Friday, February 28, 2014

വിഗ്രഹങ്ങള്‍

>>>>വ്യക്തിപ്രഭാവംകൊണ്ട് രാജ്യത്തെ രക്ഷിക്കാന്‍കഴിയില്ലെന്ന് ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍ പറഞ്ഞു, ;ഒരു വ്യക്തിയെ മുന്‍നിര്‍ത്തിയുള്ള പ്രചാരണത്തിന് അര്‍ഥമില്ല. ഇത്തരം വ്യക്തികളാരും ജനങ്ങളെ രക്ഷിക്കാന്‍ കഴിവുള്ള മിശിഹാമാരല്ല. ഓരോ വ്യക്തിയുടെയും ഉള്ളിലാണ് രക്ഷകനുള്ളത്. രാജ്യത്തെ നന്മയിലേക്കു നയിക്കണമെങ്കില്‍ സാധാരണക്കാര്‍മുതല്‍ രാഷ്ട്രീയക്കാര്‍വരെ സ്വയമേവ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും വേണം. <<

്യക്തികളെ വിഗ്രഹങ്ങള്‍ ആക്കി മാറ്റുന്ന ഈ കാലത്ത് ആമിര്‍ ഖാന്‍ നടത്തിയ ഈ നിരീക്ഷണം വിലപിടിപ്പുള്ളതാണ് , ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ / കേരള രാഷ്ട്രീയത്തില്‍ വ്യക്തികളെ ബിംബങ്ങള്‍ ആക്കി വച്ച് പ്രചരണം നടത്തുന്ന പണി തുടങ്ങിയിട്ട് കാലം കുറച്ചായി ഇന്ദിരാഗാന്ധിയില്‍ തുടങ്ങി രാജീവ് ഗാന്ധി വഴി അത് രാഹുലിലും മോഡിയിലും എത്തി നില്‍ക്കുന്നു കേരളത്തില്‍ വീയെസ് ആണ് ഇതിന്‍റെ മാതൃക എന്ന് പറയേണ്ടിവരും അതെ പാതയില്‍ ഏതാണ്ട് അതേരീതിയില്‍ പിണറായി വിജയനെയും ഒരു വിഗ്രഹം ആക്കി മാറ്റാന്‍ ഉള്ള സകല ശ്രമവും നടക്കുന്നു അണിയറയില്‍ എന്ന് പറയേണ്ടിവരും .

തുടക്കം ഈ വ്യക്തികള്‍ അറിഞ്ഞിരിക്കണമെന്നില്ല പക്ഷെ ഒരു പ്രത്യേക സമയത്ത് ഇവര്‍ അറിഞ്ഞു എന്ന് വരും അപ്പോഴേക്കും അതിനു തടയിടാനോ നിര്‍ത്താനോ ഒന്നും കഴിയാത്ത അവസ്ഥയില്‍ ആയിക്കാണും പതുക്കെ അവര്‍ അതിന്റെ ഗുണം അനുഭവിക്കുകയും ചെയ്തു തുടങ്ങിയാല്‍ പിന്നെ പറയണ്ടല്ലോ ആരാധകര്‍ ഇല്ലാത്ത ഒരു ലോകം ഇവര്‍ക്ക് ചിന്തിക്കാന്‍ കഴിയില്ല .സിനിമാ താരങ്ങള്‍ക്ക് ഉള്ളതുപോലെ രാഷ്ട്രീയകാര്‍ക്ക് ഫാന്‍സ് എന്നത് ഏതു അര്‍ത്ഥത്തില്‍ ഏതു കണക്കില്‍ ആണ് എന്ന് എനിക്ക് അറിയില്ല എന്താണ് അതിന്റെ രാഷ്ട്രീയമെന്നും !

വീയെസ് ഇന്ന് എത്തി നില്‍ക്കുന്ന ഈ അവസ്ഥയ്ക്ക് കാരണം അദ്ദേഹം ഉയര്‍ത്തുന്ന രാഷ്ട്രീയമാത്രമാണ് എന്ന് എനിക്ക് തോനുംനില്ല , കടുത്ത ആരാധകര്‍ ഉള്ള ഒരു രാഷ്ട്രീയക്കാരന്‍ ആയിരിന്നു ആരാധാന വന്നു തുടങ്ങിയാല്‍ പിന്നെ രക്ഷയില്ല അതില്‍ നിന്നും മോചനവും അങ്ങിനെ അതില്‍ പെട്ടുപോവും മുകളില്‍ പറഞ്ഞതുപോലെ അത് ആസ്വദിക്കും.

പിണറായി വിജയന് ഇപ്പോള്‍ പൂര്‍ണമായും ഫാന്‍സുകാര്‍ രൂപപെട്ടു എന്നോ അദ്ദേഹം അതിന്റെ വലയത്തില്‍ ആണ് എന്നും പറയാന്‍ കഴിയില്ല അഥവാ ഫാന്‍സ് രൂപെട്ടിട്ടുണ്ട് എങ്കിലും അദേഹം അതിന്റെ വലയില്‍ പെടില്ല എന്നും ആണ് എന്റെ ഇപ്പോഴെത്തെ നിരീക്ഷണം കാരണം അതിന്റെ തിക്തഫലം ശരിക്കും അനുഭവിച്ചു അറിഞ്ഞ വ്യക്തിയാണ് അദേഹം .വീയെസ് എന്ന വിഗ്രഹം കളം നിറഞ്ഞു ആടുമ്പോള്‍ അതിനെതിരെ പൊതുജന മധ്യത്തില്‍ ശക്തമായ ആക്രമണം നടത്തിയ വ്യക്തിയാണ് പിണറായി അത് കൊണ്ട് തന്നെ അതില്‍ ചെന്ന് ചാടാന്‍ അത്ര പെട്ടെന്ന് കഴിയില്ല .

>>ഇനിപിണറായി വിജയന്‍ വന്നാല്‍ കേരളം രക്ഷിക്കും അല്ലെ <<
രണ്ടു ദിവസം മുന്നേ എന്‍റെ ഏതോ ഒരു പോസ്റ്റില്‍ വന്ന കമന്റ് ആണ് ഇത് .

ഇതാണ് വരുന്ന വാക്കുകള്‍ പിണറായി വിജയന്‍ കേരളത്തിന്‍റെ രക്ഷകന്‍ ആയി അവതരിക്കുന്ന കാലത്തിനു വേണ്ടി കാത്തിരിക്കുന്ന ഒരു കൂട്ടാം ജനം (ഫാന്‍സ് ) ഉടലെടുത്തുകഴിഞ്ഞു എന്ന് പറയാം , കമന്റ് എതിര്‍ത്ത് ആണ് എഴുതിയിരിക്കുന്നത് എങ്കിലും അതിലെ പൊരുള്‍ വ്യക്തമാണ് എതിര്‍പക്ഷത് നിന്ന് പോലും ഏതാണ്ട് അതെ രീതിയില്‍ അഭിപ്രായങ്ങള്‍ വന്നു തുടങ്ങി എന്നും നിരീക്ഷിക്കാം.

വ്യക്തികള്‍ക്ക് പ്രത്യേകിച്ചു ഒന്നും ചെയ്യാനില്ല പക്ഷെ ചെയ്യനുമുണ്ട് എന്ന് പറയാം ഇവര്‍ ആരും ഗിമിക്കുകള്‍ കാട്ടാന്‍ കഴിയുന്നവര്‍ അല്ല വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടിലൂടെ കൂട്ടായ തീരുമാനത്തിലൂടെ മാത്രമേ രാഷ്ട പുനര്‍ നിര്‍മാണം / രാഷ്ട്ര വികസനം എന്നിവ നടക്കു അതില്‍ ഓരോ വ്യക്തിക്കും പങ്കുണ്ട് അതില്‍ അദേഹം വച്ച് പുലര്‍ത്തുന്ന ആശയത്തിനും ആദര്‍ശത്തിനും പങ്കുണ്ട് എന്നല്ലാതെ അയാള്‍ വിചാരിച്ചാല്‍ മാത്രം ഈ "രക്ഷ" നടക്കും എന്ന് ചിന്തിക്കുന്നത് വിഡ്ഢിത്തരമാണ്.
========================================

വിഗ്രഹ വല്‍ക്കരണം എന്നത് പതുക്കെ നടക്കുന്ന ഒന്നാണ് , സമയം എടുത്താലും സംഗതി നടക്കും , തുടക്കം നന്നായിട്ടുണ്ട് ശരിക്കും ആഞ്ഞു പിടിച്ചാല്‍ മുന്നേ പോയ ആളെക്കാളും പെട്ടെന്ന് ആയീത്തീരാം , ആവണം എന്ന് സ്വയം വിചാരിക്കുന്നില്ല എങ്കിലും ആക്കാന്‍ ആളുകള്‍ റെഡിയാണ് അതൊരു തനിയെ നടക്കുന്ന പ്രക്രീയായാണ് എന്ന് കരുതാന്‍ കഴിയില്ല എങ്കിലും ചിലപ്പോള്‍ അതൊരു സുഖമുള്ള പണിയുമാണ്!
............................
Vinod Vidya ഇതിനെ കുറിച്ച് പിണറായി തന്നെ പല തവണ പറഞ്ഞിട്ടുണ്ട്. ഏറ്റവും ഒടുവിൽ:

"രാഷ്ട്രീയപ്രവര്‍ത്തനമടക്കമുള്ള പൊതുപ്രവര്‍ത്തനം വ്യക്തിപരമായ സ്വീകാര്യത വര്‍ധിപ്പിച്ചെടുക്കാനോ വ്യക്തിപരമായ അംഗീകാരം നേടിയെടുക്കാനോ ഉള്ള ഒന്നാണെന്ന് ഞാന്‍ ഒരിക്കലും കരുതിയിട്ടില്ല....

പൊതുപ്രവര്‍ത്തനമെന്നത് എന്റെ നോട്ടത്തില്‍ പൊതുവായ ഒരു ലക്ഷ്യം മുന്‍നിര്‍ത്തി വലിയ ഒരു കൂട്ടായ്മയുടെ ഭാഗമായിനിന്ന് തന്റേതായ പങ്കുവഹിക്കലാണ്. അത് ഏതെങ്കിലും തരത്തിലുള്ള വൈയക്തികമായ അംഗീകാരം പ്രതീക്ഷിച്ചുള്ളതല്ല. അങ്ങനെയാകാന്‍ പാടുള്ളതുമല്ല. പൊതുപ്രവര്‍ത്തനമെന്ന പ്രക്രിയക്കിടയില്‍ ഏതെങ്കിലുമൊക്കെ വ്യക്തികള്‍ക്ക് ശ്രദ്ധേയമായ ചില സവിശേഷസ്ഥാനങ്ങള്‍ ലഭിച്ചു എന്നുവരും. അത്തരം സ്ഥാനങ്ങള്‍ ലഭിക്കുന്നത് ഒരു കൂട്ടായ്മയ്ക്ക് മുന്നോട്ടുപോകാന്‍ അങ്ങനെ ചിലത് കൂടിയേ തീരൂ എന്നതുകൊണ്ടാണ്. ചില പ്രത്യേക കാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള ചുമതലയായല്ലാതെ, വ്യക്തിപരമായി ലഭിക്കുന്ന ആദരവായി അത്തരം സ്ഥാനങ്ങളെ കാണേണ്ടതില്ല. കൂടുതല്‍ ഉത്തരവാദിത്തബോധത്തോടെയും കൂടുതല്‍ കാര്യക്ഷമതയോടെയും കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ജനങ്ങള്‍ നല്‍കുന്ന അവസരമായാണ് അതിനെ കാണേണ്ടത്. ആ അവസരം തന്നതിന് ജനങ്ങളോട് കൃതജ്ഞത പുലര്‍ത്തുകയാണ് പൊതുപ്രവര്‍ത്തകന്‍ ചെയ്യേണ്ടത്. അതല്ലാതെ, തന്റെ വ്യക്തിപരമായ നേട്ടമാണ് അതെന്ന് അഹങ്കരിക്കുകയല്ല.

വലിയ ഒരു കൂട്ടായ്മ; ആ കൂട്ടായ്മയാണ് തന്നെയും തന്റെ വ്യക്തിത്വത്തെയും രൂപപ്പെടുത്തിയത് എന്ന് തിരിച്ചറിയുകയും ആ കൂട്ടായ്മ ഉണ്ടായിരുന്നില്ലെങ്കില്‍ താന്‍ ഒന്നുമാകുമായിരുന്നില്ലെന്ന് മനസ്സിലുറപ്പിക്കുകയും അങ്ങനെ കൂടുതല്‍ വിനയാന്വിതനാവുകയുമാണ് ചെയ്യേണ്ടത്. പൊതുപ്രവര്‍ത്തനത്തെക്കുറിച്ചുള്ള ഈ കാഴ്ചപ്പാട് പണ്ടേ മനസ്സിലുറച്ചുപോയിട്ടുണ്ട്.....

ഒരു കൂട്ടായ്മയാണ്, അതല്ലാതെ ഏതെങ്കിലും ഒരു വ്യക്തിയല്ല ഇത് നല്‍കുന്നത് എന്നതാണ്. പുരോഗമനോന്മുഖമായി ചിന്തിക്കുകയും വിപ്ലവകരമായി സമൂഹത്തില്‍ മാറ്റത്തിനുവേണ്ടി ഇടപെടുകയുംചെയ്യുന്ന ഒരു കൂട്ടായ്മയാണത്. അത്തരം കൂട്ടായ്മകള്‍ ജനകീയതയുടെ കൂട്ടായ്മകളാണ്. ജനാധിപത്യത്തില്‍ വ്യക്തിയുടെ ധര്‍മം വ്യക്തിപരമായ അഭിപ്രായങ്ങള്‍ എന്തു തന്നെയായാലും അതിനെ ജനകീയമായ കൂട്ടായ്മയുടെ അഭിപ്രായങ്ങള്‍ക്ക് കീഴ്പ്പെടുത്തുക എന്നതുതന്നെയാണ്.....

പൂവിരിച്ച പാതകളിലൂടെ നടന്നല്ല രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയിട്ടുള്ളത്. എതിരെ വരുന്ന കത്തിമുനകള്‍ക്കും വാള്‍മുനകള്‍ക്കും ഇടയിലൂടെതന്നെയായിരുന്നു യാത്ര. ഇടയ്ക്ക് ചിലരൊക്കെ വീണുപോയി. യാദൃച്ഛികതകൊണ്ടുമാത്രം, ഇടയ്ക്ക് വീഴാതെ ഞങ്ങളില്‍ ചിലരൊക്കെ ഇത്രത്തോളമെത്തി...."


facebook.com/sreesreerajnv

No comments:

Post a Comment