെയ്യും അതൊക്കെ ഇതില്‍ താല്പ്പര്യമ്മുള്ളത് കൊണ്ടും കാരങ്ങള്‍ കൂടുതല്‍ പഠിക്കാനും വേണ്ടിയാണ് അല്ലാതെ , എഴുതിയവന്‍ രാത്രി കഞ്ഞി  കുടിക്കാന്‍ അരി വീട്ടില്‍ കൊണ്ട് വരും എന്ന് കരുതിയോ സിറിയയില്‍ നിന്നും ബാഷര്‍ ആസാദ്  അടുത്ത മാസം ചിലവിനു അയച്ചു തരും എന്ന് കരുതിയോ  അല്ല

യുദ്ധം ഉണ്ടായാല്‍  എണ്ണയ്ക്ക് വില കൂടും മാര്‍കെറ്റ് ഇടിയും  സാധനത്തിനു വില കൂടും ലോക മാര്‍ക്കറ്റില്‍ പലതും സംഭവിക്കും അങ്ങിനെ എണ്ണിയാല്‍  ഒടുങ്ങാത്ത പലതും ലോകത്തില്‍ നടക്കും പട്ടിക്കാട്ടില്‍ ഉള്ള അമ്പു എട്ടന് പോലും അത് ബാധിക്കും , ഇതൊന്നും എന്റെ ബാധിക്കുന വിഷയമല്ല എന്ന് കരുതുന്നവര്‍ക്ക് പിന്നെ ലോകത്ത് നടക്കുന്ന ഒന്നും വിഷയമല്ല !!

റഷ്യന്‍ നയതന്ത്രം

>>Obama says US remains prepared to act on Syria if diplomacy fails.<<

ധ ഇപ്പൊ തേങ്ങ ഉടയ്ക്കും,... ഉടയ്ക്കും  എന്നും പറഞ്ഞു നടക്കാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ ആയി .. തേങ്ങ ഉടയ്ക്കാന്‍  പറ്റിയിട്ടില്ല ഇതുവരെ , ഇനി അങ്ങോട്ടേക്ക്  ഉടയ്ക്കുന്നത് അത്ര എളുപ്പാമാവില്ല എന്നുള്ള വ്യക്തമായ ബോധം അമേരിക്കന്‍ സര്‍ക്കാരിനും ഒബാമയ്ക്കും  വന്നിട്ടുണ്ട് അതിന്‍റെ തെളിവാണ് ഇപ്പോള്‍ നടക്കുന്ന നയതന്ത്ര നീക്കങ്ങള്‍ അതിനു കെറി തന്നെ നേരിട്ട് ഇടപെടുന്നതും ചര്‍ച്ച മുന്നോട്ടു നീങ്ങുന്നതും !

സിറിയന്‍ വിഷയത്തില്‍ ലോക രാജ്യങ്ങളുടെ ഇടയില്‍ അമേരിക്കയ്ക്ക് ആകെ രണ്ടോ മൂനോ അവരുടെ വാലാട്ടികളില്‍ നിന്നുള്ള സപ്പോര്‍ട്ട് മാത്രേ കിട്ടിയിട്ടുള്ളൂ , പഴയ പോലെ ആരും കണ്ണുമടച്ചു സപ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറല്ല , അതിനെ കുറിച്ചുള്ള വ്യക്തമായ ബോധം ഉള്ളത് കൊണ്ട് തന്നെ ആണ് ഒബാമ " ഞങ്ങള്‍ ലോക പോലീസ് അല്ല " എന്ന് വ്യക്തമായി പറയാന്‍ ഉണ്ടായ സാഹചര്യം , അവരുടെ സപ്പോര്‍ട്ട് കിട്ടിയിട്ടും ബ്രിട്ടന്‍ കാല്‍ പിറകോട്ടു എടുത്തത്‌ അമേരിക്കയെ ക്ഷീണിപ്പിക്കുന്നത് ആണ് എന്നത് പറയാതെ വയ്യ , മര്‍മ്മത്തില്‍ കിട്ടിയ ഒരടി ആണ് അത് , അതിനെ കുറിച്ച്  ഒബാമ കൂടുതല്‍ ഒന്നും പറഞ്ഞിട്ടില്ല , ഈ വിഷയം തന്നെ അമേരിക്കന്‍ കോണ്‍ഗ്രെസ്സില്‍ പാസാവും എന്നുള്ള വലിയ പ്രതീക്ഷ ഒന്നും ഉണ്ടായിട്ടില്ല അത് കൊണ്ട് ആയിരിക്കണം വലിച്ചു നീട്ടി കൊണ്ട് പോയാത് , വല്ല നയതന്ത്ര നീക്കം നടക്കുന്നേല്‍ നടക്കട്ടെ എന്നൊരു രീതിയില്‍ എന്ന് തോനുന്നു , അല്ലാത്ത പക്ഷം ഇവരുടെ തനി സ്വഭാവത്തില്‍ എടുത്തു നാല് പൂശേണ്ട ദിവസം എന്നെ അധിക്രമിച്ചു !!

ബാഷര്‍ ആസാദിന്റെ അടുത്ത കൂട്ടാളി   ആയ റഷ്യ ഈ വിഷയത്തില്‍ എടുത്ത നിലപാടുകള്‍ പ്രശമസ്നീയമാണ് എന്ന് പറയേണ്ടി വരും , റഷ്യക്ക് അവിടെ താല്‍പര്യങ്ങള്‍ ഉണ്ട് എന്നത് മറക്കുന്നില്ല , അങ്ങിനെ താല്‍പ്പര്യമില്ലാത്ത ആരാ ഉള്ളത് എല്ലാരും അതിനു വേണ്ടിയലെ വിയര്‍ക്കുന്നത് , എങ്കിലും ഒരു യുദ്ധം ഒഴിവാക്കാന്‍ വേണ്ടുന്ന രീതിയില്‍ സിറിയയെ കൊണ്ട് ചെന്ന് എത്തിച്ചു എന്നതു നല്ലൊരു നീക്കമാണ് എന്ന് പറയേണ്ടി വരും , കെമിക്കല്‍ ഉപയോഗിച്ചത് ആസാദ്‌ തന്നെ ആണ് എന്ന് സമ്മതിച്ചാലും ഇനി ബാക്കി ഉള്ളത് യൂ എന്‍ ഇടപെടലില്‍ എത്തിക്കാം എന്ന് പറയുന്ന രീതിയില്‍ കൊണ്ട് വന്നതും , കെമിക്കല്‍ ഉപയോഗം ചെയ്യില്ല എന്നാ കരാറില്‍ ഒപ്പിടാന്‍ സമ്മതിച്ചതും ഈ അടുത്ത കാലത്ത് കണ്ട ഏറ്റവും നല്ല നയതന്ത്ര നീക്കമായിരുന്നു , (അതിനു എത്രകാലം എടുക്കും എന്നത് !! ?  )റഷ്യ മുന്നോട്ട് വച്ച ആവിശ്യങ്ങള്‍ പരിഗണിക്കുക്ക/ സമ്മതിക്കുക്ക അല്ലാതെ സിറിയക്ക് മറ്റു പോംവഴികള്‍ ഒന്നുമുണ്ടായിരുന്നില്ല എന്നത് ആണ് പ്രധാന വിഷയം , വേറെ ആരും അതിനു മുന്നോട്ടു വരാനുമില്ല . ഇല്ലെങ്കില്‍ അധികാരം നഷ്ടമാവും  അമേരിക്കയുടെ ശക്തമായ വ്യോമക്രമണം കൊണ്ട് രാജ്യം നശിച്ചു പോകും എന്നൊരു വിചാരം അവരില്‍ വന്നു കാണും , കൂടാതെ രാജ്യം ഒറ്റപെട്ടു പോവുകയും ചെയ്യും , അമേരിക്കയുടെ വ്യോമാക്രമണത്തില്‍ പിടിച്ചു നില്‍ക്കാനോ തിരിച്ചടിക്കാനോ ഉള്ള  ശേഷിയൊന്നും അവര്‍ക്കില്ല എന്നതും മറക്കാതെ വയ്യ !!

ഇതുവരെയുള്ള വാര്‍ത്തകളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത് ചര്‍ച്ചകള്‍ / നയതന്ത്ര നീക്കങ്ങള്‍ ശുഭ സൂചന മാത്രമാണ് നല്‍കുന്നത് , ഇനി ഇതില്‍ നിന്നും ഒബാമയ്ക്കും ആസാദിനും പിറകോട്ടു പോവാന്‍ കഴിയില്ല , ഇതില്‍ പ്രധാനമായും നഷ്ടം സംബവിചിരിക്കുന്നത്  റിബലുകള്‍ക്ക് ആണ് , ഇസ്രെയെലും അമേരിക്കയും ബ്രിട്ടനും കൊടുക്കുന്ന പൈസയും ആയുധവും ഉപയോഗിച്ച് ആസാദിനെ അട്ടിമറിക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഇതുവരെ നടന്നിട്ടില്ല , കെമിക്കല്‍ അറ്റാക്ക് എന്നൊരു വിഷയം കൊണ്ട് അമേരിക്കാ ആസാദിനെ ആക്രമിച്ചാല്‍ അത് അവരുടെ അധികാരത്തിലേക്കുള്ള എളുപ്പവഴിയവുമായിരുന്നു , ഇനി അത് നടക്കുമെന്ന് തോനുംനില്ല , സര്‍ക്കാരും റിബലുകളും ഇപ്പോഴും പല സ്ഥലത്തും  കനത്ത പോരാട്ടം തന്നെയാണ് നടക്കുനതു എത്ര കാലം അത് ഇനിയും തുടരുമെന്ന് ആര്‍ക്കുമൊരു ധാരണയുമില്ല , ഇത് കൊണ്ട് സംഭവിക്കുന്നത്‌ ലക്ഷകണക്കിന് സിറിയന ജനത അയല്‍ രാജ്യത്തിലേക്ക് തങ്ങളുടെ വീടും സ്വത്തും ജോലിയും മറ്റും ഉപേക്ഷിച്ചു കുടിയേറി പാര്‍ത്തു , മിക്കവാറും ലെബനോനിലും ഇറാഖിലും ആണ് പോയിരിക്കുന്നത് അതിര്‍ത്തി ഗ്രാമങ്ങളില്‍ ടെന്റുകളില്‍ ആണ് മിക്കവാറും ഇപ്പോഴും ജീവിക്കുന്നത് കടുത്ത പകര്‍ച്ച വ്യാധിയുടെ പിടിയില്‍ ആണ് കുട്ടികള്‍ അടക്കം പലരും,  യൂ എന്‍ ഈ വിഷയത്തില്‍ ഇടപെടുന്നുണ്ട് എങ്കിലും  എത്ര മാത്രം ഫലവത്താവും എന്നത് ചിന്തിക്കേണ്ട വിഷയമാണ്.

റിബലുകളും സര്‍ക്കാരും യൂ എന്‍ മധ്യസ്ഥതയില്‍ ചര്‍ച്ചയ്ക്കു തയ്യാറായി  ഈ വിഷയം കൂടി ഉടനടി പരിഹരിച്ചിച്ച്ല്ല എങ്കില്‍ സിറിയന്‍ ജനതയുടെ എണ്ണം ദിവസം കഴിയുന്നെനെ കുറഞ്ഞു കൊണ്ടേ ഇരിക്കും !

Wednesday, September 11, 2013

അമേരിക്ക സിറിയയെ അറ്റാക്ക് ചെയ്‌താല്‍ കമ്മികള്‍ക്ക് എന്താ സൂക്കേട്‌ ?



ഇപ്പോഴുള്ള ലോകക്രമം വച്ച് ഒരു രാജ്യത്തിന് വേറെ ഒരു രാജ്യത്തിന്റെ ആഭ്യന്തിര വിഷയത്തില്‍ ഇടപെടാനോ യുദ്ധം ചെയ്യാനോ കഴിയില്ല , അഥവാ അത് വേണം എങ്കില്‍ തന്നെ യൂ എന്‍ എന്ന സഭയില്‍ ചര്‍ച്ച ചെയ്തു എല്ലാ രാജ്യവും കൂടി ഒരു തീരുമാനത്തില്‍ എത്തണം എങ്കില്‍ ,മാത്രേ ഇത് പോലെ ഉള്ള വിഷയത്തില്‍ എന്തെങ്കിലും ചെയ്യാന്‍ സാധിക്കുകയുള്ളൂ , പക്ഷെ എന്ത് കൊണ്ടോ യൂ എന്‍ എന്നത് അമേരിക്കായുടെ തലയാട്ടുന്ന ഒരു പാവയാണ് അതില്‍ കൂടുതല്‍ അവര്‍ക്ക് റോള്‍ ഒന്നുമില്ല , അധവാ യൂ എന്‍ വല്ലതും പറഞ്ഞാലും അമേരിക്കയും ബ്രിട്ടനും ഒന്നും കേള്‍ക്കാനും പോണില്ല അതായിരിക്കുന്നു ഇന്നത്തെ സ്ഥിതി !!

സിറിയന്‍ വിഷയത്തില്‍ ചാടിക്കേറി ആക്രമിക്കണം എന്നും പറഞ്ഞു ഇറങ്ങിയത്‌ ബ്രിട്ടന്‍ ആയിരുന്നു പക്ഷെ പാര്‍ലിമെന്റ് അങ്ങീകരിക്കാത്ത അവസ്ഥയില്‍ വാലും ചുരുട്ടി മാളത്തിലേക്ക് പോകേണ്ടി വന്നും അവര്‍ക്ക് , അതെ സമയം ഫ്രാന്‍സ് ആരേലും ഉണ്ടേല്‍ ഞാനുണ്ട് എന്നും പറഞ്ഞു നടന്നു , ഓരോ  ആഗ്രഹമല്ലേ ഓരോരുതര്‍ക്ക്  , അപ്പോഴും ഒബാമ അടിക്കും അടിക്കണം എനൊക്കെ ഉള്ള വീര വാദങ്ങള്‍  മുഴക്കി നടന്നു എന്നല്ലാതെ വേറെ ഒന്നും നടന്നില്ല പക്ഷെ ,എങ്കില്‍ കൂടി അമേരിക്കന്‍ കൊണ്ഗ്രെസ്സില്‍ ചര്‍ച്ച ചെയ്തു വോട്ടെടുപ്പ് നടത്തിയാല്‍ മാത്രേ അതും നടത്താന്‍ കഴിയൂ , അവിടെ പാസായാലും  ഇല്ല എങ്കിലും ഒബാമയ്ക്ക് വേണമെങ്കില്‍ യുദ്ധം ചെയ്യാം അതാഅവിടെ ഉള്ള  അധികാരം !


റഷ്യ നടത്തിയ നയതന്ത്ര നീക്കങ്ങള്‍  യുദ്ധം ഒഴിവാകും എന്നാ അവസ്ഥയില്‍  വരെ ആയി നില്‍ക്കുന്നു ഇപ്പോള്‍ , അത് റഷ്യയുടെ തന്ത്രം തന്നെ ആയിരുന്നു എന്ന് പറയേണ്ടി വരും , റഷ്യക്ക് അവിടെ താല്‍പ്പര്യം ഉണ്ട് കൂടാതെ സിറിയ അവരുടെ ഏറ്റവും അടുത്ത കൂട്ട് രാജ്യവുമാണ് അത് കൊണ്ട് അവര്‍ക്ക് ഒരു കേടും കൂടാതെ നോക്കാന്‍  പ്രതിന്ട ബദ്ധം ആയിരുന്നു അവര്‍  , അതില്‍ ഒരു പരിധി വരെ വിജയിക്കുകയും ചെയ്തു .

ഒബാം രണ്ടടി പിറകോട്ടു വച്ചിരിക്കുവാണ് ഇപ്പോള്‍ അത് വളരെ നല്ലൊരു നീക്കം ആണ് എന്ന് പറയേണ്ടി വരും ഞാന്‍ മാത്രം വിചാരിച്ചാല്‍ എന്തും നടക്കും എന്നൊരു ബോധം ഉണ്ടായത് മാറി എന്ന് വേണം എങ്കില്‍ ഒരു പരിധി വരെ വിലയിരുത്താം , ആരെയും കൂസാതെ സിറിയയെ അടിച്ചാല്‍ പ്രത്യഖാതം ഏതു രീതിയില്‍ ആയിരിക്കും ഒബാമയ്ക്ക് ഇപ്പോഴും ഒരു ധാരണയുമില്ല എന്ന് വേണമെങ്കില്‍ പറയാം !

അപ്പൊ പറഞ്ഞു വരുന്നത് കമ്മികള്‍ക്ക് എന്ത് കാര്യംഎന്താണ്  എന്നു ആണ് ?
വെറും കമ്മികള്‍ അല്ല  മൂക്കാത്ത അപ്രന്റീസ് കമ്മികള്‍ക്ക്  ...!!

ലോ മോളില്‍ പറഞ്ഞ ത്വാതീക അവലോകനത്തില്‍ ഉള്ളത് പോലെ ഇന്ത്യ ഇതുവരെ പിന്തുടരുന്ന വിദേശ നയം വച്ച് ഒരു ഇന്ത്യക്കാരനും വേറെ ഒരു രാജ്യത്തിന്‍റെ പരമാധികാരത്തില്‍ അധിനിവേശം നടത്താന്‍ സമതിക്കും എന്ന് കരുതുന്നില്ല അതിലും ചില പുഴുകുത്തുകള്‍ ഉണ്ടാകും എന്നതു മറക്കുന്നില്ല , അത് പോലെ തന്നെ കമ്മികള്‍ (കമ്യുനിസ്ടുകാര്‍)അധിനിവേശം എന്നും എതിര്‍ത്തിട്ടുണ്ട് അത് അമേരിക്കാ ചെയ്താലും ആര് ചെയ്താലും അമേരിക്ക ആണ് എങ്കില്‍ എതിര്‍പ്പിന്നു മൂപ്പ് കൂടും എന്ന് പറയണ്ടല്ലോ . കമ്മികള്‍  മാത്രമല്ല അമേരിക്കയുടെ അധിനിവേശത്തെ എല്ലാ കാലത്തും എതിര്‍ത്ത് വന്നിട്ടുള്ളത് തലയ്ക്കു വെളിവുള്ള ആരും എതിര്‍ക്കും അത്  സ്വന്തം വീട്ടില്‍ വേറെ ഒരുത്തന്‍ വന്നു അധിക്കാരം സ്ഥാപിച്ചാല്‍ എങ്ങിനെ ഉണ്ടാകും എന്ന് ചിന്തിക്കുന്ന ആരും എതിര്‍ക്കും അത്രേ ഉള്ളു അതില്‍ കാര്യം !!

അങ്ങിനെ വരുമ്പോള്‍ എഴുതാന്‍ അറിയുന്ന ആരേലും വല്ലതും എഴുതിയാല്‍ ഷെയര്‍ ചെയ്യും അത് വച്ച് ചര്‍ച്ച ചെയ്യും അതൊക്കെ ഇതില്‍ താല്പ്പര്യമ്മുള്ളത് കൊണ്ടും കാരങ്ങള്‍ കൂടുതല്‍ പഠിക്കാനും വേണ്ടിയാണ് അല്ലാതെ , എഴുതിയവന്‍ രാത്രി കഞ്ഞി  കുടിക്കാന്‍ അരി വീട്ടില്‍ കൊണ്ട് വരും എന്ന് കരുതിയോ സിറിയയില്‍ നിന്നും ബാഷര്‍ ആസാദ്  അടുത്ത മാസം ചിലവിനു അയച്ചു തരും എന്ന് കരുതിയോ  അല്ല

യുദ്ധം ഉണ്ടായാല്‍  എണ്ണയ്ക്ക് വില കൂടും മാര്‍കെറ്റ് ഇടിയും  സാധനത്തിനു വില കൂടും ലോക മാര്‍ക്കറ്റില്‍ പലതും സംഭവിക്കും അങ്ങിനെ എണ്ണിയാല്‍  ഒടുങ്ങാത്ത പലതും ലോകത്തില്‍ നടക്കും പട്ടിക്കാട്ടില്‍ ഉള്ള അമ്പു എട്ടന് പോലും അത് ബാധിക്കും , ഇതൊന്നും എന്റെ ബാധിക്കുന വിഷയമല്ല എന്ന് കരുതുന്നവര്‍ക്ക് പിന്നെ ലോകത്ത് നടക്കുന്ന ഒന്നും വിഷയമല്ല !!

Friday, September 6, 2013

സിനിമയുടെ സാമൂഹിക പ്രതിബദ്ധത

ആമുഖം : കുവൈറ്റ്‌ കല സിനിമയുടെ നൂറാം  വാര്‍ഷീകം ആഘോഷിക്കുന്ന ചടങ്ങില്‍ സിനിമയുടെ സാമൂഹിക പ്രതിബദ്ധത  എന്ന വിഷയത്തില്‍ ഒരു ചെറു ലേഘനം തയ്യാറാക്കി അതില്‍ ഒരു ചര്‍ച്ച നടത്താന്‍  എന്നോട് ആവിശ്യപെട്ടു , അതിന്റെ ഭാഗമായി നടത്തിയ ഒരു എളിയ ശ്രമമാണ്  ഈ താഴെ കാണുന്നത് , സിനിമ എന്നല്ല  ഒരു വിഷയത്തിലും ഞാന്‍ പാണ്ഡിത്യം ഉള്ളവന്‍ അല്ല, പത്രവായന ഇന്റര്‍നെറ്റ്‌ ഉപയോഗം എന്നിവയില്‍ കൂടി എന്റേതായ രീതിയില്‍  അഭിപ്രായം പ്രകടിപ്പിക്കാറുണ്ട് എന്നല്ലാതെ , ഒന്നിനെയും അത്ര സീരിയസ് ആയി കണ്ടിട്ടില്ല. അതിന്റെ ആവശ്യം ഉണ്ട് തോന്നിയിട്ടില്ല ,  പറഞ്ഞു വരുന്നത് ഈ ലേഖനം പലരുടെയും ബ്ലോഗുകളിൽ  നിന്നും വായിച്ചു കിട്ടിയതിന്റെയും, പത്രത്തില്‍ നിന്നുള്ള അറിവിന്‍റെയും  പിന്‍ബലത്തിലും എഴുതിയതാണ്.  പറയാന്‍ കാരണം പലരും പലപ്പോഴും പല ബ്ലോഗിലും വായിച്ചു അറിഞ്ഞത് ഇതില്‍ കാണാം ,രാവണന്‍കോപ്പി അടിച്ചു എന്നൊരു പേരുദോഷം കേള്‍ക്കാന്‍ താല്‍പ്പര്യമില്ല എന്നുള്ളത് കൊണ്ടാണ്.   അത്കൊണ്ട് തന്നെ ഈ എഴുത്ത് ,  അവര്‍ എഴുതിയത് അതെപടി കോപ്പി പെയിസ്റ്റ് അല്ല,  വായിച്ചിട്ട് എന്റെ രീതിയില്‍ എഴുതിയതാണ്. സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ സജീവമായി ഇടപെടുന്ന മിനീഷ് , കൃഷ്ണ കുമാര്‍ പിന്നേയും കുറച്ചു പേര്‍ ഇതിനു വേണ്ടി സഹായം ചെയ്തു തന്നിട്ടുണ്ട് എന്നത് വിസ്മരിക്കാന്‍ വയ്യ .
================================================================

          ലോകത്തിന്‍റെ  മുന്നോട്ടുള്ള  വളര്‍ച്ചയ്ക്ക്   വഴിമരുന്നിട്ടത്ത് പുതിയ കാഴ്ച്ചകളുടെ, പുതിയ കേള്‍വികളുടെ,  നവീന ആശയങ്ങളുടെ, ആവിഷ്കരണങ്ങളാണ് . ജീവിതത്തില്‍ കണ്ടു മടുത്ത ആവര്‍ത്തനങ്ങള്‍ക്കപ്പുറം   പുതിയ ലോകത്തെക്കുറിച്ചുള്ള സ്വപ്നവും, സാധ്യതകളും,  എല്ലാം പങ്കു വെക്കുന്ന ആവിഷ്ക്കാരങ്ങൾ അത് സാഹിത്യമാവട്ടെ , സിനിമയാവട്ടെ,  നാടകമാവട്ടെ, മാനവരാശിക്ക് പുതിയ വെളിച്ചമാണ്  നല്കിയത്  . ഇന്ത്യൻ സിനിമയുടെ നൂറു വര്‍ഷങ്ങളുടെ  ചരിത്രം എന്നത് ഒരു ജനതയുടെ സ്വപ്നങ്ങളുടെ സാമൂഹിക സാംസ്കാരിക ആവിഷക്കരത്ത്തിന്റെ ഭാഗമാവുന്നത് അങ്ങനെയാണ്.

ഏതൊരു  ജനകീയ കലാരൂപവും  അത്  നിർമിക്കപ്പെടുന്ന കാലഘട്ടത്തിന്റെ /സമൂഹങ്ങളുടെ സാംസ്കാരീക പ്രതിഫലനമാണ് .  സമൂഹത്തോടുള്ള അതിന്റെ സംവേദന ക്ഷമതയാണ്  അതിന്റെ വിജയ പരാജയങ്ങൾ നിര്‍ണയിക്കുന്നത്    അതുകൊണ്ട് തന്നെ  നൂറു  വര്ഷങ്ങളായി  സമൂഹത്തോട് സംവദിച്ചു കൊണ്ടിരിക്കുകയാണ്  ഇന്ത്യൻ  സിനിമ

ഒരു ജനപ്രീയ കലാരൂപമെന്ന നിലയിൽ സമൂഹത്തിൽ നല്ലൊരു ചലനം സൃഷ്ടിക്കാൻ സിനിമയ്ക്ക് സാധിച്ചിട്ടുണ്ട് പക്ഷെ  അതിന്റെ ഉപയോഗം എങ്ങിനെ ഒക്കെ ആണ് എന്നതാണ് പ്രധാനം. വിദ്യാഭ്യാസ ആവശ്യത്തിനും, ആശയങ്ങളുടെയും ആദർശങ്ങളുടെയും വ്യാപനത്തിനും ചലച്ചിത്രം ഉപയോഗിക്കപ്പെടുന്നു .ശബ്ദമില്ലാത്ത   ചിത്രത്തിൽ നിന്നും ശബ്ദം എന്നപോലെ,  അതിനൂതന സാങ്കേതിക  വിദ്യ ആയ ഡീ ടി എസ് , ഡോൾബി  എന്നിങ്ങനെ  എണ്ണിയാൽ ഒടുങ്ങാത്ത പുത്തൻ സാങ്കേതിക വിദ്യകൾ വരെ ഇന്ന് സിനിമകളിൽ ഉപയോഗിക്കപ്പെടുന്നു.

കലയും രാഷ്ട്രീയവും തമ്മിലുള്ള സമന്ന്വയത്തെ പറ്റി മാവോ പറഞ്ഞ വാക്കുകള്‍ ഇപ്രകാരമാണ്


"നമ്മൾ ആവശ്യപ്പെടുന്നത് രാഷ്ട്രീയത്തിന്റെയും കലയുടെയും ഒരു സമന്വയമാണ്. ഉള്ളടക്കത്തിലും രൂപത്തിലും ഉള്ള ഒരു സമന്വയം. കലയുടെ അതിന്റെ പരമാവധി പ്രാപ്യമായ പരിപൂർണതയോടെയുള്ള രൂപത്തിന്റെയും രാഷ്ട്രീയത്തിന്റെ വിപ്ലവാത്മകമായ അന്ത:സത്തയുടെയും സമന്വയം. രാഷ്ട്രീയപരമായി എത്ര കണ്ട് പുരോഗമനം പ്രകടിപ്പിച്ചാലും, ഒരു കലാരൂപത്തിനും - അതിന്റേതായ കലാമൂല്യം ഇല്ലെങ്കിൽ കരുത്താർജ്ജിക്കാൻ കഴിയില്ല. "

സിനിമ എന്നാ ജനപ്രീയ മാധ്യമം ഉപയോഗിച്ച് സമൂഹത്തിനു ഇടയില്‍ ശാസ്ത്രപരമായും  യുക്തിപരമായും  വ്യക്തമായ ആധിപത്യം നേടാന്‍ സിനിമ നിര്‍മാതാക്കളും സംവിധായകരും  ശ്രമിക്കുന്നില്ല എന്നത് ഇന്നത്തെ സമൂഹത്തില്‍ വേദനാജനകമായ  ഒരു കാര്യം ആണ്, അത് എങ്ങിനെ സംഭവിക്കും എന്നത് ആലോചിച്ചാല്‍, മലയാളത്തിന്റെ കാര്യം എടുക്കുക  ആണെകില്‍ തന്നെ സിനിമകളില്‍ അന്ധവിശ്വാസവും ശാസ്‌ത്രവും കൂട്ടി അവിയല്‍ പരുവത്തില്‍ ആക്കി മാറ്റി ഇതില്‍  ശരിയേത് തെറ്റ് ഏതു എന്ന് സാധാരണക്കാരന് വേര്‍തിരിച്ചു എടുക്കാന്‍ കഴിയാത്ത അവസ്ഥയില്‍  ആണ് ജനത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത് .


ഭൂരിപക്ഷ മത സമുദായ യാഥാസ്ഥിതിക ചിന്തള്‍ക്ക് ഒപ്പം പോകുന്നവയാണ് നമ്മളുടെ മിക്ക സിനിമകളും. അത് കൊണ്ട് തന്നെ അവയൊക്കെ പിന്തിര്‍പ്പന്‍ ചിന്താഗതികള്‍ വളര്‍ത്തുന്നതില്‍ മുന്നിട്ടു നില്‍ക്കുകയും ചെയ്യുന്നു. എന്ത് സൃഷ്ടിച്ചാലും  അതില്‍ ജനപ്രീയത എന്നത് കൂടി യോജിപ്പിച്ച്   അതിനൊത്ത താരങ്ങളും അണിയറ പ്രവര്‍ത്തകരും മാര്‍ക്കറ്റിംഗ് രീതിയും കൂടി ചേരുമ്പോള്‍ എന്തും ചിലാവാകും / ചിലവാക്കും  എന്നുള്ള ഒരു അവസ്ഥയാണ് ഇവിടെ നിലവിൽ ഉള്ളത്. അതിനു അവര്‍ക്കുള്ള കഴിവും അപാരമാണ്.   സമൂഹത്തിലെ അരക്ഷിതാവസ്ഥയെ മനപൂര്‍വം മുതെലെടുത്തു, സമൂഹത്തെ അതില്‍ നിന്നും മോചിപ്പിക്കാതെ വീണ്ടും വലിയ അരക്ഷിത ബോധത്തിലേക്ക്‌ തള്ളിവിടാന്‍ ആണ് മിക്ക  സിനിമകളും പലപ്പോഴും ശ്രമിച്ചിട്ടുള്ളത് .

 ഇടതുപക്ഷം മുന്നോട്ടു  വെക്കുന്ന സാമൂഹികപരമായ സമത്വവും ജാതി മത ഫ്യുഡൽ വ്യവസ്ഥിതികൾക്കെതിരെയുള്ള പോരാട്ടവും എന്നും കമ്പോള  ശക്തികൾക്കു  ആലോസരമുണ്ടാക്കിയിട്ടുണ്ട് എന്ന് പൊതുവെ അംഗീകരിച്ച  കാര്യമാണ്. സാധാരണക്കാരന്റെ പക്ഷത്തു നിന്ന് നടത്തുന്ന  ശ്രമങ്ങൾ  ഐതിഹാസികമായ പല  സമരങ്ങള്‍ക്കും മുന്നേറ്റങ്ങൾക്കും  കാരണമായി . ഈ പ്രവര്‍ത്തനങ്ങള്‍ക്ക്   മലയാള  നാടക വേദി നല്കിയ  പിന്തുണ  വിസ്മരിച്ചു  കൂടാ. അത്തരത്തിൽ  കലാ പ്രവർത്തനങ്ങളിൽ , എഴുത്തിൽ, വായനയിൽ,  ശാസ്ത്രബോധത്തിലധിഷ്ടിതമായി  വളര്‍ന്നു വന്ന ഇടതു  സോഷ്യലിസ്റ്റ്  പോതുബോധങ്ങളെ  തുടച്ചു നീക്കുന്നതിന് കമ്പോള ശക്തികൾ  വളരെ കൃത്യമായി  സിനിമയെ വിനിയോഗിച്ചിരിക്കുന്നത്  കാണാം.സന്ദേശം  മുതൽ  അറബിക്കഥ വരെയുള്ള  ചലച്ചിത്രങ്ങളിൽ  അത്തരം ഇടതു വിരുദ്ധത  കൃത്യമായി അടയാളപ്പെടുത്താൻ  കഴിയും .



സിനിമയുടെ ചരിത്രം
പിൻഹോൾ ക്യാമറ എന്ന ആശയം അൽഹസെൻ എന്നൊരാൾ തന്റെ പുസ്തകത്തില മുന്നോട്ടു വയ്ക്കുകയും അതിന്റെ ചുവടു പിടിച്ചു 1600-ആം ആണ്ടോടു കൂടി ജിംബാറ്റിസ്റ്റ ഡെല്ല പോർട്ട ഇതിനെ പ്രചാരത്തിലാക്കുകയും ചെയ്തു. ഒരു ചെറിയ സുഷിരത്തിലൂടെയോ ലെൻസിലൂടെയോ പുറത്ത് നിന്നുള്ള പ്രകാശത്തെ കടത്തിവിട്ട്, ഒരു പ്രതലത്തിൽ ചലിക്കുന്ന വസ്തുക്കളെ പ്രതിഫലിപ്പിക്കുന്നതാണു പിൻഹോൾ ക്യാമറ. പക്ഷെ ഇത് എങ്ങും റെക്കോർഡ് ചെയ്യപ്പെടുന്നില്ല എന്നത്  ഇതിന്റെ ഒരു പ്രധാന ന്യൂനത ആണ് .

സെല്ലുലോയിഡ് ഫിലിമിന്റെ കണ്ടുപിടിത്തത്തോട് കൂടി, ചലിക്കുന്ന വസ്തുക്കളുടെ ചിത്രം എടുക്കുന്നത് എളുപ്പമായി ,1880-കളിലെ മൂവി ക്യാമറയുടെ കണ്ടുപിടിത്തത്തോടു കൂടി വിവിധ ദൃശ്യങ്ങൾ ഒരു ഒറ്റ റീലിലേക്കു തന്നെ ചിത്രീകരിക്കുന്നത് എളുപ്പമായി.
1895 ഇൽ ലൂമിയർ സഹോദരങ്ങൾ  പാരീസിലെ ഒരു ഇരുട്ടുമുറിയിൽ ലോകത്തിലെ ആദ്യത്തെ ചലച്ചിത്രപ്രദർശനം നടത്തിയത്. ഇത് കഴിഞ്ഞു ആറു മാസങ്ങൾക്കു ശേഷം, 1896 ജൂലൈ ഏഴിന് പ്രദർശനം ഇന്ത്യയിലുമെത്തി. ലൂമിയർ സഹോദരന്മാരുടെ സഹായിയായിരുന്ന മാരിയസ് സെസ്റ്റിയറായിരുന്നു ഇന്ത്യയിലെ പ്രദർശനത്തിനു പിന്നിൽ  ബോബെയിൽ ആയിരുന്നു പ്രദർശനം   നടന്നത് , ആറു ഹൃസ്വ ചിത്രങ്ങൾ ആയിരുന്നു അന്ന് പ്രദർശിപ്പിച്ചത്, 1906-ൽ കോയമ്പത്തൂരിലെ പോൾ വിൻസന്റ് എന്ന റെയിൽവേ ഉദ്യോഗസ്ഥനാണ് കേരളത്തിലെ ആദ്യ പ്രദർശനം നടത്തിയത്. ഒരു ഫ്രഞ്ചുകാരനിൽ നിന്നു വാങ്ങിയ ബയോസ്കോപ്പും ഫിലിമും ഉപയോഗിച്ചായിരുന്നു പ്രദർശനം.

1928 നവംബർ 7-നാണ് മലയാളത്തിലെ ആദ്യ (നിശബ്ദ) ചിത്രമായ വിഗതകുമാരൻ പുറത്തിറങ്ങിയത്. ചലച്ചിത്രം എന്ന പേര് സൂചിപ്പിക്കുന്നതു പോലെ ചലിക്കുന്ന കുറെ ചിത്രങ്ങൾ, അതായിരുന്നു വിഗതകുമാരൻ.
മലയാളത്തിലെ ആദ്യ ചിത്രമായി കണക്കാക്കുന്ന വിഗതകുമാരന്റെ കഥാ പരിസരത്തോടു അന്നത്തെ പ്രേക്ഷകന്റെ പ്രതികരണം വരച്ചു കാട്ടുന്നതായിരുന്നു കമല്‍ സംവിധാനം ചെയ്ത   സെല്ലുലോയിഡ് എന്ന ചിത്രവും അതിനു വഴിയൊരുക്കിയ നഷ്ടനായിക എന്ന പുസ്തകവും. ജാതി ഒരു വികാരമായി നിന്നിരുന്ന ആ  കാലത്ത്, ഒരു അവര്‍ണ്ണ സ്ത്രീ തിരശീലയില്‍ സവര്‍ണ്ണ സ്ത്രീയായി അഭിനയിച്ചു അന്നത്തെ സാമൂഹിക അവസ്ഥക്ക് ഉള്‍ക്കൊള്ളാവുന്നതിലും അധികമായിരുന്നു. സിനിമ മറ്റു ക്ഷേത്ര കലകള്‍ പോലെ വരേണ്യനു മാത്രം ആസ്വദിക്കാനുള്ള ഒരു വിനോദമായിരുന്ന ആ കാലത്ത്, പക്ഷെ സിനിമയെ സിനിമയായി മാത്രം കാണാനുള്ള മാനസിക വളര്‍ച്ച പ്രേക്ഷകന് ഉണ്ടായിരുന്നില്ല. (ആ കാലഘട്ടത്തിലെ പ്രേക്ഷകന്റെ സങ്കുചിതത്ത്വത്തിലേക്ക് ഇന്നത്തെ പ്രേക്ഷകന്‍ ഒരു പിന്‍നടത്തം നടത്തുന്നുണ്ട് എന്നതും സ്മരണീയമാണ്). സ്ക്രീനില്‍ കണ്ട കഥാപാത്രങ്ങളിലേക്ക് അവര്‍ തങ്ങളുടെ ജീവിതത്തെ ചേര്‍ത്തു വെച്ച് തുലനം ചെയ്തു. കഥാപാത്രങ്ങളെ അവര്‍ തങ്ങളുടെ ജീവിത പരിസരങ്ങളില്‍ നിന്നെടുത്ത അളവുകോലുകള്‍ കൊണ്ട് അളന്നു, തോതുകളില്‍ ഒതുങ്ങാത്തവയെ നിഷ്കരുണം തള്ളികളയുകയും അല്ലാത്തവയെ മനസ്സില്‍ പ്രതിഷ്ഠിക്കുകയും  ചെയ്തു. അത് കൊണ്ടാണ് മലയാള സിനിമയുടെ ആദ്യ നായിക റോസിക്ക് ജീവിതം നഷ്ടപ്പെട്ടതും, രാജാക്കന്മാരുടെ കഥകളും, പുരാണ കഥകളും അക്കാലത്തെ സൂപ്പര്‍ ഹിറ്റുകള്‍ ആയി പ്രദര്‍ശനശാലകളെ നിറക്കുകയും ചെയ്തത്. ആദ്യ സിനിമക്ക് ശേഷം ഏതാണ്ട് രണ്ടു പതിറ്റാണ്ടോളം സമയത്തിനു ശേഷംഒരു കുടുംബ കഥ സിനിമയാകുന്നത് 1947 ഇറങ്ങിയ നിര്‍മല എന്ന ചലച്ചിത്രത്തോടെയാണ്. ഇന്നത്തെ മലയാള സിനിമയുടെ രൂപ ഘടന നിശ്ചയിച്ച ആദ്യ സിനിമ. എന്തായാലും മലയാള സിനിമ ആസ്വാദനത്തിന്റെ പുതിയ ഭൂമികകള്‍ കണ്ടെത്തിയ വര്‍ഷങ്ങളാണ് പിന്നീട് വന്നത്. ജീവിത നൌകയും നീലക്കുയിലും ഒക്കെ മലയാള സിനിമയിലേക്ക് അന്നത്തെ കൂട്ട് കുടുംബ വ്യവസ്ഥയുടെയും സാമൂഹികാന്തരീക്ഷത്തിന്റെയും കഥാ പരിസരങ്ങളെ പരിചിതമാക്കി.

സ്വാതന്ത്രാനന്തര കാലഘട്ടത്തില്‍ കേരളീയ സാമൂഹികാന്തരീക്ഷത്തില്‍ വലിയ മാറ്റങ്ങള്‍ നടന്നു കൊണ്ടിരിക്കുകയായിരുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയും, അതിനു മലയാള നാടകവേദി നല്‍കിയ സംഭാവനകളും പ്രേക്ഷകരുടെ കാഴ്ചാനുഭവങ്ങളെ തീര്‍ത്തും മാറ്റി. മലയാള സാഹിത്യത്തിന്റെ വളര്‍ച്ചയുടെ കാല ഘട്ടം കൂടിയായിരുന്നു അത്. അറുപതുകളിലും എഴുപതുകളിലും നമ്മുടെ സാഹിത്യകാരന്മാര്‍ കൂട്ടത്തോടെ സിനിമയിലെക്കെത്തി. മികച്ച പല സാഹിത്യ സൃഷ്ടികള്‍ പലതും തിരശീലയില്‍ കണ്ണീരും പുഞ്ചിരിയും തീര്‍ത്ത്‌ പ്രേക്ഷകന്റെ ഹൃദയ പക്ഷത്തു നിന്നു. പ്രമേയപരമായി മുന്നിട്ടു നില്‍ക്കുന്ന സിനിമകള്‍ ഉണ്ടായെങ്കിലും കഥാകഥന രീതിയിലോ, സാങ്കേതിക മേന്മയിലെ  പുതുമകള്‍ വല്ലപ്പോഴും മാത്രം സംഭവിച്ചു കൊണ്ടിരുന്നു. മലയാളത്തിലെ സിനിമകളുടെയും സിനിമാശാലകളുടെ എണ്ണത്തിലും ഉണ്ടായ വളര്‍ച്ച പ്രേക്ഷകനെ മലയാളത്തിനു പുറത്തു സിനിമയില്‍ എന്ത് നടക്കുന്നു എന്നറിയുന്നതില്‍ നിന്നും അകറ്റിയത്, അവന്റെ കാഴ്ചാനുഭാവങ്ങള്‍ക്ക് ഒരു ഏകതാന സ്വഭാവം നല്‍കി.

പിന്നീട് പത്മരാജന്റെയും ഭരതന്റെയും ഒക്കെ കാലഘട്ടത്തിലേക്ക് മലയാള സിനിമ കടന്നപ്പോള്‍ സിനിമ, കഥയുടെ പുതുമ എന്നതിനേക്കാളുപരി ആഖ്യാനത്തിന്റെ പുതുമയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി. ആ കാഴ്ചാനുഭാവങ്ങള്‍ക്ക് മുന്നില്‍ മിഴിച്ചിരുന്ന അന്നത്തെ പ്രേക്ഷകനിലേക്ക് മറുഭാഷകളില്‍ നിന്നുള്ള സിനിമകളും എത്തിത്തുടങ്ങി. എഴുപതില്‍ തുടങ്ങിയ താരാധിപത്യത്തിന്റെ സൂചനകള്‍ എണ്‍പത്  ആവുമ്പോഴേക്കും  ഇന്ത്യന്‍ സിനിമയാകെ പടര്‍ന്നു പന്തലിച്ചു കഴിഞ്ഞിരുന്നു. ബച്ചനും, ധർമേന്ദ്രയും, ദേവാനന്ദും, രജനിയും, കമലും, എന്‍ ടി ആറും, എം ജി ആറും, പ്രേംനസീറും ജയനും ഒക്കെ വെറും നടന്മാരില്‍ നിന്നുപരി ജനമനസ്സില്‍ ദൈവരൂപങ്ങള്‍ പൂണ്ടു തുടങ്ങിയിരുന്നു. ഇന്ത്യന്‍ സിനിമ താരകേന്ദ്രീക്രിതമായ കഥകളിലേക്ക് മുഖം തിരിച്ചു തുടങ്ങിയതോടെ ബോക്സ്‌ ഓഫീസുകളില്‍ പണം കിലുങ്ങി നിറഞ്ഞെങ്കിലും ഇന്ത്യന്‍ സിനിമകള്‍ വിജയ ഫോര്‍മുലകളുടെ ആവര്‍ത്തന വിരസതകളിലേക്ക് പ്രേക്ഷകനെ കൊണ്ടെത്തിച്ചു.

മലയാളിക്കും അവരുടെതായ സൂപ്പര്‍ താരങ്ങളുണ്ടായി. താരങ്ങള്‍ കഥയെക്കാളും കഥാപാത്രങ്ങലെക്കാലും വളര്‍ന്നു പ്രേക്ഷകന്റെ സാമന്യബോധത്തെയും കൂടി വെല്ലുവിളിച്ചു തുടങ്ങിയ തൊണ്ണൂറുകളുടെ ആരവങ്ങല്‍ക്കിടയിലും അങ്ങിങ്ങായി  പ്രേക്ഷകനെ പുതുമാകളിലെക്കാനയിച്ച ചില ഒറ്റയാള്‍ നീക്കങ്ങളും ഉണ്ടായി. തൊണ്ണൂറുകളുടെ അന്ത്യത്തില്‍ തുടങ്ങി, രണ്ടായിരത്തില്‍ വേരുപിടിച്ച ഇന്റര്‍നെറ്റ്‌ ആണ് മലയാള സിനിമാസ്വാദനത്തിന്റെ  ഗതി തിരിച്ചു വിട്ടത്.



ലോക സിനിമ
ലോക സിനി­മ­യിലെ ഹോമര്‍ എന്നു വിശേ­ഷി­പ്പി­ക്ക­പ്പെ­ടുന്ന ജാപ്പനീസ് ചല­ച്ചി­ത്ര­കാ­രന്‍ അകിരാ കുറ­സോ­വ­യുടെ ദീപ്ത­മായ ഓര്‍മ­കള്‍ക്ക് ഒരു പതി­റ്റാണ്ട് പിന്നി­ട്ടു­. അഞ്ചു പതി­റ്റാണ്ടു കാലത്തെ ചല­ച്ചി­ത്ര­ജീ­വി­ത­ത്തില്‍ മുപ്പ­ത്തി­രണ്ടു സിനി­മ­കള്‍ കുറ­സോ­വ­യുടെ കയ്യൊപ്പ് പതിഞ്ഞ് ആസ്വാ­ദ­ക­രി­ലെ­ത്തി. ഇവ­യില്‍ മിക്ക­ സി­നി­മ­കളും ക്ലാസി­ക്കു­ക­ളാ­കു­കയും ചെയ്തു. ഒരു ചിത്രകാരൻ എന്ന വിജയകരമാല്ലാത്ത തുടക്കത്തിന്‌ ശേഷം , രണ്ടാം ലോക മഹായുദ്ധ കാലത്ത്‌ ജനപ്രിയ ചിത്രമായ  Sanshiro Sugata യിലൂടെ ആണ് സ്വതന്ത്ര സംവിധായകൻ എന്ന നിലയിൽ അരങ്ങേറ്റം കുറിക്കുന്നത്. സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും സ്വാധീക്കപ്പെടുകയും പ്രാധാന്യമർഹിക്കുകയും ചെയ്യുന്ന വ്യക്തിത്വമായി കുറൊസാവ പരക്കെ കണക്കാക്കപ്പെടുന്നു. 1990ൽ "ലോകം മുഴുവനുമുള്ള പ്രേക്ഷകരേയും സിനിമാപ്രവർത്തകരെയും സ്വാധീനിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തു  Rashomon) എന്ന ചലച്ചിത്രമാണ് കുറൊസാവയുടെ സിനിമാ ജീവിതം മാറ്റിമറിച്ചത്. ഈ സിനിമയിലൂടെ പാശ്ചാത്യലോകം ജാപ്പനീസ്  സിനിമകളെയും കുറൊസാവയെയും ശ്രദ്ധിക്കാൻ തുടങ്ങി. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ചിത്രമായി വിലയിരുത്തപ്പെടുന്നതും റാഷമോൺ ആണ്. ഇറാനിലെ വിപ്ലവ കാലത്ത് അവിടെ ഉള്ള അമേരിക്കാൻ എംബസി കയ്യേറി ഉദ്ദ്യോഗസ്തരെ  ബന്ദികൾ ആക്കിയ  സംഭവം സിനിമ ആക്കിയിരുന്നു ഈ അടുത്ത കാലത്ത്.  "ആർഗൊ" എന്നാണ് ആ സിനിമയുടെ പേര് , നടന്ന സംഭവം ബന്ധികൾ ആക്കിയ ഉദ്ധ്യോഗസ്തരെ രക്ഷപ്പെടുത്തുന്നത് റഷ്യൻ   ചാര സംഘടനയിൽ പെട്ടവർ ആയിരുന്നു പക്ഷെ സിനിമ ആയി അത് വന്നപ്പോൾ അമേരിക്കൻ താല്പര്യം  സംരക്ഷിക്കാൻ വേണ്ടി , സീ ഐ ഐ ആണ് അത് ചെയ്തത് എന്ന രീതിയിൽ വന്നു , അതിനു ഓസ്കാര്‍ ലഭിച്ചു   , പക്ഷെ  അതെ സമയത്ത് തന്നെ പുറത്തു  ഇറങ്ങിയ Django Unchained എന്ന പേരിൽ 1858 കാലത്തേ അമേരിക്കാൻ അടിമത്വവും കറുത്ത വർഗക്കാരൻ അനുഭവിക്കേണ്ടി വന്ന അസമത്വത്തെയും കുറിച്ച് പറയുന്ന  ഈ സിനിമയെ പാടെ അവഗണിച്ചു. നോമിനെഷനുകൾ ധാരാളം വന്നു എങ്കിലും ഒടുക്കം  അവാർഡ് കിട്ടിയാപോൾ കാര്യമായി ഒന്നുമില്ല , കിട്ടിയത് മുഴുവൻ കള്ളത്തരം ജനങ്ങളോട് പറയുകയും അമേരിക്കയുടെ കീഴാള സ്വഭാവം വിളിച്ചു പറയുകയും ചെയ്ത സിനിമയ്ക്ക് ആയിരുന്നു.  ഹോളിവുഡ് സിനിമകള്‍ ധാരാളം ഇറങ്ങുന്നു എങ്കിലും ജനങ്ങള്‍ക്കിടയിൽ പൊതുബോധം വളര്‍ത്തുന്ന സിനിമകള്‍ വളരെ കുറവ് തന്നെ ആണ് എന്ന് പറയേണ്ടി വരും , ഇറാനിയാൻ സിനിമകളും കൊറിയൻ സിനിമകളും ഇതിൽ നിന്നും വേറിട്ടു നില്ക്കുന്നു

  
ഇന്ത്യന്‍ സിനിമ
ഇന്ത്യന്‍ സിനിമയെ ലോകസിനിമാ ഭൂപടത്തില്‍ പ്രതിഷ്ഠിച്ച സത്യജിത്ത് റായിയുടെ 'പഥേര്‍ പാഞ്ചലി'യുടെ ചരിത്രപരവും കലാപരവുമായ സവിശേഷതകള്‍ നിരവധിയാണ്, ഒരു വര്‍ഷത്തിലധികം സമയം എടുത്തുകൊണ്ടാണ് സത്യജിത്ത്‌റായ് പഥേര്‍ പാഞ്ചലി പൂര്‍ത്തീകരിച്ചത്. ബിഭൂതി ഭൂഷണ്‍ ബന്ദോപാധ്യായയുടെ 'പഥേര്‍ പാഞ്ചലി' എന്ന നോവല്‍ ആദ്യ ചിത്രത്തിന് തിരക്കഥയൊരുക്കാനായി അദ്ദേഹം കണ്ടെത്തി. പിന്നീട് പല വൈതരണികളും വിഘാതങ്ങളും റായിക്ക് അഭിമുഖീകരിക്കേണ്ടതായി വന്നു,  ലോക സിനിമയിലെ ഏറ്റവും മികച്ച അമ്പത് സൃഷ്ടികള്‍ തിരഞ്ഞെടുക്കുവാനായി ഈയിടെ ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ലോകത്തിലെ പ്രധാന സംവിധായകര്‍ക്കിടയില്‍ നടത്തിയ അഭിപ്രായ സര്‍വേയില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരേയൊരു ഇന്ത്യന്‍ ചിത്രം 'പഥേര്‍ പാഞ്ചലി'യാണ്. "താങ്കളുടെ പടങ്ങളായിരുന്നു ഞങ്ങളുടെ പാഠപുസ്തകങ്ങള്‍'' അടൂര്‍ ഗോപാലകൃഷ്ണന്‍ റായിയോട് ഒരിക്കല്‍ പറഞ്ഞു . ഇന്ത്യന്‍ സിനിമയിലെടുത്തു പറയേണ്ട മറ്റൊരു പേരാണ് ഋതിക് ഘട്ടക്ക് , സത്യജിത് റായിയുടെ അതെ കാലഘട്ടത്തില്‍ തന്നെ സിനിമയെ അതീവ ഗൌരവമായി കണ്ട ഒരു സിനിമ പ്രവര്‍ത്തകന്‍ ആയിരുന്നു അദ്ദേഹം. ഘട്ടക്കിന്റെ സിനിമകള്‍ സാമൂഹിക യാഥാര്‍ത്യങ്ങളെ  അതിസൂക്ഷ്മമായി നോക്കി കാണുന്നവയാണ്. സാധാരണ മനുഷ്യന്‍റെ ദൈനം ദിന ജീവിത വിഷയങ്ങള്‍ ആണ് അദ്ദേഹം സിനിമ ആക്കിയിട്ടുള്ളത് , ഇന്ത്യ വിഭജനത്തെ അദ്ദേഹം ശക്തി യുക്തം എതിര്‍ത്തിരുന്നു.

2002-ല്‍ ഗുജറാത്തില്‍ നടന്ന വംശഹത്യയെ അവലംബിച്ച്‌ രാഹുല്‍ ധോലാക്കിയ സംവിധാനം ചെയ്ത ചിത്രമാണ്‌ പര്‍സാനിയ. അഹമ്മദാബാദിനടുത്തുള്ള ഒരു ചെറിയ പട്ടണത്തിലെ സിനിമാതിയറ്റര്‍ നടത്തിപ്പുകാരനായ സൈറസിന്റെ(നസറുദ്ദീന്‍ ഷാ) കുടുംബവും അവരുടെ പരിചയക്കാരടങ്ങുന്ന ഒരു സമൂഹവും ഇന്ത്യന്‍ചരിത്രത്തെ, ജനതയെ ആഴത്തില്‍ മുറിപ്പെടുത്തിയ ഒരു വംശഹത്യയുടെ ക്രൂരതകളിലൂടെ കടന്നു പോകുന്നതാണ്‌ ചിത്രത്തിന്റെ ഇതിവൃത്തം ഇന്ത്യയിലെ കലാപങ്ങളെ സ്പര്‍ശിക്കുന്നു എന്ന നിലയില്‍ ശ്രധേയമായ ചില ചിത്രങ്ങളാണ്‌ ശശികുമാറിന്റെ കായാതരണ്‍(2004), ഷൊണാലി ബോസിന്റെ അമു (2005), മണിരത്നത്തിന്റെ ബോംബെ (1995) എന്നിവ. എന്‍.എസ്‌ മാധവന്റെ വന്‍മരങ്ങള്‍ വീഴുമ്പോള്‍ എന്ന ചെറുകഥയെ ആധാരമാക്കിയ ശശികുമാറിന്റെ ചിത്രം കലാപങ്ങളെക്കുറിച്ചുള്ള മൗനമായ വാചാലതയായിരുന്നു. ഷൊണാലി ബോസിനോട്‌ ഇന്ത്യയിലെ സെന്‍സര്‍ ബോര്‍ഡ്‌ ചോദിച്ചത്‌ എല്ലാവരും മറക്കാനാഗ്രഹിക്കുന്ന ഒരു സംഭവത്തെ എന്തിനു വീണ്ടും കുത്തിപ്പൊക്കണം എന്നായിരുന്നു. ഈ രണ്ടു ചിത്രങ്ങളും 1984 ല്‍ ഡെല്‍ഹിയില്‍ നടന്ന സിഖ്‌ കൂട്ടക്കൊലയെക്കുറിച്ചായിരുന്നു
, ബോംബെ കലാപത്തെ (ഉപരിപ്ലവമായി) കച്ചവടവത്ക്കരിച്ച മണിരത്നത്തിന്റെ ബോംബെ പ്രത്യക്ഷത്തില്‍ നിരുപദ്രവമെന്നു തോന്നിപ്പിച്ചു കൊണ്ട്‌ ഹിന്ദുത്വ അജണ്ടയെ ഒളിച്ച്‌ കടത്തിയ ചിത്രമാണെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്‌. കാശ്മീരിലെ തീവ്രവാദത്തെ മസാലവത്‌കരിച്ച റോജയും അതിവിദഗ്‌ദമായി ഹൈന്ദവ ഫാസിസത്തിന്റെ വിഷം ചീറ്റുന്ന ഒന്നായിരുന്നു.

 സിനിമയുടെ സാമൂഹ്യ ബോധം,പ്രതിബദ്ധത  എങ്ങിനെ ഒക്കെ ആണ് എന്ന് അടുത്ത് അറിയാന്‍ ഏതാനും  ചില സിനിമകളെ കുറിച്ച് പ്രതിബാധിക്കുന്നു .


നിര്‍മാല്യം
 നിര്‍മാല്യം എന്ന സിനിമ  ഇന്നത്തെ കാലത്ത്  സാമൂഹ്യ പ്രതിബദ്ധതയോടെ റീമേക്ക് ചെയ്യാന്‍ ഏതെങ്കിലും സംവിധായകന്‍/നിര്‍മാതാവ് ഇറങ്ങി പുറപ്പെടും എന്ന് ആര്‍ക്കേലും ചിന്ത ഉണ്ടെങ്കിൽ  അവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ ആണ് എന്ന് പറയേണ്ടി വരും. ഇത് പോലെ ഉള്ള ഒരു സിനിമ ഇറക്കിയാല്‍ അതിനു മുതൽ മുടക്കിയ പണം പോലും തിരിച്ചു പിടിക്കാന്‍ കഴിയില്ല ,  എന്ന് മാത്രമല്ല അത് തീയറ്ററില്‍ പ്രദർശിപ്പിക്കാൻ പോലും  സമ്മതിക്കുമോ എന്നത് തന്നെ ചിന്തിക്കേണ്ട വിഷയം ആണ്. അത്രമാത്രം  സമൂഹത്തില്‍  ജീര്‍ണത നിറഞ്ഞിരിക്കുന്നു , ജനപ്രീയ കലാരൂപമായ സിനിമ മാനസീക ഉല്ലാസത്തിന്റെ  പരമാനന്ദം സൃഷ്ടിക്കേണ്ടത് അനിവാര്യമായ കാര്യമാണ്, അല്ലാതെ  കലയോടുള്ള സ്നേഹമോ   മികച്ച കലാസൃഷ്ടി തെരെഞ്ഞെടുത്തുള്ള പുനര്‍വായനയുടെ പ്രതിബദ്ധതയൊന്നുമല്ല  പൈങ്കിളി കച്ചവടക്കാര്‍ക്ക് മുമ്പിലുള്ളത് എന്നു വ്യക്തം.രതിനിര്‍വേദം കൊളുത്തിവിട്ട കുളിര്‍കാറ്റ് മുതലെടുത്തമലയാള സിനിമ . നിര്‍മാല്യംപോലെഉള്ള സാമൂഹിക പ്രതിബദ്ധതയുള്ള സിനിമകള്‍പുനസ്രിഷിക്കപ്പെടും എന്ന് സ്വപ്നം കാണാം. നിര്‍മാല്യം എന്നാ സിനിമ യാഥാര്‍ത്ഥ ജീവിത  മുഹൂര്‍ത്തങ്ങളുടെ ഒപ്പിയെടുക്കല്‍ ആണ്. ഈ സിനിമയുടെഇരുപത്തി അഞ്ചാം വാര്‍ഷീകത്തോട് അനുബധിച്ചു എം ടി പറഞ്ഞ വാക്കുകള്‍ ഒരിക്കലും വിസ്മരിക്കാന്‍ കഴിയില്ല.

" നിര്‍മാല്യം' നമ്മെ സ്​പര്‍ശിക്കുന്നത് അതിന്റെ സത്യസന്ധത കൊണ്ടാണ്. ഇന്നത്തെ സാമൂഹികരാഷ്ട്രീയസാഹചര്യത്തില്‍ 'നിര്‍മാല്യം' പോലൊരു ചിത്രം ഒരുപക്ഷേ, സാധിച്ചെന്നുവരില്ല."

ഈ സിനിമയില്‍ എം ടി വെളിച്ചപ്പാടിലൂടെ നമുക്ക് കാണിച്ചുതരുന്നതു നിസ്സഹായനായ ഒരു മനുഷ്യന്റെ ജീവിതാവസ്ഥ മാത്രമല്ല ,എക്കാലത്തും വിലയുള്ള മനുഷ്യാവസ്ഥകള്‍ അതിസൂക്ഷ്മമായിവിശകലനം ചെയ്യുക ആണ് .അവയെ നമ്മള്‍ പിന്തുടര്‍ന്നാല്‍ എത്തിച്ചേരുന്നത് തീഷ്ണമായ  സത്യങ്ങളിലേക്ക്‌  ആണ്.  അവ ഒരിക്കലും കാലഹരണപ്പെടുന്നുമില്ല. വിഗ്രഹത്തിന്റെ നേര്‍ക്ക്‌ കാര്‍ക്കിച്ചു  തുപ്പുന്ന വെളിച്ചപ്പാട് , തുപ്പുന്നത് വിഗ്രഹത്തിനു നേര്‍ക്ക്‌ മാത്രമല്ല , അധികാര സ്ഥാനത്തിനു നേര്‍ക്കും , അന്ന് നിലനില്‍ക്കുന്ന സാമൂഹിക വ്യവസ്ഥയ്ക്ക് നേര്‍ക്കും തന്റെ രോഷം പ്രകടിപ്പിക്കല്‍ ആണ് , വിഗ്രഹം എന്നത് അവിടെ ഒരു പ്രതിമ മാത്രം ആയി കാണാന്‍ കഴിയില്ല  .



മണിച്ചിത്രത്താഴ്
ജനം രണ്ടു കയ്യും   കൊട്ടി സ്വീകരിച്ച സിനിമ ആണ് , ഇതില്‍ സംവിധായകനും . തിരകഥകൃത്തും കൂടി സത്യത്തില്‍ ജനത്തെ പറ്റിക്കുകയാണ്  , സാധാരണക്കാരന്‍  ആയ ഒരു സിനിമ പ്രേക്ഷനെ സംബന്ധിച്ചെടത്തോളം അത് ഒരു വിഷയം ആയി വരണം എന്നില്ല ,ഗംഗയുടെ ശരീരത്തില്‍ കേറിയ പ്രേതബാധ ഒഴിപ്പിക്കാന്‍ കൂട്ടായ ശ്രമം നടത്തുന്നു. ഡോക്ടറും മന്ത്രവാദിയും കൂടി ഇതിനു ശ്രമികുന്നത് , ഇതില്‍ മന്ത്രവാദത്തിനു എന്ത് സ്ഥാനം ആണ് ഉള്ളത് എന്ന് ചോദിക്കരുത് ?  വെറും ഒരു രോഗി മാത്രം ആയ ഗംഗയുടെ ശരീരത്തില്‍ പ്രേത ബാധ ആണ് അതില്‍ മന്ത്രവാദത്തിനു പങ്കു ഉണ്ട് എന്നും ഒരു പരിധി വരെ പറഞ്ഞു അവസാനിപ്പിക്കാന്‍ ആ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക്  സാധിക്കുന്നു.  മാര്‍ക്കെറ്റിങ്ങു തന്ത്രം എന്ന് പറഞ്ഞാലും , പൊതു ബോധത്തിന് കൊടുക്കുന്ന ഒരു കനത്ത പ്രഹരം ആണ് എന്ന് പറയാതെ വയ്യ ,   ശാസ്ത്രം ആണ് എല്ലാറ്റിനും  അടിസ്ഥാനം എന്നത്  പറഞ്ഞു അവസാനിപ്പിക്കാന്‍ ഉള്ള  ഒരു ബോധ പൂര്‍ണമായ  ശ്രമം സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ ഭാഗത്ത്‌ നിന്നും  ഉണ്ടാകുന്നില്ല. ജനത്തിനെ മുന്നോട്ടു നയിക്കുക്ക എന്നതിന് പകരം ജനം ഇന്ന്  നിലനില്‍കുന്ന അവസ്ഥയില്‍ തന്നെ തുടരട്ടെ എന്നും അത് നമുക്ക് അനുകൂലമായി എങ്ങിനെ മാറ്റിയെടുക്കാം എന്നതും ആണ് ഇവരുടെ പ്രധാന ചിന്ത വ്യക്ത്യമാക്കുന്നതാണ് ഈ സിനിമ.


പ്രഭുവിന്‍റെ മക്കള്‍
ഭക്തിയും നിരീശ്വരവാദവും വിശ്വാസവും എല്ലാം പ്രേക്ഷരുമായി തുറന്നു  സവംദിക്കുന്ന ഒരു സിനിമ ആണ്സജീവന്‍ അന്തിക്കാട്‌ സംവിധാനം  ചെയ്ത ഈചിത്രം. ,അന്ധവിശ്വാസത്തിനും ആൾദൈവങ്ങളുടെ കാപട്യത്തിനുമെതിരെ പ്രതികരിക്കുകയും സാമൂഹ്യാവബോധത്തിനു ശ്രമിക്കുകയും ചെയ്യുന്ന രണ്ട് ചെറുപ്പക്കാരുടേയും അവരുടെ സംഘത്തിന്റേയും സാമൂഹ്യ രാഷ്ട്രീയ പ്രവർത്തനങ്ങളാണ് മുഖ്യ പ്രമേയം എന്നത് ആണ് ,നിരീശ്വരവാദം ഇത്ര വിശാലമായി  ചര്‍ച്ച ചെയ്യാന്‍ ഒരു വേദി എന്ന നിലയില്‍ ഈ സിനിമ വളരെ അധികം പ്രാധാന്യമര്‍ഹിക്കുന്നു എന്നത് പറയാതെ വയ്യ!

ഭക്തിയുടെ പൊള്ളത്തരങ്ങള്‍ തുറന്നു കാണിക്കുന്ന ചിത്രങ്ങള്‍ വളരെ അധികം ഒന്നും മലയാളത്തില്‍ വന്നിട്ടില്ല അത് കൊണ്ട് തന്നെ ഈ സിനിമ വളരെ അധികം ചര്‍ച്ച ചെയ്യപെടെണ്ടതും ആണ് , പക്ഷെ ഈ സിനിമ സാമ്പത്തീക  വിജയം നേടില്ല എന്ന് അറിഞ്ഞും കൊണ്ട് തന്നെ ആയിരിക്കണം നിര്‍മാതാവും സംവിധായകനും ഇതിനു മുതിര്‍ന്നത് , കാരണം ഭൂരിപക്ഷ സമൂഹത്തിന്‍റെ വിശ്വാസം കാത്തു സൂക്ഷിക്കാന്‍ ഈ സിനിമ മെനക്കെടുന്നില്ല  എന്നത് തന്നെ അതിനു കാരണം ,ആള്‍ദൈവങ്ങളും ,വിശ്വസങ്ങളും ,അനാചാരങ്ങളും കൊടികുത്തി  വാഴുന്ന ഇന്നത്തെ സമൂഹത്തില്‍ ഇത് പോലെ ഉള്ള സാമൂഹ്യ പ്രതിബദ്ധത നിറഞ്ഞ സിനിമ എടുക്കാന്‍ സജീവന്‍ അന്തിക്കാട്‌ ശ്രമിച്ചു എന്നത് കൊണ്ട് മാത്രം ഈ സിനിമ പൂര്‍ണ വിജയം ആണ് എന്ന് പറയേണ്ടി വരും. ഇത്പോലെ ഉള്ള സിനിമകള്‍ എനിയും  ധാരളം ഉണ്ടാകട്ടെ എന്ന് നമുക്ക് ആഗ്രഹിക്കാം .


 പാപിലിയോ  ബുദ്ധ
വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന പാപിലിയോ ബുദ്ധ ശലഭത്തെയും , സ്വന്തം ആവാസ വ്യവസ്ഥയില്‍ നിന്നും കുടിയിറക്ക് ഭീഷണി നേരിടുന്ന ആദിവാസികളെയും  /ദളിതരെയും കൂട്ടിയിണക്കുന്ന ചിത്രമാണ്, സമകാലീക ദളിത്‌ വിഷയങ്ങളും ഭൂസമരങ്ങളും പരിസ്ഥിതി  പ്രശനങ്ങളും  വിഷയം ആക്കുന്ന ഒരു ചിത്രം ആണ് പാപിലിയോ  ബുദ്ധ. ദളിത്‌ വിഷയം ആയത്  തന്നെ പലര്‍ക്കും പലതരത്തിലും വേദനിക്കും. അത്പോലെ തന്നെ സംഭവിച്ചു , സിനിമ റിലീസ് ചെയ്യുനതിനു മുന്നേ തന്നെ വളരെ അധികം ചര്‍ച്ച ചെയ്യപെട്ടു , സിനിമയ്ക്ക് എതിരെ വ്യപകമായ പ്രചരണം  നടന്നു ,ഭരണകൂട ഭീകരത അവിടെയും നിഴലിച്ചു, സിനിമ കണ്ടു ഇറങ്ങിയവരുടെ പേരില്‍ കേസ് എടുക്കാന്‍ പോലീസ് ശ്രമിക്കുന്ന അവസ്ഥയില്‍  വരെ കാര്യങ്ങള്‍ എത്തി എന്നത് സത്യം .



ഈ അടുത്ത കാലത്ത്
ഇന്ന് സൂപ്പര്‍ താരങ്ങള്‍ എന്ന സങ്കല്പം വിട്ടു  ഇടത്തരം നടീ നടന്മാരെ  കൊണ്ട് സിനിമകള്‍ പരീക്ഷിച്ചു വിജയിപ്പിക്കുക്ക എന്ന അനൂപ് മേനോന്‍ രീതിയില്‍ നിന്നും ഉള്‍ക്കൊണ്ട്‌ കുറച്ചു കുഴപ്പമില്ലാത്ത ന്യു ജെനറേഷന്‍ എന്നാ ഓമന പേരില്‍ അറിയപ്പെടുന്ന സിനിമകള്‍ വന്നു പോകുന്നുണ്ട് പലതും മോശമല്ലാത്ത രീതിയില്‍ വിജയിക്കുകയും ചെയ്യുന്നു എന്നത് വിസ്മരിക്കാന്‍ കഴിയില്ല .
മലയാള സിനിമ എക്കാലവും കൊണ്ടു നടന്നിരുന്ന സ്ത്രീ വിരുദ്ധത, സവർണ്ണ-അവർണ്ണ മുൻ വിധികളെയൊക്കെ എല്ലാ കാലത്തും പ്രോത്സാഹിപ്പിച്ചും കൊണ്ട് നടക്കുന്ന വിഭാഗത്തില്‍ നിന്നും തന്നെ ആണ് ഈ സിനിമയും പ്രേക്ഷനെ സമീപിക്കുന്നത് , ഈ സിനിമയില്‍ വളരെ നിഷ്കളങ്കം എന്ന് തോനിപ്പിക്കുന്ന ഒരു രംഗം  ഉണ്ട് ആര്‍ എസ് എസ് ശാഖ നടക്കുന്നത് വളരെ വ്യക്തമായി കാണിക്കുന്നു. അത് മനപൂര്‍വമല്ല  എന്ന് വിചാരിക്കാന്‍ കഴിയില്ല കാരണം അതില്‍ നിന്നും മുരളീ ഗോപി പറയാന്‍ ശ്രമിക്കുന്നത് എന്താണ് എന്നത് വ്യക്തം ആണ് , സംഘപരിവാറിനെ കുറിച്ച് സിനിമകളില്‍ പരാമര്‍ശ വിധേയമായിട്ടുണ്ട്  എങ്കിലും ഇത്ര വ്യക്തമായി ശാഖയെ സിനിമയില്‍ കാണിക്കുന്നത് ആദ്യമാണ് . കൂടാതെ ഈ സിനിമയില്‍ പല രീതിയില്‍ പലവട്ടം ഓം , സ്വസ്ഥിക്ക് ചിഹ്നങ്ങൾ എന്നിവ  എടുത്തു കാണിക്കാന്‍ വ്യക്തമായ ശ്രമം  നടന്നിട്ടുണ്ട്  , സിനിമ ഒരിക്കല്‍ കൂടി കണ്ടു നോക്കിയാല്‍ അത് മനസിലാക്കാം എന്നെ  ഉള്ളു , വലതു പക്ഷ രാഷ്ട്രീയം  എങ്ങിനെ ഒക്കെ ഏതൊക്കെ രീതിയില്‍ ജനമനസ്സില്‍ കുത്തി നിറക്കാന്‍ സാധിക്കുമോ അത് വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ ആണ് ഇവരുടെ ശ്രമം അത് തിരിച്ചറിയാന്‍ കുറച്ചു ബുദ്ധിമുട്ട് ആണ് എന്ന് പറയേണ്ടി വരും . പക്ഷെ ഇതൊക്കെ എന്താണ് സമൂഹത്തില്‍ സിനിമ  വരുത്താന്‍ ശ്രമിക്കുന്നത് എന്ന് ചോദിച്ചാല്‍ സ്വയം ബോധം എന്താണ് നമുക്ക് തരുന്നത് എന്നും , ഇത് പോലെ ഉള്ള സംഘപരിവാര്‍ അജണ്ടകള്‍ സമൂഹത്തില്‍ എന്ത് തരത്തില്‍ ഉള്ള മാറ്റങ്ങള്‍ ആണ് വരുത്തുക എന്ന് സ്വയം വിലയിരുത്തണം എന്ന് മാത്രമേ  പറയാന്‍ കഴിയുകയുള്ളൂ .


ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്
ലെഫ്റ്റ് റൈറ്റ് എന്ന സിനിമയെ കുറിച്ച് കരിമീന്‍ പൊള്ളിച്ചത് എഴുതിയത് പോലെ പറഞ്ഞാല്‍  "ചാണകം വാരി എറിയുന്ന ചരിത്രം" എന്ന് പറയേണ്ടി  വരും , ഇതില്‍ നിന്നും തന്നെ എത്ര മാത്രം ഈ സിനിമ സമൂഹത്തിനു ഗുണപ്പെടും, എന്നും, അതില്‍ സംവിധായകനും തിരക്കഥകൃത്തും എന്താണു പറയാന്‍ ശ്രമിച്ചതും  നമുക്ക് അറിയാന്‍ സാധിക്കും .എല്ലാ കാലത്തും വ്യക്തമായ മാര്‍കെറ്റ്  ഉള്ള സാധനമാണ് കമ്യുണിസം അത് നല്ലത് ആയാലും മോശമായാലും  വിറ്റഴിച്ചു കാശാക്കാന്‍ നല്ല  എളുപ്പമാണ് അത് ഏതൊക്കെ തരത്തില്‍ പ്രയോജനപ്പെടുത്താം, എന്നതിനെ  കുറിച്ച് മാത്രമേ എല്ലാവർക്കും സംശയമുള്ളൂ അത്പോലെ ഒരു ശ്രമം ആണ് മുരളീ ഗോപിയും അരുണ്‍ കുമാറും ഈ സിനിമയില്‍ ശ്രമിച്ചതും . ഇടത്തോട് വലത്തോട്ടു വീണ്ടും ഇടത്തോട്ട് എന്ന് സിനിമ തന്നെ പറയുമ്പോള്‍ സിനിമയുടെ അണിയറ പ്രവർത്തകര്‍ക്കും  ഒരു ധാരണയുമില്ല സിനിമ എങ്ങോട്ട് ആണ് പോകുന്നത്. പക്ഷെ ഒരു കാര്യത്തില്‍ അവര്‍ക്ക് സംശയമില്ല , കമ്യുണിസ്റ്റ്കാരെ / കമ്യുണിസ്റ്റ് ആശയത്തെ എങ്ങിനെ ഒക്കെ കച്ചവടപരമായി ഉപയോഗിക്കാം എന്ന വിഷയത്തില്‍ അതില്‍ അവര്‍ വിജയിക്കാന്‍ സകല അടവും പയറ്റി എന്നത് ആണ് സാരം. നമ്മുടെ മുഖ്യധാര പത്രങ്ങളില്‍ ഇവര്‍ നടത്തിയ എഴുത്തുകള്‍ / ഇവര്‍ക്ക് വേണ്ടി എഴുതിയ ലേഖനങ്ങള്‍ / എഴുത്തുകള്‍ എടുത്തു പറയേണ്ട വിഷയം , നിങ്ങളില്‍ പലരും ശ്രദ്ധിച്ചു  കാണും  എന്ന് തന്നെ തോനുന്നു , പത്രങ്ങളില്‍  ആഴ്ചകള്‍ നീണ്ട ലേഖങ്ങള്‍ ആണ്  വന്നു കൊണ്ടിരുന്നത് , ഈ സിനിമ മുന്നോട് വയ്ക്കുന്ന  രാഷ്ട്രീയം തികച്ചും അപകടം  നിറഞ്ഞതും ദുരുദ്ദേശപരവുമാണ് എന്ന് പറയേണ്ടി വരും , ഒരു കൂട്ടം കലാകാരന്മാരുടെ ആവിഷ്കാര സ്വതന്ത്രം നൂറു ശതമാനം അംഗീകരിക്കുന്നു എന്നത് ആണ്  ഈ വിഷയത്തില്‍ പ്രധാനമായും നമ്മള്‍ നോക്കി കാണേണ്ടത് , പല രീതിയില്‍ പ്രകോപനം സ്രിഷിച്ചിട്ടും ഒരു തരത്തിലും ഇടതു യുവജന സംഘടനകള്‍ ഒരിക്കല്‍ പോലും പ്രതിഷേധവുമായി മുന്നോട്ടു വന്നിട്ടില്ല , തികച്ചു പ്രശംസനീയമായ വിഷയവുമാണ്‌ .


വിശ്വരൂപം

എന്തിലും ഏതിലും അമേരിക്കന്‍ സാമ്രാജ്യത്വം കാണുക അത് മാത്രം ശ്രമിക്കുക്കെന്നത് സ്ഥിരം കാഴ്ചയാണ് അതൊരു ക്ലീഷേ ആണ് , ഒരു പരിധിവരെ അമേരിക്ക തങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ പല രീതിയിലും ഇടപെടാര്‍ ഉണ്ട് എന്നത് നഗ്ന സത്യം അത് കണ്ടു പിട്ക്കാന്‍ അത്ര എളുപ്പവുമല്ല .
അമേരിക്കയെ മഹത്വ വല്‍ക്കരിക്കാനും ഇസ്ലാമിനെ താഴ്ത്തികെട്ടാനും കമല്‍ ശ്രമിച്ചു എന്ന് ഇന്ത്യയിലെ / കേരളത്തിലെ ഇസ്ലാം മത വിശ്വാസികള്‍ അല്ല ഇസ്ലാം മത വര്‍ഗീയ വാദികള്‍ ശ്രമിച്ചു എന്ന് നമുക്ക് പറയാം , ഈസിനിമ കണ്ടതില്‍ നിന്നും  ഇതില്‍ തീവ്രവാദത്തിനു എതിരെ പോരാടുന്ന ഇസ്ലാമായ ഒരു നായകനെ ആണ് ഞാന്‍ കണ്ടത് വേറെ പലരുംകണ്ടത് ,  , സിനിമ റിലീസ് ചെയ്യുനതിനു മുന്നേ പ്രക്ഷോഭം സങ്കടിപ്പിക്കുക , ഷോ  തുടങ്ങുന്നതിനു മുന്നേ തീയറ്റര്‍ ഉപരോധിക്കുക്ക എനിങ്ങനെ ഉള്ള കലാപരിപാടികള്‍ ആണ് ഈ സിനിമയ്ക്ക് എതിരെ വര്‍ഗീയ ശക്തികള്‍ നടത്തിയത് , അത് കൊണ്ട് സിനിമയ്ക്ക്  ഒന്നും സംഭവിച്ചില്ല ഗുണം മാത്രമേ ഉണ്ടായുള്ളൂ എന്നത് പറയാതെ വയ്യ , ( ഈ അവസരത്തില്‍ ലെഫ്റ്റ് റൈറ്റ്  ലെഫ്റ്റ് സിനിമയെ ഇടതു സംഘടനകള്‍ എങിനെ വിലയിരുത്തി എന്നത് ആലോചിക്കണം ) .


കമല്‍ഹാസന്‍ എന്ന  വ്യക്തി മതേതര ജീവിതം  നയിക്കുന്ന ഒരാള്‍ ആണ് അദ്ദേഹം ചെയ്ത സിനിമ ഇസ്ലാമിന് എതിരെ ആണ് എന്ന് പറഞ്ഞു നടക്കുന്നത് ഒരു തരം മനോരോഗ അവസ്ഥ ആണ്  എന്ന് പറയേണ്ടി വരും ,  " താലിബാനെ പോരാളികള്‍ " എന്ന് വിശേഷിപ്പിക്കുന്ന സംഘടനകള്‍ക്ക് വേദന ഉണ്ടാക്കുന്ന വിഷയം  , ഈ സിനിമ സമൂഹത്തില്‍ ഒരുചലനവും സൃഷ്ടിച്ചിട്ടില്ല അത്   കൊണ്ട് അല്ല ഇവിടെ ചര്‍ച്ച ആകുന്നതു ,ഇന്ത്യന്‍ സിനിമയുടെ നൂറു വര്‍ഷത്തെ കുറിച്ച് പറയുമ്പോള്‍ കമല ഹാസന്‍ എന്നാ വ്യക്തിയെ കുറിച്ച് പറയാതെയും അദേഹത്തിന്റെ സിനിമകളെ  കുറിച്ച് പറയാതെ പോകാന്‍ വയ്യ , ആവിഷ്കാര സ്വാതന്ത്ര്യം എന്നത് എന്താണ്  എന്ന് അറിയാത്ത  തലയ്ക്കുള്ളില്‍  ചളി മാത്രം സംഭരിച്ചു നടക്കുന്ന മത / ജാതി വര്‍ഗീയ വാദികള്‍ ഇതല്ല  ഇതില്‍ കൂടുതല്‍ എന്ത് കൊണ്ട് ചെയ്യുന്നില്ല എന്ന് മാത്രം ആലോചിച്ചാല്‍ മതി , ഇവരുടെ തലയില്‍ വെളിച്ചും ഉദിക്കുന്ന ഒരു ദിനം വരുമായിരിക്കും എന്നത് ഒരു സ്വപനം ആയി അവശേഷിക്കുന്നു .
പാദമുദ്ര

പാദമുദ്ര എന്ന സിനിമ പിറന്നിട്ട് 25 വര്‍ഷം. മോഹന്‍ലാല്‍ ഇരട്ടറോളില്‍ അഭിനയിച്ച സിനിമ ചര്‍ച്ചചെയ്യുന്ന വിഷയം കാല്‍നൂറ്റാണ്ടിനു ശേഷവും കാലിക പ്രാധാന്യമുള്ളതാകുന്നു. മലയാളത്തിലെ ക്ലാസിക് സിനിമകളില്‍ മുന്‍നിരയില്‍ തന്നെ ഇരിപ്പിടമുള്ള ചിത്രമാണ് പാദമുദ്ര. സ്ത്രീയെ ഉപഭോഗവസ്തുവായി കാണുന്ന പുരുഷ മേധാവിത്വത്തെ തുറന്നുകാട്ടുന്നുവെന്ന് വളരെ എളുപ്പത്തില്‍ ആ സിനിമയെ കുറിച്ചുപറയാം. പക്ഷേ, അതിലെ ഓരോ സീനും സംസാരിക്കുന്നത് അതിലൊക്കെ അപ്പുറമാണ്. ഓച്ചിറ എന്ന കൊച്ചുഗ്രാമത്തില്‍ നടക്കുന്ന ചെറിയ കഥയെ കാലികപ്രാധാന്യമുള്ള വിഷയമായി രൂപപ്പെടുത്തിയതിലായിരുന്നു ആര്‍.സുകുമാരന്‍ എന്ന സംവിധായകന്റെ വിജയം. അവിടത്തെ ആചാര-വിശ്വാസങ്ങളും നാട്ടുരീതികളും മനുഷ്യന്‍ എന്ന സ്വത്വവുമായി നടത്തുന്ന ഏറ്റുമുട്ടലും സിനിമയുടെ പുതുവായനയില്‍ കാണാവുന്നതാണ്.
പിതൃത്വം ചോദ്യം ചെയ്യപ്പെട്ട ഒരു മനുഷ്യന്റെ ആത്മസംഘര്‍ഷങ്ങളുടെ കഥയാണ് പാദമുദ്ര പ്രേക്ഷകരോട് പങ്കുവയ്ക്കുന്നതെങ്കിലും ഇരുവരും ചേര്‍ന്ന് ചെയ്തുപോയ ഒരു പാപത്തിന്റെ ഭാരം ഒരു പെണ്ണില്‍ മാത്രം അടിച്ചേല്‍പ്പിക്കുന്ന സമൂഹത്തെയും ചിത്രം തുറന്നുകാട്ടുന്നു. അവിഹിതബന്ധത്തിന്റെ ഉത്തരവാദിത്തം മാട്ടുപണ്ടാരത്തിനും ഗോമതിക്കും ഒരുപോലെയാണെങ്കിലും കുറ്റങ്ങള്‍ മുഴുവനും അടിച്ചേല്‍പ്പിക്കപ്പെടുന്നത് ഗോമതിയില്‍ മാത്രമാണ്. അതിന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടിവരുന്നത് കുട്ടപ്പനും. സ്ത്രീയെ സമൂഹം കാണുന്ന കാഴ്ചപ്പാടിനെ ഗോമതിയുടെ ആത്മസംഘര്‍ഷത്തിലൂടെ സംവിധായകന്‍ വരച്ചുകാട്ടുന്നു. ആധുനികകാലത്ത് കുരിശില്‍ തറയ്ക്കപ്പെടുന്ന ഒരാള്‍, ഇങ്ങനെ ജാരന് പിറക്കുന്നവരാണെന്ന് സിനിമ പറയുന്നു. സിനിമയുടെ അവസാനം മുള്‍വേലിയുമായി മലകയറുന്ന കുട്ടപ്പന്‍ അനുസ്മരിപ്പിക്കുന്നത് ക്രിസ്തുവിന്റെ കുരിശുമരണം തന്നെയാണ്. എല്ലാക്കാലത്തും സ്ത്രീ മാത്രം കുറ്റാരോപിതയാകുന്ന പരിതഃസ്ഥിതിയാണ് സിനിമ ഊന്നുന്ന മറ്റൊരു പ്രശ്നം. ജാരബന്ധവും കുഞ്ഞിന്റെ പിറവിയും മറ്റും സ്ത്രീയുടെ മാത്രം കുറ്റമാണ്.  അത് സമൂഹത്തില്‍ എല്ലാക്കാലത്തും നിലനിന്ന രീതിയാണ്. നമ്മുടെ പുരാണങ്ങളിലും മറ്റും കാണാം. എല്ലാത്തിന്റെയും ഒടുവില്‍ പ്രതിസ്ഥാനത്തേക്ക് സ്ത്രീയെ കൊണ്ടുവരുന്ന രീതി. അതിന് ഇന്നും മാറ്റമൊന്നുമില്ല. 


 ആവിഷ്ക്കര സ്വാതന്ത്ര്യം എന്നത് അനുവദിച്ചു കൊടുക്കാന്‍ സാധിക്കാത്ത ഇവരുടെ  മനോരോഗം ചികിത്സയിലൂടെ മാത്രമേ മാറ്റാന്‍ കഴിയൂ . വര്‍ഗസംഘര്‍ഷത്തിന്റെ യഥാര്‍ഥ മുഖം പുറത്തുകൊണ്ടുവരുന്ന ചരിത്രസിനിമകള്‍ ചരിത്രത്തെ ഭയക്കുന്ന അധികാരിവര്‍ഗത്തെ എന്നും അസ്വസ്ഥമാക്കിയിട്ടുണ്ട്. ഹിറ്റ്ലര്‍ ലോകത്തെ വിറപ്പിച്ചുകൊണ്ടിരിക്കെയാണ് ഹിറ്റ്ലറെ കളിയാക്കി ചാര്‍ലി ചാപ്ലിന്‍ "ദ ഗ്രേറ്റ് ഡിക്ടേറ്റര്‍" എന്ന ചിത്രമെടുത്തത്. സിനിമ കണ്ട ഹിറ്റ്ലര്‍ പക്ഷേ പ്രതികരിച്ചിട്ടില്ല. സാമൂഹ്യ വിമര്‍ശനത്തിനുള്ള ഉപാധി കൂടിയാണ് സിനിമയെന്ന കാര്യം ഒരുപക്ഷേ ഹിറ്റ്ലര്‍ പോലും അംഗീകരിച്ചതായിരിക്കാം.
 അനുപതുകള്‍ മുതല്‍ പുരോഗമന ആശയത്തില്‍  തുടങിയ മലയാള സിനിമ സവര്‍ണ മാടമ്പി ഫ്യൂടല്‍ പ്രഭുകള്‍ നായകന്മാര്‍ അരങ്ങു വാഴുന്ന അവസ്ഥയില്‍ ആയി ഇതിനു പ്രധാന കാരണമായി വന്ന സിനിമ ദേവാസുരം ആണ് , ഒറ്റ നോട്ടത്തില്‍ ഹോ എന്താ ല്ലേ സിനിമ ലാല്‍ തകര്‍ത്തു .. എന്നായിരിക്കും അഭിപ്രായം ഈ സിനിമ മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം ചര്‍ച്ച ചെയ്‌താല്‍ അത് സമൂഹത്തെ  എങ്ങോട്ട് കൊണ്ട് പോകുന്നു എന്ന് നമുക്ക് മനസിലാകും , എന്ന് ഇത് പോലെ ഉള്ള സബ്ജ്ക്ടുകള്‍ക്ക് നല്ല മാര്‍ക്കറ്റ്‌ കിടിയ്യിട്ടുമുണ്ട്  , തികച്ചും സ്ത്രീ വിരുദ്ധമായ നിലപടുകള്‍ മാത്രമാണ് ഇവര്‍  മുന്നോട്ടു വയ്ക്കുന്നത് ,  ഒരു രാത്രികൊണ്ട്‌ ചേരികള്‍ ഒഴിപ്പുക്കന്ന നായകന്മാരും ,നാടുവാഴി രാഷ്ട്രീയം തിരിച്ചു വരാന്‍ ആഗ്രഹിക്കുന്ന തരത്തില്‍ ഉള്ള നായകരെ  കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതിലും അതിനെ സംഹരിക്കാന്‍ പാരലല്‍ സര്‍ക്കാര്‍ രൂപത്തില്‍ വില്ലന്‍മാരെ സൃഷ്ടിക്കുന്നതിലും ഇവരുടെ കേമത്തരം സമ്മതിക്കാതെ  വയ്യ  കൃഷ്ണമണിയില്‍ തോട്ടി കയറ്റി കളയും എന്ന് പറയുന്നവരും എസ് ഐ യെ പരസ്യമായി  വെല്ലു വിളിച്ചിട്ടും ഒരു ചുക്കും സംഭവിക്കാതെ  അഹോരാത്രം വിഹരിക്കുന്ന അതിമാനുഷികരും ഹിന്ദുത്വം വിളിചോതുകയും ചെയ്യുന്ന നായകന്മാരും സൃഷ്ടിച്ചു സമൂഹത്തെ താന്‍ കുഴിച്ച വാരിക്കുഴിയില്‍ വീഴിക്കാന്‍ നമ്മളുടെ പല സംവിധായകരും ശ്രമിചിടുണ്ട് / ശ്രമിക്കുന്നു . അരാഷ്ട്രീയാതയും രാജഭക്തിയും കുത്തി നിറയ്ക്കാനും ഇന്നത്തെ രാഷ്ട്രീയ വ്യവസ്ഥയില്‍ നിന്നും രക്ഷ നേടാന്‍ അത് മാത്രമാണ് ഒരു പരിഹാരമെന്നും പറയാതെ പറയാന്‍ ഷാജി കൈലാസ് ചിത്രങ്ങള്‍ എടുത്തു പരിശോധിച്ചാല്‍ നമുക്ക് മനസിലാകും .


കഴിഞ്ഞ  ഇരുപതു വര്ഷത്തെ മലയാള സിനിമയുടെ ചരിത്രം എടുത്താൽ അതിൽ  വലിയ തോതിലുള്ള  കുറെ കപട നിര്മിതികൾ നമുക്ക്  കാണാൻ  സാധിക്കും . ജനകീയ  മുന്നേറ്റങ്ങളിലൂടെ മലയാളി വലിച്ചെറിഞ്ഞ  ഫ്യുഡലിസ്റ്റ് ജാതീയ  ബിംബങ്ങൾ  പഴയതിനേക്കാൾ  ശക്തിയിൽ  തിരിച്ചു കൊണ്ട് വരാൻ  ഈ കാലത്തിനു  കഴിഞ്ഞിട്ടുണ്ട്. ഒരു കാലത്ത് ജന്മിത്വത്തിനെതിരെ വിപ്ലവങ്ങൾ നയിച്ച മലയാളിയെ  തമ്പുരാന്മാരും  നാട്ടുരാജക്കളും  വീണ്ടും ഭരിക്കുന്നതും  മന്ത്ര വാദികളും കപട സന്യാസിമാരും നയിക്കുന്നതും നമുക്ക് കാണാൻ കഴിയും . രഞ്ജിത്ത്, രണ്‍ജി പണിക്കർ,  ഷാജി കൈലാസ് , എസ്  എൻ  സ്വാമി തുടങ്ങിയവർ  കൊണ്ടുവന്ന ഹൈന്ദവതയുടെ  സംഘപരിവാര്‍ അജണ്ടകളുടെ   ശക്തമായ സ്വാധീനം  കേരള സമൂഹത്തിൽ  കാണാം . ദേവിയുടെ  അനുഗ്രഹത്തിന് വേണ്ടി ഉത്സവം  നടത്തുന്ന നായകനും  ഒരു മഴയില്‍ യുക്തി ചിന്ത ഒലിച്ചു പോകുന്ന സാമൂഹിക പ്രവർത്തകനും അടക്കം നിരവധി  കപട നിർമ്മിതികൾ  നിർമ്മിതികൾ നമുക്ക് കാണാം.

അറുപതു ശതമാനത്തിനു മുകളില്‍ ഇടതു ബോധം വച്ച് ,പുരോഗമന ചിന്താഗതി ഒക്കെ വച്ച് പുലര്‍ത്തുന്ന കേരളത്തില്‍  അതിനെ പിന്താങ്ങുന്ന രീതിയിലുള്ള സിനിമകള്‍  ഇറങ്ങുന്നില്ല .

കേരളം ഇതുവരെ നേടിയെടുത്ത സാംസ്കാരീക മുന്നേറ്റം , ആരോഗ്യപരമായ മുന്നേറ്റം എന്നിവ സിനിമകള്‍ക്കിടയില്‍ കൂടി ജനത്തിന് ഇടയില്‍ ശ്രദ്ധ പതിപ്പിക്കാന്‍ ഉതകുന്ന രീതിയില്‍ ഇവര്‍ ആരും സിനിമകള്‍  ഉപയോഗിക്കാത്തത് എന്ത് കൊണ്ട് എന്ന് ഇപ്പോഴും ഒരുചോദ്യമായി അവശേഷിക്കുന്നു , എന്ന് മാത്രമല്ല ജനത്തെ പിറകോട്ടു  വലിക്കാന്‍ മാത്രമാണ് സിനിമകള്‍ ശ്രമിചിട്ടുള്ളതും

ആത്യന്തികമായി സിനിമ എന്നത് ഒരു വ്യവസായം  മാത്രമാണ്  എങ്കിലും ,  ഈ മാധ്യമം കാട്ടിത്തരുന്ന വഴികള്‍ നമ്മില്‍ കുറച്ചു പേരെങ്കിലും അനുകരിക്കാന്‍ ശ്രമിക്കാറുണ്ട്. അത് നല്ലതായാലും ചീത്ത ആയാലും. അപ്പോള്‍ ഒരു സിനിമാക്കാരന്‍ വെറും ബിസിനസ്‌ കാരനല്ല പകരം അനേകം ഉത്തരവാദിത്വങ്ങള്‍ ഉള്ള സമൂഹ പരിഷ്കര്തവാണ്. നിങ്ങള്ക്ക് അവാര്‍ഡുകളും പരമോന്നത ബഹുമതികളും നല്‍കി ആദരിക്കുന്നത് അതുകൊണ്ട് മാത്രമാണ്. നമുക്ക് സമൂഹത്തോടുള്ള ഉത്തരവാദിത്വം ശരിയായ രീതില്‍ നിറവേറ്റാന്‍ കഴിയില്ലെങ്കിൽ  നിങ്ങള്‍ ഒരിക്കലും ഒരു സിനിമക്കാരനാകാതിരിക്കുന്നതാണ് നല്ലത്. സിനിമ ഒരു സീരിയസ് ആയ മാധ്യമം ആണ് എന്ന തിരിച്ചറിവാണ് ഒരു സിനിമ പ്രവര്ത്തകന് ആദ്യം വേണ്ടത്. നല്ല സിനിമകള്‍ നാം ഓരോരുത്തരും ആഗ്രഹിക്കുന്ന ഒന്നാണ്. അതിനായി ഒരുപാടു നല്ല ചിന്തകളും ആശയങ്ങളും ഉണ്ടാകട്ടെ എന്നും അവ  നമ്മുടെ സിനിമ രംഗത്തിനു പുതിയ മാനങ്ങളും അര്‍ത്ഥങ്ങളും നല്‍കട്ടെ എന്നും നമുക്ക് പ്രത്യാശിക്കാം .

Monday, August 19, 2013

ലാവ്‌ലിന്‍ അഴിമതിക്കേസിന്റെ നാള്‍‌വഴി എനിക്ക് മനസ്സിലായ രീതിയില്‍

ലാവ്‌ലിന്‍ അഴിമതിക്കേസിന്റെ നാള്‍‌വഴി എനിക്ക് മനസ്സിലായ രീതിയില്‍

* പള്ളിവാസല്‍, സെങ്കുളം, പന്നിയാര്‍ എന്നീ മൂന്ന് പവര്‍ പ്രൊജക്റ്റുകള്‍ റിനവേറ്റ് ചെയ്യാനുള്ള പ്രൊപോസല്‍, സി.വി.പദ്മരാജന്‍ വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് (1991) കേന്ദ്ര വൈദ്യുതി അറ്റോരിറ്റിക്ക് സമര്‍പ്പിക്കുന്നു. ഇത് ആവശ്യമില്ലെന്നും, കപാസിറ്റി കൂട്ടുകയാണ്‌ നല്ലതെന്നും കാണിച്ച് സി.ഇ.എ. ഈ പ്രൊപോസല്‍ മടക്കുന്നു.

* കപാസിറ്റി കൂട്ടുന്നത് പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാമെന്ന കെ.എസ്.ഇ.ബി എഞ്ചിനീയര്‍മാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, റിനവേഷന്‍ തന്നെ മതിയെന്ന് സര്‍ക്കാര്‍ തീരുമാനിക്കുന്നു. ഇതിന്‌ ഒരു ഫീസിബിലിറ്റി സ്റ്റഡിയും നടത്തിയിരുന്നില്ല. ചില ചട്ട ലംഘനങ്ങളും ഉണ്ടായിരുന്നു. പിന്നീട് സി.എ.ജി ചൂണ്ടിക്കാണിച്ചത് ഇതാണ്‌.

* ഇതിന്റെ അടിസ്ഥാനത്തില്‍ പള്ളിവാസല്‍ മേഖലയില്‍, പല പ്രൊജക്റ്റുകളും ചെയ്ത് കൊണ്ടിരുന്ന എസ്.എന്‍.സി ലാവ്‌ലിന്‌ നോമിനേഷന്‍ ബേസില്‍ കരാര്‍ നല്‍കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിക്കുന്നു. ടെന്‍ഡര്‍ വിളിക്കല്‍ ഉണ്ടായില്ല. പദ്ധതിയുടെ അത്യാവശ്യവും, നിലവിലുള്ള കരാറുകാര്‍ എന്ന ആനുകൂല്യവും ഉള്ളപ്പോള്‍ ചിലപ്പോള്‍ ഇങ്ങനെ സംഭവികാറുണ്ട്.

* 1996-ല്‍ ലാവ്‌ലിന്‌ സപ്ലൈ, നിര്‍മ്മാണം, കണ്‍സല്‍ട്ടന്‍സി അടിസ്ഥാനത്തില്‍ 169 കോടി രൂപയുടെ കരാര്‍ നല്‍കാന്‍ കെ.എസ്.ഇ.ബി തീരുമാനിക്കുന്നു. മന്ത്രി ജി.കാര്‍ത്തികേയന്‍. എം‌ഓ‌യു ഒപ്പിട്ടത് ചെയര്‍മാന്‍ ആര്‍. ശിവദാസന്‍ നായര്‍. കാര്‍ത്തികേയന്‍ കേസില്‍ നിന്ന് കയ്‌ചിലാവുന്നതും ശിവദാസന്‍ നായര്‍ രണ്ടാം പ്രതിയാവുന്നതും അങ്ങനെയാണ്‌.

* തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് എല്‍‌ഡി‌എഫ് മന്ത്രിസഭ വന്നപ്പോള്‍ സ്വാഭാവികമായും കരാര്‍ പുനര്‍ വിശകലനം ചെയ്തു. സാങ്കേതികമായി എം.ഒ.യു തിരുത്താനോ കരാര്‍ പിന്‍‌വലിക്കാനോ സര്‍ക്കാരിന്‌ അധികാരമില്ലായിരുന്നു. കനഡയില്‍ ജ്യുറിസ്ഡിക്ഷന്‍ ഉള്ള രീതിയിലാണ്‌ ധാരണാ പത്രം ഒപ്പിട്ടിരുന്നത്. കരാറുമായി മുന്നോട്ട് പോവാന്‍ എല്‍‌ഡി‌എഫ് സര്‍ക്കാര്‍ തീരുമാനിക്കുന്നു.

* ചില സപ്ലൈകള്‍ ഒഴിവാക്കിയും എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്‍സി ലാവ്‌ലിനു തന്നെ നല്‍കിയും 249 കോടി രൂപക്ക് ലാവ്‌ലിന്‌ കരാര്‍ നല്‍കി പിണറായി വിജയന്‍ ഒപ്പിടുന്നു. ഇതില്‍ 85% കനേഡിയന്‍ വായ്പയാണ്‌. വായ്പാ കരാര്‍ അനുസരിച്ചും, പുതുക്കി കൂട്ടി നല്‍കിയ തുകക്ക് ആനുപാതികമായും ഇതില്‍ 100 കോടി രൂപ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കാന്‍ ലാവ്‌ലിന്‍ തിരിച്ച് ഇന്‍‌വെസ്റ്റ് ചെയ്യും എന്ന് കരാറില്‍ തീരുമാനിക്കുന്നു. കരാറിന്റെ ബ്രേക്ക് അപ്പ് 137 Crores for supply of equipments, 12 crores for Engineering consultancy, 100 crore for MCC.

* കരാര്‍ തുകയും നിബന്ധനകളും ന്യായീകരിക്കാവുന്നതാണോ എന്നുറപ്പാക്കാന്‍ എല്‍‌ഡി‌എഫ് സര്‍ക്കാര്‍ കരാര്‍ ദേശീയ ജലവൈദ്യുതി കമീഷനു സമര്‍പ്പിക്കുന്നു. ക്യാന്‍സര്‍ സെന്ററിന്‌ ധനസഹായം ഉള്ളതു കൊണ്ട് തുക ന്യായീകരിക്കാവുന്നതാണ്‌ എന്ന് മറുപടി ലഭിക്കുന്നു.

* പ്രൊജക്റ്റ് തീര്‍ന്നതിനു ശേഷം, പദ്ധതി അതിന്റെ ഉന്നം നേടിയില്ല എന്ന് കണ്ടെത്തുന്നു. കപാസിറ്റി കൂട്ടാന്‍ ആയില്ല എന്ന് മാത്രമല്ല അല്‍സ്തോം ഉണ്ടാക്കിയ ടര്‍ബൈനുകളില്‍ ചില തകരാര്‍ ഉണ്ടായതു കാരണം പ്രൊഡക്ഷന്‍ അല്പം കുറയുകയും ചെയ്തു. വാറണ്ടി കാലാവധി കഴിഞ്ഞതിനഅല്‍ ലാവ്ലിനോ അല്‍സ്തോമോ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ലാവ്‌ലിനുമായി അന്നത്തെ മന്ത്രി കടവൂര്‍ ശിവദാസന്റെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ ഫലം കാണുന്നില്ല എന്ന് മാത്രമല്ല പ്രശ്നങ്ങളെ തുടര്‍ന്ന് കരാര്‍ കാലാവധിക്കുള്ളില്‍ പുതുക്കിയില്ല എന്ന സാങ്കേതിക കാരണം കാണിച്ച് കാന്‍സര്‍ സെന്ററിനു നല്‍കേണ്ടിയിരുന്ന ബാക്കി 89 കൊടി രൂപ നല്‍കാന്‍ ലാവ്ലിന്‍ വിസമ്മതിക്കുകയും ചെയ്യുന്നു. സ്വാഭാവികമായും, കേടായ ടര്‍ബൈനുകളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിവാകാനായാണ്‌ ലാവ്‌ലിന്‍ ഈ ന്യായം പറഞ്ഞതെന്ന് ഉറപ്പ്. (കരാര്‍ സമയത്തിന്‌ പുതുക്കാതിരുന്നത് കടവൂര്‍ ശിവദാസനാണ്‌).

* 2004-ല്‍ നടന്ന സി‌എ‌ജി ഒഡിറ്റില്‍ പ്രൊജക്റ്റ് കൊണ്ട് 374 കോടി രൂപയുടെ നഷ്ടമുണ്ടായതായി വിലയിരുത്തുന്നു. 149 കോടി രൂപ മാത്രം ചെലവായ പ്രൊജക്റ്റ് എങ്ങനെ 374 കൊടി നഷ്ടമുണ്ടാക്കി എന്നത് രസകരമായ ചോദ്യമാണ്‌. ലാവ്‌ലിന്‌ നല്‍കിയ 149 കോടി, എം‌സി‌സിക്ക് കിട്ടാതിരുന്ന  89 കൊടി, കേന്ദ്ര വൈദ്യുതി അതോരിറ്റി അഭിപ്രായപ്പെട്ടത് അനുസരിച്ച് കപാസിറ്റി എക്സ്പാന്‍ഷന്‍ നടത്തിയിരുന്നെങ്കില്‍ കിട്ടുമായിരുന്ന അധിക വൈദ്യുതിയുടെ ആറ് കൊല്ലത്തെ വില, ടെക്നോളജി ട്രാന്‍സ്ഫറും മറ്റും കരാറില്‍ ഉള്‍പ്പെടുത്താതിരുന്നതിനാല്‍ ട്രെയ്നിംഗിന്‌ എഞ്ചിനീയര്‍മാരെ കനഡക്കും മറ്റും അയച്ചതിന്റെ പൈസ, ലോണ്‍ അഗ്രിമെന്റ് നെഗോഷ്യേറ്റ് ചെയ്തില്ല എന്ന കാരണത്താല്‍ അധിക പലിശ എന്ന് സി‌എ‌ജി കരുതിയ ഇരുപത് കോടിയോളം രൂപ, കേടായ ടര്‍ബൈന്‍ നന്നാക്കാന്‍ ചെലവായ തുക ഇതൊക്കെ ചേര്‍ത്താണ്‌ ലാവ്‌ലിന്‍ 374 കോടി രൂപയുടെ ബാധ്യതയായത്.

* സി‌എ‌ജി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കരാര്‍ വ്യ്വസ്ഥകള്‍ പാലിക്കാന്‍ കേരള സര്‍ക്കാര്‍ കനേഡിയന്‍ സര്‍ക്കാരിന്റെ സഹായം തേടുന്നു. എന്നാല്‍ തങ്ങളുടെ കമ്പനി കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചിട്ടില്ല എന്നും, അവര്‍ കുറ്റക്കാരല്ല എന്നുമുള്ള നിലപാടാണ്‌ കനേഡിയന്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. സാങ്കേതികമായി ഇത് ശരിയുമാണ്‌.

* ലാവ്‌ലിന്‍ കരാര്‍ ലംഘിച്ചിട്ടില്ല എന്ന കാനഡ നിലപാട്, അവര്‍ എം‌സി‌സിക്കുള്ള 100 കൊടി രൂപ നല്‍കിയതിനുള്ള തെളിവായി ക്രൈം നന്ദകുമാര്‍ വ്യാഖ്യാനിക്കുന്നു. ബാക്കി 89 കൊടി എവിടെപ്പോയി എന്ന ചോദ്യം ഉയരുന്നു. ടെകിനിക്കാലിയ, കമല ഇന്രര്‍നാഷണല്‍, ദിലീപ് രാഹുലന്‍, പസഫിക് കണ്‍റ്റ്രോള്‍സ് എന്നിങ്ങനെ ഒരുപാട് പേരുകളും വിവാദങ്ങളും മാനിപുലേഷനുകളും സത്യത്തെ മുക്കുന്നു. വളരെ കൃത്യമായ ഫോറിന്‍ കറപ്ഷന്‍ പ്രാക്റ്റീസ് ആക്റ്റ് നിലവിലുള്ള കാനഡയില്‍, ലാവ്‌ലിന്‌ പത്ത് പൈസ പോലും പ്രൈവറ്റ് അക്കൗണ്ടിലേക്ക് കാരണമില്ലാതെ കൊടുക്കാന്‍ പറ്റില്ല എന്ന് കാര്യങ്ങള്‍ അറിയുന്നവര്‍ക്കറിയാം.

* പിണറായിയെ കോര്‍ണര്‍ ചെയ്യാന്‍ കിട്ടിയ അവസരം, യുഡീഫ്, വി.എസ്, മാധ്യമങ്ങള്‍ എന്നിവര്‍ ഗംഭീരമായി ഉപയോഗിക്കുന്നു. പിണറായി കട്ടു എന്നൊരു പൊതുബോധം സൃഷ്ടിക്കപ്പെടുന്നു. എട്ടു കൊല്ലത്തിനു ശേഷവും അത് തുടരുകയും ചെയ്യുന്നു.

കാര്യങ്ങള്‍ കൃത്യമായി അറിയുന്ന ജി.കാര്‍ത്തികേയനോ, കടവൂര്‍ ശിവദാസനോ ഇതു വരെ പിണറായിക്കെതിരെ ഒരു ആരോപണവും ഉന്നയിച്ചിട്ടില്ല എന്നത് ഈ കേസിന്റെ ഒരു ജ്വലിക്കുന്ന മറുവശം.



ലാവലിന്‍ ഇടപാടില്‍ പിണറായി വിജയന്‍ കട്ടതു് എത്രകോടി?


http://malayal.am/node/22630

Thursday, August 15, 2013

സമരം വിജയമാണ് !

സമരം വിജയമാണ് !
എത്ര ദിവസം അവിടെ കുത്തി ഇരുന്നാലും ഉമ്മൻ ചാണ്ടി രാജിവയ്ക്കില്ല എന്നത് തന്നെ അതിനു കാരണം ! കൂടാതെ എത്ര ദിവസം അണികളെ ഇത് പോലെ അച്ചടക്കത്തോടെ നിയന്ത്രിക്കാൻ കഴിയും എന്നതിന് ഒരു ധാരണയും ഇല്ല രണ്ടിൽ കൂടുതൽ ദിവസം കഴിയുമ്പോൾ ഫ്രാസ്ട്രെഷൻ വന്നു ജനം തോനിയത് പോലെ കാണിച്ചു കൂട്ടാൻ തുടങ്ങും അതിനു ഉത്തരം ഇടതു പക്ഷം പറയേണ്ടിവരും , അണികൾ ആണ് എങ്കിലും പലതരം ആളുകൾ പല സ്ഥലത്ത് നിന്നും വന്നത് ആണ് ഒരു ചെറിയ സ്പാർക്ക് കൊണ്ട് തന്നെ അവിടെ എന്ത് സംഭവിക്കും എന്നത് ഊഹിക്കാൻ പോലും കഴിയില്ല..

ജുഡീഷ്യൽ അന്വേഷണം എന്നത് കൊണ്ടും ഒരു പുല്ലും നടക്കാൻ പോണില്ല , ഇതുവരെ നടന്ന ജുഡീഷ്യൽ അന്വേഷണത്തിന്റെ കണക്കു എടുത്തു നോക്കിയാൽ തന്നെ അതറിയാം ,എത്ര ജുഡീഷ്യൽ അന്വേഷണം നടന്നു എന്നറിയാൻ വേണ്ടി വേണേൽ ഒരു അന്വേഷണം നടത്താം അത്രയ്കുമുണ്ട് അത് ! കൂടാതെ അന്വേഷണം നടത്തി റിപ്പോര്ട്ട് വന്നാൽ വേണെമെങ്കിൽ കൊള്ളാം അല്ലെങ്കിൽ തള്ളാം അതിൽ കൂടുതൽ ഒന്നുമില്ല അതിൽ ചാണ്ടിയുടെ പേര് വന്നാൽ കൂടി അയാൾ രാജിവയ്ക്കില്ല അതാണു ഉമ്മൻ ചാണ്ടി , ഈ കേസ് ഇപ്പോൾ തന്നെ അട്ടിമറിച്ചു ഇതിൽ കൂടുതൽ എന്താണു ഇതിൽ സംഭവിക്കാൻ ഉള്ളത് ,പ്രതികൾ തന്നെ കൂറ് മാറുന്ന അവസ്ഥയിൽ ആണുള്ളത് , ജയിൽ ഇരുന്നു സരിത എഴുതിയ കത്ത് തന്നെ അതിനു ഉദാഹരണം ! കരുണാകരനെയും ആന്റണിയെയും കെട്ടു കെട്ടിച്ച ഉമ്മൻ ചാണ്ടിയെ പൂട്ടിക്കാൻ സോണിയാഗാന്ധി വന്നാൽ പോലും നടക്കില്ല , രമേശ്‌ ചെന്നിത്തലയ്ക്കും മാണിക്ക് പോലും നടക്കിന്നുല്ല എന്നിട്ടല്ലേ ഇടതു പക്ഷത്തിനു അയാളുടെ തൊലിക്കട്ടി അത്രയ്ക്കും ആണ് ! സർകാരിനെയും / ഉമ്മൻ ചാണ്ടിയേയും അയാളുടെ കുഴലൂത്ത്കാരെയും പൊതുവേദിയിൽ അപമാനപ്പെടുത്തുക എന്നത് തന്നെ ആയിരുന്നു പ്രധാന ഉദ്ദേശം, അതിൽ ഇടതു പക്ഷം വിജയിച്ചു എന്നതിൽ സംശയമില്ല !

ഇപ്പോൾ നടന്ന സമരം കൊണ്ട് യൂ ഡി എഫ് എന്ന കറക്കു കമ്പനിയുടെ അസ്ഥിരത മറ നീക്കി പുറത്തു കൊണ്ട് വരാനും കോണ്‍ ഗ്രേസ്സു പാർട്ടിയിലെ അന്തചിദ്രം മറ നീക്കി പുറത്തു വരാനും കാരണമായി . കൂടാതെ ലോക സഭ ഇലക്ഷൻ അടുത്തിരിക്കുന്ന ഈ സമയത്ത് ഇടതു പക്ഷത്തിനു അണികളെ പൂർണമായും സജ്ജരാക്കാനും അത് വഴി സീ പി ഐ എമ്മിൽ ഉണ്ടായിരുന്ന പടല പിണക്കകങ്ങളും വിഭാഗീയതയും പൂർണമായും ഒഴിവാക്കി പാർട്ടിയെ ഒറ്റകെട്ടായി കൊണ്ട് പോകാൻ വീയെസും പിണറായി വിജയനും സാധിച്ചു അത് അണികളിൽ ആവേശമുണ്ടാക്കി ഉണ്ടാക്കി എന്ന് പറയുന്നതിൽ തെറ്റില്ല !

ഷാജി കൈലാസ് / രണ്‍ജി പണിക്കര് ടീമിന്റെ സിനിമ കാണാൻ ചാനലിനു മുന്നിൽ കുത്തിയിരുന്നു ഇപ്പോൾ വരും ബ്രെയ്കിംഗ് ന്യൂസ് വരും ഇപ്പോൾ വരും ," സെക്രട്ടറിയെറ്റിനു മുന്നിൽ കലാപം രണ്ടു മരിച്ചു , മൂന്ന് പോലീസുക്കാർ ഗുരുതരാവസ്ഥയിൽ " പിണറായി വിജയനെയും കൂട്ടരെയും പോലീസ് ഓടിച്ചു പട്ടാളം ഇറങ്ങി , കേരളത്തിൽ അക്രമം , സീ പി ഐ എം ഗുരുതരമായ അവസ്ഥയിൽ എന്നും പറഞ്ഞ നാലു കോളം വാർത്ത എഴുതാനും അത് വായിച്ചു തുളളാനും കാത്തിരുന്നവരെ വല്ലാതെ വേദനിപ്പിക്കും ഇപ്പോൾ നടന്ന സംഭവം , ഒരു അക്രമവും തെമ്മാടിത്തരവും ഇല്ലാതെ അച്ചടക്കത്തോടെ വന്നു ഉപരോധം നടത്തി മടങ്ങുന്നവരെ കാണുമ്പോഴും അവരെ കുറിച്ചുള്ള വാർത്തകൾ കേൾക്കുമ്പോഴും മാനസീക വേദന അനുഭവപ്പെടും !

Monday, June 3, 2013

രാജീവിന്‍റെ ഡയറി കുറിപ്പുകള്‍ - ഭാഗം രണ്ട്

രാജീവിന്‍റെ ഡയറി കുറിപ്പുകള്‍ - ഭാഗം രണ്ട്

ജോലി കഴിഞ്ഞു രാജീവന്‍ ഷാര്‍ജയില്‍ നിന്നും ദുബൈയിലേക്ക് വരുമ്പോള്‍ കാര്‍ അപകടം സംഭവിച്ചു അപകടത്തില്‍ രാജീവനും കൂടെ ഉണ്ടായിരുന്ന കൂട്ടുകാരനും സാരമായി പരിക്ക് പറ്റി കൂട്ടുകാരന്റെ ഒരു കാല്‍ ഒടിഞ്ഞു തൂങ്ങി രാജീവന്റെ നട്ടെല്ലിനും  ഒരു കൈക്കും സാരമായി പരിക്ക് പറ്റി രാജീവന്‍ രണ്ടു മാസം തീവ്ര പരിചരണത്തിലും മൂനില്‍  കൂടുതല്‍ സര്‍ജറിക്ക് വിധേയന്‍ ആയി കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കളും രാജീവന്‍റെ കമ്പനിയും നല്ല  രീതിയില്‍ പരിചരിച്ചു , ഹോസ്പിറ്റല്‍ ഡോക്ടര്‍മാര്‍ നേര്‍സുമാര്‍ എന്നിവരുടെ പരിചരണം എടുത്തു പറയേണ്ട വിധത്തില്‍ തന്നെ ആയിരുന്നു . രണ്ടു മാസം കഴിഞ്ഞു രണ്ടു കയ്യിലും വടിയും കുത്തി പതുക്കെ നടക്കാന്‍ കഴിയുന്ന രീതിയില്‍ രാജീവന്‍ റൂമിലേക്ക്‌ യാത്രയായി , പലരും രാജീവനെ കാണാന്‍ റൂമില്‍ എത്തി പലരും പല വിധത്തില്‍ ഉള്ള സഹായം വാഗ്ദാനം ചെയ്തു /പലരും പറഞ്ഞത് പോലെ ചെയ്തു കൊടുക്കുകയും ചെയ്തു , ഒരു വിധം നല്ല  രീതിയില്‍ നടക്കാന്‍ ഉള്ള അവസ്ഥ ആയാല്‍ മാത്രേ നാട്ടിലേക്ക് പോകുന്നുള്ളൂ എന്ന് പറഞ്ഞത് കൊണ്ട് രണ്ടോ മൂനോ ആഴ്ച കൂടി കഴിഞ്ഞേ ദുബൈയില്‍ നിന്നും നാട്ടിലേക്ക് പോകുന്നുള്ള് എന്ന് കരുതി രാജീവന്‍ ദിവസങ്ങള്‍ തള്ളി നീക്കി , ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ സാമൂഹ്യ /സാഹിത്യ രംഗത്തെ പലരും തന്നെകാണാന്‍ വന്നതിലും അവരൊക്കെ തനിക്കു നല്‍കി വരുന്ന സഹായത്തില്‍ രാജീവന്‍ അതീവ  സന്തുഷ്ടന്‍ ആയിരുന്നു .

അങ്ങിനെ  ഇരിക്കെ ഒരു ദിവസം കേരളത്തിലെ പ്രമുഖ ജാതീയ /സമുദായ സംഘടനയുടെ ദുബായ് സംഘാടകര്‍ രാജീവനെ കാണാന്‍ റൂമില്‍ എത്തി പതിവ് പോലെ അവരും രാജീവനുമായി കുറെ നേരം സംസാരിച്ചു രാജീവനും തിരിച്ചും , നാട്ടില്‍ എത്തി കഴിഞ്ഞാല്‍ വേണ്ടുന്ന സഹായം ചെയ്തു തരാന്‍ കഴിയും എന്നും എല്ലാ വിധ സഹായത്തിനും  നാട്ടില്‍ വിളിച്ചു പറഞ്ഞിട്ടുണ്ട് എന്ന് സംഘടനാ നേതാക്കള്‍ രാജീവനെ അറിയിച്ചു , രാജീവന്‍ മറുപടി ഒന്നും പറഞ്ഞില്ല . മറുപടി പറയാതെ വന്നപ്പോള്‍ സംഘടനാ നേതാക്കള്‍ പറഞ്ഞു ഈ സഹായം എല്ലാം ചെയ്തു തരുന്നത് രാജീവന്‍ തങ്ങളുടെ സമുദായത്തില്‍ പെട്ടവന്‍ ആയതു കൊണ്ട് ആണ് , ഇതും കൂടി കൂട്ടി ചേര്‍ത്തു നാട്ടിലെ പ്രമുഖ ഓര്‍ത്തോ ഡോകടര്‍ (തല്‍ക്കാലം പേര് എഴുതുന്നില്ല )നമ്മുടെ സമുദായത്തില്‍ പെട്ട ആള്‍ ആണ് യൂറോപ്യന്‍ രാജ്യത്ത് ഒക്കെ ഉള്ള കമ്പനികള്‍ അവരുടെ പുതിയ പ്രൊഡക്ടുകള്‍  കേരളത്തില്‍ വിപണം നടത്താന്‍ ഈ ഡോക്ടറെ ആണ് സമീപിക്കുന്നത് കൂടാതെ , നമ്മുടെ സമുദായത്തില്‍ പെട്ട ആളുകളെ നല്ല രീതിയില്‍ പുള്ളി ടെയിക് കെയര്‍ ചെയ്യാറുണ്ട് പ്രത്യേക മമത അവരോടു കാണിക്കാര്‍ ഉണ്ട് , ഞാന്‍ അദ്ദേഹതോട്  രാജീവന്റെ കാര്യം പറഞ്ഞു നാട്ടില്‍ വന്നു കഴിഞ്ഞാല്‍ പുള്ളിയെ വിളിച്ചാല്‍  മതി എന്നും ബാക്കിചികിത്സകാര്യം എല്ലാം ഡോക്ടര്‍ നോക്കിക്കോളും എന്നും പറഞ്ഞു !!

രാജീവന്‍ കുറെ സമയം മറുപടി ഒന്നും കൊടുത്തില്ല , സമുദായ സംഘടനക്കാര്‍ ചോദിച്ചു എന്താ രാജീവെ ഒന്നും മറുപടി പറയാതെ നില്‍ക്കുന്നത്  വല്ലോം പറയൂ , രാജീവന്‍ പറഞ്ഞു  എനിക്ക്  എഴുനേറ്റു നില്‍ക്കാനോ എന്റെ കൈ വീശി ഒന്ന് തരാനോ ഇപ്പോഴത്തെ അവസ്ഥയില്‍ കഴിയില്ല അത് കൊണ്ട് നിങ്ങള്‍ രക്ഷപെട്ടു , നിങ്ങളോട് പറയേണ്ട മറുപടി എനിക്ക് അറിയാഞ്ഞിട്ടല്ല പക്ഷെ ഇന്നത്തെ അവസ്ഥയില്‍ ഇതില്‍ കൂടുതല്‍ എനിക്ക്  പറയാന്‍ കഴിയില്ല എന്ന് മാത്രം ഇപ്പോള്‍ പറയാം ,നാട്ടില്‍  മനുഷ്യനെ ചികിത്സിക്കുന്ന വല്ല ഡോക്ടറും ഉണ്ടേല്‍ എന്റെ കാര്യം പറഞ്ഞേക്ക് സമുദായം നോക്കി മമത കാണിക്കുന്ന ഡോക്ടറെ കാണാനും അങ്ങിനെ ഒരാള്‍ വഴി എനിക്ക് എഴുനേറ്റു നടക്കാനും  താല്‍പ്പര്യമില്ല കൂടാതെ ഇതുപോലെ ചെറ്റത്തരുവുമായി ദയവു ചെയ്തു എന്റെ അടുക്കല്‍ വരരുത് എന്നും പറഞ്ഞു അവരെ മടക്കി അയച്ചു !!
=======================================
രാജീവന്‍ മരിച്ചു പോയി എന്ന് ആദ്യ ഭാഗത്തില്‍ പറഞ്ഞിരുന്നു .
http://ravanan-kannur.blogspot.com/2013/06/blog-post.html ഭാഗം - 1
രാജീവന്‍റെ ഡയറി കുറിപ്പുകള്‍ തുടരും .
ഡയറിയില്‍ രാജീവന്‍ കുറിച്ചിട്ട വരികള്‍ എന്റെ രീതിയില്‍ എഴുതി ചേര്‍ത്തു എന്ന് മാത്രം .
സമുദായ സംഘടനകള്‍ കൂണ് പോലെ ആണ് ഗള്‍ഫില്‍ മുളച്ചു പൊന്തുന്നത്‌ അത് എല്ലാര്ക്കും അറിയാവുന്ന വിഷയം ആണ് എന്ന് തോനുന്നു ! തടുക്കേണ്ട കാലം കഴിഞ്ഞു അതൊക്കെ !! നാട്ടിലെ അവസ്ഥ പറയാതെ നില്‍ക്കുന്നത് ആണ് നല്ലത് .

Monday, May 27, 2013

ബോള്‍ഗാട്ടി ,ലുലു ഭൂമി കൈയേറ്റം ,

കേരളത്തിലെ /ഇന്ത്യയിലെ രാഷ്ട്രീയക്കാരുടെയും,ബിസിനെസ്സുകാരുടെയും,
സിനിമാക്കാരുടേയും സാദജനത്തിന്റെയും സകല അടുക്കള രഹസ്യവും ചര്‍ച്ച നടക്കാന്‍ സാധ്യത ഉള്ളതും ഇല്ലാത്തതും , തീരുമാനം എടുക്കാന്‍ സാധ്യത ഉള്ളതും ഇല്ലാത്തതും ആയ സകല വിഷയവും കൂടാതെ എവിടെ എങ്ങിനെ ഒക്കെ ഭൂമി കച്ചവടം/ഭൂമി കയ്യേറല്‍ നടത്താന്‍ സാധ്യത ഉള്ളത് ഇല്ലാത്തതു അങ്ങിനെ എന്ന് വേണ്ട സകലതും തലതാരിഴ കീറി പരിശോധികച്ച് ചര്‍ച്ച (തോജോവധം )നടത്തുന്ന മലയാള ചാനെല്‍ /പത്ര മാധ്യമങ്ങള്‍ എന്നിവര്‍ ലുലു ഭൂമി കയ്യേറല്‍ ,ബോള്‍ഗാട്ടി വിഷയം [ബോള്‍ഗാട്ടി വിഷയവും ലുലു വിഷയവും രണ്ട് ആണ് എന്ന് പോലും പലര്‍ക്കും ഇപ്പോഴും അറിഞ്ഞിട്ടില്ല എന്നു തോനുന്നു !!] എന്തുകൊണ്ട് ഇത്രയും നാള്‍ ആയി ഒരു വാര്‍ത്തപോലും/ചര്‍ച്ച പോലും ആക്കിയില്ല എന്നത് വളരെ അധികം ചിന്തിക്കേണ്ട വിഷയം ആണ് , എങ്ങിനെ വാര്‍ത്ത ആക്കും (?) പരസ്യ വരുമാനം കുറയും കേരളത്തിലെ/ലോകത്തിലെ വന്‍കിട കച്ചവടക്കാരെ വെറുപ്പിച്ചു എത്ര കാലം ഒരു ചാനലിനു /പത്രത്തിന് മുന്നോട്ടു പോകാന്‍ കഴിയും എന്നത് ആലോചിച്ചു കാണും ,നികേഷ് കുമാര്‍ യൂസഫ്‌ അലിയുമായി ഒരു അഭിമുഖം നടത്തിയത് അതിനു ശേഷം ആണ് എല്ലാ വരും ഇത് വാര്‍ത്ത ആക്കാന്‍ തുടങ്ങിയത് കൂടാതെ സീ പി ഐ എം ഇതില്‍ ഒരു ഭാഗവക്ക് ആയതിനു ശേഷം എന്നും പറയാം !

ഹിന്ദു ദിനപത്രത്തില്‍ കൊച്ചി റിപ്പോര്‍ട്ടര്‍[ http://goo.gl/JpnL2 , http://goo.gl/h0WMF ] വാര്‍ത്ത കൊടുത്തു അത് വിവാദം ആയി അതിനെതിരെ യൂസഫ്‌ അലി പ്രതികരിച്ചു വീണ്ടും ഹിന്ദു അതിനെ കുറിച്ച് വിശദമായി അന്വേഷിച്ചു സബ് എഡിറ്റര്‍ തന്നെ എഴുതി , എഴുതിയതില്‍ വസ്തുത ഉണ്ട് എന്നും പറഞ്ഞു അങ്ങിനെ ആണ് ഈ വാര്‍ത്ത‍ പുറം ലോകം അറിയുന്നത് !

തുടര്‍ന്ന് സൈബര്‍ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന മറുനാടന്‍ മലയാളിആണ് ഇത് കുറച്ചു കൂടി ശ്രദ്ധ നേടി എടുക്കാന്‍ വേണ്ടി പൊതു രംഗത്ത്‌ ചര്‍ച്ച നടത്തിയത് ,ഇപ്പോഴും മലയാള മാധ്യമങ്ങള്‍ /ചാനലുകള്‍ ഇതിലെ വസ്തുത അന്വേഷിച്ചു കണ്ടുപിടിക്കാന്‍ ശ്രമിക്കാത്തത് എന്ത് കൊണ്ടാണ് എന്ന് ആര്‍ക്കേലും സംശയം തോനിയാല്‍ നിങ്ങളെ കുറ്റം പറയാന്‍ കഴിയില്ല, കേരളത്തിലെ മാധ്യമ പുലികള്‍ ആരേലും വിചാരിച്ചാല്‍ കണ്ടുപിടിക്കാന്‍ കഴിയാത്ത കാര്യം ഒന്നും അല്ലാലോ ഇത് അന്വേഷണാത്മക പത്രപ്രവര്‍ത്തനം നടത്തുന്ന പലരും കൊച്ചിയില്‍ തന്നെ ഉണ്ടല്ലോ എന്താ ഒന്ന് നോക്കിയാല്‍ !!
================================================= 
The Cochin Port Trust’s (CPT) agreement to lease out 26 acres of prime land at Bolgatty island to a private developer is fraught with infirmities that can adversely impact the port’s absolute rights over the land. The agreement allows the developer to pledge the leased land with banks to raise money.
The lease deed signed between the CPT and the developer on July 26, 2011 allows the corporate house to seek loans or “create charge” against the property from commercial banks and Central financial institutions.
“The lessee (the developer) shall not create any charge in respect of the lease hold interest relating to the property described in the schedule hereto vested in it as well as the building constructed on the same without the prior written consent of the lessor, it being clearly understood that such consent will not be granted, except in the case of charges in favour of commercial banks and State and Central financial institutions,” says Section 3 (e) of the lease document.
Lawyers point out that this clause in the agreement can lead to loss of land for the port if the developer fails to repay its loans. Since the land can be used as collateral security for loans, it is open to the banks to attach this piece of property if the developer fails to repay the loan. The 26 acres of waterfront property off Marine Drive cost about Rs.500 crore in the open market. The port leased out this property to the developer for Rs.71 crore.
Section 100 of the Transfer of Properties Act speaks about charge on immovable properties.
According to the Act, “where immovable property of one person is by act of parties or operation of law made security for the payment of money to another, and the transaction does not amount to a mortgage, the latter person is said to have a charge on the property and all the provisions hereinbefore contained which apply to a simple mortgage shall, so far as may be, apply to such charge.”
Sub-leasing
Interestingly, the agreement also permits the unauthorised sub-leasing of the land or buildings by the developer to third parties without even informing the port. The CPT has offered to make post facto approvals of such unauthorised deals by the developer.
According to Section 3 (b) of the deed, “in the event of the lessee effecting any such sub-lease without the prior consent in writing of the lessor for the same, it shall be open to the lessor to approve of the same if a request therefore is made, provided, the lessee pays the lessor during the subsistence of such unauthorised assignment, transfer or sub-lease additional amount as detailed below.”
In case of default of the measly Rs.1.05 lakh annual lease by the developer, the CPT cannot even recover the amount as it has not insisted on any security deposit though the lease deed states that the rent dues shall be recovered from the deposit.
Section 1 (c) of the deed refers to a security deposit, but shockingly it says Rs. nil.
The lessee “has deposited with the lessor as security deposit towards the rent an amount of Rs. nil (Rupees nil)... if the lessee defaults in payment of the rent at anytime, necessary adjustments may be made by the lessor from the amount in deposit and the lessee shall make up the corresponding deficit in the deposit.” 
http://www.thehindu.com/news/cities/Kochi/developer-can-pledge-kochi-ports-land-for-loans-says-lease-deed/article4624247.ece
====================================================
A real estate development project of 572 apartments worth over Rs.1,000 crore on the Bolgatty island off Marine Drive is awaiting final environmental clearances. This is part of a Rs.380-crore investment deal to build a convention centre and a hotel. But the real owner of the land, the Cochin Port Trust (CPT), gets just Rs.71 crore for handing over the land on a renewable 30-year lease.
The private developer proposes to build 572 “service apartments” on 10.9 hectares (a hectare is 2.47 acres) of the leased land. Serviced apartments normally mean fully furnished apartments with cleaning, laundry and other services on long-term rent to regular or occasional clients. Here, the lease agreement between the CPT and the developer refers to the possibilities of “assignment, transfer or sublease” of the land or the buildings to be constructed by the developer.
Agreement
The agreement merely talks of an unspecified sub-lease levy to be paid to the CPT for the land and buildings, which the developer is allowed to sub-lease or transfer. And it is silent on whether the developer can do outright sale of these “serviced apartments’’. While renewal of the land lease is written into the agreement, it does not mention profit-sharing by the developer with CPT or any share of the cost of apartments to be “transferred or sub-leased”. The CPT refused to respond to The Hindu’s queries.
A new three-bed room apartment in upcoming projects at Marine Drive costs between Rs.1.5 crore to Rs.2 crore. So, the 572 apartments will be worth over Rs.1,000 crore as they are coming up on land reclaimed from Vembanad Lake, an ecologically fragile wetland (Ramsar site).
While justifying the reclamation during 2004-05, the CPT had contended that no Coastal Regulation Zone (CRZ) clearance was required as the total project cost was less than Rs.5 crore. Now, the developer is investing Rs.380 crore to build a 217-room hotel, a 3,400-seat convention centre, a 1,046-seat restaurant and a health club, apart from 572 apartments.
Market price for land
The CPT had initially sought clearance for the reclamation of land from Vembanad Lake. And permission was given only for port-related activities.
But the CPT is now handing over 26 acres of waterfront land on the Bolgatty island for Rs.71 crore and an annual lease rent of Rs.1.05 lakh with a 30 per cent rent hike every five years. Land can be bought at Bolgatty in the open market only for Rs.20 lakh a cent (one-hundredth of an acre), which will put the market price for the land at Rs.20 crore an acre and thus the total land cost for the project at about Rs.500 crore.
The Kerala State Coastal Zone Management Authority had issued CRZ clearance to the project even while its subcommittee had listed out the CRZ violations.
Jacob Thomas, the former CPT chairman, had placed a proposal before the Board of Trustees for the year 2004-05 for dredging and filling of land for port area at Bolgatty as “more land had to be provided to the Dubai Ports International for ICTT at Vallarpadam than earlier contemplated at the time of the preparation of the Port-based Special Economic Zone.”
Land reclamation
Land reclamation was required “to provide additional land area adjacent to Vallarpadam for the future development plans of CPT,’’ Mr. Thomas wrote.
Later, in 2009, N. Ramachandran, the then CPT chairman sought permission from the Union Ministry of Shipping “for long-term leasing of certain plots of land which are not useful for port-related activities.” He had listed seven sites owned by the port and not required for port-related activities. Some of these plots of land were situated away from the port and the Wellingdon Island.
In response to CPT chairman’s letter for “leasing out certain tracts of land, which are far away from the Port for a period of 90 years so that Cochin may not need budgetary support for capital dredging for deepening and widening of the approach channel and berth basin of the ICTT,” R. Srinivasa Naik, Director (Ports Operations) gave permission to lease out these plots for 30 years.
But what was leased out was the land reclaimed solely to expand the port. 

http://www.thehindu.com/news/cities/Kochi/port-gets-just-rs71-crore-for-a-deal-to-build-flats-worth-rs1000-crore/article4611223.ece


Wednesday, April 3, 2013

പൊതു പ്രവർത്തനം

പൊതു പ്രവര്‍ത്തകന്‍   സമൂഹത്തിന്റെ പൊതു സ്വത്തു ആണു , ഇന്നത്തെ അവസ്ഥയിൽ ചിലർ കാണിച്ചു കൂട്ടുന്ന കാര്യങ്ങൾ  കണ്ടാൽ പൊതു പ്രവര്‍ത്തകന്‍  എന്ന് പറഞ്ഞാൽ എടുത്തു ഇട്ടു അടിക്കും അത് പോലെ മലീമസമാക്കിയിരിക്കുന്നു ചിലർ , 'ചിലർ' എന്നത് വളരെ വ്യക്തമായി വായിക്കണം അതിൽ ആണു കാര്യം , പൊതു പ്രവർത്തകർ സമൂഹത്തിൽ പുലർത്തേണ്ട ചില മിതത്വം ഉണ്ട് അത് സ്വയം തീരുമാനിക്കേണ്ടത് ആണ്  അല്ലാതെ അതിനു ആരും  തിട്ടൂരം  ഏർപ്പെടുത്തേണ്ടത് അല്ല , അവനവൻ വലിച്ചു കെട്ടുന്ന വേലിക്കെട്ടുകൾക്കിടയിൽ നിന്നും പുറത്തു ചാടുമ്പോൾ ആണു പൊതു പ്രവർത്തനം മലീമസമാകുന്നതു അതിനു പത്രക്കരെയോ പൊതു സമൂഹത്തെയോ കുറ്റം പറഞ്ഞിട്ട് കാര്യമില്ല , വായീൽ  നിന്നും വീഴുന്നത്  എന്താണു എന്നും സ്വന്തം പ്രവർത്തനം എന്താണു എന്ന് ചെയ്യുന്നതിന് മുന്നേ ഒരു മുൻ‌കൂർ ബോധം വേണം ഇല്ലേൽ പണ്ട് ആരോ പറഞ്ഞത് പോലെ എട്ടിന്റെ  പണി കിട്ടും , അത് പോലെ പണി കിട്ടിയ ആളുകൾ നമ്മുടെ മുന്നിൽ ധാരാളം ഉണ്ട് വാക്ക് കൊണ്ട് മാത്രം അല്ല പ്രവർത്തികൾ കൊണ്ടും സ്വന്തം മാന്യത (അത് ഉണ്ട് എങ്കിൽ ) നിലനിർത്തി പോകേണ്ടുന്ന ചുമതല കൂടി പൊതു പ്രവർതകനു  ഉണ്ട് .

ഇത് പറയുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം വരുന്ന ചിന്ത പീ സി ജോർജിനെ  കുറിച്ചായിരിക്കും  എന്നത് ആയിരിക്കും അല്ല  എങ്കിലും അദ്ദേഹവും ഇതിൽ ഒരു പ്രധാന ഭാഗഭാക്ക് ആണു , കേരളത്തിലെ ഒരു പ്രധാന രാഷ്ട്രീയ നേതാവ് ആണ് പ്രസിദ്ധി /കുപ്രസിദ്ധി എന്നത് നിങ്ങളുടെ സ്വയ ചിന്തയ്ക്ക്  വിടുന്നു , പക്ഷെ അങ്ങേർ കേരള സമൂഹത്തിൽ ഉയർത്തിവിട്ട വിവാദങ്ങൾ /അസഭ്യ വാക്കുകൾ  അത്ര പെട്ടെന്ന് മറക്കാൻ കഴിയുന്നത്‌ അല്ല , പീ സി ജോർജ് അടുത്ത കാലത്തു പത്ര പ്രസ്താവന നടത്തിയ സ്ഥലങ്ങളിൽ കെമിക്കൽ വല്ലതും   ഒഴിച്ച് കഴുകി കളയേണ്ട അവസ്ഥ  ആണ് ഉണ്ടായിരുന്നത്  ആര് പറഞ്ഞാലും നാക്ക്‌ അടക്കാത്ത വായിൽ വരുന്നത് കോതയ്ക്ക് പാട്ട് എന്നും പറഞ്ഞു പാടി നടന്ന അദ്ദേഹം , സ്വന്തം " കർത്തവ്യം " കഴിഞ്ഞപ്പോൾ നാവു അടക്കി നിർത്തി എന്നുള്ളത് വേറെ ഒരു കാര്യം ,ഇതിൽ മനസിലാക്കേണ്ടത്  പുള്ളി വായിട്ടു അലച്ചതിൽ എല്ലാം വ്യക്തമായ നാറിയ  രാഷ്ട്രീയം ഉണ്ടായിരുന്നു എന്നുള്ളത് പുള്ളിയുടെ നേതാക്കൾ എല്ലാം ഒരു മൃദു സമീപനം കാണിച്ചു എന്നുള്ളതും സത്യം ആണു. ജോർജ് പറഞ്ഞതും പ്രവർത്തിപ്പിച്ചതും രാഷ്ട്രീയത്തിൽ പല മാറ്റങ്ങൾക്കും കാരണം ആയി എങ്കിൽ കൂടി അദ്ദേഹം പൊതു സമൂഹത്തിനു വരുത്തി വച്ച ദോഷം ചില്ലറ അല്ല അത് അത്ര പെട്ടെന്ന് ഒന്നും  കഴുകി കളയാൻ ആകില്ല , ജോർജ് മാത്രം അല്ല എന്ന് ഞാൻ മുകളിൽ പറഞ്ഞു കഴിഞ്ഞു , സൂര്യനെല്ലി വിഷയത്തിൽ നമ്മുടെ ചില " പ്രമുഖ " നേതാക്കൾ നടത്തിയ പ്രതികരണം /അവരുടെ ഒക്കെ ശരീരഭാഷ അതൊന്നും മറന്നു പോകരുത് , കേന്ദ്ര മന്ത്രി ആയിരിക്കുന്ന വയലാർ രവി മാതൃഭൂമി പത്ര പ്രവർത്തകയോട്  ചോദിച്ച ചോദ്യവും അയാൾ അപ്പോൾ നിന്ന നിൽപ്പും നാട്ടിലെ ഒരു ലോക്കൽ ഗുണ്ട സ്ത്രീകളെ അശ്ലീലം  പറയാൻ നിൽകുന്ന ശരീരഭാഷയിൽ !! കാണുന്നവരും /കേൾക്കുനവരും ഇതൊന്നും അത്ര പെട്ടെന്ന് മറക്കില്ല , അത് പോലെ തന്നെ കെ  സുധാകരൻ എം പി നടത്തിയ പ്രസ്താവനകൾ .

നമ്മൾ ഒക്കെ നീതി കിട്ടും എന്ന് കരുതുന്ന (കരുത്തൽ മാത്രേ ഉള്ളു മിക്കപ്പോഴും ) കോടതിയിലെ മുൻ ജഡ്ജിമാർ വരെ അതി രൂക്ഷമായി നടത്തിയ കടുത്ത സ്ത്രീ വിരുദ്ധ പ്രസ്താവനകൾ നമ്മൾ കണ്ടു പക്ഷെ ഒരു വിഭാഗം ജനം/ ചില മാധ്യമങ്ങൾ അത് ഒളിക്യാമറ  വച്ച് പുറത്തു കൊണ്ട് വന്ന ചാനലിനെ ആണ് കുറ്റം പറഞ്ഞത് , ഇത് പോലെ പൊതു സമൂഹത്തിനു എതിരെ കൊഞ്ഞനം  കുത്തുന്ന ജൽപ്പനം നടത്തുന്ന വ്യക്തികളുടെ വാക്കുകൾ പുറം ലോകം അറിയേണ്ടത് തന്നെ ആണ് എന്നത് ആണ് എൻറെ പക്ഷം അതിനു ഒളി ക്യാമറ  എങ്കിൽ അത് ഉപയോഗിക്കണം  !.

ദിവസവും വെളുത്ത വസ്ത്രം ഇട്ടു നടന്നാൽ പൊതു പ്രവർത്തനം ആകില്ല /അത് നടത്താൻ ഉള്ള യോഗ്യത ആവില്ല . ലാളിത്യത്തിന്റെ മുഖ മുദ്ര എന്ന രീതിയിൽ ആണു ആളുകൾ തൂവെള്ള ഉപയോഗിക്കുന്നത് പക്ഷെ ചെയ്യുന്നത് മുഴുവൻ  ധാർഷ്ട്യം  കലർന്ന നടപടികൾ ആണ് അത് ജനം ഇപ്പോൾ നന്നായി മനസിലാക്കുന്നുമുണ്ട്‌ , പക്ഷെ മിക്കപ്പോഴും മറവി എന്നത് ഒരു ശാപം ആയി മാറുനു ഇത് പോലെ ഉള്ള മിക്ക വിഷയത്തിലും അടുത്ത തവണ വെളുക്ക ചിരിച്ചു വോട്ടു ചോദിയ്ക്കാൻ വരുമ്പോൾ എല്ലാം മറക്കും , പക്ഷെ  ഇപ്പോൾ പത്രം  /ചാനെൽ  /സോഷ്യൽ മീഡിയ എന്നിവ വളരെ ശക്തമായി പൊതു സമൂഹത്തിൽ ഇടപെടുന്നത് കൊണ്ട് ഒരു പരിധിവരെ എല്ലാം വെളിച്ചത്തു കൊണ്ട് വരാൻ സഹായകമാകുന്നു .

രാഷ്ട്രീയത്തിൽ പൊതുവെ പരസ്യമായ വാദപ്രതിവാദങ്ങൾ  നടക്കുന്നത് സാധാരണം ആണ് അത് പൊതു സമൂഹത്തിനു നല്ലതും , കൂടുതൽ വികസന സാധ്യതകൾ മുന്നോട്ടു കൊണ്ട് പോകാൻ ഉതകുന്നതും ആണ് പലപ്പോഴും അത് പരിധി വിട്ടു വ്യക്തി വിദ്വേഷം തീർക്കൽ , കുടുംബ വിഷയം വിളിച്ചു പറയൽ എന്നീ രീതിയിലേക്ക് അതിരുവിട്ട വികാര പ്രകടനത്തിലേക്ക്  പോകുന്നത് തീരെ അങ്ങീകരിക്കൻ കഴിയാത്ത ഒരു അവസ്ഥ വിശേഷം  ആണ്  .

രാഷ്ട്രീയ പാർട്ടികളിൽ സ്വന്തം പാർട്ടിയിൽ തന്നെ ഞാൻ അഴിമതി വിരുദ്ധനും മറ്റുള്ളവർ എല്ലാം ഒന്നിനും കൊള്ളാത്ത  വിഡ്ഢി കൂഷ്മാണ്ടങ്ങൾ    എന്ന രീതിയിൽ പ്രസ്താവനകൾ നടത്തുക അത് മണിക്കൂർ ഇടവിട്ട്‌ ചാനെൽ ന്യൂസ് ആയി വരിക അതിൽ സന്തോഷം കണ്ടെത്തി വായിൽ  തോനിയത് എന്തും  ആരെ കുറിച്ച് വിളിച്ചു പറയുക അതൊക്കെ പൊതു സമൂഹത്തിൽ രാഷ്ട്രീയ വീര നായകന്മാർ ആവുന്ന സ്ഥിതി വിശേഷം ആയി മാറുന്നു എന്നത് ആണ്  അതിലേറെ കഷ്ടം  പൊതു സമൂഹത്തിലെ വീര നായകൻആവാൻ വേണ്ടി കാണിച്ചു കൂട്ടുന്ന വെറും പൊറാട്ട് നാടകങ്ങൾ മാത്രം ആണ് ഇത് പോലെ ഉള്ള നടപടികൾ എന്നതും വിസമരിക്കതെ പോവരുത് . രാഷ്ട്രീയ പാർട്ടികളിലെ വിഭാഗീയത പലപ്പോഴും വ്യക്തി കേന്ദ്രീകൃത ആക്ഷേപങ്ങളിലേക്ക് വഴിമാറപ്പെട്ടിട്ടുണ്ട് അത് ആർക്കും ഗുണം ചെയ്യില്ല സമൂഹത്തിനും പാർട്ടിക്കും വ്യക്തിക്കും .പല പദപ്രയോഗങ്ങളും വിഭാഗീയതയുടെ ഭാഗമായി സഭ്യതയുടെ അതിരുകള്‍ ലംഘിച്ചു കൊണ്ട് ഉപയോഗിക്കപ്പെട്ടു .പലപ്പോഴും ദ്വയാര്‍ത്ഥ പ്രയോഗങ്ങളായി പല വാചക കസറത്തുകളും നടക്കുന്നത് . കൊടുങ്ങല്ലൂർ ഭരണി പാട്ടിനെ അനുസ്മരിപ്പിക്കുന്ന രീതിയിൽ തെറി വിളികൾ വരെ ഈ പൊതു പ്രവർത്തന നേതാക്കൾ വായുവിലോട്ടു വിടാർ ഉണ്ട് , പൊതു വേദിയിൽ ശാരീരിക കയ്യേറ്റം/ മുണ്ടുരിയൽ ഇതൊക്കെ പൊതുപ്രവർത്തന  മേഖലകൾ  ആയി മാറിയിരിക്കുന്നു .

Friday, March 29, 2013

സൌദി പ്രവാസി

സൗദി അവരുടെ ജനത്തിന് വേണ്ടി അവരുടെ നിയമം  കർശനമായി നടപ്പിലാക്കുന്നു അതിൽ കൂടുതൽ ഒന്നും അവിടെ നടക്കുന്നില്ല എന്ന് തന്നെ തോനുന്നു .പ്രവാസികളെ ഇതുവരെ നല്ല രീതിയിൽ ജോലി കൊടുത്തു നിന്ന മിക്ക ഗൾഫു രാജ്യവും ഇതേ രീതിയിൽ നടപടികളുമായി മുന്നോട്ടു പോകും കാരണം ഇത് അവരുടെ ആഭ്യന്തര   വിഷയം ആണ് ഇത് ഒരു തുടക്കം മാത്രം അല്ലാതെ അവർക്ക് വേറെ  വഴിയില്ല ! ഇന്ത്യക്കാരെ /മലയാളികളെ  മാത്രം ഒന്നും അല്ല അവിടെ നിന്നും കയറ്റി വിടുന്നത് നാനാ രാജ്യത്തെ ജനത്തെയും അവർ ഇത് പോലെ ചെയ്യുന്നു . പത്രങ്ങൾ എഴുതി വിടുന്നത് കണ്ടാൽ സൌദിയിൽ മലയാളികളെ /ഇന്ത്യക്കാരെ മാത്രം  കയറ്റി വിടുന്നു   എന്നൊക്കെ ആണ് , ഏതു രാജ്യത്ത് ആണേൽ അവിടെ നില നിൽക്കുന്ന നിയമം പാലിക്കാൻ നമ്മൾ ബാധ്യസ്തർ   ആണ് . ഇന്നലെ വരെ നിയമം പാലിക്കപ്പെടാത്തവരെ   ആണ് കയറ്റി വിടുന്നത് അല്ലാതെ ഒരു സുപ്രഭാതത്തിൽ എല്ലാവരെയും കയറ്റി വിടുന്നതും അല്ല , നിയമ ലംഘനം നടത്തുന്നവരെ ഗൾഫു രാജ്യത്ത് എങ്ങിനെ കൈകാര്യം ചെയ്യും  എന്ന് എല്ലാർക്കും അറിയാമായിരിക്കും അത്രയേ അവിടെയും ഉള്ളൂ .

ഇന്ത്യൻ സർക്കാർ ഇത് ഇന്നലെ ഒന്നും അറിഞ്ഞത് അല്ല സൗദി നിയമം പാസാക്കിയിട്ടു കാലം കുറച്ചു ആയി അപ്പോൾ ഇത് പോലെ ഇത്രയും  ആളുകൾ തിരിച്ചു വരും എന്നും അവർക്ക് പുനരധിവാസം നടത്തണം എന്ന് അടിസ്ഥാന ജനവിഭാഗം കഷ്ടപെടുന്നത് ഒഴിവാക്കാൻ വേണ്ടുന്ന  വിഷയങ്ങൾ ചർച്ച ചെയ്തു ഒരു തീരുമാനത്തിൽ എത്തി വ്യക്തമായ കാഴ്ചപാടുകൾ ഉണ്ടാക്കി വരുന്നവരെ ഏതൊക്കെ രീതിയിൽ പുനരധിവസിപ്പിക്കാം എന്നൊക്കെ പഠിച്ചു റിപ്പോര്ട്ട് ഉണ്ടാക്കി ചെയ്യണ്ട സമയം ഒക്കെ ലഭിച്ചിട്ടും ഇതൊന്നും ചെയ്യാതെ ഇപ്പോൾ മൻ മോഹൻഇടപെടും, സോണിയ ഇടപെടും, രവി ഇടപെടും, അഹമ്മദു ഇടപെടും /ഇടപെടണം എന്നൊക്കെ പറഞ്ഞത് കൊണ്ട് ഒന്നും ഇവിടെ നടക്കാൻ പോണില്ല  , സൗദി സർക്കാർ ഇതിൽ ഒരു വിട്ടു വീഴ്ചയും ചെയ്യാൻ സാധ്യത ഇല്ല കാരണം സ്വന്തം രാജ്യത്തെ ജനതിന്റെ ക്ഷേമം നോക്കുന്നതിൽ ഇന്ത്യൻ സർക്കാരുകളെക്കാൾ  ഒരു പിടി മുന്നിൽ തന്നെ ആണ് ഗൾഫു രാജ്യങ്ങൾ എന്നത് കൊണ്ട് തന്നെ !!

Monday, March 25, 2013

യുദ്ധം കൊണ്ടുള്ള പ്രയോജനങ്ങള്‍

ഇറാഖില്‍ സദ്ദാമിന്റെ കാലത്തുണ്ടായിരുന്നതു പോലുള്ള ഏകാധിപത്യ ഭരണ സമയത്ത് അരക്ഷിതാവസ്ഥ ഉണ്ടായിരുന്നു എന്നത് മറച്ചു വയ്ക്കപെടാൻ ആവാത്ത ഒരു സത്യം ആണ് എന്നത് നമുക്ക് ഒരിക്കലും മറക്കാൻ കഴിയില്ല ഒരു പ്രൊവിൻസിൽ നിന്നും വേറെ ഒരു പ്രൊവിൻസിലെക്കു പോകാൻ പാസ്പോർട്ട് വേണം , ചെക്കിങ്ങ് വേണം , ഇതൊക്കെ ഉണ്ടായാൽ തന്നെ /നടത്തിയാൽ തന്നെ പോകാൻ സമ്മതിക്കണം എന്നില്ല , സദ്ദാമിന്റെ പാർട്ടി ആയ ബാത്ത് പാർട്ടിക്കാർ നടത്തുന്ന ഏകാധിപത്യ നടപടികൾ ആണ് അവിടം മൊത്തം നടന്നു കൊണ്ടിരുന്നത് ആരും ചോദിക്കാനും ഇല്ല പറയാനും ഇല്ല . ഒരു നേരത്തെ ഭക്ഷണത്തിന് പോലും കാശ് തികയാതെ ഒരു പാട് ജനത അവിടെയൂണ്ടായിരുന്നു പട്ടിണിയും പരിവട്ടവും കൊണ്ട് പൊറുതി മുട്ടി സർക്കാരിനു എതിരെ ഒരു ചെറുവിരൽ പോലും അനക്കാൻ കഴിയാതെ ജീവിച്ച ഒരു ജനത ഉണ്ടായിരുന്നു അവിടം , സ്വന്തം വേദനകൾ കടിച്ചു അമർത്തി തോക്കിൻ കുഴലിൽ ആയിരുന്നു ജീവിതം . ബാഗ്ദ്ധാദിലെ കോളേജുകളിൽ ചെന്ന് പെണ്‍കുട്ടികളെ ബലമായി പിടിച്ചു കൊണ്ട് പോയി പീഡിപ്പിച്ചു തിരിച്ചു റോഡിലും മറ്റും തള്ളുന്ന കിരാതമായ ഒരു കാലം ഉണ്ടായിരുന്നു അവർക്ക് ഇതിനു ഒക്കെ കൂട്ട് നിന്നത് സദ്ദാമിന്റെ രണ്ടു മക്കൾ ആയിരുന്നു എന്നത് ആണ് വിചിത്രം .ഒരു സമരം/പ്രകടനം/,പ്രതിഷേധം എന്നിവ നടത്താൻ കഴിയാതെ വീർപ്പുമുട്ടി കിടന്ന ജനത ഒരു സുപ്രഭാതത്തിൽ അമേരിക്കയുടെയും സഖ്യകഷികളുടെയും കടന്നു കയറ്റം കൊണ്ട് സർവ സ്വതന്ത്ര ആയി ഞങ്ങൾ എന്നൊരു അവസ്ഥ ഫീൽ ചെയ്യാൻ കാരണം ആയി അതോടെ അവരുടെ സ്വാതന്ത്ര്യം ഇല്ല എന്നുള്ള അവസ്ഥ മാറി ചോദിക്കാനും പറയാനും ആരുമില്ല നമുക്ക് എന്തും ആകാം എന്നൊരു അരക്ഷിതാവസ്ഥയിലേക്ക് മാറി എന്ന് ആണ് എനിക്ക് തോനിയിട്ടുള്ളത് .

അമേരിക്കയുടെ യുദ്ധം കൊണ്ട് അല്ല ചെലവ് കൂടിയത് അവരുടെ ധൂർത്ത് കൊണ്ട് ആണ് , സ്വന്തം കമ്പനികൾക്ക് വീറ്റു വരവ് ഉണ്ടാകാനും അത് മൂലം തങ്ങളുടെ പോക്കറ്റിൽ കാശ് വീഴാനും ഡിക്ക്ചിനിയും കൂട്ടരും കളിച്ച കളി ആയിരുന്നു അമേരിക്കയുടെ സാമ്പത്തീക രംഗം തകരാൻ പ്രധാന കാരണം ആയതു , ഒരു ദിവസം ഡൈനിങ്ങ് ഹാളിൽ നിന്നും വെയിസ്റ്റ് ആയി കളയുന്ന ഭക്ഷണം കണ്ടു കഴിഞ്ഞാൽ ഒരു ആഴ്ച നൂറിൽ അധികം പേർക്ക് സുഭിക്ഷമായി കഴിച്ചു ജീവിക്കാം , ഇത് ഒരു ചെറിയ ഉദാഹരണം മാത്രം ആണ് , ഇത് പോലെ പലതിലും യുദ്ധ ചിലവ് എന്ന് പറയുന്നത് ഒരു മറ ആണ് .

ഇപ്പോഴും കടുത്ത സാമ്പത്തീക ഞെരുക്കത്തിൽ ആയിപ്പോയ അമേരിക്ക യുദ്ധ ചിലവുകൾ വെട്ടി ചുരുക്കി കൊണ്ടി ഇരിക്കുകയാണ് . പക്ഷെ എന്തിനും തയ്യാർ ആണ് എന്ന് കൂടി പറയേണ്ടി വരും .ചിലവുകൾ വെട്ടി ചുരുക്കുന്നത് കൊണ്ട് കുവൈറ്റ്‌ പ്രോജക്ടിൽ മാൻ പവർ കുറയ്ക്കാൻ സാധ്യത 95% ആയി എന്നത് മറച്ചു വയ്ക്കുന്നില്ല അത് കൊണ്ട് ഉള്ള ഗുണം ഞാൻ അടക്കം ഉള്ള ഒരു പാട് പേരുടെ ജോലി അവതാളത്തിൽ ആണ് എന്നത് ആണ് :) !!.

<<<<<<<<(ലോക വിവരത്തിന്റെ കാര്യത്തില്‍ അമേരിക്കക്കാര്‍ നമ്മളെക്കാള്‍ എത്രയോ പിന്നിലാണ്.'' അമേരിക്കന്‍ ജനതയില്‍ പകുതിപ്പേരേ പത്രം വായിക്കാറുള്ളൂ. പകുതിപ്പേരേ പ്രസിഡന്റുതിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാറുള്ളൂ. രണ്ടും ഒരേ പകുതിയാണോ എന്ന് ആര്‍ക്കറിയാം'' എന്നാണ് നേരത്തേ പറഞ്ഞ ഗോര്‍ വൈഡല്‍ തന്റെ നാട്ടുകാരുടെ ബോധനിലവാരത്തെ പരിഹസിച്ചത്.) >>>>

ലോക വിവരത്തിന്റെ കാര്യത്തില്‍ അമേരിക്കക്കാര്‍ നമ്മളെക്കാള്‍ എത്രയോ പിന്നിലാണ് വീ ട്ടി സന്തോഷ്‌ കുമാർ പറഞ്ഞത് നൂറു ശതമാനം സത്യം ആണ് പത്രം വായന എന്നൊരു ശീലം ഇവന്മാർകു ഇല്ല . സ്വന്തം നാട്ടിൽ വല്ല കൊടും കാറ്റും അടിച്ചാൽ വേറെ വല്ലവരും പറഞ്ഞാൽ പോയി പത്രം വായിക്കും ടീവി നോക്കും , ലോക വിവരം അറിയാൻ ഒരു താൽപ്പര്യവും ഇവരിൽ കാണാൻ കഴിഞ്ഞിട്ടില്ല .


http://www.mathrubhumi.com/story.php?id=349433 

Saturday, March 23, 2013

രജത് കുമാര്‍



ശ്രീ ഡോക്ടര്‍ രജിത് കുമാര്‍ എന്ന മാന്യദേഹം ഇപ്പോള്‍ ചര്‍ച്ചാ വിഷയം ആയിരിക്കുകയാണല്ലോ...

മൈക്രോ ബയോളജിയില്‍ ഡോക്ടറേറ്റ് ഉള്ള ഇദ്ദേഹം ആധികാരികം ആയി "ആസ് എ മെഡിക്കല്‍ പേര്‍സ ണ്‍" എന്ന് എടുത്തു പറഞ്ഞു പ്രയോഗിക്കുന്നത് ശുദ്ധ മണ്ടത്തരം ആണെന്നുള്ളത് കൊണ്ട് പ്രതികരിക്കാന്‍ നിര്‍ബന്ധിതന്‍ ആവുകയാണ്...

അത്യാവശ്യം ബുദ്ധിയും ബോധവും ഉള്ള ചിലര്‍ പോലും ഇങ്ങേരു പറഞ്ഞതില്‍ ചില സത്യം ഇല്ലേ എന്ന രീതിയില്‍ പ്രതികരിക്കുന്നത് കണ്ടു...

ഇദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ രണ്ടു വീഡിയോ ഞാന്‍ കണ്ടു...രണ്ടും അങ്ങേ അറ്റം അപലപനീയം...ഒരു ചെരുപ്പ് ഊരി ആരേലും എറിഞ്ഞു പോയാലും മോശം പറയാനാവില്ല എന്നാണു എന്റെ അഭിപ്രായം...എന്ത് കൊണ്ടാണ് എന്ന് വിശദീകരിക്കാം...

ഇങ്ങേരു പറഞ്ഞ “യൂട്രസ്‌ സ്ലിപ്” ആവല്‍..... ഇങ്ങേരു പറഞ്ഞ രീതിയില്‍ അങ്ങനെ ഒരു സംഭവം തന്നെ ഇല്ല എന്ന് നിസ്സംശയം പറയാം....

മെഡിക്കല്‍ പുസ്തകങ്ങളില്‍ നിന്ന് നിങ്ങള്ക്ക് ഇങ്ങനെ ഒരു അവസ്ഥയെ കുറിച്ച് ഒന്നും കിട്ടില്ല....പിന്നെ എന്തിനു അങ്ങനെ ആധികാരികം ആയി തട്ടി വിട്ടു എന്നത് ചിന്തനീയം...

...എവിടുന്നു കിട്ടി ഇങ്ങേര്‍ക്ക് ഈ വിവരം...?!

സ്ത്രീകള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങി ഇരിക്കണം എന്നുള്ള തിട്ടൂരം കൊണ്ട് വരാന്‍ വേണ്ടി മാത്രം ഇങ്ങേരു എടുത്തിട്ട കള്ളത്തരങ്ങളില്‍ ഒന്നാണ് പെണ്ണുങ്ങള്‍ ബാക്ക് ബോ‌‍ണ്‍ ഇടിച്ചു വീണാല്‍ യൂട്രസു സ്ലിപ് ആവും എന്നത്... ഇതിനു ശാസ്ത്രീയം ആയ ഒരു അടിത്തറയും ഇല്ല..ഇത്തരം ആള്‍ക്കാരുടെ ഉപദേശം വേദ വാക്യം ആയി എടുത്തിരുന്നേല്‍ പോള്‍ വോള്‍ട്ടില്‍ സെര്‍ജി ബുബ്കയുടെ പെണ്‍അവതാരം ആയ ഇസിന്‍ ബയെവയും,നമ്മുടെ അഭിമാനം ആയ അഞ്ജു ബോബി ജോര്‍ജും ഒക്കെ നടുവ് ഇടിച്ചു വീഴുന്നത് പേടിച്ചു വീട്ടില്‍ ഇരുന്നേനെ (അത് തന്നെ ആണ് ഇത്തരക്കാര്‍ ഉദ്ദേശിക്കുന്നതും)

ഏറ്റവും വലിയ വിരോധാഭാസം ..പുരുഷന്മാരുടെ പ്രധാന ലൈംഗിക അവയവങ്ങള്‍ ആണ് ഇത്തരം ഒരു ശാരീരിക പ്രതിസന്ധി നേരിടുന്നത് എന്നതാണ്...

ശ്രീ രജത്‌ കുമാര്‍ പറഞ്ഞത് " നിനക്ക് കുടുംബ ജീവിതം വേണമെങ്കില്‍ നീ അടങ്ങി ഒതുങ്ങി ഇരിക്കണം ..അല്ലേല്‍ പ്രശ്നം ഇല്ല കേട്ടോ " എന്നാണു...എന്നാല്‍ ഈ ഉപദേശം പുരുഷന് ആണ് കൂടുതല്‍ അനുയോജ്യം ആവുക...കാരണം സ്ത്രീയുടെ ജനനേന്ദ്രിയങ്ങള്‍ എല്ലാം വളരെ സുരക്ഷിതം ആയ രീതിയില്‍ ശരീരത്തിന്റെ ഉള്ളില്‍ ആണ് സൂക്ഷിച്ചിട്ടുള്ളത്...ഗര്‍ഭപാത്രം അസ്ഥി frame work ഉള്ള പെല്‍വിസ്നു ഉള്ളില്‍ അനേകം ലിഗമെന്റ്റ് കള്‍ മുഖേന ശക്തി ആയി ബന്ധിച്ചാണ് കാണപ്പെടുക..ഗര്‍ഭനി അല്ലാത്ത അവസ്ഥയില്‍ ഏകദേശം ഒരു പേരക്കയുടെ അത്രേം വലിപ്പമേ ഈ യൂട്രസിനു ഉണ്ടാവുകയുള്ളൂ..സാമാന്യ പരിക്കുകള്‍ കൊണ്ട് ഒന്നും പോറല്‍ പോലും അതിനു എല്ക്കില്ല...എന്നാല്‍...പുരുഷന്റെ പ്രധാന ലൈംഗിക അവയവങ്ങള്‍ എല്ലാം എല്ലിന്റെയോ മസിലിന്റെയോ കവചം ഇല്ലാതെ വെറും തൊലി കൊണ്ട് മാത്രം ആവരണം ചെയ്തു ശരീരത്തിന് വെളിയില്‍ ആയാണ് കാണപ്പെടുക...നിസ്സാരം ആയ ആഖാതം പോലും കനത്ത പരുക്ക് എല്പ്പിക്കാവുന്ന അവസ്ഥയില്‍...

ടൈപ്പ് ചെയാന്‍ ഉള്ള മടിയ്ക്ക്...ഇന്‍റര്‍നെറ്റില്‍ നിന്ന് കിട്ടിയ ചില വാചകങ്ങള്‍ ചുവടെ ചേര്‍ക്കുന്നു... Why Do Testicular Injuries Happen and What Can You Do? If you're a guy who plays sports, likes to lift weights and exercise a lot, or leads an all-around active life, you've probably come to find out that the testicles are kind of vulnerable and can be injured in a variety of ways.

Because they hang in a sac outside the body (the scrotum), the testicles are not protected by bones and muscles like other parts of your reproductive system and most of your other organs. Also, the location of the testicles makes them prime targets to be accidentally struck on the playing field or injured during strenuous exercise and activity.

ഇങ്ങനെ ആണ് കാര്യങ്ങള്‍ എന്നിരിക്കെ ഇത്തരം പ്രശ്നങ്ങള്‍ ഒന്നും ഇല്ലാത്ത സ്ത്രീകളെ അവരുടെ ശരീരം ഒത്തിരി പരിമിതികള്‍ നേരിടുന്നുണ്ട്, അതില്‍ പ്രധാനം പ്രത്യുല്പ്പാദനവും ആയി ബന്ധപ്പെട്ട പരിമിതികള്‍ ആണെന്ന് ബന്ധപ്പെടുത്തുന്നത്, തികച്ചും ദുരുദ്ദേശപരം ആണെന്ന് വേണം കരുതാന്‍!

++++++++++++++++++++++++++++++++++++++++++++++++++++++++++++

"പത്തു മിനിട്ട് മതി ഒരു പുരുഷന്‍ വിചാരിച്ചാല്‍ സ്പെര്‍ം യൂട്ട്രസിലേക്ക് പാസ്‌ ചെയ്യാന്‍ പിന്നെ പത്തു മാസം ...നീ ആണ് കഷ്ടപ്പെടുന്നത്" എന്ന രീതിയിലാണ് ഈ മാന്യ ദേഹം അവതരിപ്പിച്ചത്...എന്താണ് ഇദ്ദേഹം ഉദ്ദേശിച്ചത്?!..സ്ത്രീകള്‍ എല്ലാം ഈ സ്പേം സ്വീകരിക്കാന്‍ കാലും അകത്തി വെച്ച് കാത്തു ഇരിക്ക ആണെന്നോ..??

ഗരഭാധരണം എന്ന മഹത്തായ പ്രക്രിയയെക്കുറിച്ച് ഇത്രയും വൃത്തികെട്ട മനോഭാവത്തോടെ വിവരം ഉണ്ടെന്നു ഭാവിക്കുന്ന ഒരാള്‍ പറയുന്നത് ഞാന്‍ ഇതിനുമുന്‍പ് കേട്ടിട്ടില്ല...( ഈ പറഞ്ഞ സ്പെര്‍ം പാസ്സിങ്ങിലും അത് സ്വീകരിക്കുന്നതിലും ഒരു കുഴപ്പവും ഇല്ലാഞ്ഞിട്ടും രണ്ടു അബോര്‍ഷന്‍ കഴിഞ്ഞിട്ട് ആറ്റു നോറ്റ് ഇരുന്നിട്ടാണ് ഞങ്ങള്‍ക്ക് ഒരു കുട്ടി ഉണ്ടായത് ..അതിനു ശേഷം വീണ്ടും ഒരു അബോര്‍ഷന്‍ വന്നു...ഇദേഹം പറഞ്ഞ ജി എന്‍ ആര്‍ എച്ച് ഉം...സ്പെമും മറ്റു സംഭവങ്ങളും ഒക്കെ വളരെ നോര്‍മല്‍ ആയിട്ടും )

യഥാര്‍ഥത്തില്‍ സ്ത്രീയുടെ ഔദാര്യം ആണ് ഒരു പുരുഷ ജന്മം..ഗര്‍ഭാവസ്ഥയില്‍ തൊട്ടു ഒരു സ്ത്രീ എടുക്കുന്ന തീരുമാനങ്ങളും ത്യാഗങ്ങളും ആണ് ഒരു ആണ്‍ കുഞ്ഞിനെ ആരോഗ്യം ഉള്ളവന്‍ ആക്കി മാറ്റുന്നത്....സഹനം,ത്യാഗം ,endurance,perseverance എന്നിവയുടെ ജീവിക്കുന്ന പ്രതീകങ്ങള്‍ ആണ് പല സ്ത്രീകളും.അതവര്‍ക്ക് നൈസര്‍ഗ്ഗികം ആയി കിട്ടുന്ന ഒരു കഴിവും ആണ്...ഈ പത്തു മാസം സ്ത്രീ അല്പം ഉപേക്ഷ വിചാരിച്ചാല്‍ അല്ലെങ്കില്‍ അവളുടെ മാത്രം കാര്യങ്ങള്‍ നോക്കിയാല്‍ !!!

പുരുഷന്മാരോട് കളിച്ചാല്‍ നീ പത്തു മാസം കഷ്ടപ്പെടും എന്ന് കളിയാക്കുന്ന ഏതൊരാളും മനസ്സിലാക്കേണ്ടത് ഈ പത്തു മാസം സ്ത്രീ പരിഗണിക്കാതെ ഇരുന്നാല്‍ ഉണ്ടാവാന്‍ പോവുന്നത് പുരുഷന്‍ ആണെങ്കില്‍ പോലും അവന്‍ ശാരീരികവും മാനസികവും ആയ ദൌര്‍ബല്യങ്ങളും അംഗവൈകല്യങ്ങളും പേറി ആയിരിക്കും എന്നതാണ്...അമ്മയുടെ മുലപ്പാലില്‍ നിന്ന് കിട്ടുന്നത് രോഗപ്രതിരോധ ശേഷിയും തലച്ചോറിന്റെയും ശരീരത്തിന്റെയും പില്‍ക്കാലത്തെക്കുള്ള വളര്‍ച്ചയ്ക്ക് വേണ്ട അനിവാര്യ ഘടകങ്ങള്‍ ആണ്. അപ്പോള്‍ സ്വന്തം കഴിവില്‍ ഊറ്റം കൊള്ളുന്ന ഇതൊരു പുരുഷനും ഓര്‍ക്കേണ്ടത് അവന്റെ മാനസികവും ശാരീരികവും ബൌദ്ധികവും ആയ ഗുണഗണങ്ങള്‍ക്ക് പിന്നില്‍ അമ്മ എന്നൊരു നിശ്ശബ ശക്തി ഉണ്ടായിരുന്നു എന്നതാണ്...

പിന്നെ ഇദ്ദേഹം ഇത്തരം ഒരു അഭിപ്രായം പ്രകടിപ്പിച്ച വേദി ഏതാണെന്ന് ഓര്‍ക്കണം...സ്ത്രീ ശാക്തീകരണത്തിന് വേണ്ടി തയ്യാറാക്കിയ ഒരു വേദി... സ്ത്രീകള്‍ക്ക് ദോഷകരം ആയ രീതിയില്‍ ഒരാള്‍ പുറത്തു നിന്ന് അഭിപ്രായം പ്രകടിപ്പിക്കുന്നതിലും അപകടകരം ആണ് അധികാരികളാല്‍ അന്ഗീകരിക്കപ്പെട്ടിട്ടുള്ള ഒരാള്‍ ഉള്ളില്‍ നിന്ന് ഇത്തരം അഭിപ്രായങ്ങള്‍ വരുന്നത് ഉദ്ദേശിക്കുന്നതിനു വിപരീത ഫലം ഉണ്ടാക്കും...

ഉദാഹരണത്തിന് : വികലാംഗരുടെ ശാക്തീകരണത്തിന് വേണ്ടി നടത്തുന്ന ഒരു വേദിയില്‍ ചെന്നിട്ട്..."നിങ്ങള്‍ രണ്ടു കാലും കയ്യും ഉള്ളവര്‍ ചാടുന്നത് പോലെ ചാടാന്‍ ശ്രമിക്കരുത് ചാടിയാല്‍ നിന്റെ കാര്യം പോക്കാണ്" എന്ന് പറയുന്നതിന് സമാനം ആണ് ഇദ്ദേഹം പറഞ്ഞ കാര്യങ്ങള്‍..

സ്ത്രീയും പുരുഷനും ശാരീരികം തമ്മില്‍ തുലനം ചെയ്യേണ്ടതില്ല...പക്ഷെ ശാരീരികം ആയ പല പരിമിതികളെയും തരണം ചെയ്യാന്‍ അവരെ ഉദീപിപ്പിക്കേണ്ട, അലെങ്കില്‍ പ്രചോദിപ്പിക്കേണ്ട കര്‍മ്മം അല്ലെ ഇത്തരം പരിപാടികള്‍ ചെയ്യേണ്ടത്...പൂര്‍ണ്ണമായും functional ആയ കയ്യും കാലും ഉള്ള നമ്മള്‍ക്ക് ചെയ്യാന്‍ പറ്റുന്നതിലും അപ്പുറം കാര്യങ്ങള്‍ ചെയ്യുന്ന എത്രയോ കയ്യും കാലും അവയവങ്ങളും ഇല്ലാത്ത വികലാംഗര്‍ കലാ കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നു....!!! മനസ്സാണ് പ്രധാനം ശരീരം രണ്ടാമതാണു എന്നും പഠിപ്പിക്കാനും...സ്വന്തം കര്‍മ്മ പഥത്തില്‍ മുന്നേറാന്‍ പ്രതിബന്ധങ്ങളെ തരണം ചെയ്യാന്‍ ഒക്കെ ഉള്ള ഇച്ഛാശക്തി പകരാന്‍ ഉള്ള ട്രെയിനിംഗ് അല്ലെ പെണ്‍കുട്ടികള്‍ക്ക് കൊടുക്കേണ്ടത്...അല്ലാതെ ഇത്തരരക്കാര്‍ പകര്‍ന്നു കൊടുക്കുന്നത് ശാസ്ത്രീയം ആയി യാതൊരു അടിത്തറയും ഇല്ലാത്ത....തികച്ചും പിന്തിരിപ്പന്‍ ആശയങ്ങള്‍ അല്ലെ..

ഒടുക്കം ഇദ്ദേഹത്തെ വലിയ സംഭവം ആയി പൊക്കി കാണിക്കാന്‍ വേണ്ടി ചിലര്‍ ഇട്ട വീഡിയോ നോക്കാം..

ഇങ്ങേര്‍ ആധികാരികം ആയി തട്ടി വിടുന്ന ചില കാര്യങ്ങള്‍ ഉണ്ട്...

ഉദാഹരണത്തിന് മൊബൈല്‍ ഫോണ്‍ ഉപയോഗം സംബന്ധിച്ച്...(ഇത് സംബന്ധിച്ച് ഇപ്പോളും ആധികാരികം ആയ പഠനങ്ങള്‍ വരാന്‍ ഇരിക്കുന്നതെ ഉള്ളൂ)പക്ഷെ മൊബൈല്‍ ഫോണ്‍ പല വിധ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു എന്ന് പഠനങ്ങള്‍ ഉണ്ടെങ്കിലും പോലും ഇന്നും അത് തര്‍ക്ക വിഷയം തന്നെ ആണ്...തല്ക്കാലം അങ്ങനെ പ്രശ്നങ്ങള്‍ ഉണ്ട് എന്ന് തന്നെ എടുക്കാം.. പിറ്റ്യൂട്ടറി യുടെ കാര്യം ഒക്കെ ഇദ്ദേഹം ഉദാഹരിക്കുന്നുണ്ട്...അതായത് പുരുഷ /സ്ത്രീ ഹോര്‍മോണ്‍ ഉല്‍പ്പാദനത്തെ ഫോണ്‍ വിളി ബാധിക്കും എന്ന് സൂചന...റേഡിയോ തരംഗങ്ങള്‍ ഇന്ന് നമ്മുടെ ചുറ്റും ഉണ്ട് മൊബൈല്‍ ഉപയോഗിച്ചാലും ഇല്ലെങ്കിലും... മനുഷ്യ ശരീരത്തില്‍ രോഗങ്ങള്‍ ഉണ്ടാക്കവുന്നവയും അതിനു സാധ്യത ഇല്ലാത്തവയും എന്ന് തരാം തിരിച്ചിട്ടും ഉണ്ട്.(ionizing /non ionizing radiations)..ഇതില്‍ അയോനിസിംഗ് വികിരണങ്ങള്‍ സ്ത്രീ പുരുഷ ഭേദം അന്യേ ഏതൊരു മനുഷ്യനെയും ഒരുപോലെ ബാധിക്കും...

"സയന്‍സ് വേദങ്ങളിലെ ...സയന്‍സ് " എന്ന് ഉദ്ധരിച്ചു കൊണ്ട് ജീന്‍സ്‌ ഇടുന്ന കാര്യം പ്രതിപാദിക്കുന്നു ഇദ്ദേഹം...ടെസ്റ്റ്‌റ്റിസ് ഇന്റെ കാര്യം ഒക്കെ പറയുന്നത് വസ്തുത ആണെങ്കിലും...ഇദ്ദേഹത്തിറെ പ്രസംഗത്തിലെ ഏറ്റവും രസകരം ആയ സംഗതി. പ്രസംഗം എവിടെ കൊണ്ടാണ് എത്തിക്കുന്നത് എന്ന് നോക്കുക...ഒടുവില്‍ കൊടുക്കുന്ന നിര്‍ദ്ദേശം...ആണ്‍കുട്ടികളെ നമ്മുടെ പരിതസ്ഥിതിയില്‍ ജീന്‍സ്‌ ഇടീപ്പിക്കരുത് എന്നല്ല...:D (ഈ കാര്യത്തില്‍ ഇദ്ദേഹം പറഞ്ഞതിനെ ശാസ്ത്രം പിന്തുണയ്ക്കുന്നുണ്ട്...പുരുഷന്മാര്‍ ഇറുകിയ വസ്ത്രം ധരിച്ചാല്‍ അത് ബീജോല്‍പ്പാടനത്തെ ബാധിക്കാം എന്നത്.) എന്നാല്‍ ഇങ്ങനെ പറഞ്ഞു തുടങ്ങി എങ്കിലും പറഞ്ഞു നിര്‍ത്തുന്നത് സ്ത്രീകള്‍ ജീന്‍സ്‌ പോലുള്ള ഇറുകിയ ഡ്രസ്സ്‌ ഇടാന്‍ പാടില്ല..ഇട്ടാല്‍ ട്യൂബല്‍ പ്രേഗ്നന്‍സി ഉണ്ടാവും അത്രേ...ഇത് ശുദ്ധ ഭോഷ്കാണു...സ്ത്രീകള്‍ ഇറുകിയ വസ്ത്രം ഇട്ടാല്‍ അവരുടെ പ്രത്യുല്‍പാദനത്തെ അത് ഒരു തരത്തിലും ബാധിക്കില്ല എന്നതാണ് ശാസ്ത്ര സത്യം...അപ്പോള്‍ ഇത്തരം ജല്പനങ്ങളുടെ പിന്നില്‍ ഉള്ള മനോഭാവം എന്താണ് എന്ന് സ്വബോധം ഉള്ളവര്‍ ഊഹിക്കുക... as he said ..ectopic pregnancy ക്ക് കാരണം ജീന്‍സ്‌ ആണെന്ന് ഇങ്ങേരോ ഇങ്ങേരു പറയുന്നത് സയന്‍സ് ആണെന്ന് പറയുന്നവരോ തെളിയിച്ചാല്‍ ..അഞ്ചു ആറു വര്‍ഷം കഷ്ടപ്പെട്ടു പഠിച്ചു എടുത്ത എം ബി ബി എസ് ഡിഗ്രി വേണ്ടാന്ന് വെക്കാന്‍ വരെ ഞാന്‍ റെഡി ..(അല്ല ഒന്നാലോചിച്ചാല്‍ ഈ തട്ടിപ്പ് വിദഗ്ധനെ ഒക്കെ എഴുന്നള്ളിച്ചു കൊണ്ട് നടക്കുന്നതിനു മുന്‍പ് ഇതൊക്കെ ഇപ്പൊ ആര്‍ക്കും ഒന്ന് ഗൂഗിള്‍ ചെയ്തു നോക്കാന്‍ ഉള്ളതല്ലേ ഒള്ളൂ...കഷ്ടം )

ശാസ്ത്രത്തിന്റെ വക്താവ് എന്ന മുഖം മൂടി അണിഞ്ഞു ഇയാള പറയുന്നതിന് എല്ലാം മേലെ ഇയാള ഉദ്ധരിക്കുന്നത് "വിശുദ്ധ ബൈബിള്‍ വിശുദ്ധ ഖുറാന്‍ " ഒക്കെ ആണ്...ഇതോടെ മത വാദികളും പോക്കറ്റില്‍ ആയി...എന്നാല്‍ സദസ്സിലെ നിസ്സാര ചലനങ്ങള്‍ പോലും ഇദ്ദേഹത്തിന് അസ്വസ്ഥത ഉണര്‍ത്തുന്നു...

ആര്യ എന്ന പെണ്‍കുട്ടിയെ കുറിച്ച് മൈക്കിലൂടെ ഇദ്ദേഹം പരാമര്‍ശിച്ചത് നമ്മള്‍ക്ക് ആ മോളോട് ക്ഷമിക്കാം ഇത് അവളുടെ ജീനിന്റെ കുഴപ്പം ആണ് എന്ന്... ജീന്‍ എന്നാല്‍ എന്ത് എന്ന് അറിയാവുന്ന എനിക്ക് തോന്നുന്നത് അയാള്‍ ആ പെങ്കൊച്ചിനെ "ശാസ്ത്രീയം" ആയി തന്തയ്ക്കു വിളിച്ചതാണ് എന്നാണു......

അയാളെ പ്രകീര്‍ത്തിക്കാന്‍ കൊണ്ട് വന്ന വീഡിയോ യിലും വിരോധാഭാസം എന്ന പോലെ...സദസ്സില്‍ ചിരിക്കുന്ന ഒരു പയ്യന് നേരെയും ഇയായ്ളുടെ അസഹിഷ്ണുത ഉണര്ന്നിട്ടുണ്ട്..."യഥാര്‍ത്ഥത്തില്‍ പുരുഷന് വേണ്ടത് ആണിനെ ആണോ ..പട്ടു പാവാട ഇട്ടു കൊണ്ട് പെണ്‍കുട്ടികള്‍ നടക്കട്ടെ " എന്ന് ഒക്കെ പരാമര്‍ശിച്ചപ്പോള്‍ ചിരിച്ച ഒരു പയ്യനെ ഇയാള്‍ അപഹസിച്ചത് ഈ വീഡിയോയിലും കാണാം..."ഇവിടെ ശ്രധിക്കെടാ വിഡ്ഢീ.. ..ഇവിടെ ശ്രധിക്കെടാ അല്ലെങ്കില്‍ അലഞ്ഞു നടക്കും തെരുവില്‍..." ".എന്നാണു സദസ്സില്‍ ഉള്ള കുട്ടിയോട് ഇദ്ദേഹം ചോദിക്കുന്നത്.. ബൈബിള്‍ ഇലും ഖുറാനിലും പറഞ്ഞിട്ടുണ്ട് അത്രേ...പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെയും മറിച്ചും ഡ്രസ്സ്‌ ഇട്ടു നടക്കാന്‍ പാടില്ല അത്രേ...അഥവാ വേണം എങ്കില്‍ കല്യാണത്തിനു ശേഷം ഇട്ടു നടക്കാം എന്ന്...!!(അങ്ങനെയും പറഞ്ഞിട്ടുണ്ടോ ആവോ)

"സ്രഷ്ടാവ് സൃഷ്ടിച്ചതില്‍ തന്നെ ആണ് ആണ് പവര്‍ ഫുള്‍ ....പെണ്‍കുട്ടിയെ ജമ്പ്‌ ചെയ്യിചൂട ..പെണ്‍കുട്ടികള്‍ മൂട് ഇടിച്ചു വീണാല്‍ യൂട്രസു dislocate ആവും..പിന്നെ അവള്‍ക്കു പ്രസവിക്കാന്‍ കഴിയില്ല...മൂന്നു ലക്ഷം രൂപ വേണ്ടി വരും...ഓവറി ഡാമേജ് ആവും..."

ഈ പറഞ്ഞതില്‍ ഒരു കഴമ്പും ഇല്ല...ശാസ്ത്രീയം ആയി ഒരു അടിസ്ഥാനവും ഇല്ല...ഇയാളാണോ ശാസ്ത്രത്തെ കുറിച്ച് പറയുന്നത്...ഇടിച്ചു വീണാല്‍ തകരാന്‍ പാകത്തില്‍ പ്രധാന അവയങ്ങള്‍ പുറത്തു കൊണ്ട് നടക്കുന്നത് പുരുഷന്മാര്‍ ആണ്...ഒരു പക്ഷെ സ്ത്രീകളുടെ ഔദാര്യത്തില്‍ കൂടി ആണ് പലരുടെയും പലതും viable തുടരുന്നത്...ഈ വ്യവസ്ഥിതി ഇവിടെ തുടരാന്‍ ഇദ്ദേഹത്തെ പോലുള്ള ആള്‍ക്കാരുടെ സഹായം എക്കാലത്തും ഉണ്ടായിരുന്നു ഇനിയും വേണ്ടി വരും...

സ്ത്രീയെക്കാളും ഇത്തരത്തില്‍ ശാരീരിക അരക്ഷിതാവസ്ഥ അനുഭവിക്കുന്നത് പുരുഷന്‍ ആണ്...ടെസ്റ്റിസ് എന്ന..."പുരുഷനെ പുരുഷന്‍ "ആക്കുന്ന പ്രധാന അവയവത്തില്‍ ഏല്‍ക്കുന്ന ചെറിയ ക്ഷതം പോലും വേദനാ ജനകം ആണെന്ന് അതുള്ള എല്ലാ പുരുഷനും അറിയാം....എന്നാല്‍ അറിയാത്ത ഒരു കാര്യം ഇതില്‍ ഏല്‍ക്കുന്ന ക്ഷതം മരണ കാരണം വരെ ആവാം...ഈ പറഞ്ഞതിന് എത്ര ആധികാരികം ആയ മെഡിക്കല്‍ രേഖകള്‍ വേണം എങ്കിലും തരാന്‍ ഞാന്‍ തയ്യാര്‍ ആണ്...പക്ഷെ ഇത്തരം കാര്യങ്ങള്‍ പറഞ്ഞു ആരും പുരുഷന്മാരെ പേടിപ്പിക്കാര്‍ ഇല്ലല്ലോ...സ്പോര്‍ട്സ്‌ ഇല്‍ ഒന്നും പങ്കെടുക്കാന്‍ പാടില്ല എന്ന് പറയാറില്ലല്ലോ? ഇതില്‍ തന്നെ ആ ഇരട്ടത്താപ്പ് വ്യക്തം..

ഇനി testicular torsion എന്ന് കേടിട്ടുണ്ടോ ? ടെസ്റ്റിസ് ട്വിസ്റ്റ്‌ ചെയ്തു പോവുന്ന അവസ്ഥ ആണ് (യൂട്രസ് ഇങ്ങനെ ഒന്നും സ്ലിപ്/ ട്വിസ്റ്റ്‌ ചെയ്യാറില്ല കേട്ടോ)അടിയന്തിരം ആയി സര്‍ജറി ചെയ്തില്ലേല്‍ ആ സംഭവം പോയി എന്ന് കരുതിയാല്‍ മതി..ഇത് സംഭവിക്കുന്നതു എങ്ങനെ ?!

the condition can result from trauma to the scrotum, particularly if significant swelling occurs. It may also occur after strenuous exercise or may not have an obvious cause.

The condition is more common during the first year of life and at the beginning of adolescence (puberty), but may happen in older men.

ചിലതൂടെ കോപ്പി ചെയ്യാം..

In men and boys, the testicles hang outside the body in a pouch of skin called the scrotum. Because of their location, many types of accidents can cause testicular injuries.

Blunt trauma (a strike) causes about 75% of testicular injuries. Examples include:

Getting kicked. Getting hit by a baseball. Motorcycle accident. Bicycle accident. Other mishaps can cut or pierce the scrotum and injure the testicles. These include animal bites, bullet wounds, and accidents with machinery.

ഇങ്ങനെ ഒക്കെ ആണ് ശാസ്ത്രം എന്നിരിക്കെ അതിനു ഘടകവിരുധം ആയ ചില സംഭവങ്ങള്‍ പറയുന്നത് ശാസ്ത്രം ആണെന്ന് തെറ്റിദ്ധരിപ്പിച്ചു ബൈബിള്‍ ഖുറാന്‍ എന്നിവ മേമ്പൊടിക്ക് ഉദ്ധരിച്ചു അവതരിപ്പിക്കുന്നതിനു പിന്നില്‍ എന്താണെന്ന് സ്വബോധം ഉള്ളവര്‍ക്ക് ചിന്തിക്കാം... ഇങ്ങനെ ഒക്കെ ആണെങ്കില്‍ ആദ്യം ആണ്‍കുട്ടികളോട് പറയണം ഇനി മുതല്‍ സ്പോര്‍ട്സ്‌ ഗെയിംസ് ഇല്‍ ഒന്നും പങ്കെടുക്കാന്‍ പാടില്ല എന്നും ജീന്‍സ്‌ ഇടാന്‍ പാടില്ല..ബൈക്ക് ഓടിക്കാന്‍ പാടില്ല എന്നൊക്കെ... (പുരുഷന്‍ ആയതിനാല്‍ ഇത്തരക്കാരുടെ ഉദ്ബോധനങ്ങളിലൂടെ undue advantage കിട്ടിയതില്‍ സ്വകാര്യം ആയി സന്തോഷിക്കുന്നു....എന്നും വെച്ച് എന്ത് പോക്രിത്തരവും പറയാം എന്ന് കരുതരുതല്ലോ)

സ്ത്രീയും പുരുഷനും ഒരേ ശാരീരിക അവസ്ഥയില് ഉള്ളവര്‍ അല്ല...പുരുഷന്മാരും പരസ്പരം നോക്കിയാല്‍ അങ്ങനെ ഒരു സന്തുലനാവസ്ഥയില്‍ അല്ലല്ലോ...പക്ഷെ ഓരോ മനുഷ്യനും സ്വന്തം പരിമിതികള്‍ തിരിച്ചറിഞ്ഞു അത് ഉള്‍ക്കൊണ്ടു കൊണ്ട് തന്നെ അതിനെ മാനസികം ആയി മറികടക്കാന്‍ പ്രാപ്തന്‍ ആവുന്നതല്ലേ പ്രധാനം.അതിനല്ലേ ഇത്തരം പദ്ധതികള്‍ ഉതകേണ്ടത് !!ശാരീരിക ബലം മാത്രം നോക്കി കഴിവും കഴിവ് കേടും തീരുമാനിക്കുന്നത് പരിഷ്കൃത സമൂഹത്തിനു ഒട്ടും യോജിച്ച ചിന്താഗതി ആണെന്ന് ഞാന്‍ കരുതുന്നില്ല...സ്ത്രീയും പുരുഷനും പരസ്പരം പൂരകം ആണെന്നും പരസ്പര സഹകരണവും ബഹുമാനം ആണ് പ്രധാനം എന്നും കരുതുന്നു..