Sunday, May 31, 2015

ആര്‍ എസ് പി

ഇടതുപക്ഷം ശക്തിപ്പെടുത്താന്‍ വേണ്ടി , ഫാസിസത്തെ നേരിടാന്‍ വേണ്ടി ആര്‍ എസ് പി , ജനതാദള്‍ എന്നിവരെ ഇടതുമുന്നണിയിലേക്ക് ആനയിച്ചു കൊണ്ടുവരുന്നവരുടെ ശ്രദ്ധയ്ക്ക് . 

കഴിഞ്ഞ രണ്ടു ആഴ്ചയായി വീരന്‍ മുതലാളി നടത്തുന്ന പൊറാട്ട് നാടകം ഇന്നലതോടെ മുന്‍കാല പ്രാഭാല്യത്തോടെ തീര്‍ന്നു എന്ന് ഇതിനാല്‍ അറിയിക്കുന്നു 

" ജനാധിപത്യ പാര്‍ട്ടികള്‍ ഘടകകക്ഷികള്‍ ആയുള്ള യൂ ഡി എഫില്‍ അഭിപ്രായവ്യത്യാസങ്ങള്‍ സ്വഭാവീകമാണെന്നും എല്ലാത്തിലും യോജിച്ച തീരുമാനം ഉണ്ടാവുമെന്നും" മൊഴിഞ്ഞു . 

അതായതു ഞങ്ങള്‍ക്ക് ഇവിടെ ഒരു ബുദ്ധിമുട്ടുമില്ല വലതുപക്ഷ ഇത്തിള്‍കണ്ണിയായി ഞങ്ങള്‍ ഇവിടെ സസുഖം താമസിക്കും , എനിയങ്ങോട്ടും , ഞങ്ങളെ ഓര്‍ത്തും , ഞങ്ങളുടെ വേദനകളും വെഷമങ്ങള്‍ ഓര്‍ത്തും നിങ്ങള്‍ ആരും വേദനിക്കണ്ട എന്ന് ചുരുക്കം , 

സോഷ്യലിസം ഇപ്പോള്‍ വരുന്നത് വലതുപക്ഷ അഴിമതി വഴിയാണ് , അല്ലാതെ ഇടതുപക്ഷം വഴിയല്ല എന്ന് വീരന്‍ മനസിലാക്കി എന്ന് ചുരുക്കം . 

ഇത്തരത്തിലുള്ള  ഹാല്‍ഫ്‌ ബോയില്‍ഡ് ടീമുകളെ മുന്നണിയിലേക്ക് വിളിക്കുന്ന ഇടതുപക്ഷ നേതാക്കളെ നിങ്ങള്ക്ക് വേറെ പണിയില്ലേ . 

സീ പി ഐ എമ്മിന് വിപ്ലവം പോരാ എന്നും പറഞ്ഞു നടന്ന ഒരു കൂട്ടര്‍, അതിലെ അതി വിപ്ലവം വാ തോരാതെ നാല് നേരം പറയുന്ന ആളോരുത്തന്‍ സോളാര്‍ വിപ്ലവ കാലത്ത് പറഞ്ഞത് ഇന്നലെ ചാനലുകള്‍ എടുത്തു അലക്കുന്നതു കണ്ടു , ആതെ മാന്യന്‍ ഇന്നലെ ഉമ്മന്‍ ചാണ്ടിയുടെ നാല്കൊല്ലം ആഹോഷിക്കാന്‍ ജാഥ നയിക്കുന്നു , 

അവിടെയും വിപ്ലവം വരുന്നത് വലതുപക്ഷത് നിന്നും കൊണ്ടാണ് ഉമ്മന്‍ ചാണ്ടിയും , കുഞ്ഞാലികുട്ടിയും ആണ് വിപ്ലവം പറഞ്ഞു കൊടുക്കന്നത്‌ . 

ആര്‍ എസ് പി കാര്‍ കമ്യുണിസ്റ്റ്കള്‍ ആണ് എന്നാ വെപ്പ് , ഇവരെയും ക്ഷണിക്കുന്ന ഇടതുപക്ഷ നേതാക്കള്‍ക്ക് എന്തിന്‍റെ കേടാണ് എന്നാ മനസിലാവാത്തത് . 

പരനാറി എന്നൊക്കെ മിനിമം യോഗ്യതയുള്ള ആളുകളെ വിളിക്കണം എന്നാ എനിക്ക് ഇപ്പോള്‍ തോനുന്നത് , അത്  കേള്‍ക്കാനുള്ള മിനിമം യോഗ്യത പോലും ഇല്ലാത്ത വ്യക്തിയാണ് ഇന്നലെ നാല്കൊല്ലാതെ ഭരണ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ട് ജാഥ നയിക്കുന്നത് . 

പലകാരണങ്ങള്‍ / സ്വന്തം നിലനില്‍പ്പ്‌ എന്നൊക്കെ പറഞ്ഞുപോയവര്‍ വേണേല്‍ തിരിച്ചു വരട്ടെ അപ്പോള്‍ നോക്കാം എന്നല്ലാതെ ആനയിച്ചു സല്‍ക്കരിച്ചു കൊണ്ടുവന്നു വിപ്ലവം നടത്തേണ്ട ഗതികേട് ഇന്നത്തെ ഇടതുമുന്നണിക്ക്‌ ഉണ്ട് എന്ന് മുന്നണി നേത്രുതം പരിശോധിക്കണം . 

ഇവര്‍ അവിടെപോയി ചാണ്ടിയുടെയും കുഞ്ഞാലികുട്ടിയോടുയും മാണിയുടെയും തോളോട് തോള്‍ ചേര്‍ന്ന് വിപ്ലവം നയിക്കുന്നത് യഥാര്‍ത്ഥ കമ്യുനിസ്ടുകള്‍ , ഫാന്‍സ്‌ അസോസിയേഷന്‍ കാര്‍ കാണുന്നില്ല എന്നത് അത്ഭുതകരമാണ് എന്ന് പറയാതെ , പക്ഷെ അപ്പോഴും കുറ്റം സീ പി ഐ എമ്മിനാണ് എന്നത് മറക്കുന്നില്ല . 
=============================================
തിരുവനന്തപുരം: ലോക്സഭാ സീറ്റ് പ്രശ്നത്തില്‍ ആര്‍ എസ് പി വികാരത്തിന് അടിപ്പെട്ട് തീരുമാനമെടുക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കില്‍ മുന്നണിക്കുളളില്‍ പരിഹരിക്കണം. അര്‍ എസ് പി ഇടതിനെ ദുര്‍ബലപ്പെടുത്തില്ലെന്നാണ് വിശ്വസിക്കുന്നതെന്നും പ്രശ്നങ്ങളുണ്ടെങ്കില്‍ അത് മുന്നണിയുടെ ചട്ടക്കൂടിനുള്ളില്‍ നിന്ന് പരിഹരിക്കണമെന്നും പിണറായി പറഞ്ഞു. 

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം സീറ്റ് നല്‍കാത്തതിന്റെ പേരില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ആര്‍ എസ് പി സെക്രട്ടറിയേറ്റ് യോഗം ഇന്ന് തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍ യുഡിഎഫ് നേതൃത്വവും കെപിസിസി അധ്യക്ഷന്‍ വി എം സുധീരനും ആര്‍ എസ് പി നേതൃത്വവുമായി ആശയവിനിമയം നടത്തുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് പിണറായിയുടെ പ്രതികരണം. കടുത്ത നിലപാടെടുക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും നേരത്തെ ആര്‍ എസ് പി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു - See more at: http://www.asianetnews.tv/news/article/7924_Pinarayi-Vijayan#sthash.SdzdO3IW.dpuf
==================================================
LATEST NEWS
  May 31, 2015
ആര്‍.എസ്.പി ഇടതുമുന്നണിയിലേക്കില്ല: ചന്ദ്രചൂഡന്‍
T- T T+

ആലപ്പുഴ: ആര്‍.എസ്.പി ഇടതുമുന്നണിയിലേക്ക് തിരിച്ച് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പാര്‍ട്ടി അഖിലേന്ത്യ സെക്രട്ടറി ടി.ജെ ചന്ദ്രഡൂന്‍. അത്തരത്തിലുള്ള പ്രചരണങ്ങള്‍ വെറും വ്യാമോഹം മാത്രമാണെന്നും ചന്ദ്രചൂഡന്‍ ആലപ്പുഴയില്‍ പറഞ്ഞു. ആര്‍.എസ്.പിയല്ല സി.പി.എമ്മാണ് തെറ്റുതിരുത്തേണ്ടത്. പിണറായി വിജയന്‍ നേതൃത്വം നല്‍കിയ കാലത്ത് എല്‍.ഡി.എഫ് ശിഥിലമായി. ഘടകകക്ഷികളെ പിണറായി ദുര്‍ബലമാക്കി. പിണറായി പ്രചാരണത്തിന് നേതൃത്വം നല്‍കിയാല്‍ അരുവിക്കരയില്‍ എല്‍.ഡി.എഫ് ജയിക്കില്ല. ബാലകൃഷ്ണപിള്ളയെ കൂട്ടുപിടിച്ചത് എല്‍.ഡി.എഫിന് തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു.
http://www.mathrubhumi.com/story.php?id=549644&utm_source=feedburner&utm_medium=feed&utm_campaign=Feed%3A+mathrubhumi+(Mathrubhumi+News)

No comments:

Post a Comment