Monday, May 4, 2015

സീ പി ഐ എം കാരന്‍റെ കൊലപാതകം

സഖാവ് സ്വരാജ് പറഞ്ഞത് പോലെ സീ പി ഐ എം കാരന്‍റെ കൊലപാതകം / മരണം സംഗീതം പോലെ ആസ്വദിക്കുന്ന മലയാളികള്‍ ഇത്തവണയും ആ പതിവ് തെറ്റിച്ചില , നിലവിളി ശബ്ദമില്ല , ചാനല്‍ കാഹളങ്ങള്‍  ഇല്ല തികച്ചും ശാന്തം . 

സ്ഥിരം ക്ലീഷേയാണ് എന്ന് കരുതണ്ട , ഇത്തവണ മാറ്റിപിടിക്കാനുള്ള ശ്രമവും അല്ല , സീ പി ഐ എം കാരന്‍ കൊല്ലപ്പെടുമ്പോള്‍ പത്രങ്ങളുടെ എഴുത്തുകളും ചാനലുകളുടെ ഫ്ലാഷ് ന്യൂസ് ലൈവ് സ്ട്രീമിംഗ് എന്നിവയിലും വ്യത്യസം വരും , ഇത് കുറച്ചു കാലങ്ങള്‍ ആയിട്ടുള്ള നടപ്പ് രീതിയാണ് ഓരോ ആചാരങ്ങള്‍ അങ്ങിനെ ആവുമ്പോള്‍ പിന്നെ പിന്തുടരാതെ വയ്യല്ലോ . 

രണ്ടായിരത്തി പതിനൊന്നുമുതല്‍ രണ്ടായിരത്തി പതിനഞ്ചു  മെയ്‌ നാല്  വാരെ  കൊല്ലപെട്ടത് ഇരുപത്തി ആറു സീ പി ഐ എം പ്രവര്‍ത്തകര്‍ ആണ് , കൊലയാളിലിസ്റ്റില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്  ആര്‍ എസ് എസ് വര്‍ഗീയ ഗുണ്ടകളും , രണ്ടാം സ്ഥാനത് കോണ്‍ഗ്രേസും ലീഗുമാണ് . 

ആര്‍ എസ് എസ്സിനെ ഈ വിഷയത്തില്‍ തോല്‍പ്പിക്കാന്‍ നാസികള്‍ക്ക് പോലും ആവില്ല അത്രയ്ക്കും നേതൃപാടവം അവര്‍ക്കുണ്ട് ഈ വിഷയത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ആര്‍ എസ് എസ് വര്‍ഗീയ അജണ്ടകള്‍ എണ്ണിയെണ്ണി പറയേണ്ട ആവിശ്യമുണ്ട് എന്ന് തോനുംനില്ല . 

വടകരയില്‍ ടീ പി ചന്ദ്രശേഖരന്‍ കൊല്ലപെട്ടതിന്റെ മൂനാം വാര്‍ഷീകമാണ് ഇന്ന് , ഇപ്പോഴും ആ കൊലപാതകം ആഘോഷിക്കപ്പെടുന്നു പല രീതിയില്‍ പല രൂപത്തിലും കാരണം ആ കൊലപാതകത്തില്‍ സീ പി ഐ എമ്മിനെ പ്രതികൂട്ടില്‍ നില്‍ക്കാന്‍ പാകതിലുള്ളത് വലതുപക്ഷ സര്‍ക്കാര്‍ / പത്ര മാധ്യമങ്ങള്‍ ഉണ്ടാക്കിഎടുത്തിട്ടുണ്ട്  അതുകൊണ്ട് തന്നെ , അതെ സമയം ടീ പി യുടെ കൊലപാതകത്തിന് മുന്നേയും അതിനു ശേഷവും നടന്ന ഒരു കൊലപാതകവും വെട്ടിന്റെ എണ്ണം കൊണ്ടോ കൊലപാതകരീതികൊണ്ടോ ആരും ആന്വേഷിക്കുന്നില്ല ശ്രദ്ധിക്കപ്പെടുന്നില്ല . അവിടെയാണ് തൊലിപ്പുറത്തെ നിറം മാറ്റം അനുഭവപ്പെടുന്നത് . 

രണ്ടായിരത്തി പതിനൊന്നിനുശേഷം  രണ്ടായിരത്തി പതിനഞ്ചു മെയ്‌ നാല് വരെ   കൊല്ലപെട്ട സീ പി ഐ എം പ്രവര്‍ത്തകര്‍ 
 
1.ടി മാജി  - മുസ്ലീം തീവ്രവാദികള്‍ ചവിട്ടികൊന്നു 
2.എം ബി ബാലകൃഷണ - കോണ്‍ഗ്രെസ്സകാര്‍ കുത്തികൊന്നു 
3.അബ്ദുല്‍ ശരീഫ് - ആര്‍എസ്എസ്, ബിജെപി അക്രമികള്‍ 
4.പി മുരളി - ആര്‍എസ്എസ്, ബിജെപി അക്രമികള്‍ 
5.സി അഷ്‌റഫ്‌  - ആര്‍എസ്എസ്, ബിജെപി അക്രമികള്‍ 
6. പ്രേമന്‍ - ആര്‍എസ്എസ്, ബിജെപി അക്രമികള്‍ 
7.ചടയന്‍കണ്ടി ഷിബി  - മുസ്ളിംലീഗ് അക്രമികള്‍
8.വിനീഷ്  - ആര്‍എസ്എസ്, ബിജെപി അക്രമികള്‍ 
9.പി കെ ദീപു - ആര്‍എസ്എസ്, ബിജെപി അക്രമികള്‍   
10.പി ഹംസ - മുസ്ളിംലീഗ് അക്രമികള്‍ 
11.പി നൂറുദ്ദീന്‍ - മുസ്ളിംലീഗ് അക്രമികള്‍ 
12.പി എസ് ഫാസിലി - ആര്‍എസ്എസ്, ബിജെപി അക്രമികള്‍ 
13.അനീഷ്‌ രാജന്‍ - കൊണ്ഗ്രെസ്സ്അക്രമികള്‍  
14.ഫിലിപ്പ് ജോണ്‍ -  മയക്കുമരുന്ന് മാഫിയ 
15.ശ്രീരാജ് - ആര്‍എസ്എസ്, ബിജെപി അക്രമികള്‍ 
16.വി രാജു - മുസ്ളിംലീഗ് അക്രമികള്‍ 
17.സജില്‍ ഷാഹുല്‍ -  ആര്‍എസ്എസ്, ബിജെപി അക്രമികള്‍ 
18.നാരായണന്‍ നായര്‍ - ആര്‍എസ്എസ്, ബിജെപി അക്രമികള്‍  
19-ശ്രീകുമാര്‍ - ആര്‍എസ്എസ്, ബ്ളേഡ് മാഫിയാസംഘം
20..ശ്രീജിത്ത്‌ - ആര്‍എസ്എസ്, ബിജെപി അക്രമികള്‍ 
21.ഷിബിന്‍ -  മുസ്ലീം ലീഗ്  അക്രമികള്‍  
22.പ്രേമന്‍ - ആര്‍എസ്എസ്, ബിജെപി അക്രമികള്‍ 
23.സരോജിനി - ആര്‍എസ്എസ്, ബിജെപി അക്രമികള്‍ 
24.ഷിഹാബുധീന്‍ - ആര്‍എസ്എസ്, ബിജെപി അക്രമികള്‍  
25.വിനോദന്‍ - ആര്‍എസ്എസ്, ബിജെപി അക്രമികള്‍ 
26.വിജയന്‍ - ആര്‍എസ്എസ്, ബിജെപി അക്രമികള്‍ 
 
മുകളില്‍ കാണുന്ന പേരുള്ള ആരേലും കൊല്ലപെട്ടപ്പോള്‍ കേരളത്തിന്‍റെ മനസാക്ഷി പണയത്തില്‍ ആയിരുന്നു എന്ന് വേണം കരുതാന്‍ , സീസണ്‍ കവികളും എഴുത്തുകാരും , കൊലപാതകരാഷ്ട്രീയത്തെ എതിര്‍ത്ത് നാല്കോളം എഴുതുന്ന വിപ്ലവ  വായാടികളും  പിന്നെ നാടിനും നാട്ടാര്‍ക്കും വേണ്ട ചാനല്‍തിണ്ണ നിരങ്ങികള്‍ ആയ കുറെ നിരീക്ഷകരും ഇറക്കത്തില്‍ ആയിരുന്നു എന്ന് വേണം ചിന്തിക്കാന്‍ , പക്ഷെ അന്‍പത്തി ഒന്ന് അല്ലേല്‍ , കേരളത്തില്‍ കൊലപാതകം സീ പി ഐ എം പ്രതികൂട്ടില്‍ എന്ന് കേട്ടാല്‍ മാത്രം ആസനത്തിലെ പൊടിയും തട്ടി വരും , ഇതേ ഗണത്തില്‍ പെട്ട രാഷ്ട്രീയം തൊട്ടുതീണ്ടാത്ത കുറെ നിക്ഷ്പക്ഷരും നമുക്കുണ്ട് കേരളത്തില്‍ . 

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ വിജയിച്ചു പരീക്ഷിച്ച രീതികള്‍ തെന്നെയാണ് അമിതഷായും കൂട്ടരും കേരളത്തിലും പരീക്ഷിക്കുന്നത് എന്ന് വേണം കരുതാന്‍ അതിനു കൂട്ടിനു കോണ്‍ഗ്രേസ് സര്‍ക്കാര്‍ അവരുടെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നു , ഇതിനു കൊടുക്കേണ്ടുന്ന വില അടി രൂക്ഷമായിരിക്കും എന്നുള്ള ബോധം ഇവര്‍ക്കില്ല .

ബി ജെ പി , ആര്‍ എസ് എസ് ക്രിമിനല്‍ സംഘത്തിനു വളരാന്‍ വളകൂറുള്ളമണ്ണ് ഉണ്ടാക്കാന്‍ സീ പി ഐ എം കാരെ കൊലപ്പെടുതാല്‍ നടക്കും എന്നുള്ളത് വ്യാമോഹം മാത്രമാണ് എന്ന് മനസിലാക്കിയാല്‍ നല്ലത് .

ആർ എസ്‌ എസ്‌ /സംഘപരിവാർ തീവ്രവാദികൾ കേരളത്തില്‍ നടത്തുന്ന നരനായാട്ട് ഇനിയും തുടരും അവരുടെ ഉപജീവന മാര്‍ഗമാണ് ഇതെന്നെ രീതിയിലാണ് പ്രവര്‍ത്തനം മുന്നോട്ട് പോവുന്നത് . 

സീ പി ഐ എമ്മിനെ പരമാവധി പ്രകൊപിക്കുക്ക എന്നുള്ള അടവാണ് ആര്‍ എസ് എസ് കൈകൊള്ളുന്നത്‌ എന്നതില്‍ തര്‍ക്കമില്ല അത്കൊണ്ട് തന്നെ അത്തരത്തിലുള്ള വികാരങ്ങളിലേക്ക് സഖാക്കള്‍ വഴുതി വീഴരുത് , വീഴില്ല എന്ന് തന്നെ ഉറച്ചു വിശ്വസിക്കുന്നു . 

(വിവരങ്ങള്‍ക്ക് കടപ്പാട് : ഗുഗിള്‍ , അനില്‍ പള്ളൂര്‍ , ശ്രീജിത്ത്‌ കൊണ്ടോട്ടി , സജീഷ് )

No comments:

Post a Comment